Friday, June 27, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

ഡോ. പ്രമീളാദേവി

Print Edition: 23 May 2025
ഹാറ്റാചുപ്പായുടെ മായാലോകം പരമ്പരയിലെ 12 ഭാഗങ്ങളില്‍ ഭാഗം 10

ഹാറ്റാചുപ്പായുടെ മായാലോകം
  • ഇഷ്ടമില്ലാത്ത യാത്ര (ഹാറ്റാചുപ്പായുടെ മായാലോകം 1)
  • ശരിക്കും കാട് (ഹാറ്റാചുപ്പായുടെ മായാലോകം 2)
  • രുചിയുള്ള വീട്‌ (ഹാറ്റാചുപ്പായുടെ മായാലോകം 3)
  • കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)
  • എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)
  • മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)
  • പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)

നിലത്ത് അട്ടിയട്ടിയായിക്കിടക്കുന്ന ഇലകള്‍ പച്ചയും മഞ്ഞയും തവിട്ടും ചുവപ്പും നിറമില്ലാത്തവയുമൊക്കെയുണ്ട് അക്കൂട്ടത്തില്‍. നിലത്തു ചിലയിടത്തു കുഴികളുണ്ടാവും. കുഴികള്‍ മൂടിയിട്ടുണ്ട്. ഇലകളുള്ളത് കൊണ്ട്, കുഴിയെവിടെയാണെന്നറിയില്ല. ചിലപ്പോള്‍ അത്തരം ചെറുകുഴികളില്‍ വീണെന്നു വരാം. വളരെ ശ്രദ്ധിച്ചുവേണം നടക്കാന്‍.

കുഴികളെ മാത്രമല്ല പേടിക്കാനുള്ളത്. അതിനെക്കാള്‍ അപകടമുണ്ടാക്കാവുന്ന മറ്റു പലതുമുണ്ടവിടെ. പാമ്പുകളാണ് അക്കൂട്ടത്തില്‍ പ്രധാനം. ഇലകള്‍ക്കിടയിലും വീണുകിടക്കുന്ന മരത്തടികളിലുമൊക്കെ അവ പമ്മിക്കിടപ്പുണ്ടാവാം. കാടിനോടു ചേര്‍ന്നുള്ള പ്രദേശമായതുകൊണ്ട് വിഷപ്പാമ്പുകളുമുണ്ട് ധാരാളം. അതുകൊണ്ടാണ് ”സൂക്ഷിക്കണേ”യെന്ന് മമ്മ പ്രത്യേകമോര്‍മ്മിപ്പിച്ചത്.

ആരവാണ് ടീം ലീഡര്‍. മുന്‍പില്‍ നടക്കുന്നതുമവന്‍ തന്നെ. അവന്റെ കയ്യിലുണ്ട് ഒരു നീണ്ട വടി. വടികൊണ്ട് നിലത്തു തട്ടിത്തട്ടിയാണ് ലീഡര്‍ മുന്നോട്ടുപോകുന്നത്. വഴിയില്‍ ഇഴജന്തുക്കള്‍ വല്ലതുമുണ്ടെങ്കില്‍ ഒഴിഞ്ഞുമാറിപ്പോക്കോട്ടെയെന്നു വിചാരിച്ചുള്ള സുരക്ഷാ നടപടിയാണത്.
ഫര്‍ഹാന്‍ ദേവുവിന്റെ തോളത്തു തട്ടിയിട്ട് ചോദിച്ചു ”ദേവു വള്ളിയൂഞ്ഞാലാടീട്ടൊണ്ടോ?”

ഫര്‍ഹാന്റെ ചോദ്യം എന്തിനെക്കുറിച്ചാണെന്നു തന്നെ ദേവൂന് മനസ്സിലായില്ല. അവള്‍ കണ്ണു മിഴിച്ചുനോക്കി. ദര്‍പ്പണയാണവള്‍ക്കതു വിശദീകരിച്ചു കൊടുത്തത്.
”ദാ, ഇത് പോലൊള്ള വല്യവള്ളികള് കണ്ടില്ലേ? ആ വള്ള്യേല് തൂങ്ങിയാടുന്ന കാര്യമാ ഫര്‍ഹാന്‍ പറഞ്ഞെ”

താനിത്തരം വള്ളികളിതിനുമുന്‍പ് കണ്ടിട്ടുപോലുമില്ലെന്ന് ദേവു പറഞ്ഞു. അതോടെ വള്ളിയൂഞ്ഞാലാട്ടം അവള്‍ക്കു കാട്ടിക്കൊടുക്കാനുള്ള ആവേശത്തിലായി കുട്ടി സംഘത്തിലെയോരോ ആളും.
ജാന്‍വിയാണ് ആദ്യം ഒരു വള്ളിയില്‍ ചാടിക്കയറി തൂങ്ങിയാടാന്‍ തുടങ്ങിയത്. നല്ല ആയത്തിലാണ് ആ നാലാം ക്ലാസ്സുകാരി മിടുക്കി ഊഞ്ഞാലാടിയത്.
അതു കണ്ടപ്പോള്‍ത്തന്നെ പാവം ദേവൂന് പേടിയായി! ഈ കുട്ടികള്‍ക്കെന്തെല്ലാം കാര്യങ്ങളാണറിയാവുന്നത്! അവള്‍ മനസ്സിലോര്‍ത്തു. അപ്പോഴേയ്ക്കും മറ്റു കുട്ടികള്‍ കുറച്ചു മുന്‍പോട്ടോടിപ്പോയിരുന്നു. കൂടുതല്‍ ഉയരമുള്ള മരങ്ങളും കൂടുതല്‍ ബലവും നീളവുമുള്ള കാട്ടുവള്ളികളും തിരഞ്ഞാണ് അവരോടിയത്.
ദല്‍ബീര്‍ ചുവന്ന പൂക്കളുള്ള ഒരു മരത്തില്‍ നിന്നു ഞാന്നുകിടക്കുന്ന ഒരു വള്ളിയിലാണ് പിടിച്ചുകയറിയത്. നല്ല ശക്തിയോടെ തന്നെ അവന്‍ ഊഞ്ഞാലാടുകയും ചെയ്തു. അടുത്തത് ഫര്‍ഹാനായിരുന്നു. നീലപ്പുള്ളി പൂമരത്തിലെ ചിതമ്പ വള്ളികളിലാടിയത് എത്രയുയരത്തില്‍, ആയത്തില്‍ ആണ് അവന്റെയൂഞ്ഞാലട്ടം!
ദര്‍പ്പണയും ഇവാനയും മഞ്ഞക്കടമ്പിന്റെ ഉയരത്തിലുള്ള കൊമ്പില്‍ നിന്നു ഞാന്നു കിടക്കുന്ന വള്ളികളിലാണ് ആടിത്തിമിര്‍ത്തത്.

ആരവ് മുന്നോട്ടു നടക്കുകയാണ്, തനിക്കു പറ്റിയ ഒരു വളളി തേടി. അപ്പോള്‍ ദാ, മമ്മയുടെ പ്രിയപ്പെട്ട കുരങ്ങന്മാര്‍ ശല്യപ്പെടുത്താന്‍ വരുന്നു! ക്ലീം ക്ലീ ക്ലീ ക്ലീ ക്ലീ ക്ലീം…. എന്നു ചിലച്ചു കൊണ്ട് അവര്‍ ആരവിനു ചുറ്റും വട്ടത്തില്‍ നിരക്കുകയാണ്. ഒന്നും രണ്ടുമല്ല, പത്തിരുപതു കുരങ്ങന്മാര്‍! അവര്‍ ആരവിന്റെ വഴി തടഞ്ഞുകൊണ്ട് ചാടുകയും ഓടുകയും കൈകളുയര്‍ത്തി മുദ്രാവാക്യം വിളിക്കുംപോലെ എന്തൊക്കെയോ കാണിക്കുകയും ചെയ്യുകയാണ്.

അവരുടെ നടുവിലായി എന്തുചെയ്യണമെന്നറിയാതെ ആരവ് അമ്പരന്നു നിന്നു. അവന്റെ തൊട്ടടുത്ത് ദേവുവും. കുരങ്ങന്മാര്‍ കൂടുതല്‍ കൂടുതല്‍ ബഹളമുണ്ടാക്കിക്കൊണ്ട് തൊട്ടടുത്തേക്കു വരികയാണ്. ധൈര്യശാലിയായ ആരവിനു പോലും പേടിയായിത്തുടങ്ങി. ”മമ്മ പറഞ്ഞത് ഇവരു നമ്മളെ ഉപദ്രവിക്കില്ലെന്നാണല്ലോ… പിന്നിതെന്താ?” ദേവു ഇടറിയ ശബ്ദത്തിലാണതു പിറുപിറുത്തത്.

Series Navigation<< കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11) >>
Tags: ഹാറ്റാചുപ്പായുടെ മായാലോകം
ShareTweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

ഹിമാലയവും സ്വാമി വിവേകാനന്ദനും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies