Wednesday, February 8, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

ചരിത്രവഴിയും യോഗായനവും

ടി. സുധീഷ്, ഗോപി ഞേറക്കാട്

Print Edition: 18 November 2022

ഫറോക്ക്
ചരിത്ര വഴികള്‍ സ്വാതന്ത്ര്യ സമരധാരകള്‍
വി.മോഹനന്‍
സുഭദ്രം പബ്ലിക്കേഷന്‍സ്
കോഴിക്കോട്
പേജ്: 264 വില: 250 രൂപ

ചരിത്രം നമ്മുടെ ഭൂതകാലമാണ്. അതെന്തെന്നന്വേഷിക്കുന്നതോ കണ്ടെത്തുന്നതോ ആണ് ചരിത്ര പഠനം. നിക്ഷിപ്ത താല്പര്യങ്ങളില്ലാതെ സ്വതന്ത്രമായി പഠിക്കേണ്ടതാണ് ചരിത്രം. അക്കാദമിക് ചരിത്രകാരന്മാര്‍ എഴുതുന്നതേ ചരിത്രമാകുകയുള്ളൂ എന്ന ധാരണയെ തിരുത്തുകയും വാമൊഴിയും വരമൊഴിയുമായി കൈമാറിവന്ന അറിവുകളെ അന്വേഷണ ബുദ്ധിയോടെ പഠിച്ച് ഭാവി തലമുറയ്ക്ക് കൈമാറുകയും ചെയ്യുകയാണ് വി.മോഹനന്‍ ‘ഫറോക്ക് – ചരിത്ര വഴികള്‍ സ്വാതന്ത്ര്യ സമരധാരകള്‍’ എന്ന ഗ്രന്ഥത്തിലൂടെ. ദീര്‍ഘകാലം അധ്യാപകനായി പ്രവര്‍ത്തിച്ച അദ്ദേഹം സ്വന്തം നാടിന്റെ ചരിത്രം രചിക്കാന്‍ മുന്നിട്ടിറങ്ങിയത് പ്രശംസനീയമാണ്.

ഏറെ പ്രാചീനമായ ഒരു പ്രദേശമാണ് ഫറോക്ക്. ചരിത്രാതീത കാലത്തെ മഹാശിലായുഗ സ്മാരകങ്ങള്‍ നിലനിന്ന പ്രദേശം. 1933 ല്‍ തന്നെ ബി.കെ.ഥാപ്പര്‍ എന്ന പുരാവസ്തുഗവേഷകന്‍ ഫറോക്കില്‍ മഹാശിലാഖനനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. 2500 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള നന്നങ്ങാടികള്‍ വരെ ഖനനത്തില്‍ കണ്ടെടുത്തതായി പുരാവസ്തുഗവേഷകര്‍ രേഖപ്പെടുത്തുന്നു. ക്രിസ്തുവര്‍ഷത്തിന്റെ ആദ്യ നൂറ്റാണ്ടുകളില്‍ നല്ലൂര്‍ ദേശം പഴയ പൂഴിനാട്ടിന്റെ ഭാഗമായിരുന്നെന്നും ആദി ചേരരാജാക്കന്മാരുടെ ആധിപത്യത്തിലായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്. പിന്നീട് നെടിയിരിപ്പ് സ്വരൂപം പോലുള്ള നാടുവാഴി സമ്പ്രദായം ഉയര്‍ന്നുവന്നപ്പോള്‍ അതിന്റെ പ്രധാന കേന്ദ്രങ്ങളില്‍ ഒന്നായി അവിടം മാറി. കൂടാതെ ഇവിടുത്തെ ടിപ്പു കോട്ടയും അതില്‍ സുല്‍ത്താന്‍ വെടിമരുന്നറയായി ഉപയോഗിച്ച സ്ഥലവുമെല്ലാം പുരാവസ്തു പ്രാധാന്യമുള്ളവയാണ്. പറയമുക്ക് ലോപിച്ച് പറോക്കായും പിന്നെ കാലക്രമേണ വാമൊഴിയില്‍ ഫറോക്കായും രൂപാന്തരപ്പെട്ട കാര്യവും സ്ഥലനാമ ചരിത്രത്തില്‍ വി.മോഹനന്‍ വിശദീകരിക്കുന്നു. ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും അതിന്റെ അതിരുകളും ആദ്യഭാഗത്തു തന്നെ ലേഖകന്‍ വിശദീകരിക്കുന്നുണ്ട്. 800 വര്‍ഷത്തിലധികം പഴക്കമുള്ള പള്ളിത്തറ ക്ഷേത്രവും 400 വര്‍ഷത്തിലധികം പഴക്കമുള്ള നല്ലൂര്‍ ശിവക്ഷേത്രവും അതിന്റെ ഐതിഹ്യവും ലേഖകന്‍ വിശദമായി പ്രതിപാദിക്കുന്നു. ഫറോക്കില്‍ റെയില്‍വേ വന്നതിന്റെ ആരംഭവും ലോക പ്രശസ്തമായ ഫറോക്ക് ഓട് വ്യവസായത്തിന്റെ ചരിത്രവും ഇതില്‍ വിവരിക്കുന്നു. ഫറോക്കിന്റെ മത്സ്യപ്പെരുമയും ഒന്നാംലോക മഹായുദ്ധവും ഫറോക്കുമായുള്ള ബന്ധവും പ്രതിപാദിക്കുന്നുണ്ട്. സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പങ്കെടുക്കുകയും അതിന് നേതൃത്വം കൊടുക്കുകയും ചെയ്തവരുടെ പേരുകള്‍, വീര ചരിതങ്ങള്‍, ത്യാഗങ്ങള്‍, എല്ലാം ഗ്രന്ഥത്തില്‍ വിശദീകരിക്കുന്നു. അപൂര്‍വ്വമായ നിരവധി ഫോട്ടോകളും ഗ്രന്ഥത്തിന് മാറ്റുകൂട്ടുന്നു. പ്രാദേശിക ചരിത്ര രചനയ്ക്ക് ഒരു മാതൃകയാണ് ഈ ഗ്രന്ഥം എന്ന് പറയാതിരിക്കാനാവില്ല.

ആരോഗ്യ യോഗ
ബി.കെ.എസ്. അയ്യങ്കാര്‍
അദ്വൈത്
പേജ്: 473 വില: 499 രൂപ

വ്യത്യസ്തമായ ഭാഷാശൈലി, ലളിതമായ ആഖ്യാനം എന്നിവകൊണ്ട് ശ്രദ്ധേയമാണ് ബി.കെ.എസ്. അയ്യങ്കാരുടെ ‘ആരോഗ്യയോഗ’ എന്ന പുസ്തകം. യോഗയാകുന്ന അഗ്നിയില്‍ പാകം ചെയ്‌തെടുത്താല്‍ നമ്മുടെ ശരീരം പെട്ടെന്ന് നശിക്കുകയില്ല. ബി.കെ.എസ്.അയ്യങ്കാര്‍ തന്നെ അതിന് നല്ലൊരു മാതൃകയാണ്. ബാല്യകാലത്ത് തീര്‍ത്തും അനാരോഗ്യവാനായ ഒരു കുട്ടിയായിരുന്നു അയ്യങ്കാര്‍. സഹപാഠികളുടേയും സുഹൃത്തുക്കളുടേയും പരിഹാസത്തിന് വിധേയനാകേണ്ടിവന്ന അനുഭവങ്ങളും അദ്ദേഹത്തിനുണ്ടായിട്ടുണ്ട്. അത്രയധികം ശോഷിച്ച അവസ്ഥയില്‍ നിന്നും മോചനത്തിനാ യി അദ്ദേഹം തിരഞ്ഞെടുത്തത് യോഗയെയായിരുന്നു. നിരന്തരമായ പരിശ്രമത്തിലൂടെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു. പിന്നീട് ലോകമറിയുന്ന യോഗാചാര്യനും യോഗയുടെ പ്രചാരകനുമായി മാറി. യോഗയുടെ പ്രചരണത്തിനായ് അദ്ദേഹം ലോകം ചുറ്റുകയും വിദേശീയരെ യോഗയിലേക്കാകര്‍ഷിക്കുകയും അവരെ യോഗ അഭ്യസിപ്പിക്കുകയും ചെയ്തു. ആയിരക്കണക്കിന് യോഗാ അദ്ധ്യാപകരേയും ഇരുനൂറില്‍പരം യോഗാപരിശീലനകേന്ദ്രങ്ങളും ലക്ഷക്കണക്കിന് ശിഷ്യന്മാരേയും അദ്ദേഹം വാര്‍ത്തെടുത്തു. 96 വയസ്സുവരെ ജീവിതം നയിച്ച അദ്ദേഹത്തെ ഭാരത സര്‍ക്കാര്‍ പത്മശ്രീയും പത്മഭൂഷണും നല്‍കി ആദരിച്ചു.

നമ്മുടെ ആദ്ധ്യാത്മിക മണ്ഡലങ്ങളില്‍ ശോഭ ചൊരിഞ്ഞിരുന്ന വ്യാസന്‍, പതഞ്ജലി, മത്സ്യേന്ദ്രന്‍ തുടങ്ങിയ യോഗീന്ദ്രന്മാരായിരുന്നു യോഗശാസ്ത്രത്തിന്റെ ആചാര്യന്മാര്‍. ഭാരതത്തില്‍ രൂപംകൊണ്ടതുകൊണ്ടുതന്നെ യോഗയില്‍ ആ സംസ്‌കാരവും മന്ത്രധ്വനികളും നിഴലിച്ചുകാണുന്നു. ബി.കെ.എസ്. അയ്യങ്കാര്‍ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ബെല്ലൂര്‍ കൃഷ്ണമാചാര്‍ സുന്ദരാജ അയ്യങ്കാര്‍ രചിച്ച ‘ആരോഗ്യയോഗ’ വായനക്കാരെ ഒരുവിധത്തിലും നിരാശപ്പെടുത്തുകയില്ല. ആ മഹാവ്യക്തിത്വത്തിനുമുന്നില്‍ പ്രണമിക്കുന്നു. ഈ പുസ്തകം മലയാളഭാഷയിലേക്ക് ഭാഷാന്തരം ചെയ്ത് മലയാളി വായനക്കാരിലേക്ക് എത്തിച്ച നിതാന്ത് എല്‍.രാജിനും അഭിനന്ദനങ്ങള്‍.

 

 

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ആഴമുള്ള രചനകള്‍

സൂക്ഷ്മ നിരീക്ഷണത്തിന്റെ അക്ഷരയാത്രകള്‍

സരളമായ സാഹിത്യസൃഷ്ടികള്‍

തനിമയാര്‍ന്ന ആഖ്യാനങ്ങള്‍

സത്യാന്വേഷണത്തിന്റെ അക്ഷരവഴികള്‍

ഗഹനമായ സാംസ്‌കാരിക വായന

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies