Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

”പഞ്ചഭൂതം എന്ന അറിവ്”

രാജമോഹന്‍ മാവേലിക്കര

Print Edition: 19 July 2019

ലോകത്തില്‍ മൗലികമായതിനെ അറിയുവാനും ആദരവോടെ കാക്കുവാനും കഴിയുന്ന ഒരു സംസ്‌കൃതി ഭാരതത്തിനുണ്ട്. ഐഹികമായ ലോകത്തിന്റെ കാഴ്ചപ്പാട് എകാത്മകവും സമഗ്രവുമായിരുന്നു. വിദ്യാഭ്യാസം ചെയ്തവനും, വിദ്യാവിഹീനനും, ധനവാനും, ദരിദ്രനും, ഭിക്ഷാടനം ചെയ്യുന്നവനും, അസാന്മാര്‍ഗ്ഗ ജീവിതം നയിക്കുന്നവനും മനുഷ്യ ജീവിതത്തിന്റെ മൗലികതത്വം ഗ്രഹിച്ചവരായിരുന്നു. ജന്മപ്രകൃതികൊണ്ട് എല്ലാവര്‍ക്കും ആചരിക്കുവാനും അനുഷ്ഠിയ്ക്കുവാനും ഉള്‍ക്കൊണ്ട് ജീവിക്കാനും കഴിയുന്നില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. ലോകം പഞ്ചഭൂതത്താലാണ് നിര്‍മ്മിച്ചിട്ടുള്ളത് എന്ന അറിവ് എല്ലാവരിലുമുണ്ട്. ആകാശം, വായു, അഗ്നി, ജലം, മണ്ണ് എന്നിവ ചേര്‍ന്നാലേ പ്രകൃതിയാകുകയുള്ളു.

പ്രപഞ്ചത്തിന് ഒരടിസ്ഥാനം ആവശ്യമാണല്ലോ. ആയതിനാല്‍ ഈശ്വരന്‍ ആദ്യം സൃഷ്ടിച്ചത് ശൂന്യ പ്രതലത്തെയാണ്. ഇതിനെ ആകാശം എന്നു പറയുന്നു. ഭൂമിയ്ക്കും നക്ഷത്രങ്ങള്‍ക്കും ഇടയിലുള്ള ഭാഗമാണിത്. ശബ്ദ ഗുണത്തിന്റെ ആധാരം ആകാശമാണ്. ശൂന്യപ്രതലമില്ലാതെ നമുക്ക് ശബ്ദം കേള്‍ക്കുവാന്‍ കഴിയുകയില്ല. ആകാശഭൂതമില്ലാതെ ചെവിയെന്ന ഇന്ദ്രിയത്തിന് പ്രവര്‍ത്തിക്കുവാനാകില്ല. പ്രകാശ രശ്മിയുടെ സഞ്ചാരപഥവും ആകാശമാണ്.

അനന്തമായതിനാല്‍ നാമതിനെ നീലിമയായി കാണുന്നു. നക്ഷത്രങ്ങളേയും, സൂര്യ ചന്ദ്രന്മാരേയും നാം കാണുന്നതും അറിയുന്നതും ആകാശമെന്ന ശുദ്ധസാത്വിക പ്രതലമുള്ളതിനാലാണ്. അതേപോലെ കാമം, ക്രോധം, ശോകം, ഭയം, മോഹം എന്നീ വികാരങ്ങള്‍ മനുഷ്യനില്‍ സൃഷ്ടിക്കുന്നത് ആകാശഭൂതത്തിന്റെ പ്രവര്‍ത്തനത്താലാണ്.

ആകാശത്തെ ആധാരമാക്കി പ്രവഹിക്കുകയും ജീവജാലങ്ങളുടെ ജീവനെ കാക്കുകയും ചെയ്യുന്ന വായുവാണ് പഞ്ചഭൂതങ്ങളില്‍ രണ്ടാമത്തേത്. വായുവില്ലെങ്കില്‍ ജീവജാലങ്ങള്‍ക്കും സസ്യജാലങ്ങള്‍ക്കും നിലനില്‍ക്കാനാവില്ല. ബാക്ടീരിയ മുതല്‍ ആല്‍മരം വരെയും അമീബ മുതല്‍ തിമിംഗലം വരെയും ഉറുമ്പ് മുതല്‍ ആനവരെയും ജീവിക്കാനും നിലനില്‍ക്കുവാനും വായു ആവശ്യമാണ്. വായുവിന്റെ സഹായമില്ലാതെ അഗ്നിയ്ക്ക് നിലനില്‍ക്കാനാകില്ല. ജീവജാലങ്ങള്‍ക്ക് ശ്വസിക്കുവാനും എഴുന്നേല്‍ക്കുവാനും ഇരിക്കുവാനും ഓടുവാനും വായുവിന്റെ സഹായം അത്യാവശ്യമാണ്. ഓരോ മരവും നമ്മോടു പറയുന്നു; ”എന്റെ ഉച്ഛാസമാണ് നിനക്കൊരാശ്വാസം”. മനുഷ്യന് ആനന്ദമുണ്ടാക്കുന്നതും ത്വക്കിന് സ്പര്‍ശ ബോധമുണ്ടാക്കുന്നതും, ഉപസ്ഥമെന്ന ലിംഗാവയവം പ്രവര്‍ത്തിക്കുന്നതും വായു സഹായത്താലാണ്. 23% ഓക്‌സിജന്‍ ഭൂമിയില്‍ വേണം. എന്നാല്‍ ഇത് 50% ആയാല്‍ ഭൂമിയിലെ എല്ലാ വസ്തുക്കളും അഗ്നിബാധയാല്‍ നശിക്കും. ഒക്‌സിജന്റേയും കാര്‍ബണ്‍ ഡയോക്‌സൈഡിന്റേയും അനുപാതം നിയന്ത്രണവിധേയമാകുകയും വേണം.

വായുവിന്റെ സഹായത്താല്‍ നിലനില്‍ക്കുന്ന പഞ്ചഭൂതമാണ് അഗ്നി. മനുഷ്യനില്‍ വിശപ്പ്, ദാഹം, ഉഷ്ണം, കാന്തി, തേജസ്സ് എന്നിവ ഉണ്ടാക്കുന്നതും നിലനിര്‍ത്തുന്നതും അഗ്നിയുടെ സഹായത്താലാണ്. ആഹാര ദഹനത്തിനും ചൂട് ആവശ്യമാണ്. ശരീരനാഭി മുതല്‍ ഹൃദയം വരെ അഗ്നിമണ്ഡലമായി കണക്കാക്കുന്നു. കണ്ണ് എന്ന ഇന്ദ്രിയം പ്രവര്‍ത്തിക്കുവാന്‍ അഗ്നിയുടെ സഹായത്താല്‍ ലഭിക്കുന്ന പ്രകാശത്താലെ സാധിക്കു. സൂര്യനിലുള്ള നീലിമ ഹീലിയം കത്തിജ്വലിക്കുന്നതുകൊണ്ടാണ് ജീവജാലങ്ങളും പ്രകൃതിയും നിലനില്‍ക്കുന്നത്. അഗ്നിയുടെ ധര്‍മ്മം തന്നെ പ്രകൃതിയ്ക്ക് തേജസ്സും രൂപവും നല്‍കലാണ്. 98.6 ഡിഗ്രി ചൂട് ലഭിച്ചാലേ മനുഷ്യ ശരീരം പ്രവര്‍ത്തന സജ്ജമായി നിലനില്‍ക്കുകയുള്ളു. ഇത് കൂടുവാനും കുറയുവാനും പാടില്ല. അഗ്നി ഭൂതത്തെ പ്രതിനിധീകരിച്ചാണ് നാം വിളക്കുകൊളുത്തുന്നത്.

അഗ്നിയുടെ സഹായത്താല്‍ നിലനില്‍ക്കുന്നതാണ് ജലം. കാല്‍മുട്ടു മുതല്‍ നാഭിവരെ ജലമണ്ഡലമായി കണക്കാക്കുന്നു. രക്തം, മൂത്രം, രേതസ്, ഉമിനീര്, വിയര്‍പ്പ് എന്നിവയുടെ സൃഷ്ടിയ്ക്കും നിലനില്‍പ്പിനും ജലം അത്യാവശ്യമാണ്. ലോകത്തില്‍ മുന്നില്‍ രണ്ട് ഭാഗവും ജലത്താല്‍ ചുറ്റപ്പെട്ടിരിക്കുന്നു. രസനേന്ദ്രിയമായ നാക്കിന്റെ പ്രവര്‍ത്തനത്തിന് ആധാരം ജലഭൂതമാണ്. പ്രകൃതി രസങ്ങളെ ജന്തുക്കള്‍ക്കറിയുവാന്‍ നാക്കിനെ പ്രാപ്തമാക്കുന്നത് ജലത്തിന്റെ സഹായത്താലാണ്. നമ്മുടെ ശരീരത്തിന് 70% ജലം ആവശ്യമാണ്. ജലം കുറഞ്ഞാല്‍ ദാഹം അനുഭവപ്പെടും. ജലം ശരീരത്തില്‍ അമിതമായാല്‍ കിഡ്‌നിയുടെ പ്രവര്‍ത്തനം നിശ്ചലമാകും. ആവശ്യത്തിനുള്ള ജലം ശരീര നിലനില്‍പ്പിന് അത്യാവശ്യമാണ്.

ജലത്തിന്റെ സഹായത്താല്‍ രൂപപ്പെട്ട് പ്രവര്‍ത്തനനിരതമാകുന്ന അക്ഷയഖനിയാണ് മണ്ണ്. പാദാഗ്രം മുതല്‍ മുട്ടുവരെ പൃഥിവി മണ്ഡലമാണ്. അസ്ഥിയുടേയും മാംസത്തിന്റേയും ഞരമ്പുകളുടേയും ത്വക്ക്, രോമം എന്നിവയുടേയും സൃഷ്ടിയ്ക്കും നിലനില്‍പ്പിനും മണ്ണ് അനിവാര്യമാണ്. മണ്ണിലെ പതിനേഴ് മൂലകങ്ങളെ ചെടികള്‍ സൂക്ഷ്മ ജീവികളുടെ സഹായത്തോടെ വലിച്ചെടുത്ത് കായും കനിയും ധാന്യവും ഇലയും ആക്കി പചന പ്രക്രിയയിലൂടെ പാകപ്പെടുത്തിയാലേ ശരീരം നിലനില്‍ക്കൂ. ”ഗന്ധവതീ പൃഥിവി” എന്നാണ് ആപ്തവാക്യം. മണക്കുന്നതുകൊണ്ടാണ് മണ്ണ് എന്നപേര് ലഭിച്ചത്. നാസിക എന്ന ഇന്ദ്രിയം പ്രവര്‍ത്തിക്കുന്നത് മണ്ണിന്റെ സഹായത്താലാണ്. ഗന്ധത്തെ അറിയുവാനും ചലിക്കുവാനുമുള്ള ശക്തിയും നമുക്ക് ലഭിക്കുന്നത് ഭൂമി കാരണമാണ്. ഭൂമിയുടെ പ്രതീകമായാണ് ദേവാലയങ്ങളില്‍ ഗന്ധമുള്ള വസ്തുവായ ചന്ദനം നല്‍കുന്നത്. പശുവിനെ മണ്ണിന്റെ പ്രതീകമായാണ് കണക്കാക്കുന്നത്. പശുവിലൂടെയാണ്
മണ്ണിന്റെ പരിശുദ്ധി നാം കാത്തുസൂക്ഷിക്കുന്നത്. മണ്ണ് പ്രകൃതിയുടെ വരദാനമാണ്. മനുഷ്യന്റെ ജീവനോപാധിയാണ്. ആയതിനാല്‍ അന്നം നമുക്ക് അമൃതാണ്, ഈശ്വരനാണ്. ആയതിനാല്‍ നാം പ്രഭാതത്തില്‍ ഭൂമിവന്ദനം നടത്തുന്നു.

പഞ്ചഭൂതാത്മകമായ ശരീരം പ്രപഞ്ചത്തിന്റെ ഒരു പതിപ്പാണ്. തന്ത്രസാരത്തില്‍ ”വിശ്വം ശരീരമിത്യുക്തം പഞ്ചഭൂതാത്മകം മുനേ” എന്ന് പറയുന്നു. ചരാചരമായ ഈ ജഗത് പഞ്ചഭൂതാത്മക സൃഷ്ടിയാണ്. ശരീരനാശം സംഭവിക്കുമ്പോള്‍ വിഘടിച്ച് പഞ്ചഭൂതങ്ങളില്‍ ലയിക്കുന്നു. ആയതിനാല്‍ പഞ്ചഭൂതം എന്ന അറിവ് കാലാതിവര്‍ത്തിയും ഇന്ദ്രിയാതീതവുമായ ജ്ഞാനമായി ഭാരതീയര്‍ കണക്കാക്കുകയും ആദരിക്കുകയും ചെയ്യുന്നു.

Tags: ബാലഗോകുലംപഞ്ചഭൂതം
Share1TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies