”അമ്പലത്തിന്റെ കിഴക്കേഗോപുരം തൊട്ട് ഒറ്റപ്പാലംവരേള്ള റോഡ് കഴിഞ്ഞ കൊല്ലല്ലേ ടാറിട്ടത്?”
”അതെ മുത്തശ്ശീ”
”ശങ്കരന്‍ പറയ്ാ, മഴക്കാലം കഴിഞ്ഞപ്പൊ റോഡു മുഴുവന്‍ കുണ്ടും കുഴിയും ആയീന്ന്. ശരിയാണോ അപ്പൂ?”
”ശരിയാണ് മുത്തശ്ശീ. ആകെ നാശായിക്കെടക്ക്ാ”
”ആ റോഡ് ഇക്കൊല്ലോം ടാറിടാന്‍ പോവാ്‌ത്രേ. കഴിഞ്ഞ കൊല്ലം റോഡുപണി ചെയ്തപ്പോ കരാറുകാരനും എഞ്ചിനീയറും കാശുണ്ടാക്കീട്ടുണ്ടാവും.
ഉദ്യോഗസ്ഥമ്മാര്‍ക്കും കിട്ടീട്ടുണ്ടാവും ഒരു വീതം. ആര്‍ക്കാ പോയത്?”
”ആര്‍ക്കാ?”
”ഗവര്‍മ്മേണ്ടിന്. ഗവര്‍മ്മേണ്ട് എന്നു പറഞ്ഞാ ആരാ? നാട്ടുകാര്. നാട്ടുകാര്‍ക്ക് പോയി.”
പടിക്കു പുറത്തേക്കിറങ്ങാറില്ലെങ്കിലും കോലായില്‍ ഇങ്ങനെ കാലുനീട്ടിയിരുന്നുകൊണ്ട് എന്തെല്ലാം മുത്തശ്ശി അറിയുന്നുണ്ട്!
” ‘കാട്ടിലെ തടി തേവരുടെ ആന. വലിയെടാ വലി.’ നഷ്ടം നാട്ടാര്‍ക്ക്.
‘ആരാന്റമ്മി ചീനാന്റെ മുളക് എന്നുവെച്ച് വെറുതേ അരച്ചു കളയരുത.്
‘കൈലാസം നന്നാവാന്‍ വേണ്ടി ആരും ഏകാദശി നോല്‍ക്കാറില്ല.’
എന്നാലും ഒരൂട്ടം നേരും നെറിയും വേണ്ടേ മനുഷ്യരായാല്‍”
എന്നാണ് മുത്തശ്ശി ചോദിക്കുന്നത്.