അപ്പുവും കൃഷ്ണനും അയല്‍ വാസികളും കൂട്ടുകാരുമാണ്. ദൂരെ യുള്ള സ്‌കൂളിലേക്ക് അവര്‍ നടന്നാണ് പോകുന്നത്.
അപ്പുവിന്റെ അമ്മ വളരെ കഷ്ട പ്പെട്ടാണ് അവനെ പഠിപ്പിക്കുന്നത്. അച്ഛനില്ലാത്ത അവനെ എങ്ങിനേയും ഒരു നല്ല നിലയിലെത്തിക്കണമെന്ന് അവര്‍ ആഗ്രഹിച്ചു. നൂല്‍നൂറ്റ് കിട്ടുന്ന വരുമാനമാണ് അവരുടെ ഏകാശ്രയം.
”അപ്പു, നമുക്ക് വേഗം പോകാം. ഫസ്റ്റ് ബെല്‍ അടിക്കുന്നതിനു മുമ്പ് സ്‌കൂളില്‍ എത്തണം.” കൃഷ്ണന്‍ വന്നു വിളിച്ചപ്പോള്‍ അവന്‍ ഇറങ്ങി. നടന്നിട്ടുകേറുന്നില്ല. ദൂരം കൂടിയതു പോലെ, അപ്പു മനസ്സില്‍ പറഞ്ഞു. രാത്രി അത്താഴപ്പട്ടിണിയായിരുന്നു. അവന് കാല് വേദനിക്കുന്നുണ്ടായിരു ന്നു. പോക്കറ്റില്‍ നിന്നും കപ്പലണ്ടി ഒരു പിടി എടുത്ത് അപ്പുവിന് കൊടുത്തു കൊണ്ട് കൃഷ്ണന്‍ പറഞ്ഞു, ‘ഇതു കൊറിച്ചുകൊണ്ട് നടന്നാല്‍ ദൂരം ഒന്നും അറിയില്ലെടാ. കൂട്ടുകാര്‍ പഠിച്ച പാഠങ്ങള്‍ പറഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു. പിന്നാലെ സൈക്കിളില്‍ എത്തിയ കേശുവും ബാലുവും അവ രെ കടന്നുപോയി. തെല്ലിട ചെന്നിട്ട് കേശു തിരിഞ്ഞു നിന്ന് ചോദിച്ചു, ഒരു സൈക്കിള്‍ വാങ്ങി ഞങ്ങളെപ്പോലെ വന്നൂടെ?’ അവര്‍ ബെല്‍ അടിച്ച് സൈക്കിളില്‍ പറന്നു.
അവനങ്ങനെയൊക്കെ പറയാം. ശ്വാസംമുട്ടുള്ള തന്റെ അമ്മ എത്ര കഷ്ടപ്പെട്ടാണ് തന്നെ പോറ്റുന്നത്. ഇതിനിടയില്‍ സൈക്കിള്‍ ഒരു വിദൂര സ്വപ്നം പോലുമല്ല. അപ്പു ആലോച നയിലാണ്ടു.
നീയെന്താടാ ചിന്തിച്ചുകൂട്ടുന്നത്? കൃഷ്ണന്റെ ചോദ്യം അവനെ പരിസര ബോധത്തിലേക്കു കൊണ്ടുവന്നു. കേശുവിന്റെ പരിഹാസം നീ ശ്രദ്ധി ച്ചില്ലേ? അവന് എന്തും സാധിച്ചു കൊടുക്കുവാന്‍ ജോലിയുള്ള അച്ഛനുണ്ട്. അതുപോലെയാണോ നമ്മുടെ കാര്യം. അപ്പു വിഷമത്തോടെ പറഞ്ഞു.
നീ പറഞ്ഞതു നേരാ. കൂലി പ്പണി ചെയ്താണ് എന്റെ അമ്മ എന്നെ വളര്‍ത്തിയത്. എസ്.എസ്.എല്‍.സി പരീക്ഷയാണ് വരുന്നത്. ഇതുകഴിഞ്ഞാല്‍ ഞാന്‍ വല്ല കമ്പനി പണിക്കും പോകണമെന്ന് വിചാരിക്കു ന്നു. കൃഷ്ണന്‍ തന്റെ മനസ്സിലിരുപ്പ് വെളിപ്പെടുത്തി. നമ്മള്‍ പഠിക്കുക യല്ലേ. അപ്പോള്‍ പഠിപ്പുകളയാതെ ചെയ്യാവുന്ന ജോലിയാണ് നമ്മള്‍ക്കു നല്ലത്.’കൂട്ടുകാര്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞ് മുന്നോട്ട് നടന്നു.
മണ്ണെണ്ണ വിളക്ക് കരിന്തിരി കത്തിയപ്പോള്‍ അപ്പു വിളക്കണച്ചു കിടന്നു. മഴയൊന്നു ചാറിയാല്‍ കറന്റ് പിന്നെ പിണങ്ങിപ്പോകും. കാറ്റുവീശിയാലും തഥൈവ!. ഇന്‍വെര്‍ട്ടര്‍ മേടിക്കുവാനൊന്നും തല്‍ക്കാലം നിവൃത്തിയില്ല.
ഉറങ്ങാന്‍ കിടന്നപ്പോഴും അപ്പുവിന്റെയുള്ളില്‍ കേശുവിന്റെ വാക്കുകള്‍ അലയടിച്ചുകൊണ്ടിരുന്നു. തങ്ങളെ കളിയാക്കിയാണവന്‍ പറഞ്ഞ തെങ്കിലും അതില്‍ കാര്യ മില്ലാതില്ല. എന്നും രണ്ടുകിലോമീറ്ററോളം നടന്നാ ണ് പോകുന്നത്. സൈക്കിള്‍ ഉണ്ടെ ങ്കില്‍ സമയം ലാഭിക്കാമായിരുന്നു.
തന്റെ അച്ഛനുണ്ടായിരുന്നെങ്കില്‍ തനിക്കൊരു ബുദ്ധിമുട്ടും ഉണ്ടാകില്ലാ യിരുന്നു. നല്ല കൈപ്പുണ്യമുള്ള പാചകക്കാരനായിരുന്നു അച്ഛന്‍. അന്ന് അച്ഛന്‍ കൊണ്ടുവന്നു തന്ന പലഹാരങ്ങളുടെ രുചി ഇപ്പോഴും തന്റെ നാവിലുണ്ട്. അച്ഛന്റെ ഓര്‍മ്മ കള്‍ അവനെ സങ്കടപ്പെടുത്തി. എങ്കിലും ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തോടെ അവന്‍ ഉറങ്ങി.
ആരുണര്‍ന്നാലും ഇല്ലെങ്കിലും പൂവന്‍കോഴി തന്റെ പ്രഭാതഗീതം ഉറക്കെ ആലപിച്ചു. അപ്പു പായില്‍ നിന്നെഴുന്നേറ്റ് തിടുക്കത്തില്‍ കാര്യ ങ്ങള്‍ ചെയ്തു. അന്നവന്‍ നേരത്തേ സ്‌കൂളിലേക്ക് പുറപ്പെട്ടു. എന്നും വൈകുന്ന അപ്പു ഇന്ന് നേരത്തിന് എത്തിയതുകണ്ട് കൃഷ്ണന്‍ ചോദിച്ചു, അപ്പുവേ ഇന്ന് കാക്ക മലര്‍ന്നു പറക്കുമോടാ?’
ചിലപ്പോള്‍…. അവന്‍ ചിരിച്ചു. തന്റെയുള്ളില്‍ ഉരുണ്ടുകൂടിയ സംഗതി കള്‍ അവന്‍ കൃഷ്ണനുമായി ചര്‍ച്ച ചെയ്തു. ഒഴിവുദിനങ്ങളില്‍ ചെറിയ പണികള്‍ ചെയ്ത് പണം സ്വരൂപി ക്കാം. നമ്മുടെ ചെറിയ ആവശ്യങ്ങള്‍ ക്കുപോലും അമ്മമാരെ ആശ്രയിക്കുക യല്ലേ ഇപ്പോള്‍. അപ്പുവിന്റെ ചോദ്യം കൃഷ്ണന്റെ കണ്ണ് തുറപ്പിച്ചു. പിന്നെ താമസിച്ചില്ല, രണ്ടുപേരും കൂടി പുതിയ ബിസിനസ്സിലേക്ക് കടന്നു. അമ്മമാര്‍ ഉണ്ടാക്കികൊടുക്കുന്ന പലഹാരങ്ങള്‍ പാക്ക് ചെയ്ത് കൊ ണ്ടുനടന്നു വില്പന ചെയ്തു. കുറച്ചു പണം കൈയ്യില്‍ വന്നപ്പോള്‍ അവര്‍ ക്കുത്സാഹമായി. പഠനവും തൊഴിലും അവര്‍ ഒരുമിച്ചു കൊണ്ടുപോയി.
ഇവരുടെ ബിസിനസ്സ് കണ്ട കേശുവും ബാലുവും പരിഹസിച്ചു. നക്കാപ്പിച്ച – നയാപൈസ കിട്ടിയിട്ട് എന്തുകാര്യം എന്നായിരുന്നു അവരു ടെ പ്രതികരണം. എങ്കിലും അവരുടെ യുള്ളിലും സ്വന്തമായി പ്രയത്‌നിച്ച് വരുമാനം ഉണ്ടാക്കണമെന്ന് ചിന്ത വന്നു. എന്നാല്‍ ഇവരെപ്പോലെ അലച്ചിലുള്ള ഒന്നും ചെയ്യുവാന്‍ കേശു ഇഷ്ടപ്പെട്ടില്ല. അദ്ധ്വാനം കുറവും വരുമാനം കൂടുതലും…. അതായിരുന്നു അവന്റെ താല്പര്യം.
കേശുവും ബാലുവും കൂടി ആ ലോചിച്ച് ഒരു തീരുമാനത്തിലെത്തി. പുഴക്കരയില്‍ ഒരു ചെറുപ്പക്കാരന്‍ കഞ്ചാവ് വില്ക്കുന്നുണ്ട്. കുട്ടികളാണ യാളുടെ വിതരണക്കാര്‍. നല്ല പ്രതി ഫലം കിട്ടുന്ന പണിയാണ്. അയാള്‍ തരുന്ന പൊതികള്‍ ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്താല്‍ മതി. കൈ യ്യോടെ കമ്മീഷനും ലഭിക്കും. കുറച്ച് റിസ്‌കുണ്ട്. എന്നാലും നല്ല വരുമാനം കിട്ടും. സ്‌കൂള്‍ കുട്ടികളാകുമ്പോള്‍ ആരും തങ്ങളെ സംശയിക്കില്ല. പുസ്തകങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുപൊതിവച്ചാല്‍ ആരറിയാന്‍?!. കേശുവും ബാലുവും പുതിയ സംരം ഭത്തിലേക്ക് കാലെടുത്തുവച്ചു.
വീട്ടില്‍ നിന്നും തരുന്ന പണം ധൂര്‍ത്തടിക്കാന്‍ തികയുകയില്ല. ഇനി മുതിര്‍ന്ന ക്ലാസ്സിലേക്കു പ്രവേശി ക്കുകയല്ലേ; ചിലവുകള്‍ കൂടും. കൂട്ടു കാരും സിനിമയും പാര്‍ട്ടിയുമെല്ലാം മുറക്കു നടത്തുവാന്‍ ധാരാളം പണം വേണം. അപ്പോള്‍ ഒരു വരുമാനം നല്ലതുതന്നെ.
പരീക്ഷ കഴിഞ്ഞപ്പോള്‍ അപ്പുവും കൃഷ്ണനും കച്ചവടം ഊര്‍ജ്ജിത മാക്കി. കേശുവും ബാലുവും പൊതി കൈമാറി പണം സമ്പാദിച്ചു, ആര്‍ഭാടമായി നടന്നു. ഇവരുടെ തൊ ഴിലെന്താണെന്ന് അപ്പുവും കൃഷ്ണ നും അത്ഭുതപ്പെട്ടു. തങ്ങളിത്ര കഷ്ട പ്പെട്ടിട്ടും കുറച്ചു പണമേ കയ്യിലെ ത്തുന്നുള്ളൂ. തങ്ങള്‍ക്കു പണം കിട്ടിയിരുന്നെങ്കില്‍ വീട്ടിലെ കാര്യങ്ങള്‍ ഭംഗിയായി ചെയ്യുവാന്‍ കഴിഞ്ഞേനെ. വീട് വൃത്തിയാക്കണം, ലൈസന്‍സെടുക്കണം, അമ്മമാര്‍ ക്കു മരുന്നു വാങ്ങി കൊടുക്കണം, കച്ച വടത്തിനായി ഒരു വണ്ടി വേണം… അ വരുടെ മോഹങ്ങള്‍ക്കു ചിറകുമുളച്ചു.
ഒരു ദിവസം ഒരുകെട്ടു നോട്ടു മായി കേശു ഇവരുടെ അടുത്തുവന്നു. നോക്കെടാ, വെറും ഒരു മാസംകൊണ്ട് നേടിയതാണിത്. നീയൊക്കെ കാല്‍ തേഞ്ഞുനടന്നിട്ടും ഇതിന്റെ പകുതിയെ ങ്കിലും ഉണ്ടാക്കുവാന്‍ കഴിഞ്ഞോ? അവന്റെ പരിഹാസ ചോദ്യം, അപ്പുവും കൃഷ്ണനും അറിയാതെ തലതാഴ്ത്തി. വേണമെങ്കില്‍ നിങ്ങള്‍ക്കും എന്റെ കൂടെ വരാം. ഇത് പണി വേറെയാണ്. കാശ് കിട്ടുന്ന പോലെ തന്നെ അപകടവും ഉണ്ട്. കേശു വിശദീകരിച്ചു. പണം വല്ലാത്തൊരു ആകര്‍ഷണമാണ്. പണമില്ലാത്തവന്‍ പിണം പോലെയെ ന്നല്ലേ. ചെയ്യുന്നത് തെറ്റാണെന്നറിയാം. പിടിക്കപ്പെട്ടാല്‍ ജീവിതം കട്ടപ്പൊക! അപ്പുവും കൃഷ്ണനും ആലോചിച്ചു.
ധൈര്യമുണ്ടെങ്കില്‍ വന്നാല്‍ മതി. കേശു തിരിഞ്ഞുനടന്നു. ഒരാഴ്ച കഴിഞ്ഞ് അവന്റെ കൂടെ കൂടാമെന്ന് കൂട്ടുകാര്‍ തീരുമാനിച്ചു. വലിയ ബിസിനസ്സുകാരും കുറച്ചൊക്കെ കള്ളത്തരങ്ങള്‍ ചെയ്യാതിരിക്കില്ല. കൃഷ്ണന്‍ ആശ്വസിക്കാനായി പറഞ്ഞു. എങ്കിലും ഇതൊരു കൈവിട്ട കളിയാണെന്ന് അവര്‍ മനസ്സിലാക്കി. ലഹരി കച്ചവടം, പോലീസ് പിടിച്ചാല്‍! ഓര്‍ത്ത പ്പോള്‍തന്നെ അപ്പുവിന് ഉള്ളു വിറച്ചു.
അടുത്ത ആഴ്ച അപ്പുവും കൃ ഷ്ണനും കൂടി പുഴക്കരയിലേക്കു ചെന്നു. അവിടെ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു. ഒരു വണ്ടി പോലീസുകാര്‍. അവര്‍ക്കു കാല്‍മുട്ടു കൂട്ടിയിടിക്കാന്‍ തുടങ്ങി.
സ്‌കൂള്‍ കുട്ടികളുടെ ബാഗില്‍ കഞ്ചാവ് പൊതിഞ്ഞുവച്ചാല്‍ കണ്ടു പിടിക്കില്ലെന്ന് ആരാടാ നിന്നെ ഉപ ദേശിച്ചത്? നീയെവിടെ വച്ചാലും ഞങ്ങള്‍ പൊക്കുമെടാ ഒരു പോലീ സുകാരന്റെ ശബ്ദം കൂട്ടുകാരുടെ കാതു തുളച്ചുപാഞ്ഞുപോയി. പൂര ത്തിന്റെ വെടിക്കെട്ടുപോലെ നല്ല ഇടിപ്പൂരം! അപ്പുവും കൃഷ്ണനും കൈകോര്‍ത്തു പിടിച്ച് മെല്ലെ അവി ടെന്ന് രക്ഷപ്പെട്ടു. തിരിഞ്ഞു നോ ക്കാന്‍ ധൈര്യമുണ്ടായില്ല. കേശുവും ബാലുവും അവിടെയുണ്ടോയെന്ന് പോലും അറിയാന്‍ കഴിഞ്ഞില്ല. അത്യാഗ്രഹം ആപത്തുവരുത്തി വെക്കുമെന്ന് അമ്മ പറയാറുള്ളത് അപ്പു ഓര്‍ത്തു.
നമുക്ക് പണക്കാരാവണ്ടടാ, നല്ല മക്കളായാല്‍ മതി. നമ്മുടെ അമ്മമാര്‍ സന്തോഷിക്കും. അവര്‍ ഒരേ മനസ്സോടെ തീരുമാനിച്ചു. വലിയൊരു കെണിയില്‍ നിന്നും രക്ഷപ്പെടുത്തിയ ദൈവത്തിനവര്‍ നന്ദി പറഞ്ഞു.