Saturday, May 17, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

മനസ്സിന്റെ പഞ്ചഭൂമികള്‍ (യോഗപദ്ധതി 161)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 1 September 2023

അഥ യോഗാനുശാസനം എന്നാണ് യോഗസൂത്രങ്ങളില്‍ ഒന്നാമത്തേത്. ഇതാ, ഞാന്‍ യോഗശാസ്ത്രത്തെ വിസ്തരിക്കാം എന്ന് പതഞ്ജലി യോഗദര്‍ശനം ആരംഭിക്കുന്നു.

സൂത്രങ്ങള്‍ സാധാരണക്കാര്‍ക്ക് വായിച്ചു മനസ്സിലാക്കാന്‍ പ്രയാസമാണ്. അങ്ങിനെ വരുമ്പോള്‍ ഭാഷ്യം കൂടി വായിക്കണം. പാതഞ്ജലയോഗസൂത്രങ്ങള്‍ക്ക് വ്യാസ ഭാഷ്യമാണ് പ്രസിദ്ധവും പ്രസക്തവും.

സൂത്രാര്‍ഥോ വര്‍ണ്യതേ യേന
പദൈ: സൂത്രാനുസാരിഭി:
സ്വമതാനി ച വര്‍ണ്യന്തേ
ഭാഷ്യം ഭാഷ്യവിദോ വിദു:

സൂത്രാര്‍ത്ഥവും ഭാഷ്യകാരന്റെ മതവും ഭാഷ്യത്തില്‍ വരും. പലപ്പോഴും വ്യാസമതം യോഗസൂത്രത്തിനു പൂരകമായി വരുന്നുണ്ട്.

ഒന്നാമത്തെ പാതഞ്ജല സൂത്രത്തിന്റെ ഭാഷ്യത്തില്‍ വ്യാസന്‍ യോഗത്തിന് നിര്‍വചനം കൊടുക്കുന്നു.’യോഗ: സമാധി:’ എന്ന്. പതഞ്ജലിയുടെ നിര്‍വചനം വേറെയുണ്ട്.

യോഗം സമാധിയാണ്. എന്നാല്‍ സമാധികളെല്ലാം യോഗമാണോ? അല്ലെന്നാണുത്തരം. വേണ്ടവണ്ണം (സം -സമ്യക്) നിറവില്‍ (ആ-ആസമന്താല്‍) ധാരണം ചെയ്യുന്നതാണ് സമാധി. സരളമായി പറഞ്ഞാല്‍ സമാധാനം. ചഞ്ചലമായ മനസ്സിലും ഇടക്ക് ഒരു സമാധാനം മിന്നിമറയും. അതുകൊണ്ടാണ് നമുക്ക് കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയുന്നത്. സമാധി ചിത്തത്തിന്റെ എല്ലാ അവസ്ഥകളിലും (സാര്‍വഭൗമ:) ഉള്ള മനസ്സിന്റെ ധര്‍മമാണ്.

മനസ്സിന്റെ അവസ്ഥകളെ ത്രിഗുണങ്ങളുടെ സ്വാധീനമനുസരിച്ച് അഞ്ചു ഭൂമികള്‍ എന്നാണ് വ്യാസന്‍ വിളിക്കുന്നത് – ക്ഷിപ്തം, മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം. ഈ അഞ്ചു ഭൂമിയിലും സമാധി കിട്ടും. അപ്പോള്‍ യോഗം എല്ലായ്‌പ്പോഴും കിട്ടുമെന്നാണോ? അല്ല.
അവയില്‍ (തത്ര) വിക്ഷിപ്തമായ മനസ്സില്‍ (വിക്ഷിപ്‌തേ ചേതസി) ഉദിക്കുന്ന സമാധി യോഗത്തിന്റെ കൂട്ടത്തില്‍ വരില്ല. വിക്ഷിപ്ത ഭൂമിയിലെ സമാധി യോഗപക്ഷത്തില്‍ വരില്ലെങ്കില്‍ അതിലും താഴെയുള്ള ക്ഷിപ്ത – മൂഢഭൂമികളിലെ സമാധി, യോഗ പക്ഷത്തില്‍ വരില്ലെന്നുള്ളത് ഉറപ്പ്. അതിലും ഉയര്‍ന്ന ഏകാഗ്രവും നിരുദ്ധവുമായ ഭൂമികള്‍ യോഗപക്ഷത്തു വരുന്ന സമാധികളുമാണ്. ഏകാഗ്രഭൂമിയിലെ സമാധി എല്ലാ ക്ലേശങ്ങളേയും ക്ഷയിപ്പിക്കും; കര്‍മ്മബന്ധനങ്ങളെ ശിഥിലമാക്കും; നിരുദ്ധഭൂമിയിലേക്കു നയിക്കുകയും ചെയ്യും. ആ സമാധിയെ സമ്പ്രജ്ഞാതസമാധിയെന്നും വിളിക്കും. അടുത്ത ഭൂമിയില്‍ അതായത് നിരുദ്ധഭൂമിയില്‍ അസമ്പ്രജ്ഞാത സമാധി സംഭവിക്കും.

സാംഖ്യസിദ്ധാന്തപ്രകാരം ചിത്തം അഥവാ മനസ്സ് അഹങ്കാരതത്വത്തിന്റെ സാത്വികാംശത്തില്‍ നിന്നുണ്ടായതാണ്. രാജസാംശത്തില്‍ നിന്ന് ഇന്ദ്രിയങ്ങളും താമസാംശത്തില്‍ നിന്ന് പഞ്ചഭൂതങ്ങളും ഉണ്ടായി. അതായത് ഇന്ദ്രിയങ്ങളെയും ഭൂതങ്ങളെയും അപേക്ഷിച്ച് മനസ്സിന് സാത്വികത കൂടും. തമസ്സിന് സ്ഥിതി, മോഹം, അനക്കമില്ലായ്മ മുതലായ സ്വഭാവമാണ്. രജസ്സ് ചലനാത്മകമാണ്, പ്രവൃത്തിശീലമാണ്. സത്വമാകട്ടെ ജ്ഞാനം, പ്രകാശം എന്നിവയെ തരുന്നു. ഈ മൂന്നു ഗുണങ്ങളും മനസ്സിനേയും ബാധിക്കും.

ചിത്തത്തെ രജസ്സും തമസ്സും ബാധിക്കുമ്പോള്‍ ചിത്തം ചഞ്ചലമാവും. തമസ്സോടു കൂടിയ രജോഗുണം പ്രബലമാകുമ്പോള്‍ വികാരാവേഗത്താല്‍ ചിത്തം അതിവേഗം ചലിക്കും. ഒരു വസ്തു കൈയിലെടുത്ത് ചുഴറ്റി എറിഞ്ഞാല്‍ (ക്ഷേപിച്ചാല്‍) എന്തു സംഭവിക്കും? അത് ലക്ഷ്യമില്ലാതെ ചിതറും. ഇതാണ് മനസ്സിന്റെ ക്ഷിപ്താവസ്ഥ. അത്തരം വ്യക്തികള്‍ക്ക് ഐശ്വര്യത്തോടും വിഷയങ്ങളോടും പ്രിയം കൂടും. എന്തും ധാരാളമായി സ്വന്തമാക്കാനുളള ത്വരയുണ്ടാകും.

എന്നാല്‍ തമസ്സ് കൂടിയാലോ? അത് മോഹത്തില്‍ വീഴും. മോഹമെന്നാല്‍, സംസ്‌കൃതത്തില്‍, ആഗ്രഹമെന്നല്ല അര്‍ത്ഥം. യഥാര്‍ത്ഥ ബോധം നഷ്ടപ്പെടും. മോഹാലസ്യത്തില്‍ പതിക്കും. മടി കൂടും. ചലനം പോലും ദുഷ്‌ക്കരമാവും. നിഷേധാത്മക സ്വഭാവമായിരിക്കും. അധര്‍മം, അജ്ഞാനം, അവൈരാഗ്യം, അനൈശ്വര്യം ഇവയോടായിരിക്കും ആഭിമുഖ്യം. ഈ അവസ്ഥയാണ് മൂഢ അവസ്ഥ. ഇവര്‍ അനങ്ങാപ്പാറകളായിരിക്കും.

മൂന്നാമത്തെ അവസ്ഥ വിക്ഷിപ്തമാണ്. ക്ഷേപിക്കപ്പട്ടതു തന്നെ, എന്നാല്‍ അതില്‍ വിശേഷത്വം (വിശേഷേണ ക്ഷിപ്തം – വിക്ഷിപ്തം) ഉണ്ട്. വിക്ഷേപണത്തില്‍ ലക്ഷ്യബോധമുണ്ട്. തമസ്സൊട്ടും ഇല്ല, മോഹത്തിന്റെ ആവരണമില്ല. മനസ്സ്, രജസ്സുകൊണ്ട് തിളങ്ങും. നിഷേധസ്വഭാവം പോയി ഭാവാത്മകത ഏറും. ധര്‍മം, ജ്ഞാനം, വൈരാഗ്യം, ഐശ്വര്യം എന്നിവയോട് അടുക്കും.

രജസ്സിന്റെ ദോഷം ഒട്ടുമില്ലാത്ത സത്വഗുണപൂരിതമായ മനസ്സിന്റെ അവസ്ഥയാണ് ഏകാഗ്രാവസ്ഥ. മനസ്സ് ഒരു വൃത്തിയില്‍ (ഏക + അഗ്രം – ഏകാഗ്രം) കേന്ദ്രീകരിക്കും. അപ്പോള്‍ വ്യക്തിയുടെ സ്വരൂപം പ്രാപ്യമാവും. അന്ത:കരണവും ആത്മാവും വേറെ വേറെയാണ്. ആത്മാവ് അഥവാ പുരുഷന്‍ കാണുന്നവനാണ്. മനസ്സും ബുദ്ധിയുമെല്ലാം പുരുഷനു വേണ്ടിയുള്ളതാണ്, ദൃശ്യമാണ്. ഇങ്ങിനെ പ്രകൃതി – പുരുഷ വിവേക ജ്ഞാനം ലഭിക്കും. മനസ്സ് സമ്പ്രജ്ഞാത സമാധി നേടും.

ഈ വിവേകജ്ഞാനത്തെയും നിരോധിക്കുന്ന അവസ്ഥയാണ് നിരുദ്ധാവസ്ഥ. ചിത്തത്തില്‍ ഒരു വൃത്തിയുമില്ല. അത് നിര്‍ബീജമാണ്. അതില്‍ മുളച്ചു വളര്‍ന്നു വരാനുള്ള വൃത്തികളില്ല. ഒന്നും അറിയാനില്ല. ഇതിന് അസമ്പ്രജ്ഞാതാവസ്ഥ എന്നും പറയും.

ധാരാളം പഠന ഗവേഷണങ്ങള്‍ നടക്കേണ്ട ഒരു മനശ്ശാസ്ത്ര നിഗൂഢതയാണ് വ്യാസന്‍ ഇവിടെ തുറന്നു വെച്ചിരിക്കുന്നത്.

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

അഹല്യബായി ഹോൾക്കർ ത്രിശതാബ്ദി ആഘോഷം

ത്യാഗവും സമർപ്പണവുമാണ് ഭാരതത്തിന്റെ മുഖമുദ്ര : എസ് സുദർശൻ

ഓപ്പറേഷന്‍ സിന്ദൂര്‍ : ഭാരതത്തിന്റെ സിന്ദൂരമറുപടി

ഫോട്ടോ x@adgpi

പാകിസ്ഥാന്റെ ഡ്രോൺ ആക്രമണം പരാജയപ്പെടുത്തി ഭാരതസൈന്യം

സായുധ സേനയ്ക്കും കേന്ദ്ര സർക്കാരിനും അഭിനന്ദനം: ആർഎസ്എസ്

സൈനികനീക്കങ്ങളുടെ തല്‍സമയ കവറേജ് ഒഴിവാക്കണമെന്ന് പ്രതിരോധമന്ത്രാലയം

Photo credit: PTI

ജമ്മുവിൽ ഏഴ് ഭീകരരെ വധിച്ച് ബിഎസ്എഫ്

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies