Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

സ്‌നേഹത്തിന്റെ കഥ (ഇഗ്വദ്വീപ്‌ 3)

ശ്രീജിത്ത് മൂത്തേടത്ത്

Print Edition: 23 February 2024
ഇഗ്വദ്വീപ്‌ പരമ്പരയിലെ 21 ഭാഗങ്ങളില്‍ ഭാഗം 3

ഇഗ്വദ്വീപ്‌
  • ചിരുതേയി മുത്തശ്ശി (ഇഗ്വദ്വീപ്‌  1)
  • കഥയുടെ തോണിയിലേറി (ഇഗ്വദ്വീപ്‌ 2)
  • ഉറുമ്പു പട്ടാളം (ഇഗ്വദ്വീപ്‌ 4)
  • സ്‌നേഹത്തിന്റെ കഥ (ഇഗ്വദ്വീപ്‌ 3)
  • അരയന്ന രാജ്ഞി (ഇഗ്വദ്വീപ്‌ 5)
  • വിദ്യാലയ നിര്‍മ്മാണം (ഇഗ്വദ്വീപ്‌ 6)
  • ദ്വീപിലെ പള്ളിക്കൂടം (ഇഗ്വദ്വീപ്‌ 7)

“മുത്തശ്ശീ.. മുത്തശ്ശീ..”

“വേഗം കഥ പറയൂ മുത്തശ്ശീ..”

“മുത്തശ്ശി പോയിട്ടുണ്ടോ ഇഗ്വ ദ്വീപില്‍?”

“നമുക്കൊരു ദിവസം അങ്ങോട്ടു വിനോദയാത്ര പോണംട്ടോ. അച്ഛനോടും അമ്മയോടുമൊക്കെ ഞങ്ങള്‍ പറഞ്ഞ് സമ്മതിപ്പിച്ചോളാം. മുത്തശ്ശിയും കൂടെ വരണം. എന്നാലേ ഒരു രസോള്ളൂ.”

കുട്ടികളോരോരുത്തരായി ചിരുതേയി മുത്തശ്ശിയോട് പറഞ്ഞുകൊണ്ടിരുന്നു. കഥപറഞ്ഞു തുടങ്ങുന്നതിന്റെ രസച്ചരട് മുറുക്കാനായി മുത്തശ്ശി വെറ്റിലച്ചെല്ലമെടുത്തു..

“ഞാനെടുത്തുതരാം വെറ്റില.”
“ഞാനെടുത്തുതരാം നൂറ്.”
“ഞാനെടുത്തുതരാം അടയ്ക്ക.”
“ഞാനാണുട്ടോ വെറ്റില മുത്തശ്ശീടെ വായില് വെച്ചേര്വാ.”

ആദിയും കണ്ണനും അപ്പുവും വെറ്റിലയുടെയും നൂറിന്റെയും അടയ്ക്കയുടെയും അവകാശമേറ്റെടുക്കുമ്പോള്‍ ആഗുവാവ പറഞ്ഞു. അവനാണ് നൂറുതേച്ച് അടയ്ക്കവെച്ച് ചുരുട്ടിയ വെറ്റില മുത്തശ്ശിയുടെ വായിലേക്ക് വെച്ചുകൊടുക്കാനുള്ള അവകാശം.
“ഞാനാണൂട്ടോ മുത്തശ്ശിക്ക് മുത്തം തര്വാ..”

ഇളയവളായ ഹീര പറഞ്ഞു. അവള്‍ക്കെപ്പോഴും മുത്തശ്ശിയുടെ മുറുക്കാന്‍ പുരണ്ട ചുണ്ടില്‍ ഉമ്മവെക്കാനാണിഷ്ടം. അവളുടെ കൊഞ്ചിയുള്ള വര്‍ത്തമാനം കേള്‍ക്കാനായി മുത്തശ്ശിയപ്പോള്‍ ചോദിക്കും.

“ഏ..? എന്താ പറഞ്ഞേ?”

ആഗുവാവ വെറ്റിലച്ചുരുള്‍ വായില്‍ വെച്ചുകൊടുക്കുമ്പോള്‍ ഹീരമോള്‍ മുത്തശ്ശിയുടെ വെറ്റിലച്ചുണ്ടില്‍ മുത്തം നല്‍കും.

“അതെന്താ ഇഗ്വദ്വീപില്‍ മനുഷ്യന്മാരില്ലാത്തേ?”

ആദിയുടേതാണ് ചോദ്യം.

“എന്താണാവോ അങ്ങനെ?”

മുത്തശ്ശിയും ആലോചിക്കുന്നതായി നടിച്ചു.

“എനിക്കറിയില്ല കുട്ടീ. മുത്തശ്ശിക്കറിയാത്ത കാര്യങ്ങളുമുണ്ടല്ലോ ഈ ലോകത്ത്. ചെലപ്പോ മനുഷ്യന്മാര്‍ക്ക് അവിടെ താമസിക്കാന്‍ വലിയ താല്‍പര്യംണ്ടാവില്ല്യാരിക്കും. പിന്നെ, സമുദ്രത്തില്‍ ഒറ്റപ്പെട്ടു കിടക്കുന്ന ദ്വീപല്ലേ. മനുഷ്യന് അതിനെപ്പറ്റി ഒരറിവുമുണ്ടാവുകേമില്ല. ദ്വീപിലെ മൃഗങ്ങളും പക്ഷികളുമൊക്കെ നല്ല സൗഹൃദത്തിലായിരുന്നു ജീവിച്ചിരുന്നത്. പണ്ട് മുനിമാരുടെ ആശ്രമത്തില്‍ ക്രൂരമൃഗങ്ങളും പക്ഷികളും ജന്മനാലുള്ള ശത്രുതയൊക്കെ മറന്ന് സൗഹൃദത്തോടെ താമസിക്കാറുണ്ടെന്ന് കേട്ടിട്ടില്ലേ? അതുപോലെ. പക്ഷെ ഇവിടെ മുനിമാരില്ലാതെതന്നെ എല്ലാവരും സൗഹൃദത്തിലാണ്.”

“അതെ. മുത്തശ്ശി വേറൊരു കഥയില്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. കാട്ടിനുള്ളില്‍ തപസ്സുചെയ്യുന്ന മഹര്‍ഷിമാരുടെ ആശ്രമങ്ങളില്‍ സിംഹവും പുലിയും മാനും മുയലും മയിലും പാമ്പുമൊക്കെ വളരെ സ്‌നേഹത്തോടെയാണ് താമസിക്കാറെന്ന് പറഞ്ഞു തന്നിട്ടുണ്ട്. ആരും പരസ്പരം ആക്രമിക്കുകയോ, കൊന്നുതിന്നുകയോ ചെയ്യാതെ സ്‌നേഹത്തോടെ ജീവിക്കും.”

അപ്പു പറഞ്ഞപ്പോള്‍ മുത്തശ്ശി അവന്റെ കവിളില്‍ത്തട്ടി അഭിനന്ദിച്ചു.

“മിടുക്കന്‍. അപ്പോള്‍ പറഞ്ഞുതരുന്നതൊക്കെ ഓര്‍മ്മയുണ്ടല്ലേ? നമ്മുടെ ഇഗ്വ ദ്വീപിലും അതുപോലെയാണ്. പരസ്പരം സ്‌നേഹം മാത്രം.”

“നമ്മുടെ മനുഷ്യന്മാരും അങ്ങനെയായിരുന്നേല്‍ എത്ര നന്നായിരുന്നു! ലോകത്ത് യുദ്ധവും അക്രമവും കൊലപാതകവും പിടിച്ചുപറിയുമൊന്നുമില്ലാതെ എല്ലാ മനുഷ്യരും സ്‌നേഹത്തോടെ ജീവിച്ചിരുന്നെങ്കില്‍ എത്ര സുന്ദരമായിരുന്നു!”
ആദിമോള്‍ അറിയാതെ പറഞ്ഞുപോയി.

“അങ്ങനെയൊരു കാലം വരും. നിങ്ങളൊക്കെ വളര്‍ന്നു വലുതാവുമ്പോള്‍ എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ കഥകള്‍ പറഞ്ഞു കൊടുക്കണം. അപ്പോള്‍ എല്ലാവരും നല്ലവരാകും. സ്‌നേഹത്തിന്റെ കഥകളാണ് നമുക്ക് ചറ്റുമുള്ള ചെടികളും പൂക്കളും പൂമ്പാറ്റകളും കിളികളുമൊക്കെ എപ്പോഴും പറയുന്നത്. നമ്മള്‍ അവയ്‌ക്കൊന്ന് കാതോര്‍ത്താല്‍ മതി. സത്യത്തില്‍ മനുഷ്യന്‍ നന്മയുള്ള ജീവിയാണ്. പക്ഷെ, സാഹചര്യങ്ങളാണവനെ മോശമാക്കുന്നത്.”

“ഊം. ഞങ്ങള്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്, മനുഷ്യരെല്ലാം ജന്മനാ നല്ലവരാണെന്നും സാമൂഹ്യസാഹചര്യങ്ങളാണവരെ തിന്മകള്‍ക്ക് പ്രേരിപ്പിക്കുന്നതെന്നുമൊക്കെ.”

“നമ്മുടെ ഇഗ്വ ദ്വീപിലെ ചെടികളുടെ വിശേഷം കേള്‍ക്കണോ? പലനിറത്തിലുള്ള പ്രകാശം പുറപ്പെടുവിക്കുന്ന രത്‌നങ്ങള്‍ കായ്ച്ചു നില്‍ക്കുന്ന ചെടികളാണ് അവിടെയുള്ളത്. അവിടുള്ള അരുവികളിലൂടെ തേനൊഴുകും. പാല്‍പ്പുഴകളുണ്ട്. ശര്‍ക്കരപ്പാറകളും കല്‍ക്കണ്ടക്കുന്നുകളുമുണ്ട്.”

“ഹായ് തേനരുവികളോ? കല്‍ക്കണ്ടക്കുന്നുകളോ? അവിടേക്കൊന്നു പോകാന്‍ കഴിഞ്ഞെങ്കില്‍ എന്തോരം തേന്‍ കുടിക്കാരുന്നു! കല്‍ക്കണ്ടവും ശര്‍ക്കരയും കഴിക്കാരുന്നു! കൊതിയായിട്ടു വയ്യ. വായില്‍ വെള്ളം വരുന്നു.”

കണ്ണന്‍ വായിലൂറിവന്ന വെള്ളമിറക്കിക്കൊണ്ടു പറഞ്ഞു.

(തുടരും)

Series Navigation<< കഥയുടെ തോണിയിലേറി (ഇഗ്വദ്വീപ്‌ 2)ഉറുമ്പു പട്ടാളം (ഇഗ്വദ്വീപ്‌ 4) >>
Tags: ഇഗ്വദ്വീപ്‌
ShareTweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies