രാജ്യത്തിലെ അത്യുന്നതസ്ഥാനീയരായ പല വിശിഷ്ടവ്യക്തിത്വങ്ങളോടും നിരന്തര സമ്പര്‍ക്കം പുലര്‍ത്തിയിരുന്ന പരമേശ്വര്‍ജിക്ക് അധികാരസ്ഥാനങ്ങള്‍ ഒരുതരം അലര്‍ജിപോലെയായി; എക്കാലത്തും അദ്ദേഹം അവയില്‍ നിന്ന് സാത്വികസാധാരണമായ അകലം പാലിച്ചു.
1982-ല്‍ പരമേശ്വര്‍ജിയുടെ മാനസസന്താനമായി രൂപം കൊണ്ട ഭാരതീയവിചാരകേന്ദ്രം ക്രമേണ യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മിഷന്റെ അംഗീകാരമുള്ള ഗവേഷണകേന്ദ്രവും ഭാരതസംസ്‌കാരത്തിന്റെ നാനാമുഖങ്ങളെ അധികരിച്ച ആയിരക്കണക്കിനുനു ഗ്രന്ഥങ്ങളുടെയും ആനുകാലികങ്ങളുടെയും ആകരവും ഒട്ടേറെ സംസ്‌കൃതമതികളുടെ സംഗമസ്ഥാനവുമായി വികസിച്ചു.
സ്വന്തം കര്‍മമണ്ഡലതലസ്ഥാനത്തുതന്നെ രാപകല്‍ കഴിയാന്‍ തരപ്പെടത്തക്കവണ്ണം ഭാരതീയവിചാരകേന്ദ്രത്തിലായിരുന്നു പരമേശ്വര്‍ജിയുടെ താമസം. ലോകമാണ് അവിവാഹിതനായ അദ്ദേഹത്തിന്റെ കുടുംബം; ഏതുകിളിക്കും അവിടെ ചേക്കേറാം. ‘വസുധൈവ കുടുംബകം; വിശ്വം ഭവത്യേകനീഡം’ മുതലായ ഹിന്ദുതത്വങ്ങള്‍ അദ്ദേഹം സ്വന്തം ജീവിതത്തില്‍ സാക്ഷാല്‍ക്കരിച്ചു.
‘ശരിയായിക്കളിതീര്‍ന്ന’ ആ നട്ടുവകുലോത്തംസം അരങ്ങില്‍ നിന്നു പിരിയാറായ കാലത്ത് ഭാരതീയ വിചാരകേന്ദ്രത്തിലെ യോഗങ്ങളിലും സല്‍സംഗങ്ങളിലും മറ്റും നിന്നുപോലും സ്വയമേ വിട്ടുനിന്നു. വിശ്രമതീരത്തോടടുത്ത കാലത്ത് ഉച്ചയ്ക്കുമുന്‍പ് ഒന്നു കാണാന്‍ ചെന്നപ്പോള്‍ അദ്ദേഹം ഏതാനും ഈരടികള്‍ എഴുതിവച്ചിട്ടുണ്ടായിരുന്നു. ജീവിത തത്വദര്‍ശനമാണ് വിഷയം. ഒന്നാംതരം വൃത്തശുദ്ധിയും ഘടനാസൗഷ്ഠവവും.
”പ്രബോധചന്ദ്രന്‍ വരുന്നു എന്നറിഞ്ഞിട്ട് എഴുതിയതാണ്. ഇതൊന്നുന്നു വായിക്കൂ – പ്രബോധചന്ദ്രന്റെ സംഗീതഭംഗിയോടെ.’’
എന്റെ വായന അദ്ദേഹത്തിനു രുചിച്ചു.
”ഇപ്പൊ ഇത്തരം കവിതകളൊക്കെ പഴഞ്ചനായിക്കഴിഞ്ഞു. പ്രബോധചന്ദ്രനെപ്പോലെ ചുരുക്കം ചിലര്‍ക്കേ പിടിക്കൂ. എന്നു വച്ച് എഴുതാതിരിക്കാന്‍ പറ്റുമോ!”’’
ഒരുരു വൈകുന്നേരം ഒരുരു യോഗം കഴിഞ്ഞ് ഞാന്‍ കേന്ദ്രത്തില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ തുടങ്ങിയപ്പോഴുണ്ട് പരമേശ്വര്‍ജി ഏണിപ്പടിച്ചോട്ടില്‍ ഒരു കസേരയില്‍ ഇരിക്കുന്നു.
അടുത്തുചെന്നുന്നു തൊഴുതപ്പോള്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:
”ഞാന്‍ സുരേന്ദ്രനെ കാത്താണ് ഇവിടെ ഇരിക്കുന്നത്. സുരേന്ദ്രനാ എനിക്കു ഭക്ഷണം കൊണ്ടുവരുന്നത്; പ്രബോധചന്ദ്രന്‍ എന്റെ മനസ്സിനും മസ്തിഷ്‌കത്തിനുമല്ലേ ഭക്ഷണം തരുന്നത്!’ അതായിരുന്നു പരമേശ്വര്‍ജി! സര്‍വാംഗീണമായ നൈര്‍മല്യത്തിന്റെ നിറകുടം.
ആ പരമാചാര്യപാദങ്ങളില്‍ മനസാ സാഷ്ടാംഗപ്രണാമം.