Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

അമ്പലപ്പുഴ കാച്ചുപ്പ്

പി. പ്രേമകുമാര്‍

Print Edition: 4 September 2020

അമ്പലപ്പുഴ പാല്‍പായസം പോലെ വളരെ പ്രശസ്തവും സവിശേഷതകളുള്ളതുമായ ഒന്നാണ് അമ്പലപ്പുഴ കാച്ചുപ്പ്. ചെമ്പകശ്ശേരി രാജ്യം ദേവനാരായണന്മാര്‍ വാണിരുന്ന കാലത്ത് അമ്പലപ്പുഴ ക്ഷേത്രത്തില്‍ നിത്യവും സദ്യയുണ്ടായിരുന്നു. പൂജാരികള്‍ക്കും സില്‍ബന്ധികള്‍ക്കും ഭക്തജനങ്ങള്‍ക്കുമൊക്കെ ഇരുത്തി തൂശനിലയില്‍ വിളമ്പുന്ന സദ്യ. വിശേഷ ദിവസങ്ങളില്‍ രാജാവും ക്ഷേത്രസദ്യ കഴിക്കാനുണ്ടാകും. ഈ സദ്യയ്ക്കുള്ള വിഭവങ്ങള്‍ പാചകം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ഉപ്പ് അമ്പലപ്പുഴ കാച്ചുപ്പ് എന്ന പേരില്‍ പ്രത്യേകം തയ്യാറാക്കി എടുക്കുന്ന ഉപ്പ് ആയിരുന്നു. പല ആവര്‍ത്തി ശുദ്ധീകരിക്കപ്പെട്ടതും ഔഷധ ഗുണങ്ങളുമുള്ളതുമാണ് ഈ ഉപ്പ്. അത് തയ്യാറാക്കുന്നതിനുള്ള അവകാശം ആമയിട പുരക്കല്‍ കുടുംബക്കാര്‍ക്കായിരുന്നു.

കാച്ചുപ്പ് നിര്‍മ്മാണം നടക്കാതെയായിട്ട് ഒരു നൂറ്റാണ്ടിന് മേല്‍ ആയിക്കാണും. അമ്പലപ്പുഴ ക്ഷേത്രവികസന ട്രസ്റ്റ് രൂപീകൃതമായ ശേഷം ട്രസ്റ്റ് മുന്‍കൈയ്യെടുത്ത് ഉപ്പ് കാച്ച് പുരയുണ്ടായിരുന്ന സ്ഥലത്ത് ഒരു പുതിയ കെട്ടിടം പണിത് ഉപ്പ് കാച്ചുന്നത് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഉപ്പ് പണ്ട് തയ്യാറാക്കിയവരില്‍ ആരും ഇല്ലാതിരുന്നതിനാല്‍ കേട്ടറിവുകള്‍ വച്ച് വേണ്ട സാമഗ്രികള്‍ ശേഖരിച്ച് കാച്ചുപ്പുണ്ടാക്കാന്‍ തന്നെ തീരുമാനിച്ചു. രണ്ടോ മൂന്നോ പ്രാവശ്യം പരീക്ഷണാടിസ്ഥാനത്തില്‍ കാച്ചിയതായി അറിയാം.1986 കാലഘട്ടത്തിലായിരുന്നു ഇത്. പിന്നീട് ഉപ്പ് നിര്‍മ്മാണം തുടരാന്‍ കഴിഞ്ഞില്ല. ഒരു ഇടങ്ങഴി കല്ലുപ്പിന് നാലിടങ്ങഴി വെള്ളം ചേര്‍ത്ത് അലിയിക്കും. ലായനിയില്‍ പതയായി രൂപപ്പെട്ടു വരുന്ന അഴുക്കുകള്‍ ഓരോ ദിവസവും വടിച്ചെടുത്ത് കളയും. ഒരാഴ്ച കഴിയുമ്പോള്‍ ലായനി അടുപ്പത്ത് വച്ച് ചൂടാക്കും. ഒരു രാത്രി മുഴുവന്‍ ചെറു ചൂടില്‍ ചൂടാക്കി വറ്റിക്കും. പിന്നെ ആറിത്തണുക്കാന്‍ അനുവദിക്കും. പിറ്റേ ദിവസം വീണ്ടും ചൂടാക്കുമ്പോഴേക്കും പരല്‍ രൂപപ്പെട്ട് വരും. ആദ്യം സമചതുരാകൃതിയില്‍ അകം പൊള്ളയായ അര മുതല്‍ മുക്കാല്‍ സെന്റിമീറ്റര്‍ ചതുരവും ഒന്ന് ഒന്നര മില്ലിമീറ്റര്‍ വശങ്ങളുമാണ് ഈ പരലിന്നുണ്ടാകുക. ചൂടാക്കുന്നതിനനുസരിച്ച് ഈ പരല്‍ രണ്ട് തട്ടുകളും പിന്നീട് മൂന്നും നാലും തട്ടുകളുമാകുന്നു. ഓരോ തട്ടും മുകളിലേക്ക് പോകുപ്പോള്‍ തട്ടിന്റെ നീളവും വീതിയും ഒരു മില്ലിമീറ്റര്‍ വീതം കുറഞ്ഞ് വരും. പരലുകള്‍ ചെറുതായിട്ടൊന്നമര്‍ത്തിയാല്‍ പൊടിഞ്ഞുപോകുകയും ചെയ്യും.

വിളഞ്ഞ് പൂര്‍ണ്ണ വളര്‍ച്ചയെത്തിയ പരലുകള്‍ കണ്ണാപ്പ കൊണ്ട് കോരിയെടുത്ത് പാത്രത്തിലാക്കുന്നു. അമ്പലപ്പുഴ കാച്ചുപ്പിനെ പ്രശസ്തമാക്കുന്നത് മറ്റൊന്നുമല്ല. നിര്‍മ്മാണ സ്ഥലത്തിന്റെ പ്രത്യേകതയോ വൈശിഷ്ട്യമോ ആണ്.

കാട് കയറിക്കിടക്കുന്ന കാച്ചുപ്പുപുര

 

ചെമ്പകശ്ശേരി രാജ്യം തിരുവിതാംകൂറില്‍ ചേര്‍ന്ന ശേഷം മൂലം തിരുന്നാള്‍ രാമവര്‍മ്മ മഹാരാജാവ് അമ്പലപ്പുഴ കാച്ചുപ്പിനെക്കുറിച്ച് കേള്‍ക്കുകയും കൊട്ടാരത്തിലെ ആവശ്യത്തിന് കാച്ചുപ്പ് നിര്‍മ്മിക്കുന്നതിലേക്ക് അമ്പലപ്പുഴയില്‍ ഇത് തയ്യാറാക്കുന്ന ആളെ വിളിപ്പിച്ച് നിര്‍മ്മിക്കാന്‍ ഏര്‍പ്പാടു ചെയ്യുകയുമുണ്ടായി. എന്നാല്‍ അമ്പലപ്പുഴ കാച്ചുപ്പിന് സമാനമായ ഉപ്പ് തിരുവനന്തപുരത്ത് ഉണ്ടാക്കാന്‍ കഴിഞ്ഞില്ല എന്ന് പഴയ തലമുറയുടെ സാക്ഷ്യം. അമ്പലപ്പുഴയുടെ മാത്രം വൈധഗ്ദ്ധ്യവും പാരമ്പര്യവും വിളിച്ചോതുന്നതാണ് കാച്ചുപ്പും അത് നിര്‍മ്മിച്ചിരുന്ന ഉപ്പ് കാച്ച് പുരയും.

Share8TweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies