Tuesday, July 1, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം ശാസ്ത്രായനം

സ്‌കൈറൂട്ട് – ഭാരതത്തിന്റെ സ്‌പേസ് എക്‌സ്‌

യദു

Print Edition: 18 November 2022

അങ്ങേയറ്റം സാങ്കേതിക സങ്കീര്‍ണ്ണമായ മേഖലകളില്‍, അതും പരാജയസാധ്യതകള്‍, വന്‍ മുതല്‍മുടക്ക് എല്ലാം ഉള്ള ബഹിരാകാശരംഗത്ത് എല്ലാം മുതല്‍മുടക്കി ബിസിനസുകാര്‍ ഭാഗ്യപരീക്ഷണത്തിനു തയ്യാറാകില്ല. മുടക്കുന്ന പണത്തിന്റെയും സമയത്തിന്റെയും ഒക്കെ ലാഭകരമായ തിരിച്ചുവരവ് എന്നത് തന്നെയാണ് വിഷയം. അതുകൊണ്ടുതന്നെ ഈ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെങ്കില്‍ ബിസിനസ്സ് മനോഭാവമല്ല പകരം ഉള്ളില്‍ തട്ടിയ സമര്‍പ്പണവും താല്പര്യവുമാണ് വേണ്ടത്. അതാണ് അമേരിക്കയില്‍ എലോണ്‍ മസ്‌ക് ചെയ്തത്. അനേകമനേകം പരാജയങ്ങള്‍ നല്‍കിയ പാഠങ്ങളിലൂടെ വന്‍ വിജയങ്ങളുടെ പടവുകള്‍ എലോണ്‍ മസ്‌കിന്റെ സ്പേസ് എക്‌സ് കീഴടക്കുന്നത് ഇന്ന് ലോകം അദ്ഭുതാദരങ്ങളോടെ നോക്കി നില്‍ക്കുകയാണ്.

ബഹിരാകാശരംഗത്തെ സ്വകാര്യസംരംഭമെന്ന ഏറെക്കുറെ അസാധ്യമെന്നു കരുതപ്പെടുന്ന മേഖലയിലേക്ക് ഈ കാലെടുത്തുവെയ്ക്കാന്‍ ഭാരതത്തിലും സംരംഭകര്‍ ഉണ്ടാകുന്നു എന്ന അദ്ഭുതപ്പെടുത്തുന്ന വാര്‍ത്തയിലൂടെയാണ് ഇപ്പോള്‍ നാം കടന്നുപോയ്‌ക്കൊണ്ടിരിക്കുന്നത്. 2018 ല്‍ ഹൈദരാബാദ് ആസ്ഥാനമായി മുന്‍ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദനയും നാഗ ഭാരത് ഡക്കയും ചേര്‍ന്ന് സ്ഥാപിച്ച സ്റ്റാര്‍ട്ടപ് ആയ സ്‌കൈറൂട്ട് ആണ് തങ്ങള്‍ സ്വന്തമായി വികസിപ്പിച്ച ആദ്യ റോക്കറ്റ് വിക്രം വിക്ഷേപിക്കാന്‍ തയ്യാറെടുക്കുന്നത്. ഈ കുറിപ്പ് എഴുതിക്കൊണ്ടിരിക്കുമ്പോള്‍ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സെന്ററില്‍ റോക്കറ്റിന്റെ അവസാനവട്ട ട്രയലുകള്‍ നടക്കുകയാണ്.

ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍ 480 കിലോഗ്രാം വരെ ഭാരമുള്ള ഉപഗ്രഹങ്ങളെ എത്തിക്കുന്ന റോക്കറ്റ് ആണ് ഇപ്പോള്‍ വിക്ഷേപിക്കുന്നത്. നിരീക്ഷണ, ഗവേഷണ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള ചെറു ഉപഗ്രഹങ്ങള്‍ മുഴുവന്‍ ഈ ഭ്രമണപഥത്തിലേക്കാണ് അയക്കുന്നത്. അതുകൊണ്ടുതന്നെ, കുറഞ്ഞ ചെലവില്‍ ലോ എര്‍ത് ഓര്‍ബിറ്റിലേക്ക് ഉള്ള വിക്ഷേപണങ്ങളുടെ വന്‍ വിപണിയാണ് തുറന്നു കിടക്കുന്നത്. സ്പേസ് എക്‌സ്, യൂറോപ്യന്‍ സ്പേസ് ഏജന്‍സി തുടങ്ങിയ വന്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് വലിയ ഉപഗ്രഹങ്ങളുടെ വിക്ഷേപണത്തില്‍ ആയതുകൊണ്ട് ഈ മേഖല ഇപ്പോള്‍ മത്സര രഹിതമാണ് എന്നുതന്നെ പറയാം.

സ്‌കൈറൂട്ട് കമ്പനിയും അവരുടെ റോക്കറ്റുകളും കഴിവ് തെളിയിച്ചു കഴിഞ്ഞാല്‍ അവരുടെ സാദ്ധ്യതകള്‍ അനന്തമാണ്. അവ രാജ്യത്തിന് നേടിത്തരുന്ന വിദേശനാണ്യവും ഖ്യാതിയും വളരെ വലുതാണ്. ക്രമേണ ഐ.എസ്.ആര്‍.ഒ പഠന ഗവേഷണങ്ങള്‍ക്ക് മാത്രം പ്രാധാന്യം കൊടുത്ത് റോക്കറ്റ് വിക്ഷേപണം, ഉപഗ്രഹനിര്‍മ്മാണം എന്നിവ പൂര്‍ണ്ണമായും സ്വകാര്യസംരംഭങ്ങള്‍ക്ക് നല്‍കുക എന്ന നയമാണ് രാജ്യം സ്വീകരിക്കാന്‍ പോകുന്നത്. അതോടെ ബഹിരാകാശമേഖലയുടെ വളര്‍ച്ച, വരും പതിറ്റാണ്ടുകളില്‍ പല മടങ്ങ് വര്‍ദ്ധിക്കുന്നത് നമുക്ക് കാണാന്‍ കഴിയും.

 

ShareTweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

ആര്‍എസ്എസിന്റേത് എല്ലാവരെയും കോര്‍ത്തിണക്കുന്ന പ്രവര്‍ത്തനം: ഡോ. മോഹന്‍ ഭാഗവത്

സെന്‍സര്‍ ബോര്‍ഡിന്റെ തടസ്സവാദം ബാലിശം: തപസ്യ

പേരുമാറ്റത്തിന്റെ പൊരുള്‍

കുരങ്ങന്റെ കയ്യിലെ പൂമാലയും ശിവന്‍കുട്ടിയുടെ കയ്യിലെ വിദ്യാഭ്യാസവും

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies