മലയാള ചലച്ചിത്ര മേഖല ഡ്രഗ് ജിഹാദി സംഘത്തിന്റെ പിടിയില്‍ അകപ്പെട്ടിട്ട് ഏറെക്കാലമായി. ഇന്ന് മലയാള ചലച്ചിത്രമേഖലയെ നിയന്ത്രിക്കുന്നത് ഈ മാഫിയാ സംഘമാണ്. ഇവരുടെ പ്രവര്‍ത്തനവും സ്വാധീനവും മലയാള ചലച്ചിത്രമേഖലയെ പൂര്‍ണമായും ഗ്രസിച്ചിരിക്കുന്നു. ആര്‍ക്കും പിടിക്കാനും നിയന്ത്രിക്കാനും കഴിയാത്ത രീതിയില്‍ സ്വാധീനം ഉറപ്പിച്ച് ചലച്ചിത്ര താരങ്ങളെയും ടെക്‌നീഷ്യന്മാരെയും ഒക്കെ തന്നെ മയക്കുമരുന്നിന്റെ പിടിയിലേക്കും സ്വാധീനത്തിലേക്കും കൊണ്ടുപോകുന്നു എന്ന് മാത്രമല്ല, ലൈംഗിക ചൂഷണത്തിന്റെയും വിപണനത്തിന്റെയും ഒക്കെ ദുര്‍വലയത്തില്‍ അകപ്പെടുത്തുകയും ചെയ്തിരിക്കുന്നു.
ചലച്ചിത്രമേഖലയെ രക്ഷപ്പെടുത്താന്‍ അമ്മ, മാക്ട, വിമണ്‍ ഇന്‍ കളക്ടീവ് തുടങ്ങി നിരവധി സംഘടനകള്‍ രംഗത്ത് വന്നിട്ടുണ്ട്. പക്ഷേ ഇവരുടെ പ്രവര്‍ത്തനം കൊണ്ടുപോലും നന്നാക്കിയെടുക്കാവുന്ന ഒരു സ്ഥിതിയിലല്ല കാര്യങ്ങള്‍. പ്രധാന താരങ്ങള്‍ പലരും വ്യക്തിപരമായി പലരെയും രക്ഷപ്പെടുത്താനും നന്നാക്കാനും ഒക്കെ നടത്തിയ ശ്രമങ്ങള്‍ പോലും പ്രയോജനം കണ്ടില്ല എന്നുമാത്രമല്ല, തിരിച്ചടിക്കുകയും ചെയ്തു. ചലച്ചിത്രമേഖല ഓരോ മലയാളിയുടെയും നിത്യജീവിതത്തില്‍ ആഴത്തില്‍ പതിഞ്ഞതുകൊണ്ട് തന്നെ കുഞ്ഞുങ്ങള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഇതിന്റെ സ്വാധീന വലയത്തിലാണ്. ഡ്രഗ്-ജിഹാദി-മാഫിയ കൂട്ടുകെട്ട് ഈ കൊച്ചു കേരളത്തില്‍ ലക്ഷ്യമിടുന്നത് രാഷ്ട്രവിരുദ്ധ, ദേശവിരുദ്ധ കാഴ്ചപ്പാടുകളെയും ദേശീയ പ്രതീകങ്ങളെയും ചിന്താധാരകളെയും തകര്‍ത്തെറിയാനുള്ള ഗൂഢനീക്കങ്ങളാണ്.
മലയാള ചലച്ചിത്രമേഖല ഒരു വ്യവസായമായി വളര്‍ന്നു തുടങ്ങിയ കാലത്ത് അതിന്റെ നേതൃത്വത്തില്‍ പ്രമുഖരായ നിര്‍മ്മാതാക്കള്‍ തന്നെയായിരുന്നു. അവരുടെ നേതൃത്വത്തിലാണ് ചലച്ചിത്രമേഖല വളര്‍ന്നതും പുഷ്ടിപ്രാപിച്ചതും. അന്ന് സിനിമാ നിര്‍മ്മാതാക്കള്‍ക്കായിരുന്നു വില. നിര്‍മ്മാതാക്കളുടെ പേരിലാണ്, അല്ലെങ്കില്‍ ആ ബ്രാന്‍ഡിന്റെ പേരിലാണ് സിനിമ തന്നെ അറിയപ്പെട്ടിരുന്നത്. മെരിലാന്റ്, നീല, ഉദയ, മഞ്ഞിലാസ്, ജൂബിലി തുടങ്ങി നിരവധി നിര്‍മ്മാതാക്കള്‍ രംഗത്തുണ്ടായിരുന്നു. പിന്നീടുള്ള തലമുറയിലും രേവതി കലാമന്ദിര്‍, ഷോഗണ്‍, സെവന്‍ആര്‍ട്‌സ്, ഗാന്ധിമതി, കോക്കേഴ്‌സ് അടക്കം ധാരാളം പുതിയ നിര്‍മ്മാതാക്കളും വന്നു. ഇവരൊക്കെ ഓരോ വര്‍ഷവും രണ്ടും മൂന്നും സിനിമകള്‍ വീതം നിര്‍മ്മിച്ചു. ചലച്ചിത്രരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചതിനൊപ്പം നിരവധി സിനിമാതാരങ്ങളെയും എഴുത്തുകാരെയും വളര്‍ത്തിയെടുത്തു. ദുഷ്പ്രവണതകള്‍ അന്നും ഇല്ലായിരുന്നു എന്ന് പറയാനാവില്ല. എങ്കിലും അതിനൊക്കെ പരിമിതികള്‍ ഉണ്ടായിരുന്നു. സദാചാരമൂല്യങ്ങള്‍ക്ക് അന്ന് പ്രാധാന്യമുണ്ടായിരുന്നു. ജനങ്ങളെ ഭയമുണ്ടായിരുന്നു.
ആ തലമുറയ്ക്ക് ശേഷം അടുത്തതായി സംവിധായകരുടെ ഊഴമായിരുന്നു. നിര്‍മ്മാതാക്കളെക്കാള്‍ സ്വാധീനവും ശക്തിയും സംവിധായകര്‍ക്ക് കൈവന്നു. സംവിധായകരുടെ വിരല്‍പ്പാടുകള്‍ക്കപ്പുറം പോകാന്‍ ഒരിക്കലും നിര്‍മ്മാതാക്കള്‍ക്കോ, നടന്മാര്‍ക്കോ കഴിയാത്ത സാഹചര്യമുണ്ടായി. ഏതെങ്കിലും ഒരു നടനെ വേണ്ടെന്നു വെക്കാനോ, നടന്റെ കരിയര്‍ തുലയ്ക്കാനോ കഴിയുന്ന സാഹചര്യത്തിലേക്ക് സംവിധായകര്‍ മാറി. ഹിറ്റ് സിനിമകളുടെ സംവിധായകര്‍ക്ക് താരമൂല്യവും വിപണിമൂല്യവും ഉയര്‍ന്നു. അപ്പോഴും സംവിധായകരും നിര്‍മ്മാതാക്കളും തമ്മിലുള്ള ബന്ധം മിക്കപ്പോഴും ഊഷ്മളമായിരുന്നു. ഇതിലും മയക്കുമരുന്നിന്റെയോ മദ്യത്തിന്റെയോ മറ്റു വിഷയങ്ങളുടെയോ സ്വാധീനം ഉണ്ടായിരുന്നില്ല. സംവിധായകര്‍ക്ക് ശേഷം താരങ്ങളുടെ ഒരു കാലമാണ് ഉരുത്തിരിഞ്ഞത്. നസീറും മധുവും സുകുമാരനും കെ.പി.ഉമ്മറും ഒക്കെ വന്‍കിട താരങ്ങളായി മാറി.
അതിനുശേഷം മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ്‌ഗോപിയും ഒക്കെ എത്തി. സിനിമാ താരങ്ങളുടെ പ്രഭാവത്തില്‍ മാത്രം സിനിമ വിജയിക്കുന്ന ഒരു ഘട്ടം ഉണ്ടായിരുന്നു. ആയിടെയാണ് സിനിമാ താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകള്‍ കൂടുതല്‍ ശക്തമാകാന്‍ തുടങ്ങിയത്. ഫാന്‍സ് അസോസിയേഷനുകളെ ശക്തമാക്കാനും കൂടെ നിര്‍ത്താനും പരസ്യമായും രഹസ്യമായും താരങ്ങള്‍ തന്നെ ചരട് വലിക്കുകയും പണമെറിയുകയും ചെയ്തു. ഇതിന്റെ കൂടുതല്‍ വിശദാംശങ്ങളിലേക്ക് പോകുന്നതുകൊണ്ട് പ്രയോജനമില്ല. ഫാന്‍സ് അസോസിയേഷനുകളെ കൂടെ നിര്‍ത്താന്‍ മദ്യം ഒഴുക്കിയ സംഭവങ്ങള്‍ ഇല്ലാതില്ല. സൗജന്യ ടിക്കറ്റ്, മറ്റു സൗകര്യങ്ങള്‍ എന്നിവയൊക്കെയും ഇതിനായി പലപ്പോഴും ഏര്‍പ്പെടുത്തി. തിയേറ്ററുകളില്‍ ചില നടന്മാരുടെ സിനിമകളെ കൂവി തോല്‍പ്പിക്കലും വളരെ മോശമായ റിവ്യൂ എഴുതലും സാമൂഹ്യ മാധ്യമങ്ങളില്‍ അപഹസിച്ച് പോസ്റ്റിടലും തുടങ്ങി അനാരോഗ്യകരമായ രീതിയിലേക്ക് പല ഫാന്‍സ് അസോസിയേഷനുകളും മാറി. ചില ഫാന്‍സ് അസോസിയേഷനുകളില്‍ ഡ്രഗ്‌സ് അടക്കമുള്ള ദുഃസ്വാധീനങ്ങള്‍ ഉണ്ടെന്ന കാര്യം ശ്രദ്ധേയമാണ്. പ്രമുഖരായ താരങ്ങള്‍ ഇതിനെതിരെ ശക്തമായ നിലപാടെടുക്കുകയും ഇത്തരം പ്രവണതകള്‍ പൊറുപ്പിക്കില്ലെന്ന് അതിശക്തമായി താക്കീത് നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സിനിമാമേഖലയില്‍ രൂപംകൊണ്ട അനാശാസ്യ പ്രവണതകളാണ് ഇന്നത്തെ ദയനീയമായ അവസ്ഥയിലേക്ക് മലയാള ചലച്ചിത്രമേഖലയെ മാറ്റിയത്. നേരത്തെ ഓരോ വര്‍ഷവും മൂന്നും നാലും സിനിമകള്‍ എടുക്കുകയും വര്‍ഷങ്ങളായി ചലച്ചിത്രമേഖലയില്‍ പേരെടുത്ത് നിലയുറപ്പിക്കുകയും ചെയ്ത സിനിമാ നിര്‍മ്മാണ കമ്പനികള്‍ പലതും പിന്‍വാങ്ങുകയോ പ്രവര്‍ത്തനം മന്ദീഭവിപ്പിക്കുകയോ ചെയ്തു. ആ സമയത്താണ് ചില പുതിയ നിര്‍മ്മാതാക്കള്‍ രംഗത്ത് വരുന്നത്. ഇവരില്‍ പലരും ഒന്നോ രണ്ടോ സിനിമകള്‍ക്കപ്പുറത്ത് നിര്‍മ്മിക്കാതെ വിസ്മൃതിയില്‍ ആണ്ടു പോവുകയാണ്. പലരും എന്‍.ആര്‍. ഐ വ്യവസായികള്‍ എന്ന പേരിലാണ് രംഗത്ത് വന്നത്. എന്‍.ആര്‍. ഐ പണം വെളുപ്പിക്കുകയും ചലച്ചിത്ര നായികമാരുടെ ദുരുപയോഗവും ലക്ഷ്യമിട്ട് തന്നെയാണ് ഇവരില്‍ പലരും വന്നിരുന്നത്. ഈ എന്‍.ആര്‍.ഐ സ്വാധീനത്തോടൊപ്പമാണ് സ്വര്‍ണ്ണക്കടത്തിന്റെയും കള്ളപ്പണത്തിന്റെയും ഹവാലയുടെയും കള്ളക്കടത്തിന്റെയും ഡ്രഗ്‌സിന്റെയും ഒക്കെ താവളമായി മലയാള ചലച്ചിത്രരംഗം മാറിയത്. ഇതിന്റെ അമരക്കാര്‍ എന്ന നിലയിലാണ് മട്ടാഞ്ചേരി ഗ്യാംങ്ങ് രൂപം കൊള്ളുന്നതും ശക്തി പ്രാപിക്കുന്നതും. മലയാള ചലച്ചിത്രമേഖലയെ പൂര്‍ണമായും തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാന്‍ ജിഹാദി കൂട്ടുകെട്ടോടെയാണ് ഇവര്‍ രംഗത്തെത്തിയത്. പതിവുപോലെ ജിഹാദികള്‍ക്ക് മൂടുപടം ഇടാന്‍, അവര്‍ക്ക് താരപരിവേഷം ഒരുക്കാന്‍ ഒരു ഇടതുപക്ഷ ലൈന്‍ സജ്ജമാക്കപ്പെട്ടു. ഇതിന്റെ പേരില്‍ വന്‍തോതില്‍ ഹവാലാ പണവും സ്വര്‍ണ്ണക്കടത്തും ഒക്കെ മലയാള സിനിമയിലേക്ക് ഒഴുകിയെത്തി. മുന്നില്‍ നില്‍ക്കാന്‍ ചില നടന്മാരെയും അവര്‍ വിലയ്‌ക്കെടുത്തു.
സ്വര്‍ണ്ണക്കടത്തിനേക്കാള്‍ അനായാസമായി കൂടുതല്‍ പണം കണ്ടെത്താനും വിപണിയില്‍ ഇടപെടാനും പറ്റിയ സംവിധാനം എന്ന നിലയിലാണ് ഡ്രഗ്‌സിലേക്ക് പലരും തിരിഞ്ഞത്. അന്താരാഷ്ട്രതലത്തില്‍ തന്നെയുള്ള മയക്കുമരുന്ന് കടത്ത് സംഘങ്ങളുമായി കൊച്ചിയിലെ മട്ടാഞ്ചേരി ലോബിക്കും അവരുടെ പിണിയാളുകളായി പ്രവര്‍ത്തിക്കുന്ന സംവിധായകര്‍ക്കും താരങ്ങള്‍ക്കും പങ്കുണ്ടെന്നുള്ള ആരോപണങ്ങളുണ്ട്. ലക്ഷദ്വീപ് പ്രശ്‌നത്തില്‍ ചില താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും സംഘടനകളും എടുത്ത നിലപാടാണ് ഇക്കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയം. ലക്ഷദ്വീപിനടുത്ത് അറബിക്കടലില്‍ മയക്കുമരുന്നും ആയുധങ്ങളും വന്‍തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നു വെന്നും, ആ ഭാഗത്ത് നങ്കൂരമിടുന്ന കപ്പലുകളില്‍ നിന്ന് മീന്‍പിടുത്ത ബോട്ടുകള്‍ വഴി കേരളത്തിന്റെ പല ഭാഗത്തേക്കും മയക്കുമരുന്നും ആയുധങ്ങളും എത്തുന്നുവെന്നും അന്വേഷണ ഏജന്‍സികളുടെയും ഐ.ബിയുടെയും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് ലക്ഷദ്വീപ് മേഖലയില്‍ കോസ്റ്റുഗാര്‍ഡിന്റെയും നാവികസേനയുടെയും നിരീക്ഷണം ശക്തമാക്കിയത്. ഇതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കോടികള്‍ വിലവരുന്ന മയക്കുമരുന്നും എ.കെ-47 അടക്കമുള്ള ആയുധങ്ങളും കണ്ടെത്തുകയും ചെയ്തു. പാക്ഭീകരര്‍ പോലും ഒരു ഇടത്താവളമായി ലക്ഷദ്വീപ് മേഖല ഉപയോഗിക്കുന്ന കാര്യം ശ്രദ്ധയില്‍ വന്നിരുന്നു.
ഇതിനിടെ കേന്ദ്രസര്‍ക്കാര്‍, വളരെ ശക്തനായ ഒരു മുന്‍ ഗുജറാത്ത് മന്ത്രിയെ ലക്ഷദ്വീപിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ ആയി കൊണ്ടുവന്നു. അദ്ദേഹം അവിടെ നിരവധി പരിഷ്‌കരണ നടപടികള്‍ ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ ഭക്ഷണത്തില്‍ അടക്കം കൊണ്ടുവന്ന മാറ്റത്തിന്റെ പേരില്‍ പ്രതിഷേധത്തിന്റെ അലയൊലികള്‍ മുഴങ്ങിയത് കേരളത്തിലായിരുന്നു. ചില പ്രമുഖ താരങ്ങള്‍ നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ പരസ്യ നിലപാടെടുത്ത് രംഗത്ത് വന്നു. കേന്ദ്രസര്‍ക്കാരോ പ്രധാനമന്ത്രിയോ വിമര്‍ശനവിധേയരല്ലെന്നല്ല ഇതിനര്‍ത്ഥം. താരങ്ങളെ പോലെ തന്നെ അവരെയും വിമര്‍ശിക്കാന്‍ അധികാരമുണ്ട്. പക്ഷേ, ഇത് ലക്ഷദ്വീപിലെ ഭൂരിപക്ഷ ജനവിഭാഗമായ മുസ്ലിം സമുദായത്തെ പ്രീണിപ്പിക്കാന്‍ വേണ്ടി, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കാതിരിക്കാന്‍ വേണ്ടി, പരസ്യനിലപാടുമായി രംഗത്തുവരികയായിരുന്നു. ഇതിന് ചരട് വലിച്ചത് മട്ടാഞ്ചേരി മാഫിയയും മയക്കുമരുന്ന് സ്വര്‍ണ്ണക്കടത്ത് ടീമും ആയിരുന്നു. ജിഹാദി-ഇസ്ലാമിക-തീവ്രവാദ ഗ്രൂപ്പുകള്‍ പതിവായി അനുവര്‍ത്തിക്കുന്ന തന്ത്രം ഹിന്ദു നാമധാരികളായ ആളുകളെ മുന്നില്‍ നിര്‍ത്തി പ്രതിരോധം സൃഷ്ടിക്കുക എന്നതാണ്. ഇതിനും കണ്ടെത്തിയത് ചില പ്രമുഖ താരങ്ങളെ തന്നെയായിരുന്നു. ഇവരുടെ പേരിലും ചലച്ചിത്രമേഖലയില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. വര്‍ഷത്തില്‍ രണ്ടോ മൂന്നോ സിനിമകള്‍ മാത്രം ചെയ്യുന്ന ഇവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. മുന്തിയ വിലയിലുള്ള കാറുകളും ആഡംബര വസതികളും കൂടാതെ ഭാര്യയുടെ പേരിലും മറ്റും ആരംഭിച്ചിട്ടുള്ള ചലച്ചിത്ര നിര്‍മ്മാണ കമ്പനികളുടെയും ധനസ്രോതസ്സ് മട്ടാഞ്ചേരി ലോബിയുമായി ബന്ധപ്പെട്ടതാണ് എന്നാണ് പ്രധാനമായും ഉയരുന്ന ആരോപണം.
ഒരു നടിയെ പീഡിപ്പിക്കാന്‍ ചരടുവലി നടത്തിയെന്ന ആരോപണത്തിന് വിധേയനായ താരത്തിന്റെ പേരില്‍ റിയല്‍ എസ്റ്റേറ്റ് ബന്ധങ്ങളാണ് ഉയര്‍ന്നുകേട്ടിരുന്നത്. പക്ഷേ, ഇപ്പോള്‍ മറ്റു പല താരങ്ങളുടെയും പേരില്‍ ഡ്രഗ്‌സിന്റെയും സ്വര്‍ണ്ണക്കടത്തിന്റെയും വിവാദങ്ങള്‍ ഉയരുന്നു. സിനിമാ നടന്മാരെയും നടികളെയും ഡ്രഗ് മാഫിയ ലഹരി മരുന്നിന് അടിമകളാക്കി മാറ്റുന്നു. ഷൂട്ടിംഗ് ഇല്ലാത്തപ്പോള്‍ പോലും നടക്കുന്ന ഡി.ജെ പാര്‍ട്ടികളും ഒത്തുചേരലുകളും പോലും ഡ്രഗ്‌സിന്റേതാണ്. ഇതിനായി ചില റിസോര്‍ട്ടുകളും ഹോട്ടലുകളും പ്രത്യേകസൗകര്യങ്ങളും ഒരുക്കിയിരിക്കുന്നു. അദ്ധ്വാനിക്കാതെ പെട്ടെന്ന് പണമുണ്ടാക്കാന്‍ കഴിയുന്ന സംവിധാനം എന്ന നിലയിലാണ് ഡ്രഗ്‌സിലേക്ക് സിനിമാ മേഖല വഴുതി വീഴുന്നത് എന്നാണ് പ്രമുഖ സിനിമാ സംവിധായകനും കഥാകൃത്തും ഒക്കെയായ വിനു കിരിയത്ത് പറയുന്നത്. ചലച്ചിത്രമേഖലയിലെ ഡ്രഗ്‌സിനെ കുറിച്ച് പറയാന്‍ ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പോലും ഭയമാണ് എന്നതാണ് സത്യം. മാത്രമല്ല, മയക്കുമരുന്ന് കൈവശം വയ്ക്കുന്നതിനോ ഡി.ജെ പാര്‍ട്ടികള്‍ നടത്തുന്നതിനോ ഒക്കെ നിസ്സാരമായ ശിക്ഷയാണ് കിട്ടുന്നത് എന്ന കാര്യവും ചലച്ചിത്രമേഖലയിലുള്ളവരെ പിടിച്ചാലും സ്വാധീനം ഉപയോഗിച്ചും പണം ഉപയോഗിച്ചും പോലീസിനെ വീഴ്ത്തി രക്ഷപ്പെടാനുള്ള പഴുതുകളുണ്ട് എന്നതുകൊണ്ടും മയക്കുമരുന്ന് വിപണി അനായാസമാണെന്ന് ഇവര്‍ കരുതുന്നു. കൊച്ചിയിലെ ഡി.ജെ പാര്‍ട്ടികളില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അറിയാത്തവരല്ല ഉന്നതരായ പോലീസ് ഉദ്യോഗസ്ഥര്‍. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ മുതല്‍ താഴെ വരെയുള്ള പലര്‍ക്കും രാഷ്ട്രീയ നേതാക്കള്‍ക്കും ഒക്കെ മാസപ്പടി നല്‍കുന്നുണ്ട് എന്നതാണ് ഇത്രയും ശക്തമായ രീതിയില്‍ കൊച്ചി നഗരത്തില്‍ മയക്കുമരുന്ന് പടര്‍ന്നുപിടിക്കാന്‍ കാരണം. ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെട്ട നിരവധി സംഭവങ്ങള്‍ കൊച്ചിയില്‍ ഉണ്ടായിട്ടും നടപടികള്‍ വളരെ പരിമിതമായ തോതില്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ എന്ന് പ്രമുഖരായ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. മയക്കുമരുന്ന് ഉപയോഗിച്ച ഒരു സംവിധായകന്‍ നീലാകാശവും പച്ചക്കടലും തേടി സ്വന്തം ഫ്‌ളാറ്റിനു മുന്നിലൂടെ നഗ്നനായി ഓടിയ സംഭവവും കൊച്ചിയിലുണ്ടായി. ചില പ്രമുഖ നടന്മാരെ മയക്കുമരുന്ന് കൈവശം വെച്ചതിനും പാര്‍ട്ടി നടത്തിയതിനുമൊക്കെ പിടികൂടിയെങ്കിലും ആരുമറിയാതെ വിട്ടയച്ചതും പരസ്യമായ രഹസ്യമാണ്.
പണവും പെണ്ണും ഉയര്‍ന്ന ഉദ്യോഗസ്ഥരെ പോലും സ്വാധീനിക്കാന്‍ ഉപയോഗിക്കുന്നു എന്നതിന്റെ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഉണ്ട്. മാത്രമല്ല, ഇക്കാര്യങ്ങള്‍ പലതും കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചലച്ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്ന കേന്ദ്രങ്ങളില്‍ വന്‍തോതില്‍ മയക്കുമരുന്ന് വിതരണം ചെയ്യപ്പെടുന്നു. മയക്കുമരുന്ന് ഉപയോഗിച്ചിട്ട്, ഡബ്ബിങ് സമയത്ത് ചെയ്തു കൊടുക്കാതെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും മറ്റും വട്ടം ചുറ്റിച്ച രണ്ടാംനിര താരങ്ങളുമുണ്ട്. ചില താരങ്ങള്‍ സെറ്റില്‍ മാത്രമല്ല പൊതുവേദികളില്‍ പോലും മയക്കുമരുന്ന് ഉപയോഗിച്ച് ആശാസ്യമല്ലാത്ത രീതിയില്‍ പെരുമാറുന്നത് അമ്മയുടെ യോഗത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമായി. അഭിമുഖത്തിനിടെ ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയോട് ഒരു നടന്‍ അപമര്യാദയായി പെരുമാറിയ പ്രശ്‌നം അമ്മ ചര്‍ച്ച ചെയ്തതും നടപടിയെടുത്തതുമാണ്. കേസ് പുറത്ത് ഒത്തുതീര്‍ന്നതു കൊണ്ടാണ് ഈ ചലച്ചിത്ര പ്രവര്‍ത്തകന്‍ രക്ഷപ്പെട്ടത്. പക്ഷേ, സെറ്റില്‍ പോലും മയക്കുമരുന്നിന് എതിരെയുള്ള പ്രവര്‍ത്തനം പോലീസും അന്വേഷണ ഏജന്‍സികളും ശക്തമാക്കണമെന്ന നിലപാടാണ് മാന്യന്മാരായ നിര്‍മ്മാതാക്കള്‍ സ്വീകരിച്ചിട്ടുള്ളത്. പ്രമുഖ നിര്‍മ്മാതാവായ ജി.സുരേഷ്‌കുമാറും ചിപ്പി രഞ്ജിത്തും സെറ്റില്‍ പോലും വേണ്ടിവന്നാല്‍ പോലീസ് പരിശോധന നടത്തി മയക്കുമരുന്ന് പിടിച്ചെടുക്കണം എന്ന നിലപാട് തന്നെയാണ് പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്. നിര്‍മ്മാതാക്കള്‍ ഇത്രയും ശക്തമായ നിലപാട് എടുത്തിട്ടും ഡി.ജെ പാര്‍ട്ടികള്‍ പരിശോധിക്കാനോ മയക്കുമരുന്ന് ശൃംഖലകള്‍ കണ്ടെത്തി വേരറുക്കാനോ കേരള പോലീസിനും എക്‌സൈസിനും ആന്റി നര്‍കോട്ടിക് വിഭാഗത്തിനും കഴിയുന്നില്ല. അടുത്തിട നടന്ന സ്ത്രീ പീഡനങ്ങളിലും സിനിമാ-മോഡലിംഗ് മേഖലയുമായി ബന്ധപ്പെട്ട മരണങ്ങളിലും മയക്കുമരുന്ന് ഒരു പ്രധാന ഘടകമാണ്.
ലഹരിമരുന്ന്, മദ്യം, ഹവാലാ, റാഡിക്കല്‍ ഇസ്ലാം ഇവയെ നയിക്കുന്ന മട്ടാഞ്ചേരി ലോബിയാണ് ഇന്ന് മലയാള സിനിമയെ ഗ്രസിച്ചിരിക്കുന്ന ഏറ്റവും വലിയ ശാപം എന്ന് പ്രശസ്ത സംവിധായകനായ രാമസിംഹന്‍ അലി അക്ബര്‍ പറയുന്നു. മലയാള ചലച്ചിത്രങ്ങളില്‍ ലഹരിയുടെയും ഇസ്ലാമിക തീവ്രവാദത്തിന്റെയും ദേശവിരുദ്ധതയുടെയും ആശയങ്ങള്‍ കൊടുക്കുന്നവര്‍ക്ക് പ്രത്യേക ധനസഹായം നല്‍കാന്‍ പോലും ഈ ലോബികള്‍ക്ക് കഴിയുന്നുണ്ട് എന്നതാണ് സത്യം. മാവോവാദത്തെയും ഭീകരവാദത്തെയും മാത്രമല്ല, ഇസ്ലാമിനെ ഒറ്റപ്പെടുത്തുന്നു, മുസ്ലീങ്ങള്‍ പീഡനം അനുഭവിക്കുന്നു തുടങ്ങിയ തരത്തിലുള്ള സീനുകള്‍ ഉള്‍പ്പെടുത്തുന്നതിനാണ് പ്രത്യേക ധനസഹായം ഒരുക്കുന്നത്. ഇതിനുവേണ്ടി സംവിധായകരെയും മറ്റും സ്വാധീനിക്കാന്‍ പ്രത്യേക ലോബി തന്നെയുണ്ട്. ഇത്തരം സീനുകള്‍ സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് ഒരു കട്ടുമില്ലാതെ പുറത്തുകൊണ്ടുവരുവാന്‍ ഏജന്‍സികളും നിലവിലുണ്ട്. 30,000 രൂപ സെന്‍സര്‍ ഫീസും 10,000 രൂപ തിയേറ്റര്‍ ചാര്‍ജും മാത്രമുള്ള സിനിമ സെന്‍സറിന് അഞ്ചുലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് ഇപ്പോള്‍ ഏജന്റുമാര്‍ ഈടാക്കുന്നത്. ഹിന്ദുത്വം, ബി.ജെ.പി, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവയെ ആക്ഷേപിക്കുന്ന തരത്തിലുള്ള സീനുകള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള നിരവധി സിനിമകള്‍ ജിഹാദി തീവ്രവാദികള്‍ സിനിമയില്‍ ഉള്‍പ്പെടുത്തിയത് ശ്രദ്ധയില്‍ പെടുത്തിയ രാമസിംഹന്‍ അലി അക്ബര്‍, ഇതിന്റെ പിന്നിലെ ഗൂഢാലോചനകള്‍ വളരെ വ്യക്തമായി തുറന്നു കാട്ടി. ഇത്തരം ദേശവിരുദ്ധ സിനിമകളില്‍ ഇസ്ലാമിക തീവ്രവാദത്തിന്റെ നാവായി വരുന്നത് ഒരേയൊരു നടന്‍ മാത്രമാണ് എന്ന കാര്യവും ശ്രദ്ധേയമാണ്. മട്ടാഞ്ചേരി ലോബിയുടെ പിണിയാളായി മാത്രമാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്.
നേരത്തെ 10 കോടി രൂപയ്ക്ക് എടുത്തിരുന്ന മലയാള സിനിമയുടെ ചെലവ് ഇപ്പോള്‍ 100-150 കോടി രൂപയിലേക്ക് ഉയര്‍ന്നിരിക്കുന്നു. ഈ പണത്തിന്റെ സ്രോതസ്സ് ഹവാലയും കള്ളക്കടത്ത് സ്വര്‍ണ്ണവും മയക്കുമരുന്നും ആണെന്ന കാര്യം ചലച്ചിത്ര മേഖലയിലുള്ള എല്ലാവര്‍ക്കുമറിയാം. നടന്മാരുടെയും ടെക്‌നീഷ്യന്മാരുടെയും വേതനത്തില്‍ ഉണ്ടായ വര്‍ദ്ധനവ് (ഇത് ശരിയല്ലെന്നല്ല പറയുന്നത്) ആനുപാതികമല്ലെന്നും ചലച്ചിത്രരംഗത്തുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടു മുതല്‍ ഏഴ് കോടി വരെ വാങ്ങിയിരുന്ന, വിരലില്‍ എണ്ണാവുന്ന താരങ്ങളേ മലയാളത്തില്‍ ഉണ്ടായിരുന്നുള്ളൂ. അതുപോലും സാറ്റലൈറ്റ് അവകാശവും വിദേശ റിലീസിംഗും ഒക്കെ ഉള്‍പ്പെടുത്തി 10 മുതല്‍ 12 കോടി വരെ ആയിട്ടുണ്ട്. ഒരു സിനിമയ്ക്ക് ഒരുലക്ഷം വരെ വാങ്ങിയിരുന്ന ചെറിയ നടന്മാരുടെ വേതനം പോലും ഒരുദിവസം ഒന്നും ഒന്നരയും ലക്ഷത്തിലേക്ക് ഉയര്‍ന്നു. ഇതിന്റെ പിന്നിലും മയക്കുമരുന്ന്-ഹവാലാ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും ആണെന്നാണ് പറയുന്നത്. അടുത്തിടെ ഗള്‍ഫില്‍ നിന്ന് വന്ന് സിനിമയെടുത്ത ഒരു വനിത, പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെയും എക്‌സിക്യൂട്ടീവുകളുടെയും അക്കൗണ്ടിലൂടെ പണവിനിമയം നടത്താന്‍ ശ്രമിച്ചത് മേഖലയിലെ ഒരു പ്രമുഖന്‍ ചൂണ്ടിക്കാട്ടി. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് സിനിമാ മേഖലയിലെ മാഫിയാ ശൃംഖലയിലേക്ക് തന്നെയാണ്.
തീവ്രവാദ ബന്ധം വ്യക്തമാകുന്നത് സംബന്ധിച്ച ഉദാഹരണങ്ങളും സിനിമാമേഖലയിലെ പ്രമുഖര്‍ നിരത്തുന്നുണ്ട്. മലബാര്‍ കലാപകാലത്ത് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുകയും ഹിന്ദു സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും കൂട്ടമായി മതപരിവര്‍ത്തനം നടത്തുകയും ചെയ്ത വാരിയന്‍ കുന്നന്‍ എന്ന ഇസ്ലാമിക ഭീകരനെ വെള്ളപൂശാനും സ്വാതന്ത്ര്യസമര പരിവേഷം നല്‍കാനും വേണ്ടി ആസൂത്രണം ചെയ്ത വാരിയംകുന്നന്‍ എന്ന സിനിമയ്ക്ക് വേണ്ടി 80 കോടി രൂപയാണ് പ്ലാന്‍ ചെയ്തത്. ഒരു സിനിമയുടെ മികവു പോലുമില്ലാതെ, ശബരിമല അയ്യപ്പനെയും ഹിന്ദുത്വത്തെയും ആക്ഷേപിക്കാന്‍ എടുത്ത ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന സിനിമയുടെയും ധനസ്രോതസ്സ് അന്വേഷിക്കേണ്ടതാണെന്ന് ഈ രംഗത്തെ പ്രമുഖര്‍ തന്നെ പറയുന്നു. ചലച്ചിത്ര താരങ്ങള്‍ക്ക് ഗോള്‍ഡന്‍ വിസ കൊടുത്ത് വിദേശരാജ്യങ്ങളില്‍ വ്യവസായം തുടങ്ങാനും ബാങ്ക് അക്കൗണ്ട് ആരംഭിക്കാനും അതിലൂടെ നികുതിയില്ലാതെ പണം എത്തിക്കാനുള്ള സംവിധാനവും ഒക്കെ സ്വര്‍ണക്കടത്തിന്റെയും ഡ്രഗ് ജിഹാദിന്റെയും ഭാഗം തന്നെയാണ്. ഇപ്പോള്‍ അരങ്ങേറുന്ന ഡ്രഗ് ജിഹാദിന്റെയും ഹിന്ദുത്വ വിരുദ്ധതയുടെയും പിന്നില്‍ ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ ഉണ്ടെന്നാണ് രാമസിംഹന്‍ അലി അക്ബര്‍ പറയുന്നത്. എന്തെല്ലാം സൗകര്യങ്ങള്‍ ഉണ്ടായിട്ടും ചലച്ചിത്ര നിര്‍മ്മാണം കൊച്ചിയില്‍ കേന്ദ്രീകരിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് പിന്നിലും ഈ ഡ്രഗ് ജിഹാദ്-മട്ടാഞ്ചേരി ലോബി സ്വാധീനമുണ്ട്. തിരുവനന്തപുരത്ത് ചിത്രാഞ്ജലി സ്റ്റുഡിയോ അടക്കം എല്ലാവിധ സൗകര്യങ്ങളും ഉണ്ടായിട്ടും തലസ്ഥാനത്തേക്കോ, മലബാറിലേക്കോ സിനിമാനിര്‍മ്മാണം നീങ്ങുന്നില്ല. ഇതേ സാഹചര്യം തന്നെയാണ് വിദേശത്ത് പോയി സിനിമ നിര്‍മ്മിക്കാനുള്ള പുതിയ നീക്കങ്ങള്‍ക്കും പിന്നില്‍. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ചലച്ചിത്രങ്ങള്‍ക്ക് ഇവിടെ ജിഎസ്ടി നല്‍കേണ്ടി വരും. വിദേശത്തു പോയാല്‍ ഈ പ്രശ്‌നമില്ല. താരങ്ങള്‍ക്ക് കിട്ടുന്ന പണം മറ്റ് വഴികളിലൂടെ ഇവിടെ എത്തിക്കാനും കഴിയും. ചലച്ചിത്രങ്ങളുടെ റിലീസിനോട് അനുബന്ധിച്ചുള്ള പ്രമോഷനില്‍ വന്നിട്ടുള്ള വ്യത്യാസം പോലും ഈ മാറ്റത്തിന്റെ ഭാഗമാണ്. നേരത്തെ ഇന്നുമുതല്‍, നാളെ മുതല്‍ എന്നിങ്ങനെ രണ്ടുദിവസത്തെ പരസ്യവും കുറച്ച് ഫ്‌ളക്‌സും മറ്റും ഉണ്ടായിരുന്ന പ്രമോഷന്‍ ഇപ്പോള്‍ 50-60 ലക്ഷങ്ങളിലേക്ക് ഉയര്‍ന്നിരിക്കുന്നു. ടി.വി ചാനലുകളില്‍ പോലും ലക്ഷങ്ങള്‍ മുടക്കിയാണ് പ്രമോഷന്‍ നടത്തുന്നത്. റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ ആധാറുമായി ബന്ധിപ്പിച്ചതോടെയാണ് മയക്കുമരുന്ന് ഇടപാടിലേക്കും സ്വര്‍ണ്ണക്കടത്തിലേക്കും കൂടുതല്‍ തിരിഞ്ഞത്. വേണ്ടരീതിയില്‍ കാര്യക്ഷമമല്ലാത്ത പോലീസ്-എക്‌സൈസ് സംവിധാനങ്ങള്‍, ഭരണസിരാകേന്ദ്രം മുതല്‍ താഴെയറ്റം വരെ മാസപ്പടി കോഴപറ്റുന്ന രാഷ്ട്രീയ നേതൃത്വം ഇവരെല്ലാം ചലച്ചിത്ര മേഖലയിലെ ഇന്നത്തെ പ്രതിസന്ധിക്ക് ഉത്തരവാദികളാണ് എന്നാണ് ഈ രംഗത്തെ പല പ്രമുഖരും പറയുന്നത്. ഏതായാലും കേരളത്തിലെ പൊതുജീവിതത്തിന് മാതൃകയാകേണ്ട ചലച്ചിത്ര രംഗം പൂര്‍ണമായും മയക്കുമരുന്ന് മാഫിയക്കും റാഡിക്കല്‍ ഇസ്ലാമിനും അടിമപ്പെട്ടിരിക്കുന്നു എന്നതാണ് ഇന്നത്തെ ദുരന്ത ചിത്രം.