പുരകത്തുമ്പോള്‍ വാഴവെട്ടാന്‍ മത്സരിക്കുന്നവര്‍ പലരാണ്. കേരളത്തില്‍ മുഖ്യനും സ്പ്രിങ്ക്‌ളര്‍ കമ്പനിയുമാണെങ്കില്‍ അന്താരാഷ്ട്രതലത്തില്‍ കോവിഡിന് തുടക്കമിട്ട ചൈന തന്നെയാണ് ഈ മത്സരത്തിലിറങ്ങിയിരിക്കുന്നത്. രോഗം ലോകമാകെ പരത്തിയാലല്ലേ ചൈനയുടെ പരിശോധനാകിറ്റ് കച്ചവടം പൊടിപൊടിക്കൂ. ആര്‍ക്കും റാപ്പിഡ് പരിശോധനാകിറ്റ് നല്‍ കാന്‍ തയ്യാര്‍ എന്ന് ചൈന പറഞ്ഞതോടെ ഭാരതമുള്‍പ്പെടെ നിരവധി രാജ്യങ്ങള്‍ ആവശ്യക്കാരായി എത്തി. ഭാരതം അഞ്ച് ലക്ഷം കിറ്റ് ഇറക്കുമതി ചെയ്യുകയും ചെയ്തു. കിറ്റിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് തീരുമാനിച്ചത് ചൈനയ്ക്ക് പാരയായി. ആദ്യഘട്ടം പരിശോധനയ്ക്കയച്ച കിറ്റുകള്‍ ഗുണനിലവാരമില്ലാത്തതാണെന്ന് വ്യക്തമായി. അതോടെ കിറ്റുകള്‍ മടക്കിയയക്കാന്‍ ഐ.എം.ആര്‍.സി സംസ്ഥാനങ്ങള്‍ക്ക് നിര്‍ ദ്ദേശം നല്‍കി. ചൈനീസ് കിറ്റുകള്‍ക്ക് ഗുണനിലവാരമില്ല എന്ന് ഐ.എം.ആര്‍.സി. പ്രസ്താവിച്ചതോടെ ചൈനയ്ക്ക് ജാള്യതയേറി. കച്ചവടം പോകുകയും ചെയ്തു ചീത്തപ്പേരു തലയില്‍ വീഴുകയും ചെയ്തു.
എന്നാല്‍ ഇതൊന്നും സമ്മതിച്ചുതരാന്‍ ചൈന തയ്യാറല്ല. കമ്മ്യൂണിസ്റ്റു സ്വഭാവം അതാണല്ലോ. തെറ്റ് എന്നെങ്കിലും സമ്മതിച്ചിട്ടുണ്ടോ കമ്മ്യൂണിസ്റ്റ് സഖാക്കള്‍. ഐ.എം.ആര്‍.സിയെ പഠിപ്പിക്കാന്‍ തയ്യാറാവുകയാണ് ചൈനീസ് എമ്പസിയിലെ വക്താവ് ജീറോങ്. രണ്ടു ചൈനീസ് കമ്പനികളില്‍ നിന്നു ഭാരതം വാങ്ങിയ കിറ്റുകള്‍ക്ക് ഒരു കുഴപ്പവുമില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. യൂറോപ്പിലെയും ഏഷ്യയിലേയും ലാറ്റിനമേരിക്കയിലേയും രാജ്യങ്ങളിലേയ്ക്ക് കയറ്റുമതി ചെയ്ത കിറ്റുകളെക്കുറിച്ച് പരാതിയില്ല എന്നും അദ്ദേഹം തീര്‍ത്തു പറയുന്നു. ആ രാജ്യങ്ങളൊക്കെ ഈ കിറ്റിന്റെ ഗുണനിലവാരം പരിശോധിച്ചശേഷമാണോ ഉപയോഗിച്ചത് എന്നുമാത്രം അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഭാരതത്തില്‍ നിന്ന് നല്ലൊരു കച്ചവടമായിരുന്നു ചൈന ഈ കോവിഡ്കാലത്ത് പ്രതീക്ഷിച്ചത്. രണ്ടുതരം കിറ്റുകളില്‍ ഓരോന്നിനും ശരാശരി ആയിരം രൂപ എന്ന നില യ്ക്ക് കിട്ടിയാല്‍ തന്നെ എത്രകോടികള്‍ അവര്‍ കീശയിലാക്കുമായിരുന്നു. കിറ്റുകള്‍ മൊത്തം തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചതോടെ ഈ വാഴവെട്ടല്‍ വെറുതെയായി.