Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ആവിയാകുന്ന ആറ്റംബോംബുകൾ

നിശാന്ത് ഈരക്കാട്ട്നിശാന്ത് ഈരക്കാട്ട്
5 September 2025

2024-ലെ പൊതുതിരഞ്ഞെടുപ്പ് ‘മോഷ്ടിക്കുന്നതിനായി’ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ (ECI) ‘വലിയ ക്രിമിനല്‍ വഞ്ചന’ നടത്തിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടുത്തിടെ ആരോപിക്കുകയുണ്ടായല്ലോ. ‘വോട്ട് ചോരി’ (വോട്ട് മോഷണം) എന്ന് വിശേഷിപ്പിക്കപ്പെട്ട ഈ ആരോപണങ്ങളുടെയെല്ലാം കാതല്‍, തിരഞ്ഞെടുപ്പ് ഫലങ്ങളില്‍ കൃത്രിമം കാണിക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനും ഭരണകക്ഷിയായ ഭാരതീയ ജനതാ പാര്‍ട്ടിയും (ബിജെപി) തമ്മില്‍ നേരിട്ട് ‘ഗൂഢാലോചന’ നടത്തി എന്ന വാദമായിരുന്നു. കര്‍ണാടകയിലെ മഹാദേവപുര അസംബ്ലി മണ്ഡലത്തെ കേന്ദ്രബിന്ദുവാക്കിക്കൊണ്ടായിരുന്നു ഈ ആരോപണങ്ങള്‍. അവിടെ നടത്തിയ അന്വേഷണത്തില്‍ ഒരു ലക്ഷത്തിലധികം ‘വ്യാജ വോട്ടുകള്‍’ കണ്ടെത്തിയതായി കോണ്‍ഗ്രസ് പാര്‍ട്ടി അവകാശപ്പെട്ടു. എന്നിരുന്നാലും, തെളിവുകള്‍, നിയമപരമായ നടപടിക്രമങ്ങള്‍ എന്നിവയുടെ വിശദമായ പരിശോധനയില്‍, ഒരു സംഘടിത ഗൂഢാലോചന നടന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വാദങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും, വസ്തുതാപരവും നിയമപരവുമായ സൂക്ഷ്മപരിശോധനയില്‍ അവ തകര്‍ന്നടിയുന്നുവെന്നും നമുക്ക് ഇപ്പോള്‍ കാണാം.

Google NewsAdd Kesari Weekly as a preferred source on Google

ഈ വിവാദം തിരഞ്ഞെടുപ്പ് രംഗത്തെ പരിഷ്‌കരണങ്ങള്‍ ആവശ്യമായ ചില മേഖലകളിലേക്ക് വെളിച്ചം വീശുന്നുണ്ടെങ്കിലും, വോട്ട് മോഷ്ടിക്കപ്പെട്ടു എന്ന ആരോപണം, പൊളിഞ്ഞുവീണ അവകാശവാദങ്ങളുടെയും, യുക്തിപരമായ വൈരുദ്ധ്യങ്ങളുടെയും, തിരഞ്ഞെടുപ്പ് തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനുള്ള ഭാരതത്തിന്റെ സ്ഥാപിതമായ നിയമചട്ടക്കൂടുമായി സഹകരിക്കാനുള്ള വിസമ്മതത്തിന്റെയും അടിത്തറയില്‍ കെട്ടിപ്പൊക്കിയ വെറും രാഷ്ട്രീയ നാടകം മാത്രമാണെന്ന് പകല്‍ പോലെ വ്യക്തമാണ്.

