Saturday, May 17, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം

ആമാശയാർബ്ബുദം ചികിത്സിച്ചു മാറ്റാം

ഡോ. മേജര്‍ നളിനി ജനാര്‍ദ്ദനന്‍

Print Edition: 17 May 2019

ആമാശയത്തിനെ ബാധിക്കുന്ന കാന്‍സര്‍ ആദ്യഘട്ടങ്ങളില്‍ തിരിച്ചറിയാന്‍ വിഷമമായിരിക്കും. പലപ്പോഴും ആദ്യഘട്ടങ്ങളില്‍ കാര്യമായ ലക്ഷണങ്ങള്‍ ഇല്ലാതിരിക്കുന്നതാണ് ഇതിനു കാരണം. 40 മുതല്‍ 60 വയസ്സുവരെയുള്ളവരിലാണ് കൂടുതല്‍ കാണപ്പെടുന്നതെങ്കിലും ഈ അടുത്തകാലത്ത് ചെറുപ്പക്കാരിലും കാണാന്‍ തുടങ്ങിയിരിക്കുന്നു. പുരുഷന്മാര്‍ക്ക് രോഗസാദ്ധ്യത കൂടുതലാണ്. ആമാശയത്തിന്റെ താഴത്തെ ഭാഗത്ത് സാധാരണയായി കാണപ്പെടുന്ന അര്‍ബ്ബുദം ഈയിടെയായി അന്നനാളത്തോടുചേര്‍ന്ന മുകള്‍ഭാഗത്തും കാണാന്‍ തുടങ്ങിയിരിക്കുന്നു. ഇത്തരം അര്‍ബ്ബുദം കണ്ടുപിടിക്കാനായി എന്‍ഡോസ്‌കോപ്പി നടത്തുന്നു. മുകള്‍ഭാഗത്തെ അര്‍ബ്ബുദം ചികിത്സിക്കാന്‍ വിഷമമാണെന്നുമാത്രമല്ല പൊതുവെ ചികിത്സയുടെ ഫലം തൃപ്തികരവുമല്ല.

കാരണങ്ങള്‍:
കൂടുതല്‍ ഉപ്പ് ഭക്ഷണത്തില്‍ കഴിക്കുന്നത് ആമാശയാര്‍ബ്ബുദത്തിനു കാരണമാവാം. പഴയ ഭക്ഷണത്തിലൂടെ പകരുന്ന Helicobacter pylori എന്ന ബാക്ടീരിയ, വെള്ളത്തിലുള്ള നൈട്രൈറ്റുകള്‍, ഉണക്കമത്സ്യത്തിലടങ്ങിയ നൈട്രോസമിനുകളും ബെന്‍സോപൈറീനുകളും, പോളിപ്പ് (Polyp) പോലുള്ള ആമാശയരോഗങ്ങള്‍, ജനിതക കാരണങ്ങള്‍ എന്നിവ ആമാശയാര്‍ബ്ബുദം ഉണ്ടാക്കാന്‍ സാദ്ധ്യതയുണ്ട്. പുകവലിക്കുന്നവരിലും ‘എ’ എന്ന രക്തഗ്രൂപ്പില്‍പ്പെട്ടവരിലും ആമാശയാര്‍ബ്ബുദം കൂടുതലായി കാണപ്പെടുന്നു. Pernicious, Anema, intestinalmetaplasia chronic atrophic gastites തുടങ്ങിയ ആമാശയരോഗങ്ങള്‍ കാന്‍സറിനു കാരണമായേക്കാം. ആമാശയാര്‍ബ്ബുദത്തിന്റെ കുടുംബചരിത്രമുള്ളവര്‍ക്കും രോഗസാദ്ധ്യത കൂടുന്നു. കൂടുതല്‍ റേഡിയേഷന്‍ ലഭിക്കുന്നവര്‍ക്കും റബ്ബറിന്റെയോ കല്‍ക്കരിയുടെയോ വ്യവസായത്തില്‍ ജോലിചെയ്യുന്നവര്‍ക്കും അര്‍ബ്ബുദസാദ്ധ്യത കൂടുന്നു.

ലക്ഷണങ്ങള്‍:
ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ പലപ്പോഴും വൈകാറുണ്ട്. വിശപ്പു കുറയല്‍, വിശപ്പില്ലായ്മ, ക്ഷീണം, ഏമ്പക്കം വരിക, വിളര്‍ച്ച, തൂക്കക്കുറവ്, ദഹനക്കുറവ് എന്നിവ ഉണ്ടാവാം. കുറച്ച് ഭക്ഷണം കഴിച്ചാലും വയറുനിറഞ്ഞതായി തോന്നുക, വയറ്റില്‍ ഉരുണ്ടുകയറ്റമോ എരിച്ചിലോ ഉണ്ടാവുക, വയറിന്റെ മുകള്‍ഭാഗത്ത് സ്ഥിരമായ വേദന (മരുന്നു കഴിച്ചാലും മാറാത്ത വേദന), ഭക്ഷണം ശരിക്കു കഴിക്കാന്‍ പറ്റാതിരിക്കുക, ദഹനക്കേട്, ഛര്‍ദ്ദി എന്നിവയും ലക്ഷണങ്ങളില്‍പ്പെടുന്നു. രോഗം വര്‍ദ്ധിക്കുമ്പോള്‍ വളരെയധികം തൂക്കക്കുറവ്, രക്തം ഛര്‍ദ്ദിക്കുക, മലത്തില്‍ രക്തം പോവുക എന്നിവയും കാണാം.

രോഗനിര്‍ണ്ണയം:
സംശയാസ്പദമായ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ ഡോക്ടറെ കാണിക്കുന്നതാണു നല്ലത്. ശരീരപരിശോധനയ്ക്കുശേഷം ഡോക്ടര്‍ വിവിധ പരിശോധനകള്‍ നിര്‍ദ്ദേശിക്കുന്നു. വായിലൂടെ ആമാശയത്തിലേക്ക് കുഴല്‍ (അറ്റത്ത് ക്യാമറ പിടിപ്പിച്ചത്) കടത്തിക്കൊണ്ടുള്ള എന്‍ഡോസ്‌ക്കോപ്പി ചെയ്യുകയും സംശയമുള്ള ഭാഗത്തുനിന്ന് ബയോപ്‌സി എടുത്ത് പരിശോധനയ്ക്ക് അയക്കുകയും ചെയ്യുന്നു. രോഗം എത്രത്തോളം ബാധിച്ചുവെന്നും ഏതു ഘട്ടത്തിലാണെന്നും കണ്ടുപിടിക്കാന്‍ (കരള്‍, ലസികാഗ്രന്ഥികള്‍ എന്നിവയിലേക്കു വ്യാപിച്ചതു മനസ്സിലാക്കാന്‍) വേണ്ടി സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട്, എം.ആര്‍.ഐ തുടങ്ങിയ പരിശോധനകള്‍ നടത്തുന്നു.

ചികിത്സ:
രോഗം ഏതു ഘട്ടത്തിലാണെന്നതും രോഗിയുടെ പ്രായവും ആരോഗ്യസ്ഥിതിയും മറ്റും പരിഗണിച്ചുകൊണ്ടാണ് ചികിത്‌സ നിശ്ചയിക്കുന്നത്.

ആദ്യഘട്ടങ്ങളില്‍, രോഗബാധിതമായ ആമാശയഭാഗം മുറിച്ചുനീക്കം ചെയ്യുന്ന ശസ്ത്രക്രിയ നടത്തുന്നു. രോഗം ബാധിച്ച ലസികാഗ്രന്ഥികളെയും (lymphnode) നീക്കം ചെയ്യുന്നു. ഇതിനു മുമ്പോ ശേഷമോ റേഡിയേഷന്‍, കീമോ തെറാപ്പി എന്നീ ചികിത്സാരീതികള്‍ തനിച്ചോ ഒന്നിച്ചോ നല്‍കാറുണ്ട്. അവസാന ഘട്ടമാണെങ്കില്‍ സാന്ത്വന ചികിത്സ മാത്രം നല്‍കുന്നു.

തടയുന്നതെങ്ങിനെ?

എല്ലാ അര്‍ബ്ബുദങ്ങളിലുമെന്നതുപോലെ ജീവിതശൈലിയും ഭക്ഷണരീതിയും മെച്ചപ്പെടുത്തുന്നത് അര്‍ബ്ബുദം വരുന്നത് തടയാന്‍ ഒരു പരിധിവരെ സഹായിക്കും.

Tags: ചികിത്സആമാശയാര്‍ബ്ബുദംകാന്‍സര്‍രോഗം
Share1TweetSendShare

Related Posts

വിഴിഞ്ഞം -വികസനത്തിന്റെ വാതായനം

ജെഎന്‍യുവിലെ ദിശാമാറ്റം

ഹൃദയഭേദകം

ഹിന്ദു ഭൂരിപക്ഷം ഇനിയെത്രനാള്‍? (ജനസംഖ്യയിലെ മതംമാറ്റങ്ങള്‍ 10)

എമ്പുരാനും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും

‘വെടിയുകില്ല ഞാനീ വഴിത്താരയെ’

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Photo credit: PTI

ജമ്മുവിൽ ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies