Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home പുസ്തകപരിചയം

ആചരണത്തിന്റെ ആദ്ധ്യാത്മിക വഴികള്‍

കാവാലം ശശികുമാര്‍, സി.എം.രാമചന്ദ്രന്‍

കേസരി ഡെസ്ക്കേസരി ഡെസ്ക്
17 February 2023

തിരുപ്പതി വേങ്കടാചലപതി ക്ഷേത്രചരിത്രം
പി. പ്രേമകുമാര്‍ അമ്പലപ്പുഴ
സുകൃതീന്ദ്ര ഓറിയന്റല്‍
റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
പേജ്: 306 വില: 300 രൂപ
ഫോണ്‍: 0484-2349563

Google NewsAdd Kesari Weekly as a preferred source on Google

പുണ്യ സങ്കേതങ്ങള്‍, വിശേഷിച്ച് ക്ഷേത്രങ്ങള്‍ ഐതിഹ്യവും ചരിത്രവും സാമൂഹ്യ സാഹചര്യങ്ങളും നിറഞ്ഞ സാംസ്‌കാരിക കേന്ദ്രങ്ങളാണ്. ക്ഷേത്രങ്ങളിലുള്ള വിശ്വാസം, ഭക്തി, അവയുടെ പ്രശസ്തി തുടങ്ങിയവയായിരിക്കാം ആളുകളെ ആദ്യം അങ്ങോട്ടേക്ക് ക്ഷണിക്കുകയോ ആകര്‍ഷിക്കുകയോ ചെയ്യുക. പക്ഷേ, അവയെ അടുത്തറിഞ്ഞ് ചരിത്രത്തിലേക്കും ഭൂമിശാസ്ത്രത്തിലേക്കും ഐതിഹ്യത്തിലേക്കും സഞ്ചരിച്ച് സമഗ്രമായി മനസ്സിലാക്കുമ്പോഴേ വാസ്തവത്തില്‍ ഒരാള്‍ തീര്‍ത്ഥചാരി അഥവാ തീര്‍ത്ഥാടകന്‍ ആകുന്നുള്ളൂ. അങ്ങനെയേ അയാള്‍ തീര്‍ത്ഥന്‍ ആകൂ. അങ്ങനെയാണ് തീര്‍ത്ഥപാദന്‍ ആകുന്നത്, മഹാനോ മഹര്‍ഷിയോ പൂജ്യപാദനോ സന്ന്യാസിയോ ആകുന്നത്. ഐതിഹ്യവും വിശ്വാസവും ആചാരവും അനുഷ്ഠാനവും സമ്പ്രദായവും ആരാധനാക്രമവും അറിഞ്ഞ് നടത്തുന്ന ക്ഷേത്ര ദര്‍ശനത്തിന് ഫലം കൂടും. പക്ഷേ പലപ്പോഴും ക്ഷേ ത്ര ദര്‍ശനങ്ങള്‍ ആരാധനയിലും വിശ്വാസമുറപ്പിക്കലിലും വഴിപാട് കഴിക്കലിലും അവസാനിക്കുന്നു.

അയലത്തെ ആരാധാനാലയങ്ങളെക്കുറിച്ചും തറവാട്ടിലെ വെച്ചുപൂജയെക്കുറിച്ചും പോലും കൃത്യമായ വിവരങ്ങള്‍ ഇല്ലാതെ പോകുന്നുവെന്നത് വാസ്തവത്തില്‍ സമകാലിക സമൂഹം നേരിടുന്ന സാംസ്‌കാരിക പ്രശ്‌നംതന്നെയാണ്. പ്രസിദ്ധമായ ക്ഷേത്രങ്ങളുടെ കാര്യത്തിലും ഇത് പ്രശ്‌നമാണ്. മഹാ ക്ഷേത്രങ്ങളില്‍ പോയിട്ടുണ്ട് എന്നല്ലാതെ ക്ഷേത്രത്തെക്കുറിച്ചുള്ള ചിരിത്രപരമോ സാംസ്‌കാരികമോ സാമൂഹ്യമോ ആയ കാര്യങ്ങളില്‍ അറിവുള്ളവര്‍ കുറവാണ്. ക്ഷേത്രത്തിന്റെ ഭൂമിശാസ്ത്രത്തിനുമുണ്ടല്ലോ പ്രാധാന്യം, ക്ഷേത്ര നിര്‍മ്മിതിക്കുള്‍പ്പെടെ. ഇങ്ങനെ ക്ഷേത്രങ്ങളുടെ സമഗ്ര ചരിത്രം തയ്യാറാക്കിയാല്‍ മതി ഒരു നാടിന്റെ, ദേശത്തിന്റെ, രാജ്യത്തിന്റെ സാംസ്‌കാരിക ചരിത്രമാകും.