തകര്‍ന്നടിഞ്ഞ തെളിവുകള്‍
ബിജെപി 32,000-ത്തില്‍പരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ബാംഗ്ലൂര്‍ സെന്‍ട്രല്‍ ലോക്‌സഭാ മണ്ഡലത്തിലെ മഹാദേവപുരയില്‍ തട്ടിപ്പ് നടന്നു എന്നതായിരുന്നു കോണ്‍ഗ്രസ്സിന്റെ ആരോപണം. ഇരട്ട വോട്ടര്‍മാര്‍, വ്യാജ വിലാസങ്ങള്‍, രജിസ്‌ട്രേഷന്‍ ഫോമുകളുടെ ദുരുപയോഗം എന്നിവയുള്‍പ്പെടെ അഞ്ച് തട്ടിപ്പ് രീതികള്‍ പാര്‍ട്ടി വിശദീകരിച്ചു, ഇതെല്ലാം ചേര്‍ന്ന് 1,00,250 വ്യാജ വോട്ടുകള്‍ ഉണ്ടായെന്നും അവര്‍ അവകാശപ്പെട്ടു. എന്നിട്ടും, ഈ അവകാശവാദങ്ങള്‍ക്ക് അടിത്തറയിടാന്‍ ഉപയോഗിച്ച പ്രത്യേക ഉദാഹരണങ്ങള്‍ അതിവേഗം പൊളിഞ്ഞുപോയി.

ADVERTISEMENT

ശകുന്‍ റാണിയുടെ കേസ്
ശകുന്‍ റാണി എന്ന വോട്ടര്‍ രണ്ടുതവണ വോട്ട് ചെയ്തുവെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു, തെളിവായി ‘ടിക്ക് മാര്‍ക്കിട്ട ഒരു രേഖ’ പ്രദര്‍ശിപ്പിച്ചു. എന്നാല്‍ പ്രാഥമികാന്വേഷണത്തില്‍ താന്‍ രണ്ടുതവണ വോട്ട് ചെയ്തിട്ടില്ലെന്ന് ശകുന്‍ റാണി നിഷേധിച്ചതായി കര്‍ണാടക ചീഫ് ഇലക്ടറല്‍ ഓഫീസര്‍ (സിഇഒ) നോട്ടീസ് നല്‍കി.

അതിലും പ്രധാനമായി, രാഹുല്‍ ഉയര്‍ത്തിക്കാട്ടിയ രേഖ ‘പോളിംഗ് ഓഫീസര്‍ നല്‍കിയ രേഖയല്ല’ എന്ന് സിഇഒ തറപ്പിച്ചുപറഞ്ഞു, ഇത് ആ രേഖയുടെ ആധികാരികതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തി. 120 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഒരു മുറിയില്‍ 80 വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്തു എന്നതായിരുന്നു ഏറ്റവും കോളിളക്കം സൃഷ്ടിച്ച വാദങ്ങളിലൊന്ന്.

എന്നാല്‍ മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍, മുറിയുടെ ഉടമ ജയറാം റെഡ്ഢിയുമായുള്ള അഭിമുഖം ഉള്‍പ്പെടുത്തിയിരുന്നു, അദ്ദേഹം ഈ വാദം നിഷേധിച്ചു. തന്റെ വാടകക്കാര്‍ താല്‍ക്കാലികമായി താമസിക്കുന്ന കുടിയേറ്റ തൊഴിലാളികളാണെന്നും, വിലാസം തെളിയിക്കുന്നതിനായി വാടക കരാറുകള്‍ ഉപയോഗിച്ച് വോട്ടര്‍ ഐഡി എടുക്കാറുണ്ടെങ്കിലും അവിടെ വോട്ട് ചെയ്യാറില്ലെന്നും അദ്ദേഹം വിശദീകരിച്ചു. ഗൂഢാലോചനാ സിദ്ധാന്തത്തിന് കനത്ത പ്രഹരമേല്‍പ്പിച്ചുകൊണ്ട്, ‘ഞാന്‍ തീര്‍ച്ചയായും കോണ്‍ഗ്രസ് അംഗമാണ്. അത് എല്ലാവര്‍ക്കും അറിയാം’ എന്ന് റെഡ്ഢി കൂട്ടിച്ചേര്‍ത്തു.

ഈ വ്യക്തി മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളില്‍ വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് രാഹുല്‍ അവകാശപ്പെട്ടു. ഇത് ‘മാസങ്ങള്‍ക്ക് മുന്‍പ് തിരുത്തിയ’ ഒരു പഴയ പിഴവാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയപ്പോള്‍, ശ്രീവാസ്തവ ആ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത വോട്ടറല്ലെന്ന് ഉത്തര്‍പ്രദേശ് സിഇഒ സ്ഥിരീകരിച്ചു.

രണ്ട് തരം വോട്ടര്‍ പട്ടികയുടെ കഥ
ഈ വാദത്തിലെ ഏറ്റവും വലിയ വൈരുദ്ധ്യം ഒരുപക്ഷേ കര്‍ണാടകയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സ്വന്തം സര്‍ക്കാരിന്റെ ഭാഗത്തുനിന്നാണ് വന്നത്. രാഹുല്‍ഗാന്ധി വഞ്ചനാപരമെന്ന് വിശേഷിപ്പിച്ച അതേ തിരഞ്ഞെടുപ്പ് പട്ടികയാണ്, കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ അവരുടെ പ്രധാനപ്പെട്ട ജാതി സെന്‍സസ് നയത്തിന് ഔദ്യോഗിക അടിസ്ഥാനമായി ഉപയോഗിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാന സര്‍ക്കാര്‍ തന്നെ വോട്ടര്‍ പട്ടികയ്ക്ക് നല്‍കിയ ഈ യഥാര്‍ത്ഥ അംഗീകാരം, ഒരേസമയം വലിയ തട്ടിപ്പ് നടന്നുവെന്ന വാദത്തെ യുക്തിരഹിതമാക്കുന്നു.

അന്നത്തെ കര്‍ണാടക മന്ത്രിയായിരുന്ന കെ. രാജണ്ണ ഈ വിഷയം കൂടുതല്‍ വ്യക്തമാക്കിക്കൊണ്ട് പരസ്യമായി പറഞ്ഞു, ‘നമ്മുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍’ തയ്യാറാക്കിയ വോട്ടര്‍ പട്ടികയായതുകൊണ്ടും, ആരോപിക്കപ്പെട്ട ക്രമക്കേടുകള്‍ ‘നമ്മുടെ കണ്‍മുന്നില്‍’ നടന്നതുകൊണ്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ ‘ലജ്ജിക്കണം’ എന്ന്.

ഭാരത ഭരണഘടനയും 1951-ലെ ജനപ്രാതിനിധ്യ നിയമവും ഒരു തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്യുന്നതിന് ഒരേയൊരു മാര്‍ഗ്ഗം മാത്രമാണ് നല്‍കുന്നത്. ഫലം വന്ന് 45 ദിവസത്തിനകം ഹൈക്കോടതിയില്‍ തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കുക. എന്നാല്‍ കോണ്‍ഗ്രസ് പാര്‍ട്ടി ബാംഗ്ലൂര്‍ സെന്‍ട്രല്‍ മണ്ഡലത്തില്‍ അത്തരമൊരു ഹര്‍ജി നല്‍കിയില്ല.

പകരം, അവര്‍ ഒരു മാധ്യമവിചാരണയാണ് നടത്തിയത്. സത്യവാങ്മൂലത്തില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവര്‍ത്തിച്ച് രാഹുല്‍ഗാന്ധിയെ വെല്ലുവിളിച്ചു. ഇത് അദ്ദേഹത്തിന്റെ വാദങ്ങളുടെ സത്യാവസ്ഥയ്ക്ക് അദ്ദേഹത്തെ ഉത്തരവാദിയാക്കുകയും ഔദ്യോഗിക അന്വേഷണത്തിന് വഴിവെക്കുകയും ചെയ്യുന്ന ഒരു സാധാരണ നിയമപരമായ നടപടിക്രമമാണ്. സത്യവാങ്മൂലത്തില്‍ വ്യാജ തെളിവുകള്‍ നല്‍കുന്നത് തടവുശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള കുറ്റമാണ്. എന്നാല്‍ രാഹുല്‍ ഗാന്ധി സത്യവാങ്മൂലത്തില്‍ തെളിവുകള്‍ സമര്‍പ്പിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല.

നിയമപരമായ പ്രക്രിയയുമായി സഹകരിക്കാനുള്ള ഈ വിസമ്മതവും, പ്രധാന ‘തെളിവുകള്‍’ വസ്തുതാപരമായി തകര്‍ന്നതും സൂചിപ്പിക്കുന്നത്, ഈ ആരോപണങ്ങള്‍ നിയമപരമായ സാധുതയ്ക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും, ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രം ഉള്ളതായിരുന്നു എന്നും, ജുഡീഷ്യല്‍ പരിശോധനയെ അതിജീവിക്കാന്‍ അവയ്ക്ക് കഴിയില്ല എന്ന സംശയം കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കും തന്നെ ഉണ്ട് എന്നുള്ളതുമാണ്.

പ്രതിപക്ഷത്തിന്റെ വാദങ്ങളുടെ പ്രധാന തൂണ് തകര്‍ന്നത്, സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസിന്റെ (CSDS) സഹ-ഡയറക്ടറും തിരഞ്ഞെടുപ്പ് വിദഗ്ദ്ധനുമായ സഞ്ജയ് കുമാര്‍, മഹാരാഷ്ട്രയിലെ വോട്ടര്‍ കൃത്രിമത്വ ആരോപണങ്ങളെ പിന്തുണയ്ക്കാന്‍ വ്യാപകമായി ഉദ്ധരിക്കപ്പെട്ട എക്‌സിലെ (മുന്‍പ് ട്വിറ്റര്‍) തന്റെ പോസ്റ്റുകള്‍ പരസ്യമായി പിന്‍വലിച്ച് ക്ഷമാപണം നടത്തിയതോടെയാണ്.

2024-ലെ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കിടയില്‍ മഹാരാഷ്ട്രയിലെ പല മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ സംഭവിച്ച നാടകീയമായ ഏറ്റക്കുറച്ചിലുകളാണ് സഞ്ജയ് കുമാറിന്റെ പോസ്റ്റുകളില്‍ എടുത്തുകാട്ടിയിരുന്നത്. ചിലയിടങ്ങളില്‍ 36 ശതമാനത്തിലധികം കുറവും മറ്റ് ചിലയിടങ്ങളില്‍ 43 ശതമാനത്തിലധികം വര്‍ദ്ധനവുമുണ്ടായതായി അദ്ദേഹം അവകാശപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി തങ്ങളുടെ ‘വോട്ട് തട്ടിപ്പ്’ പ്രചാരണത്തിന് ഉപോല്‍ബലകമായ തെളിവായി ഉയത്തിക്കാട്ടിയതും ഈ ഡാറ്റ ആയിരുന്നു.

2025 ആഗസ്റ്റ് 19-ന് സഞ്ജയ് കുമാര്‍ തന്റെ പ്രസ്താവന പൂര്‍ണ്ണമായി പിന്‍വലിച്ചു. ‘മഹാരാഷ്ട്ര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ട്വീറ്റുകളില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ക്ഷമ ചോദിക്കുന്നു, 2024-ലെ ലോക്‌സഭാ, നിയമസഭാ ഡാറ്റകള്‍ താരതമ്യം ചെയ്തപ്പോള്‍ പിശക് സംഭവിച്ചു. ഞങ്ങളുടെ ഡാറ്റാ ടീം പട്ടികയിലെ വിവരങ്ങള്‍ തെറ്റായി വായിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ എനിക്ക് യാതൊരു ഉദ്ദേശ്യവുമുണ്ടായിരുന്നില്ല.’ എന്ന് അദ്ദേഹം എഴുതി.

സിഎസ്ഡിഎസിന് ഗ്രാന്റ് നല്‍കുന്ന സര്‍ക്കാര്‍ ധനസഹായ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ICSSR), സ്ഥാപനത്തിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. സിഎസ്ഡിഎസ് ‘ഡാറ്റയില്‍ കൃത്രിമം കാണിച്ചുവെന്നും’, ‘തിരഞ്ഞെടുപ്പ് കമ്മീഷന്റെ പവിത്രതയെ തുരങ്കം വെക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരു പൊതുബോധം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നും ഐസിഎസ്എസ്ആര്‍ ആരോപിച്ചു. ഇത് ‘ഗ്രാന്റ്-ഇന്‍-എയ്ഡ് നിയമങ്ങളുടെ കടുത്ത ലംഘനമാണെന്നും’ അവര്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് ഒരു ടെലിവിഷന്‍ പരിപാടിയില്‍, വോട്ടര്‍ പട്ടികയില്‍ ഭരണപരമായ പിഴവുകള്‍ താന്‍ നിരീക്ഷിച്ചിട്ടുണ്ടെങ്കിലും, ബോധപൂര്‍വമായ ‘വോട്ട് ചോരി’ക്ക് യാതൊരു തെളിവും കണ്ടിട്ടില്ലെന്ന് സഞ്ജയ് കുമാര്‍ വ്യക്തമാക്കി.

ജോര്‍ജ്ജ് സോറോസ് ബന്ധം
‘വോട്ട് ചോരി ആരോപണങ്ങള്‍ക്ക് മറ്റൊരു മാനം നല്‍കിക്കൊണ്ട്, ഭാരതത്തെ അസ്ഥിരപ്പെടുത്താന്‍ ജോര്‍ജ്ജ് സോറോസും വിദേശ ധനസഹായമുള്ള മാധ്യമ സംഘടനകളുമായി ചേര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ‘അപകടകരമായ ഒരു ത്രികോണത്തിന്റെ’ ഭാഗമായി പ്രവൃത്തിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.

സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍സ് ഭാഗികമായി ധനസഹായം നല്‍കുന്ന ഒരു അന്വേഷണാത്മക പ്ലാറ്റ്‌ഫോമായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിംഗ് പ്രോജക്റ്റിന്റെ (OCC-RP) റിപ്പോര്‍ട്ടുകള്‍ ഉപയോഗിച്ച് കോണ്‍ഗ്രസ് ഈ സര്‍ക്കാരിനെ ആക്രമിക്കുന്നുവെന്ന് ബിജെപി വക്താക്കള്‍ ആരോപിക്കുന്നു. സോറോസ് ധനസഹായം നല്‍കുന്ന മറ്റൊരു സംഘടനയെന്ന് ബിജെപി അവകാശപ്പെടുന്ന ഫോറം ഓഫ് ഡെമോക്രാറ്റിക് ലീഡേഴ്‌സ് ഇന്‍ ഏഷ്യ പസഫിക്കിന്റെ (FDLAP) സഹ പ്രസിഡന്റ് എന്ന നിലയില്‍ സോണിയ ഗാന്ധിക്കുള്ള പങ്കും ബിജെപി എടുത്തുകാട്ടുന്നു.

വ്യവസ്ഥാപരമായ പിഴവുകളും ബോധപൂര്‍വമായ തട്ടിപ്പും
ഒരു സംഘടിത വോട്ട് മോഷണ ക്രിമിനല്‍ ഗൂഢാലോചന നടന്നുവെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെങ്കിലും, ഈ വിവാദം ഭാരതത്തിന്റെ തിരഞ്ഞെടുപ്പ് ഭരണസംവിധാനത്തിലെ യഥാര്‍ത്ഥമായ വ്യവസ്ഥാപരമായ പോരായ്മകളിലേക്ക് വെളിച്ചം വീശിയിട്ടുണ്ട്.

പ്രതിപക്ഷത്തിന്റെ പ്രധാന പരാതിയായ, മെഷീന്‍ റീഡബിള്‍ അല്ലാത്ത പിഡിഎഫ് ഫോര്‍മാറ്റുകളില്‍ വോട്ടര്‍ പട്ടിക പുറത്തിറക്കുന്ന രീതി കാലഹരണപ്പെട്ടതും, പാര്‍ട്ടികളുടെയും സിവില്‍ സമൂഹത്തിന്റെയും വിശകലനത്തെ തടസ്സപ്പെടുത്തുന്നതുമാണ്.

ഡാറ്റാ എന്‍ട്രിയിലെ പിഴവുകള്‍, ഉയര്‍ന്ന ആഭ്യന്തര കുടിയേറ്റം മൂലമുള്ള ഇരട്ടപ്പേരുകള്‍, മറ്റ് ഭരണപരമായ അപാകതകള്‍ എന്നിവയുടെ സാന്നിധ്യം ദുരുദ്ദേശ്യത്തിന്റെ തെളിവല്ലെങ്കിലും, സംശയങ്ങള്‍ ജനിപ്പിക്കാനും പൊതുജനവിശ്വാസം തകര്‍ക്കാനും ഇടയാക്കും.

ഈ പട്ടികകള്‍ ശുദ്ധീകരിക്കുന്ന പ്രക്രിയ പങ്കാളിത്ത സ്വഭാവത്തോടെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കരട് പട്ടികകള്‍ സൂക്ഷ്മമായി പരിശോധിക്കാനും എതിര്‍പ്പുകള്‍ ഉന്നയിക്കാനും ബൂത്ത് ലെവല്‍ ഏജന്റുമാരെ (BLA) നിയമിക്കാന്‍ അവകാശമുണ്ട്.
സ്ഥാപിതമായ ഈ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതില്‍ പരാജയപ്പെടുകയും, തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം വലിയ ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്യുന്നത്, ഒരു യഥാര്‍ത്ഥ പരാതിയേക്കാള്‍ ഒരു രാഷ്ട്രീയ തന്ത്രത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

‘വോട്ട് ചോരി’ എന്ന വാദം തുടര്‍ച്ചയായ തോല്‍വികളിലൂടെ അണികളുടെ വിശ്വാസം നഷ്ട പ്പെട്ട രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ ഉള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വന്തം കഴിവുകേട് മറക്കാന്‍ ഉള്ള ദുരുദ്ദേശ്യപരമായ ഗൂഢാലോചനയായി തോന്നുന്നു.

അവതരിപ്പിച്ച തെളിവുകള്‍ ഗുരുതരമായ ആരോപണങ്ങളെ പിന്തുണയ്ക്കുന്നതില്‍ പരാജയപ്പെടുന്നു, കൂടാതെ സ്ഥാപിതമായ നിയമപരമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടരാനുള്ള വിസമ്മതം അവയുടെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നു.

ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതിന് നിരന്തരമായ ജാഗ്രതയും, വിമര്‍ശനവും, പരിഷ്‌കരണവും ആവശ്യമാണെങ്കിലും, പ്രധാന ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് നേരെയുള്ള അടിസ്ഥാനരഹിതമായ ആക്രമണങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ അസ്ഥിരപ്പെടുത്താന്‍, രാഷ്ട്ര സ്‌നേഹത്തിന്നപ്പുറം കേവലം അധികാരം മാത്രം ലക്ഷ്യമായി കാണുന്ന ഒരു പ്രതിപക്ഷം എത്രത്തോളം തരംതാഴും എന്നതിന്റെ വ്യക്തമായ ഓര്‍മ്മപ്പെടുത്തലാണ്.

(ബിജെപി, കൈപ്പമംഗലം മണ്ഡലം സെക്രട്ടറിയാണ് ലേഖകന്‍)

 

Tags: രാഹുല്‍ ഗാന്ധിവോട്ട് ചോരിജോര്‍ജ്ജ് സോറോസ്
ShareTweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies