ദുരഭിമാനക്കൊല എന്നു കേട്ടാല്‍ മലയാളി ഉടനെ യു.പി.യിലേക്ക് നോക്കും; അവിടെ ഏതെങ്കിലും ഗ്രാമത്തില്‍ ഗ്രാമത്തലവന്റെ നേതൃത്വത്തില്‍, ജാതി മാറി പ്രണയിച്ചവരെ ചുട്ടു കൊന്നോ എന്നറിയാന്‍. മലയാള ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ വിമാനം പിടിച്ച് അവിടെയെത്തി ഉറക്കമൊഴിച്ചിരുന്നു കഥ മെനഞ്ഞ് മലയാളിക്ക് വിളമ്പും. പിന്നെ ഇടത്-വലത് നേതാക്കളുടെ പൊറാട്ട് നാടകമാണ്. ചേങ്ങിലയുമായി സാംസ്‌കാരിക ബുജി വര്‍ഗ്ഗം എത്തും. മോദിയെയും യോഗിയെയും തെറി വിളിച്ച് അവര്‍ സായൂജ്യമടയും. മലയാളി അതുകണ്ട് കോള്‍മയിരണിയും. മലയാളിയുടെ കാല്‍ചുവട്ടില്‍ പറവൂരില്‍ അന്യമതസ്ഥനായ സഹപാഠിയെ പ്രണയിച്ചു എന്ന ഘോരമായ കുറ്റത്തിന് ബാപ്പ സ്വന്തം മകളെ ഇസ്ലാമിക ശിക്ഷ നടപ്പാക്കി കമ്പി വടികൊണ്ട് തലക്കടിച്ച് വായില്‍ വിഷം ഒഴിച്ചു കൊന്നു. ഐക്കരക്കുടി അബീസാണ് മകള്‍ ഫാത്തിമയോട് ഈ ക്രൂരത കാട്ടിയത്. ഒരാഴ്ച ഗുരുതരാവസ്ഥയില്‍ കിടന്ന കുട്ടി മരിച്ചു. ബാപ്പയാണ് വിഷം കുടിപ്പിച്ചതെന്ന് ഫാത്തിമ മജിസ്‌ട്രേറ്റിന് മൊഴി നല്‍കി. കാരണം അന്യമതക്കാരനെ പ്രണയിച്ചത്.
ലൗജിഹാദില്‍ പ്രണയം ദിവ്യമാണെന്നു വാദിക്കുന്ന ഇസ്ലാമിസ്റ്റുകള്‍ ഈ വാര്‍ത്ത കണ്ടതേയില്ല. അവരുടെ പത്രങ്ങളില്‍ ഈ വാര്‍ത്തയില്‍ അച്ഛന്‍ മകള്‍ക്ക് വിഷം നല്കി എന്നു മാത്രം – മതമില്ല; വേട്ടക്കാരന്റെയും ഇരയുടെയും പേരില്ല. അതിലും ഗതികേട് മതേതര പത്രക്കാരുടെതാണ്. വാര്‍ത്ത അവര്‍ പാര്‍ശ്വവല്‍ക്കരിച്ചു. അവരും മതം മിണ്ടിയില്ല. ഇത് ഒരു ഹിന്ദുവായിരുന്നെങ്കില്‍ ജാതിയും ഊരും വരെ തേടി പോകില്ലായിരുന്നോ? ഇടത് – വലത് നേതാക്കള്‍ വായ തുറന്നോ? ഒരു ഒമ്പതാം ക്ലാസ് കാരിയോടുള്ള ക്രൂരത എന്ന മാനുഷികവശം പോലും കണ്ടില്ല. സാംസ്‌കാരിക വര്‍ഗ്ഗത്തിന്റെ കഥ പറയാനില്ല. അവരുടെ വേര് സഖാക്കള്‍ വിഷം വെച്ചു കരിച്ചു കളഞ്ഞില്ലേ? കൊന്നവന്റെ മത പ്രേരണയെക്കുറിച്ച് പറയാന്‍ ഇവര്‍ക്ക് എന്താണ് പേടി? സത്യം പറഞ്ഞാല്‍ തല കാണില്ലെന്ന സത്യം തിരിച്ചറിയുമ്പോഴുള്ള തീവ്ര ഭയം. ഹിന്ദുവിനെതിരെ എന്തും പറയാം. ആരും ഒരു ചുക്കും ചെയ്യില്ല എന്ന ധൈര്യവും.