ADVERTISEMENT

ഈ സാഹചര്യത്തിലാണ് പി. പ്രേമകുമാര്‍ അമ്പലപ്പുഴ വലിയൊരു സേവനം വിശ്വാസികള്‍ക്കും ചരിത്രകുതുകികള്‍ക്കും സംസ്‌കാര സംരക്ഷകര്‍ ക്കുമായി ചെയ്തിരിക്കുന്നത്. അദ്ദേഹം തിരുപ്പതി വേങ്കടാചലപതി ക്ഷേത്ര ചരിത്രം സമഗ്രമായി തയ്യാറാക്കിയിരിക്കുന്നു. സമഗ്രം എന്നാല്‍ അത്രയേറെ സമഗ്രം. 108 വൈഷ്്ണവ തിരുപ്പതികളില്‍ ആന്ധ്രയിലെ തിരുമല തിരുപ്പതി ക്ഷേത്രത്തെക്കുറിച്ചാണ് പുസ്തകം. തിരുപ്പതി വിശ്വാസിയും ഭക്തനുമായ പി. പ്രേമകുമാര്‍ ജന്മഭൂമി പത്രത്തിന്റെ വാരാദ്യപ്പതിപ്പില്‍ തിരുപ്പതി മോഡലും കേരള മോഡലും താരതമ്യം ചെയ്ത് എഴുതിയ ലേഖനം പുസ്തകരൂപത്തിലേക്ക് വളരുകയായിരുന്നിരിക്കണം. വേങ്കടാചലപതിയെക്കുറിച്ച് മുന്‍പ് ഉണ്ടായിട്ടില്ലാത്ത സമഗ്ര പുസ്തകമാണിത്. വിശ്വാസികള്‍ക്കും യാത്രികര്‍ക്കും ഗവേഷകര്‍ക്കും ആശ്രയിക്കാവുന്ന പുസ്തകം.

കൃഷ്ണദേവരായരുടെ കാലത്തെ തിരുപ്പതി ക്ഷേത്ര നിര്‍മാണ കാര്യങ്ങള്‍ വിശദീകരിച്ചും ആധികാരിക രേഖകള്‍ ഉദ്ധരിച്ചും ലേഖകന്‍ പറയുന്നു: ”ഇത്രയൊക്കെ വിവരിച്ചത് രാജാക്കന്മാര്‍ അഥവാ ഭരണാധികാരികള്‍ ക്ഷേത്രങ്ങളോടും ക്ഷേത്ര സ്വത്തുക്കളോടും കാണിക്കേണ്ട മാതൃകാപരമായ ഉത്തരവാദിത്വങ്ങളും ബാധ്യതകളും എന്തൊക്കെയാവണമെന്ന് സൂചിപ്പിക്കാനാണ്. ഇത്തരം ഭരണാധികാരികളെ നമുക്ക് നൂറ്റാണ്ടുകള്‍ക്കിടയില്‍പോലും കിട്ടാറില്ല. പക്ഷേ ഭരണാധികാരികള്‍ ഇപ്രകാരമാകണമെന്ന് നമുക്ക് ആഗ്രഹിക്കുകയെങ്കിലും ചെയ്യാമല്ലോ!” എന്നുകരുതി ഇത് ചരിത്ര പുസ്തകമാണെന്ന് കരുതരുത്. ആദ്യമായി തിരുമല തിരുപ്പതിക്ക് യാത്രചെയ്യുന്നവര്‍ക്ക് ഒപ്പം നടന്ന് വിശദീകരിച്ച് വഴിതെറ്റിക്കാതെ വിശ്വാസവും അനുഷ്ഠാനവും ആചാരവും പറഞ്ഞുതന്ന് തിരിച്ചയക്കുന്ന മികച്ച വഴികാട്ടികൂടിയാണ് ഈ പുസ്തകം.

ജീവിത വിജയത്തിലേയ്ക്കു പതിനെട്ട് പടികള്‍
പി.ഐ. ശങ്കരനാരായണന്‍
നവമന ബാലവികാസ കേന്ദ്രം, കൊച്ചി
പേജ്: 80 വില: 125
ഫോണ്‍: 9388414034

പ്രശസ്ത ബാലസാഹിത്യകാരനായ പി.ഐ. ശങ്കരനാരായണന്‍ ഭഗവദ്ഗീതയെ അടിസ്ഥാനമാക്കി കുട്ടികള്‍ക്കു വേണ്ടി രചിച്ച പുസ്തകമാണ് ‘ജീവിത വിജയത്തിലേക്കു പതിനെട്ട് പടികള്‍’. ജീവിത വിജയം എല്ലാവരും ആഗ്രഹിക്കുന്നു. പക്ഷേ, എങ്ങനെ അതിലേക്കെത്തിച്ചേരും എന്നാണ് മിക്കവര്‍ക്കും അറിയാത്തത്. അതിനു സഹായിക്കുന്ന ഒരു കൈപ്പുസ്തകമാണിത്. ഭഗവദ്ഗീതയിലെ 18 ആശയങ്ങളെ 18 പടികളായി ചിത്രീകരിച്ച് വിശദീകരിക്കുന്നു. ഒപ്പം ഗീതാ ശ്ലോകങ്ങളും ഉദ്ധരിച്ചതുകൊണ്ട് ഭഗവദ്ഗീതയെ കുറിച്ച് ചെറിയ പരിചയം കുട്ടികള്‍ക്ക് ഉണ്ടാകുകയും ചെയ്യും. എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്ന് അക്കമിട്ടു പറയുന്നതിനാല്‍ കുട്ടികള്‍ക്കു മാത്രമല്ല മുതിര്‍ന്നവര്‍ക്കും പ്രയോജനപ്രദമാണ് ലളിതമായ ഭാഷയില്‍ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം.

 

 

Share1TweetSendShare

Related Posts

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ജയ് ഹിന്ദും ഡയറിക്കുറിപ്പുകളും

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

ഓര്‍മ്മകളുടെ ശാദ്വല ഭൂമിക

യാത്രാവിവരണവും ഐതിഹ്യവും

യാത്രാവിവരണവും ഐതിഹ്യവും

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

ധര്‍മ്മത്തിലധിഷ്ഠിതമായ സാംസ്‌കാരിക പൈതൃകം

തുറന്നെഴുത്തുകള്‍

തുറന്നെഴുത്തുകള്‍

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

ഗീതാതത്ത്വവും കണക്കില്ലാത്തത്ര കണക്കും

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies