കേരളത്തില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് എന്‍ഡിഎ മാത്രമാണ്. യുഡിഎഫും എല്‍ഡിഎഫും മത്സരിക്കുന്നത് ഇസ്ലാമിക പ്രീണനത്തിനു വേണ്ടി മാത്രമാണെന്ന് നിഷ്പക്ഷമതികളായ ആര്‍ക്കും തോന്നിപ്പോകും. ഇസ്ലാമിനെ പ്രീണിപ്പിക്കുന്നതില്‍ ആരാണ് മുന്നില്‍ എന്ന രീതിയിലുള്ള പ്രചാരണവും പ്രവര്‍ത്തനവുമാണ് ഇരുമുന്നണികളും അനുവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. സി.എ.എ നിയമഭേദഗതിക്ക് ഭാരതത്തിലെ ഇപ്പോഴത്തെ പൗരന്മാരായ മുസ്ലീങ്ങളുമായി യാതൊരു ബന്ധവുമില്ലെങ്കിലും മുസ്ലിങ്ങളുടെ പൗരത്വം പോകാന്‍ പോകുന്നു, മുസ്ലിങ്ങള്‍ പാകിസ്ഥാനില്‍ പോകേണ്ടിവരും, മുസ്ലിങ്ങള്‍ക്കെതിരെ നരേന്ദ്രമോദി അതിക്രമം പ്രവര്‍ത്തിക്കുന്നു തുടങ്ങിയ പ്രചാരണവുമായി ഏറ്റവും മുന്‍പന്തിയില്‍ ഉള്ളത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. സി.എ.എ നിയമം അനുസരിച്ച് ഭാരതത്തിന്റെ അയല്‍രാജ്യങ്ങളായ ബംഗ്ലാദേശും പാകിസ്ഥാനും അടക്കമുള്ള രാജ്യങ്ങളില്‍ നിന്ന് ഭാരതത്തിലേക്ക് അഭയാര്‍ത്ഥികളായി വന്ന ഹിന്ദു-ക്രൈസ്തവ-ബുദ്ധ-ജൈന മതവിശ്വാസികള്‍ക്ക് പൗരത്വം നല്‍കാന്‍ കൊണ്ടുവന്ന നിയമം എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് എതിരാവുന്നത്? നിയമഭേദഗതി ചട്ടം രൂപീകരിച്ച് നടപ്പാക്കാന്‍ തീരുമാനിച്ചത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പായിരുന്നു. ഈ നിയമഭേദഗതി വന്നപ്പോള്‍ തന്നെ ഇത് മുസ്ലീങ്ങള്‍ക്ക് എതിരാണെന്നും അതുകൊണ്ടുതന്നെ കേരളത്തില്‍ നടപ്പാക്കില്ലെന്നും പ്രസ്താവന ഇറക്കി ഇസ്ലാമിക ധ്രുവീകരണത്തിന് ശ്രമിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയായിരുന്നു. തിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തുവന്നതോടെ ഇക്കാര്യം സംസ്ഥാനത്തുടനീളം പ്രചാരണത്തില്‍ ഉയര്‍ത്തിക്കാട്ടിയതും പിണറായി വിജയനും ഇടതുമുന്നണി നേതാക്കളുമാണ്. ഭാരതത്തില്‍ ഇന്ന് ജീവിക്കുന്ന ഏതെങ്കിലുമൊരു മുസ്ലിമിന്റെ പൗരത്വവുമായോ അവരുടെ അവകാശങ്ങളുമായോ ഈ നിയമത്തിന് യാതൊരു ബന്ധവുമില്ല. എന്നിട്ടും എന്തുകൊണ്ട് ഇങ്ങനെ പ്രചരിപ്പിക്കുന്നു? ഇവിടെയാണ് ഇടതുമുന്നണിയുടെ നഗ്‌നമായ വര്‍ഗീയ പ്രീണനവും കാപട്യവും പുറത്തുവരുന്നത്. ഇസ്ലാമിക ഫോബിയയുടെയും പീഡനത്തിന്റെയും പേര് പറഞ്ഞ് മുസ്ലിം സമൂഹത്തെ ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും വോട്ടുബാങ്ക് ആക്കി ഒപ്പം നിലനിര്‍ത്താനുള്ള ശ്രമമാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിയും നടത്തിക്കൊണ്ടിരിക്കുന്നത്. ഏതാണ്ട് ഇതേകാര്യം തന്നെ യുഡിഎഫും പറയുന്നതോടെ സാധാരണക്കാരായ മുസ്ലീങ്ങള്‍ ഇവരുടെ കെണിയില്‍ വീണുപോവുകയാണ്. സത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണ് ഇടതുമുന്നണി സി.എ.എ സംബന്ധിച്ച് ഇന്ന് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ഇതിനിടയാണ് ദൂരദര്‍ശനില്‍ ലൗജിഹാദ് മുഖ്യവിഷയമായ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്. ഒരുപറ്റം ഇസ്ലാമിക ഭീകരര്‍ അനുവര്‍ത്തിക്കുന്ന ‘ലൗ ജിഹാദ്’ മത ഭീകരത തന്നെയാണ്. പ്രണയം നടിച്ച് പെണ്‍കുട്ടികളെ കെണിയില്‍ പെടുത്തി ലൈംഗികചൂഷണത്തിനു വിധേയരാക്കി മതഭീകര പ്രവര്‍ത്തനത്തിനായി വിദേശത്തേക്ക് കടത്തുകയും അല്ലെങ്കില്‍ വിവാഹം കഴിച്ച് ചണ്ടിയാക്കി ഉപേക്ഷിക്കുകയും ചെയ്യുന്ന ലൗജിഹാദ് കേരളത്തില്‍ വ്യാപകമായി പ്രയോഗിക്കാന്‍ തുടങ്ങിയതിന് പിന്നില്‍ ഇസ്ലാമിക ഭീകര പ്രവര്‍ത്തനം ഉണ്ടായിരുന്നു. ഹിന്ദുക്കളും ക്രിസ്ത്യാനികളുമായ നൂറുകണക്കിന് പെണ്‍കുട്ടികളാണ് 90 കള്‍ക്ക് ശേഷം ഈ തരത്തില്‍ കെണിയില്‍പ്പെട്ടത്. അഫ്ഗാനിസ്ഥാനിലേക്ക് ആടുമേയ്ക്കാന്‍ പോയ നിമിഷാ ഫാത്തിമ അടക്കമുള്ളവരുടെ കഥ കേരളത്തില്‍ ഉടനീളം ചര്‍ച്ചയായി. മലപ്പുറത്തെ ഗ്രീന്‍വാലിയും കോഴിക്കോട്ടെ മതപരിവര്‍ത്തനകേന്ദ്രവും പൊന്നാനിയിലെ മതപരിവര്‍ത്തന കേന്ദ്രവും ഹൈക്കോടതിയില്‍ വന്ന കേസുകളും ഒക്കെ പൊതുജനശ്രദ്ധയില്‍ വരികയും ഇതിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റുകാരനായതുകൊണ്ട് തന്റെ മകളെ മതവും സംസ്‌കാരവും പഠിപ്പിക്കാന്‍ കഴിഞ്ഞില്ല എന്ന് വിലപിച്ച വൈക്കത്തെ അശോകന്‍ കേരളത്തിലെ പൊതുസമൂഹത്തിന് മുന്നില്‍ ഒരു ചോദ്യചിഹ്നമായി മാറി. അശോകന്റെ മകള്‍ അഖിലയെ സഹപാഠികള്‍ മതപരിവര്‍ത്തനം ചെയ്ത് പോപ്പുലര്‍ ഫ്രണ്ടുകാരെ ഏല്‍പ്പിക്കുമ്പോള്‍ അതിന്റെ മറ്റ് നടപടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് അവരുടെ വനിതാ നേതാവായിരുന്നു. അഖിലയെ ഹാദിയ ആക്കാന്‍ കപില്‍ സിബലിനെ പോലുള്ള മുതിര്‍ന്ന അഭിഭാഷകരെ ലക്ഷക്കണക്കിന് രൂപ ഫീസ് കൊടുത്ത് കൊണ്ടുവന്നതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ കരങ്ങളുണ്ടായിരുന്നു. ഈ കാര്യങ്ങള്‍ കാട്ടി കേരളം ജിഹാദികളുടെ കളിത്തൊട്ടിലായി മാറുന്ന സാഹചര്യമാണ് കേരള ഫയല്‍സ് എന്ന സിനിമയില്‍ വരച്ചുകാട്ടിയത്. ഈ സിനിമ യഥാര്‍ത്ഥ കേരള സ്റ്റോറി അല്ല പ്രതിഫലിപ്പിക്കുന്നതെന്ന് ആക്ഷേപിച്ച് രംഗത്ത് വന്നവരില്‍ യുഡിഎഫും എല്‍ഡിഎഫും ഒരുപോലെ ഉണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ഒരുഭാഗത്ത് കേരള സ്റ്റോറിക്കെതിരെ അണിനിരന്നപ്പോള്‍ മറുഭാഗത്ത് യുഡിഎഫ് നേതാക്കളും അതേ വീര്യത്തോടെ അണിനിരന്നു. ഇസ്ലാമിക തീവ്രവാദത്തിനെതിരെയും ഭീകരതയ്‌ക്കെതിരെയും ഉരിയാടാന്‍ അനുവദിക്കാതെ തീവ്രവാദത്തെ താലോലിക്കുന്ന യുഡിഎഫിനെയും എല്‍ഡിഎഫിനെയും ഒരുപോലെ തുറന്നുകാട്ടിക്കൊണ്ടാണ് ക്രൈസ്തവസഭകള്‍ സംസ്ഥാനവ്യാപകമായി സിനിമ കാണിക്കാന്‍ തീരുമാനിച്ചത്. എന്‍ഡിഎക്ക് അനുകൂലമായി ഹിന്ദുക്കളിലും ക്രൈസ്തവരിലുമുണ്ടായിട്ടുള്ള ധ്രുവീകരണം ഇടതുമുന്നണിയും വലതു മുന്നണിയും ഒരേപോലെ ഭയക്കുന്നു. അവസാനത്തെ സെന്‍സസ് അനുസരിച്ച് ജനസംഖ്യയുടെ 54 ശതമാനം ഹിന്ദുക്കളും 18 ശതമാനം ക്രൈസ്തവരും ഉള്ള കേരളത്തില്‍ അങ്ങനെയൊരു യോജിപ്പ് വന്നാല്‍ 72 ശതമാനം ജനസംഖ്യ ഒരുഭാഗത്ത് വരും. ഇസ്ലാമിക ഭീകരതയെ താലോലിച്ചാല്‍ മറികടക്കാന്‍ അത് കഴിയുന്നതല്ല എന്ന ബോധം ഇനിയും പിണറായി വിജയനും എം.വി.ഗോവിന്ദനും മാത്രമല്ല യുഡിഎഫ് നേതാക്കള്‍ക്കും ഉണ്ടായിട്ടില്ല. മാത്രമല്ല ഇസ്ലാമിക ഭീകരതയെ മുഴുവന്‍ മുസ്ലിങ്ങളും ഒരേപോലെ പിന്തുണയ്ക്കുന്നുമില്ല. കേരള സ്റ്റോറി കാഞ്ഞിരപ്പള്ളി രൂപത മുതല്‍ വടക്കേ അറ്റം വരെ ഒരേപോലെ പ്രദര്‍ശിപ്പിച്ചു. ക്രൈസ്തവ സമൂഹം ലൗ ജിഹാദിന്റെ ദുരന്തം അനുഭവിച്ചു വരികയാണെന്ന് സഭാ വക്താക്കള്‍ പരസ്യമായി പറഞ്ഞപ്പോള്‍ ഇത് വിവാദമാക്കേണ്ട എന്നു പറഞ്ഞ് തലയൂരാനാണ് ഇരു മുന്നണികളും അവസാനം ശ്രമിച്ചത്.
കേരളത്തിലുടനീളം പലതവണ അഴിഞ്ഞാട്ടം നടത്തിയ ഇസ്ലാമിക ഭീകരതയോട് മൃദുസമീപനം മാത്രമല്ല, സംരക്ഷക മനോഭാവം കൂടിയാണ് പിണറായി വിജയനും ഇടതുമുന്നണിയും അനുവര്‍ത്തിച്ചു വരുന്നത്. ഇപ്പോള്‍ ഓരോ പ്രശ്‌നത്തിലും ഇസ്ലാമിക ഭീകരതയെ സംരക്ഷിച്ചത് തങ്ങളാണെന്ന അവകാശവാദവുമായി മുന്നിട്ടിറങ്ങി മത്സരിക്കുകയാണ് ഇടതു മുന്നണിയും യുഡിഎഫും. മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ ചെങ്കൊടിക്ക് പകരം പച്ചക്കൊടിയിലാണ് അരിവാള്‍ ചുറ്റിക പതിപ്പിച്ചിട്ടുള്ളത്. ഹമാസിനെ പിന്തുണയ്ക്കുന്നത് ആരാണെന്ന തര്‍ക്കവും കേരളത്തില്‍ സജീവമാണ്. പാലസ്തീനിനെയും ഹമാസിനെയും പിന്തുണയ്ക്കുന്നത് തങ്ങളാണെന്ന് യുഡിഎഫ് അവകാശപ്പെടുമ്പോള്‍ ഹമാസിനുവേണ്ടി പ്രകടനം നടത്തുകയും ദുരിതാശ്വാസവസ്തുക്കള്‍ സമാഹരിച്ചത് തങ്ങളാണെന്ന് ഇടതുമുന്നണിയും അവകാശപ്പെടുന്നു.
വാട്‌സ്ആപ്പ് ഹര്‍ത്താലിന്റെ പേരിലും സി.എ.എ. വിരുദ്ധ പ്രക്ഷോഭത്തിന്റെ പേരിലും ഇസ്ലാമിക ഭീകരത കേരളത്തില്‍ നടത്തിയ അക്രമവും അഴിഞ്ഞാട്ടവും സംബന്ധിച്ചെടുത്ത കേസുകള്‍ ആരുമറിയാതെ പിന്‍വലിച്ചു. അതേസമയം, ശബരിമല പ്രക്ഷോഭത്തിന്റെ പേരില്‍ ശബരിമല കര്‍മ്മസമിതി ഭാരവാഹികളായ എസ്.ജെ.ആര്‍ കുമാര്‍, ഡോ. ടി.പി. സെന്‍കുമാര്‍, കെ.പി.ശശികല ടീച്ചര്‍, ആര്‍.വി.ബാബു തുടങ്ങിയ നേതാക്കളടക്കം നൂറുകണക്കിന് പ്രവര്‍ത്തകര്‍ക്കെതിരെ എടുത്ത കേസുകള്‍ ഇന്നും കോടതികളിലാണ്. ഇസ്ലാമിക ഭീകരത മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മുമായി സമരസപ്പെടുകയും അധികാരം നിലനിര്‍ത്താന്‍ ഇസ്‌ലാമിക വോട്ടുബാങ്ക് അനിവാര്യമാണെന്ന് തെളിയിക്കപ്പെടുകയും ചെയ്തതോടെ കേരളത്തിലെ ഭരണത്തിന്റെ സമസ്ത തലങ്ങളിലും ഇസ്ലാമിക ഭീകരത പിടിമുറുക്കിയിരിക്കുന്നു. ഇടുക്കി ജില്ലയിലെ കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങള്‍ മത ഭീകരര്‍ക്ക് ചോര്‍ത്തിക്കൊടുത്തത് ഒരു പോലീസ് ഉദ്യോഗസ്ഥനായിരുന്നു. പി.കെ.അനസ് എന്ന അയാളെ പിരിച്ചുവിട്ടു. മൂന്നാറിലെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇതുപോലെ വിവരങ്ങള്‍ ചോര്‍ത്തിയത് പോലീസ് ആയിരുന്നു. പച്ചവെളിച്ചം എന്നപേരില്‍ ഇന്ന് പോലീസില്‍ പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പ് ഇത്തരം ഔദ്യോഗിക രഹസ്യങ്ങള്‍ പൂര്‍ണമായും ഭീകരസംഘടനകള്‍ക്ക് കൈമാറിക്കൊണ്ടിരിക്കുകയാണ്. നേരത്തെ ഇതേപോലെതന്നെ രഹസ്യം ചോര്‍ത്തിയ ബിജു സലിം എന്ന പോലീസ് ഉദ്യോഗസ്ഥനെ പിണറായി മുഖ്യമന്ത്രിയായ ശേഷമാണ്് കേസുകള്‍ മുഴുവന്‍ പിന്‍വലിച്ച് സര്‍വ്വീസില്‍ തിരിച്ചെടുത്തത്. കനകമലയിലും കുളത്തൂപ്പുഴയിലും കോഴിക്കോടും ഒക്കെ സായുധ പരിശീലനവും ഇസ്ലാമിക ഭീകര സംഘടനകളുടെ യോഗവും നടന്നതൊന്നും കേരള പോലീസ് അറിഞ്ഞില്ല. അറിഞ്ഞാലും അറിഞ്ഞതായി നടിക്കുന്നില്ല. കൊല്ലപ്പെടുന്നതിനു മുമ്പ് ഭീകരരായ ഇമാം അലിയും ഹൈദരലിയും പലതവണ കേരളത്തില്‍ വന്നു. ഭീകരര്‍ക്ക് ബോംബുകളും ആയുധങ്ങളും ഉണ്ടാക്കാന്‍ പഠിപ്പിച്ചതും തോക്കുകള്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചതും ഇവരായിരുന്നു. കാശ്മീരിലും ഇത് തന്നെയാണ് നടന്നത്. കേരള പോലീസ് മാത്രം ഒന്നും അറിഞ്ഞില്ല. ഇ.കെ.നായനാര്‍ വധശ്രമക്കേസിന്റെയും എന്‍ഡിഎഫിന്റെ ആസ്ഥാനമായ ഗ്രീന്‍വാലിയില്‍ നടന്ന സ്‌ഫോടനക്കേസിന്റെയുമൊക്കെ അന്വേഷണം മരവിച്ച സ്ഥിതിയിലാണ്.
ഇന്ന് ഭാരതത്തില്‍ നടക്കുന്ന മുഴുവന്‍ ഇസ്ലാമിക ഭീകരപ്രവര്‍ത്തനത്തിന്റെയും പ്രഭവകേന്ദ്രം കേരളമാണ്. പോപ്പുലര്‍ ഫ്രണ്ടാണ് ഇതിന് ആളും അര്‍ത്ഥവും ആസൂത്രണവും നല്‍കുന്നത്. മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ പത്രപ്രവര്‍ത്തനം ഭീകരപ്രവര്‍ത്തനത്തിന് മറയായി ഉപയോഗിക്കുകയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെ അടക്കം പത്രപ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകര്‍ ഇവരെയൊക്കെ വന്‍തോതില്‍ ഭീകരപ്രവര്‍ത്തനത്തിന് കവചമായി ഉപയോഗിക്കുന്നു, അവരെ വിലയ്‌ക്കെടുക്കുന്നു.
ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കോണ്‍ഫെഡറേഷന്‍ ഉണ്ടാക്കാനുള്ള അല്‍ ഖ്വയ്ദയുടെയും ഐ.എസ്.ഐയുടെയും ഇസ്ലാമിക ഭീകരസംഘടനകളുടെയും ശ്രമം പോലും കേരളത്തില്‍ അരങ്ങേറുന്നു. ആഗോള ഇസ്ലാമിക ഭീകരതയ്ക്ക് വളക്കൂറുള്ള മണ്ണായി കേരളം മാറി. മാത്രമല്ല, അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളും യാതൊരു ബുദ്ധിമുട്ടുമില്ലാതെ നടക്കുന്ന കേന്ദ്രമായും കേരളം മാറിക്കഴിഞ്ഞു.
പൂഞ്ഞാറില്‍ വൈദികനെ കാറിടിച്ച് വീഴ്ത്തി കൊല്ലാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിക്കാതെ നിശ്ശബ്്ദത പാലിച്ചത് നേട്ടമായി കോണ്‍ഗ്രസ്-യുഡിഎഫ് നേതാക്കള്‍ ഇസ്ലാമിക കേന്ദ്രങ്ങളില്‍ പ്രചരിപ്പിക്കുന്നതിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ മുസ്ലിങ്ങള്‍ തന്നെയാണ് അക്രമം നടത്തിയതെന്ന് പറഞ്ഞതിനെ ഉയര്‍ത്തിക്കാട്ടാനും ഇവര്‍ ശ്രമിക്കുന്നുണ്ട്. അതേസമയം ഈ കേസില്‍ ദുര്‍ബലമായ വകുപ്പുകളാണ് ചേര്‍ത്തതെന്നും ക്രിസ്ത്യാനികളുടെ കണ്ണില്‍ പൊടിയിട്ട് മുസ്ലിങ്ങളെ രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും സിപിഎം ആണയിടുന്നു.
മുസ്ലീം ലീഗ് വര്‍ഗ്ഗീയകക്ഷിയല്ല എന്ന പ്രസ്താവനയോടെ ലീഗിനെ വിശുദ്ധരാക്കി ഇടതുമുന്നണിയില്‍ കൊണ്ടുവരാനും ശ്രമം ഉണ്ടായിരുന്നു. മുസ്ലീം ലീഗ് വര്‍ഗ്ഗീയകക്ഷിയാണെന്നു പറഞ്ഞ ഇ.എം.എസിന്റെ അഭിപ്രായം മാറ്റിമറിച്ചിട്ട് മുസ്ലീം ലീഗ് വര്‍ഗ്ഗീയകക്ഷിയല്ല എന്ന് സി.പി.എം പറയണമെങ്കില്‍ അതിന്റെ പിന്നില്‍ വ്യക്തമായ രാഷ്ട്രീയവും ഗൂഢലക്ഷ്യവും ഉണ്ടായിരുന്നിരിക്കാം. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും വരെ കാത്തിരുന്നെങ്കിലും മുസ്ലീം ലീഗിനെ പിളര്‍ത്താതെ കൊണ്ടുവരാന്‍ കഴിയില്ല എന്ന പ്രതീതിയുണ്ടായപ്പോഴാണ് ലീഗിനെ കളം മാറ്റാനുള്ള നീക്കം അവര്‍ ഉപേക്ഷിച്ചത്. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പുസ്തകത്തില്‍ ഇ.എം.എസ് നമ്പൂതിരിപ്പാട് മുസ്ലീം ലീഗിനെ കുറിച്ച് പറയുന്നു, ”ഇന്ത്യ സ്വതന്ത്രയാകുമ്പോള്‍ അതിലധിവസിക്കുന്ന മുസല്‍മാന്മാര്‍ക്ക് ന്യൂനപക്ഷമെന്ന നിലക്കുള്ള അവശതകള്‍ ഇല്ലാതാകുമെന്നതിന് ഉറപ്പുകിട്ടണമെന്ന ആവശ്യത്തോടുകൂടിയാണ് ലീഗ് ആദ്യം ഉടലെടുത്തത്. അതിന്റെ വളര്‍ച്ചയെത്തിയ രൂപമാണ് പാകിസ്ഥാന്‍ വാദം. അത് അംഗീകരിക്കപ്പെടുകയും പാകിസ്ഥാന്‍ എന്ന ‘ഇസ്ലാമികരാഷ്ട്രം’ ഇന്ത്യന്‍ യൂണിയന്‍ എന്ന മതനിരപേക്ഷ രാഷ്ട്രം എന്നിവ നിലവില്‍ വരുകയും ചെയ്തതോടെ ഇന്ത്യന്‍ യൂണിയനിലെ മുസ്ലിങ്ങളുടെ ലക്ഷ്യം മാറി. എന്നാല്‍ അതല്ല ലീഗ് നേതാക്കള്‍ ചെയ്തത്. പാകിസ്ഥാന്‍ രൂപീകരണത്തിനു മുമ്പ് ദ്വിരാഷ്ട്രവാദമുയര്‍ത്തിയ അന്നത്തെ ലീഗുനേതൃത്വം ആവിഷ്‌കരിച്ച ഇസ്ലാമിക മതസമീപനമാണ്. മുസല്‍മാന്മാര്‍ക്ക് തങ്ങളുടെ മതം നിര്‍ദ്ദേശിക്കുന്ന തരത്തില്‍ ഇന്ത്യന്‍ രാഷ്ട്രീയം കൈകാര്യം ചെയ്യാന്‍ അവകാശമുണ്ടാകണമെന്ന വാദത്തെ ആസ്പദമാക്കി രാഷ്ട്രീയ നയമാണ് അവര്‍ ആവിഷ്‌കരിച്ചത് (കമ്മ്യൂണിസ്റ്റ്പാര്‍ട്ടി കേരളത്തില്‍ – ഒന്നാം ഭാഗം -പേജ് 372-73).
മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ വിഭജിക്കണമെന്ന മുസ്ലീം ലീഗിന്റെ ആവശ്യത്തെ കോണ്‍ഗ്രസ്സിലെ നെഹ്‌റു വിഭാഗത്തിനൊപ്പം പിന്തുണച്ച ഒരേയൊരു രാഷ്ട്രീയപ്പാര്‍ട്ടി അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ട്ടി ആയിരുന്നു. കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്തകത്തില്‍ അതിന് ഒരു സൈദ്ധാന്തിക അടിത്തറയൊരുക്കാന്‍ ഇഎംഎസ് പിന്നീട് പരിശ്രമിച്ചു. ഭാരതത്തെ പതിനാറ് രാഷ്ട്രങ്ങളാക്കി വിഭജിക്കണമെന്നായിരുന്നു ഇഎംഎസ്സിന്റെ പക്ഷം. ഓരോ പ്രദേശത്തിനും തനതായ സംസ്‌കാരമുണ്ടെന്നും ആ സംസ്‌കാരത്തിന്റെ അടിസ്ഥാനത്തില്‍ പതിനാറ് ദേശീയതകളുടെ കോണ്‍ഫെഡറേഷനാണ് വേണ്ടതെന്നുമാണ് ലീഗിനെയും ജിന്നയെയും പിന്തുണച്ച ഇഎംഎസ്സിന്റെ പക്ഷം. മാത്രമല്ല, ഹൈദരാബാദിലെ നൈസാം സ്വയംഭരണം അവകാശപ്പെട്ടപ്പോള്‍ അതിനെ പിന്തുണച്ച് രംഗത്തെത്തിയതും ഇതേ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം തന്നെയായിരുന്നു. സര്‍ദാര്‍ പട്ടേലും വി.പി.മേനോനും ഹൈദരാബാദിനെ ഭാരതത്തോട് ചേര്‍ക്കുമ്പോള്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ മനസ്സാക്ഷി ഭാരതത്തിന് എതിരായിരുന്നു.
സ്വാതന്ത്ര്യത്തിനുശേഷം 1947 ഡിസംബര്‍ 14, 15 തീയതികളില്‍ ജിന്നയുടെ അദ്ധ്യക്ഷതയില്‍ കറാച്ചിയില്‍ ചേര്‍ന്ന സമ്മേളനമാണ് പാകിസ്ഥാനിലും ഇന്ത്യയിലും ലീഗ് രണ്ടായി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. വിഭജനത്തിനു മുന്‍പുണ്ടായിരുന്ന നേതൃത്വം രണ്ടായി പിരിയുകയായിരുന്നു. 1948 മാര്‍ച്ച് 10-ാം തീയതി മദിരാശിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗ് രൂപം കൊണ്ടത്. പഴയ അവിഭക്ത ലീഗില്‍ നിന്ന് എന്തെങ്കിലും വ്യത്യാസം പ്രവര്‍ത്തനത്തിലോ സംഘടനാ സംവിധാനത്തിലോ ഉദ്ദേശ്യലക്ഷ്യങ്ങളിലോ മുസ്ലീം ലീഗിന് ഉണ്ടായിരുന്നില്ല. ഭരണഘടനാ നിര്‍മ്മാണ സഭയിലും മുസ്ലീങ്ങള്‍ക്ക് പ്രത്യേക അവകാശങ്ങളും പ്രത്യേക നിയോജകമണ്ഡലങ്ങളും വേണമെന്ന ആവശ്യമാണ് അവര്‍ ഉന്നയിച്ചത്. ഇക്കാര്യവും ലീഗിന്റെ പ്രവര്‍ത്തനത്തിലെ ഈ കള്ളക്കളിയും അറിഞ്ഞോ അറിയാതെയോ ഇഎംഎസ് നമ്പൂതിരിപ്പാട് തുറന്നുകാട്ടിയിട്ടുമുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ എന്ന പുസ്തകത്തില്‍ ഇ.എം.എസ് പറയുന്നു, ”മുസ്ലീം ജനതയെ മറ്റെല്ലാ ജനവിഭാഗങ്ങളില്‍ നിന്നും വേര്‍തിരിച്ചു നിര്‍ത്തി, അവരുടെ മതം, സംസ്‌കാരം എന്നിവയില്‍ ഊന്നി നിന്നുകൊണ്ടുള്ള കാഴ്ചപ്പാടാണ് ലീഗിന്റേത്” (വോള്യം -2 പേജ് 27).
1959-ല്‍ വിമോചനസമരത്തിലൂടെ പുറത്തു പോകേണ്ടിവന്ന ഇഎംഎസ് വീണ്ടും അധികാരത്തിലേറാനുള്ള കുറുക്കുവഴിയായി കണ്ടത് മുസ്ലീം ലീഗിനെയായിരുന്നു. ലീഗിന് മന്ത്രിസ്ഥാനം കൊടുത്ത് മുന്നണിയില്‍ എടുത്ത് വിശുദ്ധരാക്കിയത് ഇഎംഎസ് ആയിരുന്നു. പക്ഷേ, ഇത് മുസ്ലീം ലീഗ് എങ്ങനെ ദുരുപയോഗം ചെയ്തുവെന്ന് ഇഎംഎസ് തന്നെ പിന്നീട് രേഖപ്പെടുത്തി, ”മുസ്ലീംലീഗിന് രണ്ടു മന്ത്രിമാരാണുണ്ടായിരുന്നത്. ഈ രണ്ടു വകുപ്പുകളും ലീഗ് നേതാക്കളുടെ ഉദ്ദേശ്യം സാധിക്കുന്നതിന് ധാരാളം അവസരം നല്‍കി. അതുപയോഗിച്ച് മുസ്ലീം ജനസാമാന്യത്തിലും മറ്റു ജനവിഭാഗങ്ങളിലും ലീഗിനുളള സ്വാധീനം മുമ്പത്തെക്കാള്‍ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്കു കഴിഞ്ഞു” (കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ – പേജ് 28). തങ്ങള്‍ക്ക് കിട്ടിയ വകുപ്പ് ഉപയോഗിച്ച് സ്വന്തം സമുദായത്തിനുവേണ്ടി കഴിയാവുന്നതെല്ലാം ചെയ്ത് അതിനെ ഒരു പ്രത്യേക വിഭാഗമായി വളര്‍ത്തിയെടുക്കുന്നതില്‍ മുസ്ലീം ലീഗ് വിജയിച്ചു. 1921 ലെ മാപ്പിളസ്ഥാന്‍വാദത്തില്‍ ഉയര്‍ത്തിയ പ്രത്യേക ജില്ല, മലപ്പുറത്ത് തന്നെ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി തുടങ്ങിയ ആവശ്യങ്ങളെല്ലാം അവര്‍ നേടിയെടുത്തു. ന്യൂനപക്ഷ ക്ഷേമത്തിനുള്ള രാഷ്ട്രീയപ്പാര്‍ട്ടി എന്ന മുഖംമൂടിയോടെ പ്രവര്‍ത്തിക്കുന്ന മുസ്ലീം ലീഗ് അതിന്റെ ചരിത്രത്തില്‍ നിന്നോ പ്രവര്‍ത്തനത്തില്‍ നിന്നോ മുസ്ലിങ്ങള്‍ക്ക് പ്രത്യേക രാഷ്ട്രം എന്ന ആവശ്യം ഉപേക്ഷിച്ചിട്ടില്ല.
പിന്നീട് യുഡിഎഫിലേക്ക് ചേക്കേറിയ മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിനെ ആശയപരമായും ആദര്‍ശപരമായും തകര്‍ത്തു. ഒരിക്കല്‍ തൊപ്പിയൂരി സ്പീക്കര്‍സ്ഥാനം നല്‍കിയ മുസ്ലീം ലീഗ് കോണ്‍ഗ്രസ്സിനോട് പകരം വീട്ടിയത് അവരുടെ സംസ്ഥാന-ദേശീയ നേതാക്കളെ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് തങ്ങളുടെ കൊടപ്പനയ്ക്കല്‍ തറവാട്ടില്‍ അണിനിരത്തിയാണ്. ഇന്ന് കോണ്‍ഗ്രസ്സിന്റെ അഖിലേന്ത്യാ നേതാവ് രാഹുല്‍ ഗാന്ധിക്കു പോലും പാര്‍ലമെന്റ് കാണാന്‍ ലീഗിന്റെ പിന്തുണ കൂടാതെ കഴിയില്ല. ലീഗ് ശക്തമാവുകയും കോണ്‍ഗ്രസ് ദുര്‍ബലമാവുകയും ചെയ്ത സാഹചര്യത്തില്‍ കേരളത്തില്‍ മൂന്നാംതവണയും അധികാരത്തിലെത്താനുള്ള കുറുക്കുവഴി എന്ന നിലയിലാണ് സിപിഎം, ലീഗ് ചങ്ങാത്തത്തിന് ശ്രമിച്ചത്. ഇതിന് തുടക്കമിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്. അദ്ദേഹത്തിനൊപ്പം ആദ്യം അണിനിരന്നത് ഇസ്ലാമിക തീവ്രവാദികളാണെങ്കില്‍ പിന്നീട് സമസ്തയെയും കാന്തപുരത്തിനെയും ഒപ്പം നിര്‍ത്താന്‍ ശ്രമിച്ചു. തിരുകേശ വിവാദത്തില്‍ ‘ഹ്യൂമന്‍ വേസ്റ്റ്’ എന്നുപറഞ്ഞ പിണറായി പിന്നീട് കാന്തപുരത്തിന്റെ അടിമയായി മാറി. ഇന്ന് കേരളത്തിന്റെ ഭരണം തീരുമാനിക്കുന്നത് സമസ്തയും ഇസ്ലാമിക ഭീകരരുമാണ്. വഖഫ് ബോര്‍ഡിലെ പി.എസ്.സി നിയമനം മുതല്‍ കുടുംബശ്രീയുടെ പ്രതിജ്ഞയും സ്‌കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസവും ഒക്കെ രസകരമായി പരിണമിച്ചതിന്റെ പിന്നില്‍ ഇതുതന്നെയാണ് ഉള്ളത്.
കോടഞ്ചേരിയില്‍ ഡിവൈഎഫ് ഐക്കാരനായ ജിഹാദി ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ സത്യസന്ധമായി പ്രതികരിച്ച മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം. തോമസിന് പാര്‍ട്ടിയില്‍ നിന്ന് പുറത്തു പോകേണ്ടി വന്നതും ഇസ്ലാമിക ഭീകരതയോട് സിപിഎം സ്വീകരിക്കുന്ന അനുകൂല നിലപാടിന്റെ ഉദാഹരണമായിരുന്നു. കോടഞ്ചേരി തെയ്യപ്പാറ സ്വദേശിനി ജ്യോത്സ്‌ന ജോസഫ് സൗദി അറേബ്യയില്‍ നേഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. ജോസഫിന്റെ കുടുംബത്തിന്റെ പ്രതീക്ഷയും അത്താണിയുമായ ജ്യോത്സ്‌ന രണ്ടാഴ്ച മുന്‍പാണ് വിവാഹത്തിനായി നാട്ടിലെത്തിയത്. സുഹൃത്തുക്കളെ കല്യാണം ക്ഷണിക്കാന്‍ പോയ ജ്യോത്സ്‌ന കോടഞ്ചേരി നൂറാംതോട് സ്വദേശിയും ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറിയും സിപിഎം ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.എസ്.ഷെജിനുമായി ഒളിച്ചോടുകയായിരുന്നു. കാണാതായ ദിവസം രാത്രിയില്‍ അവസാനം വിളിക്കുമ്പോള്‍ താന്‍ തടവിലാക്കപ്പെട്ടിരിക്കുകയാണെന്ന് പറഞ്ഞതായി ജ്യോത്സ്നയുടെ അച്ഛന്‍ വ്യക്തമാക്കി. ജ്യോത്സ്‌നയും ഷെജിനും കോഴിക്കോട് നിന്ന് പുറപ്പെട്ട് എത്തിയത് പോപ്പുലര്‍ ഫ്രണ്ടിന്റെയും മതഭീകരവാദികളുടെയും താവളമായ താമരക്കുളത്തായിരുന്നു. കോടഞ്ചേരി പോലീസില്‍ പരാതി നല്‍കി മൂന്നുദിവസമായിട്ടും പെണ്‍കുട്ടിയെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. പാര്‍ട്ടി നേതാക്കളുടെ പിന്തുണയോടെയാണ് ഇവര്‍ ഒളിവില്‍ പോയതെന്നും വീട്ടുകാര്‍ ആരോപിച്ചിരുന്നു. താന്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കൊപ്പമാണെന്ന നിലപാടാണ് മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം.തോമസ് സ്വീകരിച്ചത്.
കോടഞ്ചേരിയില്‍ നടന്നത് ലൗജിഹാദ് ആണെന്ന് വ്യക്തമായി പറഞ്ഞത് പെണ്‍കുട്ടിയുടെ പിതാവും മുന്‍ എംഎല്‍എ ജോര്‍ജ്ജ് എം. തോമസുമാണ്. ജോര്‍ജ്ജ് എം. തോമസിന്റെ പ്രസ്താവന മാധ്യമങ്ങളില്‍ വന്ന ഉടന്‍ തന്നെ സിപിഎമ്മിന്റെ നേതൃത്വത്തില്‍ നടപടികളുണ്ടായി. ജിഹാദികള്‍ക്കുവേണ്ടി തങ്ങള്‍ മൂടിവെച്ച ലൗജിഹാദ് അടക്കമുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ മറനീക്കി പുറത്തുവരുന്നത് സ്വാഭാവികമായും സിപിഎം നേതൃത്വത്തെ അമ്പരപ്പിച്ചു. പിന്നീട് പ്രസ്താവന തിരുത്താനുള്ള സമ്മര്‍ദ്ദമായി. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജോര്‍ജ്ജ് എം.തോമസ് പ്രസ്താവന തിരുത്തുകയും ലൗജിഹാദ് ഇല്ലെന്ന് പത്രസമ്മേളനം നടത്തുകയും ചെയ്തു. പക്ഷേ, ഈ പ്രസ്താവന അദ്ദേഹത്തെ രക്ഷിച്ചില്ല. പാര്‍ട്ടി നടപടി ഉണ്ടായി. ഇസ്ലാമിക ഭീകരതയോടുള്ള സിപിഎം നിലപാട് വളരെ വ്യക്തമായി ചൂണ്ടിക്കാട്ടുന്ന സംഭവമായിരുന്നു ഇത്.
കേരളത്തിലെ ക്രൈസ്തവ-ഹൈന്ദവ വിഭാഗങ്ങളോട് എല്‍ഡിഎഫും യുഡിഎഫും അനുവര്‍ത്തിക്കുന്ന അവഗണനാ മനോഭാവത്തിനു പിന്നില്‍ സംഘടിത ഇസ്ലാമിക വോട്ടുബാങ്ക് തന്നെയാണുള്ളത്. പ്രതികരണശേഷിയില്ലാത്ത ഹിന്ദുക്കളും സംഘടിതരല്ലാത്ത ക്രൈസ്തവരും ഒന്നിച്ച് ചേര്‍ന്ന് ഒരു നിലപാട് സ്വീകരിക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ടാണ് ഇടതുമുന്നണിയും വലതുമുന്നണിയും ഒരേപോലെ അവഗണനാ മനോഭാവം പുലര്‍ത്തുന്നത്. ഹിന്ദുക്കളോടും ക്രൈസ്തവരോടും അരിയും മലരും കുന്തിരിക്കവും വാങ്ങി മരിക്കാന്‍ തയ്യാറായിക്കോളാന്‍ പറഞ്ഞ ഭീകരാഹ്വാനത്തിന് എതിരെയുള്ള കേസ് പോലും തേഞ്ഞുമാഞ്ഞ് പോയി എന്നുവേണം കരുതാന്‍. സിപിഎമ്മിന്റെയും ഇടതുമുന്നണിയുടെയും നാഡീവ്യൂഹം മുഴുവന്‍ ഇസ്ലാമിക ഭീകരത തളര്‍ത്തിയിരിക്കുകയാണ്. അവര്‍ വിചാരിക്കുന്നത് മാത്രമേ സംസ്ഥാനത്ത് നടക്കുകയുള്ളൂ.
കേരളത്തിലെ രാഷ്ട്രീയത്തിന്റെ പേരില്‍ വിഘടിച്ചു നില്‍ക്കുന്ന ഹിന്ദുക്കള്‍ക്കും ക്രൈസ്തവര്‍ക്കും ഇത് പാഠമാണ്. മാത്രമല്ല, മണിപ്പൂരില്‍ രണ്ട് ഗോത്ര വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഹിന്ദുക്കളും ക്രൈസ്തവരും തമ്മിലുണ്ടായതാണെന്ന് പ്രചരിപ്പിച്ച് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും തമ്മില്‍ തല്ലാന്‍ പ്രേരിപ്പിക്കുന്നതും ഇടതുമുന്നണിയും വലതുമുന്നണിയും തന്നെയാണ്. ഇവരുടെ ഉദ്ദേശ്യം മനസ്സിലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, അതിനെതിരെ സംഘടിച്ച് ശക്തരായി നിലപാട് സ്വീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹിന്ദുക്കളുടെയും ക്രൈസ്തവരുടെയും മാത്രമല്ല കേരളത്തിന്റെ തന്നെ ഭാവി തുലാസിലാകും.