ജയ് ശ്രീരാം’ ബംഗാളി സംസ്‌കാരത്തിന് അന്യമാണെന്ന് നൊബൈല്‍ സമ്മാനജേതാവും സാമ്പത്തിക വിദഗ്ദ്ധനുമായ അമര്‍ത്യസെന്‍. ജൂലായ് 5ന് ജാദവ്പൂര്‍ സര്‍വ്വകലാശാലയില്‍ ഒരു സെമിനാറില്‍ സംസാരിക്കവെയാണ് ഈ സാമ്പത്തിക വിദഗ്ദ്ധന്‍ രാഷ്ട്രീയ പരാമര്‍ശം നടത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസ്സുകാരെ ഇതു ആവേശം കൊള്ളിച്ചു. അവര്‍ സെന്നിന്റെ ചിത്രവും ‘മഹദ് വചന’വും കൂറ്റന്‍ ബോര്‍ഡിങ്ങുണ്ടാക്കി അതില്‍ സ്ഥാപിച്ചിരിക്കയാണ്. ‘ജയ്ശ്രീരാം’ കൊണ്ട് അവര്‍ ഉന്നം വെക്കുന്നത് ഹൈന്ദവ സംസ്‌കാരത്തെയാണ്. സെന്നും തൃണമൂലുകാരും കൂടി ‘ജയ്ശ്രീരാ’ മിനെ ബംഗാളിനു അന്യമാക്കുകയാണെങ്കില്‍ ആദ്യം കുടിയിറക്കേണ്ടിവരിക ശ്രീരാമകൃഷ്ണ പരമഹംസരെയായിരിക്കും. ഭഗവദ്ഗീതയുമായി തൂക്കുമരത്തിലേറിയ ഖുദിറാം ബോസിനെ മുതല്‍ സകല സ്വാതന്ത്ര്യസമരസേനാനികളെയും അവര്‍ ക്കു ബംഗാളിനു അന്യമാക്കേണ്ടിവരും. ദീര്‍ഘകാലം വിദേശത്തു കഴിഞ്ഞ് 1972-ല്‍ ഭാരത മണ്ണില്‍ കാലുറപ്പിച്ച സെന്നും തൃണമൂലിന്റെ ബംഗ്ലാദേശി മുസ്ലിം ഗുണ്ടപടയും മാത്രമാകും ബംഗാളില്‍ ബാക്കിയാകുക.
ജയ്ശ്രീരാം വിളിച്ചുകൊണ്ട് രാമക്ഷേത്ര വിമോചനത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച കൊത്താരി സഹോദരന്മാരെ ബംഗാളി സംസ്‌കാരത്തിന് അന്യമാക്കാന്‍ ഇവര്‍ക്കാകുമോ? 1990 ഒക്‌ടോബര്‍ 30ന് അയോദ്ധ്യയില്‍വെച്ച് അന്നത്തെ മുലായം സിംഗ് സര്‍ക്കാരിന്റെ പോലീസ് വെടിവെച്ചുകൊന്നതാണ് രാം കൊത്താരിയേയും ശരത്ത് കൊത്താരിയേയും. കൊല്‍ക്കത്ത അവരെക്കുറിച്ച് ഇന്നും അഭിമാനിക്കുന്നു. രവീന്ദ്രനാഥടാഗൂറാണ് പേരിട്ടതെങ്കിലും പാശ്ചാത്യനാടുകളില്‍ വളര്‍ന്ന് അവിടുത്തെ വിദ്യാഭ്യാസം ലഭിച്ച് അവരുടെ അഞ്ചാം പത്തിയായി പണിയെടുക്കുന്ന അമര്‍ത്യസെന്നിനു ബംഗാളി സംസ്‌കാരം എന്തെന്ന് മനസ്സിലാവാന്‍ ബുദ്ധിമുട്ടാണ്.