Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ആര്‍ച്ചയെ അനുനയിപ്പിക്കാന്‍ (ആരോമര്‍ ചേകവര്‍ 31)

പ്രകാശന്‍ ചുനങ്ങാട്

Print Edition: 4 September 2020

”കാഴ്ചയായിട്ടെന്തെങ്കിലും
അവളുടെ കാല്‍ക്കല്‍ വെയ്ക്കണം കുഞ്ഞിപ്പൂമാ”
അങ്ങനെയാട്ടെ എന്നു സമ്മതിച്ചുകൊണ്ട് കുഞ്ഞിപ്പൂമ പൊന്നിന്‍തളികയൊന്ന് പൊടിതുടച്ചെടുത്തു. തളിര്‍വെറ്റില കെട്ടോടെ വെച്ചു. ചാപ്പാടന്‍പുകലയും നീലക്കവുങ്ങിന്റെ പാക്കും വെച്ചു. അങ്കക്കലിപൂണ്ടു നില്‍ക്കുന്ന ആര്‍ച്ചയുടെ അരികത്തു ചെന്നു, കുഞ്ഞിപ്പൂമ.
”അറിയാതെ പറ്റിപ്പോയ പിഴയാണേ തണ്ടാത്തിയാരേ. നിങ്ങടെ അച്ഛന്റെ ശിഷ്യന്മാരാണ് ഈ ജോനകപ്പരിഷകള്. അറിവുള്ള നിങ്ങള്‍ അവരുടെ തെറ്റുകള്‍ പൊറുത്തു മാപ്പാക്കണം”
എത്രയും താണുപറഞ്ഞിട്ടും ആര്‍ച്ചയുടെ അരിശം കുറഞ്ഞില്ല.
”അവിടം പറയേണ്ട കുഞ്ഞിപ്പൂമാ. ജോനകരുടെ കുറുമ്പു കുറച്ചിട്ടേ ഞാന്‍ അങ്ങാടിവിട്ടു പോകൂ”
കുഞ്ഞിപ്പൂമ മടങ്ങിപ്പോന്നു.
ഇനിയെന്തുവേണ്ടൂ എന്ന് മൂപ്പന്‍ ആലോചനയായി. കോവിലകം തമ്പുരാട്ടിയോട് സങ്കടം പറയാം. പൊന്‍പണം കിഴികെട്ടി കാര്യസ്ഥനെ ഏല്‍പ്പിച്ചു. കാര്യസ്ഥന്‍ ജോനക രേയും കൂട്ടി കോവിലകത്തു ചെന്നു.
കാര്യങ്ങള്‍ കേട്ടുകഴിഞ്ഞപ്പോള്‍ തമ്പുരാട്ടി കൈമലര്‍ത്തി.
”ഉണ്ണിയാര്‍ച്ചയല്ലേ അങ്ങാടിയില്‍ വന്നിരിക്കുന്നത്? അവളോടു ഞാന്‍ പറയില്ല. ഞങ്ങള്‍ക്കുള്ള പദവികള്‍ പുത്തൂരം വീട്ടുകാര്‍ക്കുമുണ്ടല്ലോ. വേഗം ആരോമര്‍ച്ചേകവരെ വരുത്തിക്കൊള്‍ക” തമ്പുരാട്ടി കല്‍പ്പിച്ചു.
കാര്യസ്ഥന്‍ താണുകേണു സങ്കടം പറഞ്ഞു.
തമ്പുരാട്ടിക്ക് മനസ്സലിവുണ്ടായി.
”ഇരുനാവുള്ള പെണ്ണാണവള്‍. എങ്കിലും ഞാനൊന്നു പറഞ്ഞുനോക്കട്ടെ”
തമ്പുരാട്ടി പല്ലക്കിലേറി. എടവട്ടത്തങ്ങാടിയില്‍ ആല്‍ത്തറയ്ക്കലിറങ്ങി. ഉണ്ണിയാര്‍ച്ചയുടെ വലങ്കയ്യില്‍ ഉറുമി പുളയ്ക്കുന്നത് തമ്പുരാട്ടി കണ്ടു.
തമ്പുരാട്ടി ആല്‍ത്തറയിലിരുന്നു.
”എവിടേയ്‌ക്കൊരുങ്ങിയ യാത്രയാണ് ആര്‍ച്ചേ?”
”അല്ലിമലര്‍കാവില്‍ കൂത്തുകാണാന്‍ പുറപ്പെട്ടതാണ്. ഈ ആല്‍ത്തറയരികേ എത്തിയ നേരത്ത് ജോനകര്‍ വന്നു വളഞ്ഞു.
എന്റെ കയ്യുപിടിക്കാന്‍ വന്നു. പെണ്ണുങ്ങള്‍ക്ക് വഴി നടന്നുകൂടാ. അതൊന്നു നേരിട്ടറിയാമല്ലോ എന്നു നിനച്ചിട്ടുതന്നെയാണ് ഞാന്‍ ഈ വഴി വന്നത്. ജോനകരുടെ കുറുമ്പു കുറച്ചിട്ടേ, നാഗപുരത്തങ്ങാടി
പൊടിതൂളാക്കിയിട്ടേ ഞാന്‍
ഇവിടംവിട്ടു പോകൂ”
”ഒരുകാര്യം ആര്‍ച്ചേ നീ
മറക്കരുത്. നിന്റെ അച്ഛന്റെ ശിഷ്യന്മാരാണ് ഇവിടത്തെ ജോനകര്. അറിയാതെ പറ്റിപ്പോയ പിഴയല്ലെ. പൊറുത്തുകൂടെ?”
തമ്പുരാട്ടി അവിടം പറയേണ്ടെന്നായി, ഉണ്ണിയാര്‍ച്ച.
കയ്യില്‍ക്കിടന്ന കനകവള ആര്‍ച്ചയ്ക്ക് സമ്മാനമായിക്കൊടുത്ത് തമ്പുരാട്ടി പിന്‍വാങ്ങി.
ഇനിയിപ്പോഴെന്തുവേണ്ടൂ പടച്ചോനേ എന്ന് മൂപ്പന്‍ വെപ്രാളം
കൊണ്ടു.
നാഗപുരത്തങ്ങാടിയിലെ നാഗപ്പന്‍ചെട്ടിയാര്‍ പുത്തൂരം ആരോമര്‍ച്ചേകവരുടെ ചങ്ങാതിയാണ്. ചെട്ടിയാരു വന്നുപറയുകയാണെങ്കില്‍ ആര്‍ച്ച കേള്‍ക്കും.
മൂപ്പന്‍ നാഗപ്പന്‍ചെട്ടിയാര്‍ക്ക് ആളയച്ചു. ആരോമരുടെ നേര്‍പെങ്ങള്‍ ഉണ്ണിയാര്‍ച്ച എടവട്ടത്തങ്ങാടിയില്‍ ഇടഞ്ഞു നില്‍പ്പുണ്ടെന്നും അവള്‍ അങ്കക്കലിപൂണ്ട് ഉറുമി പുളപ്പിക്കുകയാണെന്നും കേട്ട് നാഗപ്പന്‍ചെട്ടിയാര്‍ ഉടനെ ഓലയും എഴുത്താണിയും വരുത്തി. കുറിമാനം എഴുതിത്തയ്യാറാക്കി ജോനകര്‍വശം കൊടുത്തു.
”ആരോമര്‍ചേകവര്‍ അല്ലിമലര്‍കാവിലെത്തിയിട്ടുണ്ട്. എത്രയും വേഗം ഈ ഓല ചേകവര്‍ക്കെത്തിക്കണം”
ഒന്നോടിയും ഒന്നു നടന്നും ജോനകര്‍ അല്ലിമലര്‍കാവിലെത്തി. ഓല ചേകവരെ ഏല്‍പ്പിച്ചു.
ഓല വായിച്ച് ആരോമര്‍ പുഞ്ചിരിക്കൊണ്ടു. ശിഷ്യരേയുംകൂട്ടി ഉടനെ എടവട്ടത്തങ്ങാടിയിലേക്കു പുറപ്പെട്ടു.
ആരോമര്‍ എടവട്ടത്തങ്ങാടിയിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നു വിവരം കിട്ടി നാഗപ്പന്‍ചെട്ടിയാര്‍ വെറ്റിലമുറുക്കാന്‍ പട്ടില്‍പൊതിഞ്ഞെടുത്ത് ആല്‍ത്തറയ്ക്കലെത്തി.
(തുടരും)

Tags: ആരോമര്‍ ചേകവര്‍
Share3TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies