അറബ് രാജ്യങ്ങളിലെ പ്രവാസികള്‍ക്കിടയില്‍ ഇന്ത്യാവിരുദ്ധ മനോഭാവം സൃഷ്ടിച്ച് ഹിന്ദുക്കള്‍ക്കെതിരെ വിദ്വേഷം വളര്‍ത്താനും പടര്‍ത്താനും ബോധപൂര്‍വ്വം ശ്രമിക്കുന്ന പാകിസ്ഥാന്‍ അനുകൂല ഇസ്ലാമിക തീവ്രവാദിസംഘടനകളുടെ ജിഹാദി പ്രവര്‍ത്തനം ഇപ്പോള്‍ മറനീക്കി പുറത്ത് വന്നിരിക്കുന്നു. പാകിസ്ഥാന്റെയും അല്‍ഖ്വയ്ദയുടെയും രഹസ്യ അജണ്ടയെ പിന്തുണച്ച് ജിഹാദി പ്രവര്‍ത്തനം നടത്തുന്ന മലയാളികളായ മതതീവ്രവാദികള്‍ രാജ്യദ്രോഹപരമായ രീതിയിലാണ് ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്നത്.
സ്വന്തം കുടുംബത്തെയും സമൂഹത്തെയും സംരക്ഷിക്കാന്‍ എല്ലു മുറിയെ പണിയെടുക്കുന്ന പ്രവാസികളുടെ മണിഓര്‍ഡര്‍ എക്കണോമിയാണ് കേരളത്തിന്റെ സാമ്പത്തിക സ്രോതസ്സ്. ജാതിയും മതവും വര്‍ണ്ണവും വര്‍ഗ്ഗവും നോക്കാതെ ബഹുഭൂരിപക്ഷം വരുന്ന പ്രവാസിമലയാളികള്‍ പരസ്പരവിശ്വാസത്തോടെയും സ്‌നേഹത്തോടെയും ലേബര്‍ ക്യാമ്പുകളില്‍ ഒന്നിച്ച് ജീവിക്കുമ്പോള്‍ അവരില്‍ വൈകാരികമായ രാജ്യസ്‌നേഹവും രാജ്യാഭിമാനവും എപ്പോഴെങ്കിലുമൊക്കെ പ്രകടിപ്പിക്കേണ്ടിവരുന്നത് സ്വാഭാവികമാണ്. സാംസ്‌കാരിക ദേശീയതയിലധിഷ്ഠിതമായ രാജ്യസ്‌നേഹവും ഹിന്ദു സംസ്‌കാരവും മതബോധവും പ്രചരിക്കുന്നത് അല്‍ഖ്വയ്ദ ഇസ്ലാമ ിക തീവ്രവാദികള്‍ക്ക് സഹിക്കാന്‍ കഴിയായാത്തതാണ് അറബ് രാജ്യങ്ങളിലെ ജിഹാദി പ്രവര്‍ത്തനത്തിന്റെ പ്രധാന കാരണം. ഇസ്ലാമിക രാജ്യങ്ങളില്‍നിന്ന് പണം സമ്പാദിച്ച് ഹൈന്ദവ നവോത്ഥാനം വളര്‍ത്താന്‍ അനുവദിക്കില്ലെന്ന അസഹിഷ്ണുതയുടെയും പരമതവെറിയുടെയും ബാക്കിപത്രമാണ് സമീപകാല സംഭവങ്ങള്‍.
പാകിസ്ഥാന്‍-അല്‍ ഖ്വയ്ദ രഹസ്യനീക്കം
ഹിന്ദുസ്ഥാന്‍ ടൈംസ് പുറത്തുകൊണ്ടുവന്ന വാര്‍ത്തകള്‍ ഗള്‍ഫില്‍ നടക്കുന്ന ഞെട്ടിപ്പിക്കുന്ന ചില യാഥാര്‍ത്ഥ്യങ്ങളാണ്. ഇന്ത്യാവിരുദ്ധ വിദ്വേഷപ്രചരണത്തിനായി 2794 ട്വിറ്റര്‍ ഹാണ്ടലുകളും പരിശീലനം കഴിഞ്ഞ സൈബര്‍ പോരാളികളെയും പാകിസ്ഥാന്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്.
ഈ അക്കൗണ്ടിലൂടെ മത വര്‍ഗ്ഗീയ വിദ്വേഷപ്രചരണങ്ങള്‍ നടത്തി അറബ് രാജ്യങ്ങളുമായിട്ടുള്ള മോദി സര്‍ക്കാരിന്റെ ബന്ധം തകര്‍ക്കുകയും, ഗള്‍ഫ് ഭരണാധികാരികളെയും വ്യവസായപ്രമുഖരെയും ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഹിന്ദുക്കള്‍ക്കെതിരെ അണിനിരത്തുകയുമാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഇന്ത്യക്കെതിരെ പ്രഖ്യാപിച്ച വിശുദ്ധയുദ്ധത്തിന്റെ മുന്നണിപോരാളികളായി ഇന്ത്യയില്‍നിന്നുള്ള പ്രവാസികളെ ഉപയോഗിക്കാനും ഇവര്‍ ശ്രമിക്കുന്നു എന്നും ടൈംസിന്റെ റിപ്പോര്‍ട്ടില്‍ സൂചനകളുണ്ട്.
പൗരത്വഭേദഗതി നിയമത്തിനെതിരെ നടന്ന സമരത്തിലൂടെ ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ വിശുദ്ധയുദ്ധമെന്ന നിലയില്‍ പ്രചരണം സംഘടിപ്പിക്കുകയും ഹിന്ദുവിരുദ്ധ മനോഭാവം വളര്‍ത്തിയെടുക്കലുമാണ് ഈ ജിഹാദിന്റെ താല്‍പര്യം. യുഎഇ യിലെ ഒരു പ്രമുഖ പാകിസ്ഥാന്‍ പ്രവാസി ഇബ്രാര്‍ സഫി (Ibrar Safi) ഭാരതം ഹിന്ദുത്വത്തെ തള്ളിപ്പറയുന്നതുവരെ ഗള്‍ഫില്‍ നിന്നും ഹിന്ദുക്കളെ മുഴുവന്‍ പുറന്തള്ളണമെന്ന് ട്വിറ്ററില്‍ കുറിച്ച സന്ദേശത്തില്‍ ആവശ്യപ്പെടുന്നു(All Hindus must be evacuated from gulf countries till Bharath denoces Hindutwa). വിദ്വേഷം നിറഞ്ഞ നിരവധി സന്ദേശങ്ങള്‍ ഈ രീതിയില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും മലയാളികളടക്കം ഇസ്ലാംമത തീവ്രവാദി സംഘടനകളില്‍ അംഗങ്ങളായിട്ടുള്ള പ്രവാസികള്‍ ഇതിനെ പിന്തുണച്ച് ഈ സന്ദേശത്തിന് അനുസൃതമായി പ്രവര്‍ത്തിക്കാനും തുടങ്ങിയതിന്ധാരാളം തെളിവുകളുണ്ട്്. അറബ് രാജ്യങ്ങളിലെ ഹിന്ദുക്കളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്നും ഗള്‍ഫ് ഭരണാധികാരികളും പ്രമുഖ മുസ്ലീം വ്യവസായികളും ഹിന്ദുക്കള്‍ക്കെതിരെ അണിനിരക്കണമെന്നുമുള്ള വ്യാപകമായ പ്രചരണമാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രവാസി ലോകത്ത് ഇവര്‍ നടത്തുന്നത്. അല്‍ ഖ്വയ്ദ-പാകിസ്ഥാന്‍ രഹസ്യനീക്കങ്ങള്‍ക്ക് പിന്തുണയുമായി പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള മതതീവ്രവാദി സംഘടനകള്‍ ഹിന്ദുക്കളുടെ വ്യാജ ഐഡികളുണ്ടാക്കി ഇസ്ലാംവിരുദ്ധ ട്വീറ്റുകള്‍ സ്വയം ഇടുകയും ഇതിലൂടെ പ്രവാസികളായ ഹിന്ദു യുവാക്കള്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കി തടവിലിടാനും ജോലി കളയുവാനും ഉള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നത് സമീപകാലത്തെ അനുഭവങ്ങളാണ്. ഇസ്ലാംമത തീവ്രവാദ സംഘടനകളുടെ സ്വാധീനത്താല്‍ ആരംഭിച്ച ഒരു മലയാളി ഓണ്‍ലൈന്‍ ചാനല്‍ നിത്യേന നടത്തുന്ന രാജ്യവിരുദ്ധ വാര്‍ത്തകള്‍ പാകിസ്ഥാന്റെ സ്വാധീനത്തിലും സഹായത്തിലുമാണ് നടക്കുന്നത്. ക്യാപിറ്റല്‍ വിഷന്‍ 24ഃ7 എന്ന പ്രവാസി ഓണ്‍ലൈന്‍ ചാനല്‍ ആര്‍എസ്എസ്സിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എതിരെ വിഷം നിറഞ്ഞ വിദ്വേഷ വാര്‍ത്തകളാണ് ഗള്‍ഫില്‍ നിരന്തരം പടച്ചുവിടുന്നത്. മോദിഭക്തരും സംഘികളുമായ മലയാളി പ്രവാസികളുടെ വിവരങ്ങള്‍ ഗള്‍ഫില്‍ ശേഖരിക്കുന്നുണ്ടെന്നും ഇവരുടെ ഗള്‍ഫിലെ ജീവിതം അവസാനിപ്പിക്കാന്‍ അരങ്ങൊരുക്കുന്നുണ്ടെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ഇസ്ലാമോഫോബിയ എന്ന കള്ളപ്രചരണം
”ഇസ്ലാമോഫോബിയ ഇന്‍ ഇന്ത്യ” എന്ന ഹാഷ്ടാഗിലൂടെ ഇന്ത്യയില്‍ മുസ്ലീം വംശഹത്യ നടക്കുന്നു എന്ന കള്ളപ്രചരണം സാമൂഹ്യമാധ്യമങ്ങളിലൂടെ ഗള്‍ഫ് രാജ്യങ്ങളില്‍ അതിതീവ്രമായി പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇസ്ലാമോഫോബിയ ഹാഷ്ടാഗിന്റെ പ്രഭവകേന്ദ്രം പാകിസ്ഥാനാണെങ്കിലും ഇന്ത്യയിലെ ഹിന്ദുവിരുദ്ധ ബുദ്ധിജീവികളും ഇസ്ലാമിക തീവ്രവാദ സംഘടനകളും പൗരത്വഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന സമരത്തെ മറയാക്കി രാജ്യമെങ്ങും ഇത് പ്രചരിപ്പിക്കുന്നു. ഇസ്ലാമോഫോബിയ പ്രചരണത്തിലൂടെ അറബ് രാജ്യത്തിലെ ഭരണാധികാരികളെ പ്രകോപിപ്പിച്ച് ഇന്ത്യാവിരുദ്ധ നിലപാട് സ്വീകരിപ്പിക്കുവാനുള്ള പാകിസ്ഥാന്റെ ആസൂത്രണമാണ് ഇതെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് മലയാളികളടക്കമുള്ള ഇസ്ലാം മത തീവ്രവാദികള്‍ ഈ ഹാഷ്ടാഗിനെ പിന്തുണയ്ക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ പൊരുതിയ ജാമിയ മിലിയ സര്‍കലാശാല വിദ്യാര്‍ത്ഥിനി മെഹൂര്‍ പെര്‍വാസിന്റെ സമീപദിവസ ഫേസ്ബുക്ക് പോസ്റ്റ് ഇന്ത്യാവിരുദ്ധവും പാകിസ്ഥാന്‍ അനുകൂലവുമായിരുന്നു. ജമ്മു കാശ്മീരിലെ ഹിന്ദ്‌വാരയില്‍ പാകിസ്ഥാന്‍ ഭീകരരുമായി കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ വീര്യമൃത്യു വരിച്ച മേജര്‍ ആനന്ദ് സുബിന്‍ അടക്കമുള്ള ധീരസൈനികരെ യുദ്ധകുറ്റവാളികള്‍(War criminals) എന്നാണ് ഇവര്‍ ആക്ഷേപിച്ചത്. ഭീകരരെ മനുഷ്യാവകാശ പോരാട്ടവാദികളെന്ന് പ്രശംസിക്കാനും ഈ യുവതി മറന്നില്ല.
പാകിസ്ഥാന്റെയും പാകനുകൂല മതതീവ്രവാദികളുടെയും കള്ളപ്രചരണ കുതന്ത്രങ്ങളില്‍ അറിയാതെ അകപ്പെട്ടുപോയ ഷാര്‍ജ രാജകുടുംബാംഗമായ ശൈഖ് ഹിന്ദ് അല്‍ ഖാസിമി അടക്കം ചിലര്‍ ഇന്ത്യക്കെതിരെ ഈ കള്ളപ്രചരണങ്ങളില്‍പ്പെട്ട് വിമര്‍ശനവുമായി രംഗത്ത് വന്നുവെങ്കിലും പിന്നീട് യാഥാര്‍ത്ഥ്യം മനസ്സിലാക്കിയതോടെ പാകിസ്ഥാന്റെ കുതന്ത്രങ്ങളെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഖേദം രേഖപ്പെടുത്തുകയുണ്ടായി. ഗള്‍ഫില്‍ ഹിന്ദുക്കളുടെ കഥ കഴിയാന്‍ പോകുന്നു എന്ന് മുഖംമൂടിയില്ലാതെ പ്രഖ്യാപിക്കുന്ന മതതീവ്രവാദികള്‍ ഭരണാധികാരികളെയും ഉദ്യോഗസ്ഥന്മാരെയും സ്വാധീനിക്കാനും പ്രകോപിപ്പിക്കാനുമായി വ്യാജ പ്രൊഫൈലിലൂടെ കള്ളവാര്‍ത്തകള്‍ നിരന്തരം പ്രചരിപ്പിക്കുന്നത് തുടരുകയാണ്. നിര്‍ഭാഗ്യമെന്ന് പറയട്ടെ, ഹിന്ദുവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ചില ഹിജഡകളായ ഹിന്ദുനാമധാരികളെയും ഇവര്‍ക്ക് വാടകക്ക് കിട്ടുന്നുണ്ട്.
രാജ്യദ്രോഹപ്രവര്‍ത്തങ്ങള്‍ക്ക് എന്നും പിന്തുണ നല്‍കിയിട്ടുള്ള കമ്മ്യൂണിസ്റ്റുകളാണ് ഹിജഡകളായി രംഗത്ത് വരുന്നത്. കഴിഞ്ഞ ദിവസം ഡെല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫ്രുദീന്‍ ഖാന്‍ നടത്തിയ പ്രസ്താവന രാജ്യവിരുദ്ധവും രാജ്യദ്രോഹം നിറഞ്ഞതുമായിരുന്നു. ഇന്ത്യയില്‍ മുസ്ലീം പീഡനം തുടര്‍ന്നാല്‍ അറബ് രാജ്യങ്ങള്‍ ഇതിന് മറുപടി നല്‍കണമെന്നായിരുന്നുപ്രസ്താവനയുടെ ഉള്ളടക്കം. ഡല്‍ഹി പോലീസ് കേസ് ഫയല്‍ ചെയ്തതോടുകൂടി പ്രസ്താവന പിന്‍വലിച്ച് ഇദ്ദേഹം മാപ്പ് പറഞ്ഞു. ഇന്ത്യന്‍ എംബസികളുടെ ഇടപെടലുകളിലൂടെ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ അറബ് ലോകത്തെ പ്രമുഖര്‍ പാകിസ്ഥാന്റെ കുത്സിത കുതന്ത്രങ്ങള്‍ തിരിച്ചറിയാനും പ്രതികരിക്കാനും തുടങ്ങിയിട്ടുണ്ട്. പാകിസ്ഥാന്റെ വ്യാജപ്രചരണങ്ങളില്‍ കുടുങ്ങരുതെന്ന മുന്നറിയിപ്പ് നടത്തിക്കൊണ്ടായിരുന്നു ഒമാനിലെ അംബാസിഡര്‍ മുനു മഹാവര്‍ പ്രതികരിച്ചത്. നരേന്ദ്രമോദിയെ ശത്രുവായി പ്രഖ്യാപിച്ചവര്‍ ഇസ്ലാമോഫോബിയ ഹാഷ്ടാഗ് ഒരു അവസരമായി എടുക്കുകയും ഈ ഹാഷ്ടാഗിലൂടെ പ്രവാസികള്‍ക്കിടയിലും ഗള്‍ഫ് ഭരണാധികാരികള്‍ക്കിടയിലും ആശയക്കുഴപ്പം ഉണ്ടാക്കാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ വന്നത് സഹിക്കാനാകാത്ത കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റു രാഷ്ട്രീയനേതൃത്വം മതതീവ്രവാദികള്‍ക്ക് കീഴടങ്ങുന്ന ലജ്ജാകരമായ അവസ്ഥയാണ് ഇസ്ലാമോഫോബിയ ഹാഷ്ടാഗിനുള്ള ഇവരുടെ പിന്തുണ കാണിക്കുന്നത്. കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് മത തീവ്രവാദി അച്ചുതണ്ട് (കോ.മാ.മ) ഇസ്ലാമോഫോബിയ എന്ന കള്ളപ്രചരണത്തിന്റെ കാണാച്ചരടായി ഗള്‍ഫ് നാടുകളില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന് ധാരാളം തെളിവുകളുണ്ട്. നരേന്ദ്രമോദിയുടെ ഭരണം ഇല്ലാതാക്കാന്‍ പാകിസ്ഥാന്റെ സഹായം അഭ്യര്‍ത്ഥിച്ച രാഹുല്‍ഗാന്ധിയുടെ സ്വാധീനമാണോ യുഎഇ രാജകുമാരിയുടെ തെറ്റിദ്ധാരണയുടെ പിന്നില്‍ എന്ന സംശയവും ഇപ്പോള്‍ ഉയര്‍ന്നിട്ടുണ്ട്. ഇന്ത്യാവിരുദ്ധ വികാരം ഗള്‍ഫില്‍ ശക്തിപ്പെട്ടാല്‍ അതിന്റെ ഗുണഭോക്താക്കള്‍ പാകിസ്ഥാനാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ കോ.മാ.മ (കോണ്‍ഗ്രസ്, മാര്‍ക്‌സിസ്റ്റ്, മതതീവ്രവാദികള്‍) സഖ്യം പ്രവര്‍ത്തിക്കുന്നത്. മതതീവ്രവാദികള്‍ രാഹുല്‍ഗാന്ധിയെ ഉപകരണമാക്കുന്നു എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് കോണ്‍ഗ്രസ്സിന് മോദിവിരുദ്ധജ്വരം ബാധിച്ചിട്ടുള്ളത്.
അറബ് രാജ്യങ്ങളുടെ പരമോന്നത ബഹുമതി നരേന്ദ്രമോദിക്ക് ലഭിച്ചതോടെ മോദിയും അറബ് രാജ്യങ്ങളും തമ്മിലുള്ള ഊഷ്മളബന്ധത്തിന്റെ വേരറക്കുക എന്ന ഒളിഅജണ്ടയാണ് ഇസ്ലാമോഫോബിയ ഹാഷ്ടാഗിന്റെ പിന്നിലുള്ളത്. ഷാര്‍ജ കേന്ദ്രമാക്കി ട്രൂ കോപ്പി തിങ്കിങ് എന്ന ഓണ്‍ലൈന്‍ ചാനലില്‍ പ്രസിദ്ധീകരിച്ച ഷാജഹാന്‍ മടമ്പാട്ടന്റെ ലേഖനം ഇതിന് തെളിവാണ്. ലേഖനത്തില്‍ ഇങ്ങനെ പറയുന്നു: ജോലി പോകാനോ ജയിലില്‍ പോകാനോ ഉള്ള സാധ്യതയെ പ്രവാസി സംഘപരിവാരം ഇപ്പോള്‍ ഭയപ്പെടുന്നുണ്ട്. എന്തുകൊണ്ടാണ് ഗള്‍ഫില്‍ ഇന്ത്യാവിരുദ്ധവികാരം പടരുന്നത് മോദി സര്‍ക്കാരിനെ ഭയപ്പെടുത്തുന്നത്? മോദി പലവട്ടം ഗള്‍ഫ് സന്ദര്‍ശനം നടത്തിയപ്പോഴും, യുഎഇ നേതാക്കള്‍ അടക്കം ഭരണകര്‍ത്താക്കള്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും ഇന്ത്യയുടെ ആന്തരിക രാഷ്ട്രീയമോ മോദിയുടെ വര്‍ഗ്ഗീയരാഷ്ട്രീയമോ സാധാരണ അറബികളുടെ ശ്രദ്ധയില്‍ വന്നിരുന്നില്ല. മോദിക്ക് യുഎഇ യില്‍ ലഭിച്ച വമ്പിച്ച സ്വീകരണവും പരമോന്നത ബഹുമതിയും ആദരവും ഏറ്റുവാങ്ങുമ്പോഴുള്ള എന്റെ നിര്‍വ്വികാരത പല യുഎഇ സുഹൃത്തുക്കളെയും അമ്പരപ്പിച്ചിട്ടുണ്ട്. നിങ്ങളുടെ സമുന്നതനായ നേതാവിനെ ഞങ്ങള്‍ സാവേശം ആദരിക്കുന്നു. പക്ഷേ നിങ്ങളുടെ മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ എന്ന് അവര്‍ പലവട്ടം ചോദിച്ചു. ഞാന്‍ ഉത്തരം പറഞ്ഞില്ല. ഗള്‍ഫിനെ ഇനി പ്രകോപിപ്പിക്കരുത് എന്ന ശീര്‍ഷകത്തില്‍ ഷാജഹാന്‍ എഴുതി ഷാര്‍ജയില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം പാകിസ്ഥാന്‍ ഉയര്‍ത്തുന്ന ഇന്ത്യാവിരുദ്ധ വികാരത്തിന്റെ പ്രതിദ്ധ്വനിയാണെന്നതില്‍ സംശയമില്ല. ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് യുഎഇയില്‍ ആദരം ലഭിക്കുക എന്നത് ഏത് ഇന്ത്യക്കാരനും അഭിമാനകരമാകേണ്ടതും, ഇന്ത്യാവിരുദ്ധവികാരം ഗള്‍ഫില്‍ പ്രചരിക്കുന്നത് ഷാജഹാന്‍ അടക്കം എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ ഉത്കണ്ഠയും പ്രയാസവും തോന്നേണ്ടതും അല്ലേ? എന്നാല്‍ ഇക്കൂട്ടര്‍ക്ക് വലുത് പാകിസ്ഥാന്‍ അനുകൂലതാല്പര്യം ഒന്നു മാത്രമാണ് എന്നതാണ് ഇതിനുള്ള ഉത്തരം.
നരേന്ദ്രമോദിയെ ലക്ഷ്യമിട്ട് പാക് സൈബര്‍ യുദ്ധം, ഗള്‍ഫ് രാജ്യങ്ങളെ അകറ്റാന്‍ ശ്രമം എന്ന തലക്കെട്ടോടെ ഏപ്രില്‍ 23ന് മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ഇന്ത്യാവിരുദ്ധ നിലപാടിലേക്ക് ഗള്‍ഫിനെ നയിക്കാന്‍ സമീപകാലത്ത് ബോധപൂര്‍വ്വമായ ശ്രമം ഗള്‍ഫില്‍ നടക്കുന്നതായും, കോവിഡ് കാലത്തും പാകിസ്ഥാന്‍ നരേന്ദ്രമോദി സര്‍ക്കാരിനെ ലക്ഷ്യമിട്ട് അറബ്, ക്രിസ്ത്യന്‍, ഹിന്ദു പേരിലുള്ള വ്യാജ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ ഉപയോഗിച്ച് ഇന്ത്യക്കെതിരെ മതവിദ്വേഷ പ്രചരണം നടത്തുന്നതായും വാര്‍ത്തയില്‍ പറയുന്നു. ഇസ്ലാമോഫോബിയ ഇന്‍ ഇന്ത്യ എന്ന ഹാഷ്ടാഗിന്റെ പ്രഭവ കേന്ദ്രം പാകിസ്ഥാന്‍ ആണ് എന്നറിഞ്ഞിട്ടും ക്ലാസിഫൈഡ് ജേര്‍ണല്‍ പോസ്റ്റ് എന്ന (സി ജെ പോസ്റ്റ്) ഫേസ്ബുക്ക് പേജിന് മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് ആളുകള്‍ സബ്‌സ്‌ക്രൈബ് ചെയ്യുന്നുണ്ടെന്നും, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് ഇന്ത്യയെ ശിഥിലമാക്കാനുമാണ് ഈ ഫേസ്ബുക്ക് പോസ്റ്റ് ശ്രമിക്കുന്നതെന്നും മലയാള മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ 2, 3 മാസങ്ങളായി ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഹിന്ദുക്കള്‍ക്കെതിരെ ഗള്‍ഫിലെ മലയാളി മതതീവ്രവാദികള്‍ പരസ്യമായി രംഗത്തുവരുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രിയെ സമൂഹമാധ്യമങ്ങളില്‍ പിന്തുണയ്ക്കുന്നവരെ കണ്ടെത്തി അവരെ കള്ളക്കേസുകളില്‍ കുടുക്കുവാനും ഭീഷണിപ്പെടുത്തി മാനസികമായി പീഡിപ്പിക്കുന്നതുമായ സംഭവങ്ങള്‍ നിരവധിയാണ് ഉണ്ടാകുന്നത്. വടകര സ്വദേശി പ്രവീണിനെ ദുബായില്‍വെച്ച് മര്‍ദ്ദിച്ചതും മാപ്പു പറയിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതും, തൃശൂര്‍ സ്വദേശിയുടെ ദുബായിലെ ഹോട്ടലില്‍ അക്രമം നടത്തിയതും മലയാളികളായ മുസ്ലിം മതതീവ്രവാദികളാണ്. മോദിയെ പിന്തുണയ്ക്കുന്നവരായ ഹിന്ദുക്കള്‍ മുസ്ലീംരാജ്യങ്ങളുടെ പണം സമ്പാദിച്ച് ഹിന്ദുത്വം വളര്‍ത്തണ്ടേതില്ലെന്ന പാകിസ്ഥാന്‍ സമീപനം തന്നെയാണ് മലയാളികളായ മതതീവ്രവാദികളുടെ മനസ്സിലുമുള്ളത്.
പ്രവാസി മടങ്ങുമ്പോള്‍ ഉല്‍ക്കണ്ഠ
നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്ത മലയാളികളെ കോവിഡിന്റെ പശ്ചാത്തലത്തില്‍ മടക്കിക്കൊണ്ടുവരണമെന്ന് വാശിപിടിക്കുന്ന ഇടതു-വലതു മുന്നണികള്‍ പ്രവാസികളുടെ തിരിച്ചുവരവ് രാഷ്ട്രീയ ആയുധമാക്കാനാണ് ആദ്യം ശ്രമിച്ചത്. പ്രവാസികള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തി കേന്ദ്രസര്‍ക്കാരിനെ പഴിചാരാന്‍ ശ്രമിച്ച ഇവര്‍ ബോധപൂര്‍വ്വം മറച്ചുവെച്ച യാഥാര്‍ത്ഥ്യം യുഎഇ യില്‍ സമീപകാലത്തുണ്ടായ സാമ്പത്തികപ്രശ്‌നങ്ങളും അതിനെ തുടര്‍ന്ന് മലയാളി സ്‌പോണ്‍സര്‍മാരുടെ അധിക ചിലവുമാണ്. കെ.എം.സി.സി. അടക്കമുള്ള സംഘടനകള്‍ പാവപ്പെട്ട പ്രവാസികള്‍ക്ക് ധാരാളം സഹായങ്ങള്‍ ചെയ്തു കൊടുത്തെങ്കിലും സ്‌പോണ്‍സര്‍മാരുടെ കടമകളോ നിയമപരമായ ഉത്തരവാദിത്വങ്ങളോ ചൂണ്ടിക്കാണിച്ചിട്ടില്ല. സാമ്പത്തികത്തകര്‍ച്ച നേരിടുന്ന യുഎഇ യില്‍ പുതിയതായി നടപ്പാക്കിയ നിയമങ്ങളുടെ മറവില്‍ പ്രവാസികളായ പാവപ്പെട്ട തൊഴിലാളികള്‍ പിഴുതെറിയപ്പെടുമോ എന്നത് ന്യായമായ സംശയമാണ്. മലയാളികളായ സ്‌പോണ്‍സര്‍മാര്‍ പലപ്പോഴും മതതീവ്രവാദി പ്രസ്ഥാനങ്ങളുടെ സ്വാധീനത്തിനും സമ്മര്‍ദ്ദത്തിനും വശംവദരാകുന്നത് പൗരത്വഭേദഗതി നിയമവിരുദ്ധ പോരാട്ടത്തില്‍ പ്രകടമായിരുന്നു. ഗള്‍ഫ് നാടുകളില്‍നിന്ന് സമ്പാദിച്ച ഫണ്ടായിരുന്നു പൗരത്വഭേദഗതി നിയമപോരാട്ടത്തിലെ സാമ്പത്തിക സ്രോതസ്സ്. നോര്‍ക്കയില്‍ റജിസ്റ്റര്‍ ചെയ്തവരെ കൊണ്ടുവരണമെന്ന് ധൃതി കൂട്ടുന്നവരില്‍ പലരും മലയാളി സ്‌പോണ്‍സര്‍മാരാണെന്നും അവരുടെ സമ്മര്‍ദ്ദമാണ് കുഞ്ഞാലിക്കുട്ടി അടക്കം ലീഗ് കോണ്‍ഗ്രസ് നേതാക്കളുടെയും സിപിഎമ്മിന്റെയും താല്‍പര്യമെന്നും ഗള്‍ഫില്‍നിന്നു തന്നെ അറിയാന്‍ കഴിഞ്ഞിട്ടുള്ള കാര്യമാണ്. കോവിഡ് ഭീതി ഒഴിഞ്ഞാല്‍, മടങ്ങിവന്ന പാവപ്പെട്ട പ്രവാസി തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകാന്‍ എന്തെങ്കിലും ശ്രമം കെ.എം.സി.സി. യും നോര്‍ക്കയും ചെയ്യുമോ എന്ന പ്രധാന ചോദ്യത്തിന് ഇതുവരെ ഉത്തരം ഉണ്ടായിട്ടില്ല. ഹിന്ദുവിരുദ്ധവും ഇന്ത്യാവിരുദ്ധവുമായ പ്രചരണങ്ങളും സമ്മര്‍ദ്ദങ്ങളും മതതീവ്രവാദി സംഘടനകള്‍ ഗള്‍ഫില്‍ നടത്തുന്ന പശ്ചാത്തലത്തില്‍, കിടപ്പാടവും താലിമാലയും വിറ്റ് ജീവിതം കരുപിടിപ്പിക്കാന്‍ ഗള്‍ഫിലേക്ക് പോയി ഇപ്പോള്‍ മടങ്ങുന്ന മലയാളികളായ പാവപ്പെട്ടവരുടെ പുനരധിവാസവും തിരിച്ചുള്ള യാത്രയും ഏറെ ഉല്‍ക്കണ്ഠ ഉളവാക്കുന്നതാണ്. പ്രവാസി ലോകത്തെ ജിഹാദിന്റെ സ്വാധീനത്താല്‍ മടക്കയാത്രയില്‍ ഹിന്ദുക്കള്‍ തഴയപ്പെടുമോ എന്ന ചിന്ത സ്വാഭാവികമാണെങ്കിലും പ്രവാസികളെ കൊണ്ടുവരാന്‍ കാണിക്കുന്ന ജാഗ്രത കോവിഡ് ഭീതി ഒഴിയുമ്പോള്‍ ഇവരെ തിരിച്ചു കൊണ്ടുപോകാന്‍ കേരള സര്‍ക്കാരും രാഷ്ട്രീയ നേതൃത്വവും കാണിക്കണം എന്ന ആവശ്യമാണ് ഇപ്പോള്‍ ഉയരുന്നത്.