നീ രാവിനെ
സ്വപ്നം കണ്ടാലും
പകലില്‍
തുടുത്തു നിന്നാലും
നിലാവില്‍
പൂണ്ടു നിന്നാലും
നക്ഷത്രങ്ങള്‍
നിനക്ക്
മേലാപ്പിട്ടാലും
ഞാന്‍
അതിലൊന്നിലും
ഭ്രമിക്കുന്നില്ല
നിന്റെ
നേരറിവിന്റെ
ഉണ്മയിലേക്കാണ്
ഞാനെന്നും
വഴിക്കണ്ണിട്ട്
നിന്നത്
നീ തെന്നിമാറിയാലും
ഓടിയൊളിച്ചാലും
കരളില്‍ കത്തുന്ന
നേര്‍വെട്ടത്തില്‍
എല്ലാം കാണും
എല്ലാം അറിയും
അങ്ങനെയല്ലാതെ
എങ്ങനെയാവാന്‍.