കൈതച്ചക്കയ്ക്കകത്ത് സ്‌ഫോടകവസ്തുവെച്ച് ആനയെ കൊന്നതില്‍ പ്രതിഷേധിക്കുന്നു എന്നു പറഞ്ഞാല്‍ കുഴപ്പമില്ല; ക്ഷമിക്കാം. എന്നാല്‍ മലപ്പുറം എന്നു മിണ്ടിപ്പോകരുത്. മലപ്പുറം എന്നു കേട്ടാല്‍ ‘ഞമ്മക്ക്’ ചോരതിളയ്ക്കും; ഹാലിളകും. പിന്നെ മലപ്പുറം കത്തി പ്രയോഗമാണ്. ജിഹാദിക്കൂട്ടം സാമൂഹ്യമാധ്യമങ്ങളിലൂടെ മലപ്പുറം കത്തി പ്രയോഗിച്ചത് മൃഗസ്‌നേഹിയായ മേനകാഗന്ധി എം.പിയ്ക്കു നേരെയാണ്. മലപ്പുറത്തെ മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ പ്രതികരിച്ചു എന്നതാണ് കാരണം. ആനയെ കൊലപ്പെടുത്തിയ കേസ്സില്‍ പിടിയിലായത് മലപ്പുറത്തുകാരനാണ് എന്നത് ജിഹാദികള്‍ക്കു പ്രശ്‌നമേയല്ല. മലപ്പുറത്തെ അവഹേളിച്ചു, വര്‍ഗ്ഗീയമായി അധിക്ഷേപിച്ചു എന്നൊക്കെയാണ് ഹാലിളക്കക്കാരുടെ ആക്രോശങ്ങള്‍. അവര്‍ക്ക് കൂട്ടിന് മുഖ്യന്‍ വിജയന്‍ സഖാവ് മുതല്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തല ഗാന്ധി വരെയുണ്ട്. കുഞ്ഞാലിക്കുട്ടി ഉറഞ്ഞുതുള്ളുകയാണ്. ലോകം മുഴുവന്‍ ഗര്‍ഭിണിയായ ആനയോടുള്ള ക്രൂരതയില്‍ പ്രതിഷേധിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ നാണം കെട്ടു. ഈ ജാള്യതയില്‍ നിന്നു നാണം മറയ്ക്കാന്‍ അവര്‍ ഉപയോഗിച്ചതാണ് മലപ്പുറത്തിന്റെ വര്‍ഗ്ഗീയ കാര്‍ഡ്.
നിലമ്പൂരിലും മറ്റും ആനകളോട് ഇത്തരം ക്രൂരത കാട്ടുന്നത് വാര്‍ത്തയേയല്ല. തിരൂരങ്ങാടിയില്‍ എഴുന്നള്ളത്തിനുകൊണ്ടുവന്ന ഒരാനയെ ദ്രോഹിച്ച് ഒടുവില്‍ ചാലിയാറില്‍ വെച്ചു വെടിവെച്ചു കൊന്ന തും മറക്കാനായിട്ടില്ല. ഇതേ ജില്ലയില്‍ ജിഹാദികള്‍ വാള്‍പ്രയോഗം പഠിക്കാന്‍ തെരുവുനായ്ക്കളുടെ തലവെട്ടിപ്പൊളിച്ചതും അധികനാള്‍ മുമ്പല്ല. ഇതൊന്നും മിണ്ടിപ്പോകരുത് എന്നുള്ള ഫത്വ തെറ്റിച്ചാല്‍ അ തു വര്‍ഗ്ഗീയമാകും. കതിരൂര്‍ മനോജിനെ ബോംബെറിഞ്ഞു കൊന്ന സ്ഥലത്ത് കൊലയുടെ ഒന്നാം വാര്‍ ഷികനാളില്‍ നായ്ക്കളെ കൊന്നു മാലയാക്കി കെട്ടിത്തൂക്കിയ മാര്‍ ക്‌സിസ്റ്റ് സഖാക്കള്‍ക്ക് മലപ്പുറം ജിഹാദികള്‍ക്കൊപ്പം നില്‍ക്കാനേ പറ്റൂ. മൃഗങ്ങളോടുമാത്രമല്ല അമ്പത്തൊന്നു വെട്ടി മനുഷ്യനോടും ക്രൂരത കാട്ടിയവരാണല്ലോ അവര്‍.