1902 മാര്‍ച്ച് 5ന് അന്നത്തെ ജോയിന്റ് പ്രൊവിന്‍സില്‍ ഖെക്കടാ നഗരത്തിലെ പ്രശസ്തനായ വ്യാപാരി സേഠ് ഛജ്ജുമലിന്റെ മകളായി നീര ജനച്ചു. ഇന്ത്യന്‍ നാഷണല്‍ ആര്‍മിയുടെ റാണി ഝാന്‍സി റെജിമെന്റില്‍ സൈനിക. ഇവര്‍ക്കെതിരെ ബ്രിട്ടീഷ് സര്‍ക്കാര്‍ ചാരക്കുറ്റം ചുമത്തി.
നീര നാഗിനി എന്നും ഇവര്‍ അറിയപ്പെടുന്നു. സഹോദരന്‍ ബസന്ത് കുമാറും ഐഎന്‍എയില്‍ ഉണ്ടായിരുന്നു. പ്രസിദ്ധ വ്യാപാരിയായ പിതാവിന്റെ ബിസിനസ്സ് സാമ്രാജ്യം രാജ്യം മുഴുവന്‍ വ്യാപിച്ചിരുന്നു. കൊല്‍ക്കൊത്തയായിരുന്നു അദ്ദേഹത്തിന്റെ വ്യാപാരകേന്ദ്രം. അതുകൊണ്ടു തന്നെ കുട്ടികളുടെ വിദ്യാഭ്യാസവും കൊല്‍ക്കൊത്തയില്‍ തന്നെയായിരുന്നു.
നീര നാഗിന്റെയും സഹോദരന്‍ ബസന്ത് കുമാറിന്റെയും ജീവിതത്തെ ആസ്പദമാക്കി നാട്ടിലെ ഗായകര്‍ കവിതകളും ഭജനകളും ആലപിച്ചു.
ബ്രിട്ടീഷ് ഇന്ത്യയിലെ സി.ഐ.ഡി ഇന്‍സ്‌പെക്ടര്‍ ശ്രീകാന്ത് ജയരഞ്ജന്‍ നീരആര്യനെ വിവാഹം കഴിച്ചു. ഒരു പ്രത്യേക സാഹചര്യത്തില്‍ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവന്‍ രക്ഷിക്കുന്നതിനായി അവര്‍ ബ്രിട്ടീഷുകാരുടെ വിനീതദാസനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി.
ഐ.എന്‍.എയുടെ കീഴടങ്ങലിനുശേഷം ചുവപ്പുകോട്ടയില്‍ വിചാരണ നടന്നു. മറ്റെല്ലാ സൈനികത്തടവുകാരെയും വിട്ടയച്ചു. നീര ആര്യന് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ ശിക്ഷ കിട്ടി. അവരെ ആന്‍ഡമാനിലേയ്ക്ക് നാടുകടത്തി. അവിടെ ഘോരമായ യാതനകള്‍ക്ക് ഇരയായി.
സ്വാതന്ത്ര്യത്തിന് ശേഷം ഇവര്‍ പൂക്കള്‍ വിറ്റ് ജീവിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ ഒരു വിധത്തിലുമുള്ള ധനസഹായമോ പെന്‍ഷനോ സ്വീകരിച്ചില്ല. 1998ല്‍ ഹൈദരാബാദില്‍ അന്തരിച്ചു.
നീര ആത്മകഥ എഴുതിയിട്ടുണ്ട്. അതിലെ ഹൃദയസ്പര്‍ശിയായ ഒരു ഭാഗം ആണ് താഴെ അവതരിപ്പിക്കുന്നത്.
”ഞാന്‍ കൊല്‍ക്കൊത്തയിലെ ജയിലില്‍ നിന്നും ആന്‍ഡമാനില്‍ എത്തി. മറ്റ് രാഷ്ട്രീയത്തടവുകാര്‍ താമസിച്ചിരുന്നതും ഇപ്പോഴും താമസിച്ചുകൊണ്ടിരിക്കുന്നതുമായ സെല്ലുകള്‍ തന്നെയാണ് എനിക്കും കിട്ടിയത്.”
”രാത്രി 10 മണിക്ക് എന്നെ ജയില്‍മുറിയില്‍ അടച്ചു. പായ, കമ്പിളി ഒന്നും ഇല്ല. അഗാധമായ സമുദ്രത്തിലെ അജ്ഞാതമായ ദ്വീപില്‍ വസിക്കെ സ്വാതന്ത്ര്യം എങ്ങിനെ ലഭിക്കും എന്ന ചിന്ത മനസ്സില്‍ ഉയരുന്നുണ്ട്. ഇവിടെ ഇപ്പോള്‍ പുതയ്ക്കാനും വിരിക്കാനും ഉള്ളതിനെക്കുറിച്ച് ശ്രദ്ധിക്കേണ്ടതില്ലേ?
നിലത്തു തന്നെ കിടന്നു. ഉറക്കവും വന്നു. ഏകദേശം 12 മണി ആയിക്കാണും. ഒരു കാവല്‍ക്കാരന്‍ രണ്ട് കമ്പിളികളുമായി വന്നു. ഒന്നും മിണ്ടാതെ രണ്ടും ദേഹത്തേയ്ക്ക് വലിച്ചെറിഞ്ഞിട്ട് പോയി. ഉറക്കം പോയി. വല്ലാത്ത ദേഷ്യം വന്നു. എന്നാല്‍ കമ്പിളി കിട്ടിയതിന്റെ സന്തോഷവും.
ഇപ്പോള്‍ ഒന്നുമാത്രം. ഇരുമ്പ് ബന്ധനത്തിന്റെ വേദന. ഭാരതമാതാവില്‍ നിന്ന് വേറിട്ട് കഴിയുന്നതിന്റെ ദുഃഖവും.
സൂര്യന്‍ ഉദിച്ചപ്പോള്‍ത്തന്നെ കഴിക്കാന്‍ ഖിച്ചടി കിട്ടി. കൊല്ലപ്പണിക്കാരനും വന്നു. കയ്യിലെ വിലങ്ങ് പൊട്ടിച്ചപ്പോള്‍ കുറച്ച് തൊലിയും പോയി. കാലുകളില്‍ നിന്ന് ചങ്ങല അഴിക്കുമ്പോള്‍ ഒന്നു രണ്ടു തവണ ചെറിയ ചുറ്റികകൊണ്ട് കാലിന്റെ എല്ലില്‍ തട്ടി എത്ര ബലിഷ്ഠമാണ് എന്ന് പരിശോധിച്ചു.
”ഇതെന്തിനാ കാലില്‍ ഇങ്ങനെ അടിക്കുന്നത്? നിങ്ങള്‍ക്ക് കണ്ണ് കാണില്ലേ?” എന്ന് ഞാന്‍ വിഷമത്തോടെ ചോദിച്ചു.
”കാലിലോ? ഞാന്‍ ഹൃദയത്തിനിട്ട് അടിച്ചു കളയും, എന്തു ചെയ്യും?” എന്നായിരുന്നു അയാളുടെ മറുചോദ്യം.
”നിങ്ങള്‍ ബന്ധനത്തിലാണ്. നിങ്ങളെ എനിക്ക് എന്തുവേണമെങ്കിലും ചെയ്യാം” എന്ന് അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ അയാള്‍ക്കു നേരെ തിരിഞ്ഞു, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കുക” എന്ന് പറഞ്ഞു.
ജയിലറും ഒപ്പമുണ്ടായിരുന്നു. നിങ്ങളുടെ നേതാജി സുഭാഷ് എവിടെയുണ്ട് എന്ന് പറയുകയാണെങ്കില്‍ നിങ്ങളെ വിടാം എന്ന് അയാള്‍ കര്‍ക്കശ സ്വരത്തില്‍ പറഞ്ഞു.
”അദ്ദേഹം വിമാനാപകടത്തില്‍ മരിച്ചു. ലോകം മുഴുവന്‍ അറിയുന്ന കാര്യമാണിത്.”
നേതാജി ജീവിച്ചിരിപ്പുണ്ട്, വിമാനാപകടത്തില്‍ മരിച്ചു എന്ന് നിങ്ങള്‍ നുണ പറയുകയാണ് എന്നായി അയാള്‍.
”അതെ, നേതാജി ജീവിച്ചിരിപ്പുണ്ട്.” എന്ന് ഞാന്‍.
എവിടെയാണ് എന്ന് അയാള്‍ ”അദ്ദേഹം എന്റെ ഹൃദയത്തില്‍ ജീവിച്ചിരിപ്പുണ്ട്.”
ഞാന്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ ജയിലര്‍ക്ക് ദേഷ്യം വന്നു. നിങ്ങളുടെ ഹൃദയത്തില്‍ നിന്ന് നേതാജിയെ പുറത്തെടുക്കും എന്ന് പറഞ്ഞ് അയാള്‍ എന്റെ ബ്ലൗസ് വലിച്ചുകീറിയിട്ട് കൊല്ലപ്പണിക്കാരന് നിര്‍ദ്ദേശം കൊടുത്തു. കൊല്ലപ്പണിക്കാരന്‍ ഒരു വലിയ കൊടില്‍ പോലെയുള്ള ആയുധം എടുത്ത് എന്റെ വലത് സ്തനം അതില്‍ വെച്ച് അമര്‍ത്തി മുറിച്ചുകളയാന്‍ വന്നു. എന്നാല്‍ കൊടിലിന് മൂര്‍ച്ചയില്ലായിരുന്നു. സ്തനങ്ങള്‍ അമര്‍ത്തി അസഹനീയമായി വേദനിപ്പിച്ചുകൊണ്ട് മറുവശത്തുകൂടി എന്റെ കഴുത്തില്‍ പിടിച്ചു. ഇനിയും നാക്കിട്ടടിച്ചാല്‍ നിങ്ങളുടെ ഈ രണ്ട് ബലൂണുകളും മാറില്‍ നിന്ന് പിഴുതുകളയും എന്ന് പറഞ്ഞു.
അയാള്‍ കൊടിലുകൊണ്ട് എന്റെ മൂക്കിനടിച്ചിട്ട്, ഇത് ചുട്ടുപഴുപ്പിക്കാത്തതിന് വിക്‌ടോറിയാ രാജ്ഞിയോട് നന്ദിയുണ്ടായിരിക്കാന്‍ ആവശ്യപ്പെട്ടു. ചുട്ടുപഴുപ്പിച്ചിരുന്നെങ്കില്‍ നിങ്ങളുടെ രണ്ടു സ്തനങ്ങളും മുഴുവനായും പിഴുതുപോയേനെ എന്നും പറഞ്ഞു.
ധീരയായ ഈ ദേശഭക്തയ്ക്ക് പ്രണാമം. സ്വാതന്ത്ര്യത്തിന് ശേഷം ഇവര്‍ പൂക്കള്‍ വിറ്റ് ജീവിതം കഴിച്ചു. എന്നാല്‍ യാതൊരു സര്‍ക്കാര്‍ സഹായവും പെന്‍ഷനും സ്വീകരിച്ചില്ല.
ജയ്ഹിന്ദ്.