ഭാരതത്തിലെ ഇടതുപക്ഷ ചിന്താഗതിയുടെ പ്രസവമുറി എന്നറിയപ്പെടുന്നതാണ് ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല. അവിടെ ഇപ്പോള്‍ ആര്‍.എസ്.എസ്. ചിന്താപദ്ധതിയില്‍ വിശ്വസിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുവരുകയാണ്. ഇക്കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ 31 വരെ ആര്‍.കെ. പുരത്തുള്ള ലളിത് മഹാജന്‍ സ്‌കൂളില്‍ നടന്ന സംഘത്തിന്റെ പ്രാഥമിക ശിക്ഷണ വര്‍ഗ്ഗില്‍ ജെ.എന്‍.യുവില്‍ നിന്നും പങ്കെടുത്തത് 16 വിദ്യാര്‍ത്ഥികളാണ്. അതിലൊരാള്‍ ഫിറോസ് അഹമ്മദ് ആണ്. ശിബിരത്തില്‍ പങ്കെടുത്ത 16 വിദ്യാര്‍ത്ഥികളും എം.ഫില്‍, പി.എച്ച്.ഡി, ബിരുദം, ബിരുദാനന്തരബിരുദം മുതലായ കോഴ്‌സുകള്‍ക്കു പഠിക്കുന്നവരാണ്.
ഫിറോസ് അഹമ്മദ് സ്വന്തം നാടായ ഗോരഖ്പൂരില്‍ എഞ്ചിനീയറിംഗിന് പഠിക്കുമ്പോഴാണ് സംഘത്തെക്കുറിച്ചു മനസ്സിലാക്കാന്‍ ശ്രമിച്ചത്. സംഘ സ്വയംസേവകരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. പ്രശിക്ഷണശിബിരത്തില്‍ പങ്കെടുത്താല്‍ സംഘത്തെ നേരിട്ടറിയാന്‍ സാധിക്കുമെന്നു ഉപദേശിച്ചത് ജയദീപ് ഗുപ്ത എന്ന സുഹൃത്താണ്.
ജെ.എന്‍.യുവില്‍ എത്തിയതോടെ സംഘത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഫിറോസിന് അവസരം കിട്ടി. മുസ്ലിമായതിനാല്‍ തനിക്കു ശിബിരത്തില്‍ പ്രവേശനം കിട്ടുമോ എന്ന് അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നു. പ്രൊഫസര്‍ മജ്ഹര്‍ അസീഫ് ഇതിനു സൗകര്യമൊരുക്കി. ശിബിരത്തില്‍ പങ്കാളിയായ ഫിറോസിനു സംഘത്തെക്കുറിച്ചും അതിന്റെ ശാരീരിക, ബൗദ്ധിക പദ്ധതികളെക്കുറിച്ചും നേരിട്ട് അറിവുലഭിച്ചു. ജാതി, മതം, ആരാധനാക്രമം എന്നിവയുടെ പേരില്‍ ശിബിരത്തില്‍ ഒരു വിവേചനവും അദ്ദേഹത്തിനു അനുഭവപ്പെട്ടില്ല. സാഹോദര്യഭാവവും ദേശഭക്തിയും ദിനചര്യകളിലും കാര്യക്രമങ്ങളിലും അദ്ദേഹം അനുഭവിച്ചറിഞ്ഞു. വരാനിരിക്കുന്ന പ്രഥമവര്‍ഷ സംഘശിക്ഷാവര്‍ഗ്ഗില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ് ഫിറോസ് അഹമ്മദ്.