Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home പുസ്തകപരിചയം

ധര്‍മ്മബോധത്തിന്റെ പ്രകാശ രശ്മികള്‍

ഡോ.പ്രിയദര്‍ശന്‍ലാല്‍

Print Edition: 23 September 2022

കൃഷ്ണകിരീടവും
കര്‍പ്പൂരാഴിയും
കാവാലം ശശികുമാര്‍
വേദ ബുക്‌സ്, കോഴിക്കോട്
പേജ്: 90 വില: 120 രൂപ

വാക്കില്‍ മനസ്സും മനസ്സില്‍ വാക്കും ഉറപ്പിച്ച ധാര്‍മ്മികബോധത്തിന്റെ ഭാവശബളതയാണ് കാവാലം ശശികുമാറിന്റെ കവിതകള്‍. ‘തുന്നിച്ചേര്‍ക്കുന്ന ഭൂമി’ എന്ന കവിതാസമാഹാരത്തിനും ‘ധര്‍മ്മായനം’ എന്ന കാവ്യത്തിനും ശേഷം അവതീര്‍ണ്ണമാകുന്ന സാരസ്വത മഞ്ജരിയാണ് കൃഷ്ണകിരീടവും കര്‍പ്പൂരാഴിയും. ശീര്‍ഷകത്തില്‍ നിന്ന് വ്യക്തമാകുന്നതുപോലെ ഈ ഗ്രന്ഥത്തിന് രണ്ടു പര്‍വ്വങ്ങളുണ്ട്. ആദ്യത്തേതായ കൃഷ്ണകിരീടത്തില്‍ മുപ്പത് ലഘുകവിതകളുണ്ട്. അവയില്‍ ഏഴും കൃഷ്ണാപദാനാസ്പദങ്ങളാകയാല്‍ നാമം സാര്‍ത്ഥകമാണ്. ഗണപതി, അയ്യപ്പന്‍, മൂകാംബിക, ചക്കുളത്തമ്മ എന്നിങ്ങനെയുള്ള ഉപാസനാമൂര്‍ത്തികളെ സ്തുതിക്കുന്ന കൃതികളാണ് ഇനിയൊരു വിഭാഗം. ഭൂമിയെ ദേവതയാക്കുന്ന പരിസ്ഥിതി സൗന്ദര്യശാസ്ത്രമാണ് മൂന്നാമതൊരു കൂട്ടം രചനകളുടെ അന്തര്‍ധാര. ആഗോള മഹാമാരിയുടെ നിശ്ചലതയില്‍ മുടങ്ങിയ ശബരിമല യാത്രയെ ഓര്‍ത്ത് മണ്ഡലകാലത്തില്‍ ഒരു ദിവസം ശാര്‍ദ്ദുല വിക്രീഡിത ശ്ലോകം വീതം രചിച്ച് അവ ഒരുമിച്ചുവെച്ചതാണ് കര്‍പ്പൂരാഴി. പുതിയ സംവേദനക്ഷമത ഓരോ കൃതിയിലും അനുഭവവേദ്യമാണ്. ഇങ്ങനെ ഭാവഭദ്രതയാല്‍ ഈ ഗ്രന്ഥം മികച്ചതാകുന്നു.

രൂപഭദ്രതയിലേയ്ക്കു വരുമ്പോള്‍ ഭാഷാവൃത്തങ്ങളും സംസ്‌കൃത വൃത്തങ്ങളും അനായാസം പ്രയോഗിക്കാനുള്ള വൈദഗ്ദ്ധ്യമാണ് ശ്രദ്ധേയം. കേകയും നതോന്നതയും പാനയും അവയുടെ വ്യത്യാസഭേദങ്ങളും കവിക്ക് നിഷ്പ്രയാസം വഴങ്ങുന്നു. കൂടാതെ ചെമ്പടയുടെയും അഹന്തയുടെയും മനോധര്‍മ്മഭേദങ്ങളുടെ പുതുലോകം സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. കുസുമ മഞ്ജരിയും ശാര്‍ദ്ദുലവിക്രീഡിതവുമാണ് അധികമായി സ്വീകരിച്ചു കാണുന്ന സംസ്‌കൃത വൃത്തങ്ങള്‍. വസന്തതിലകത്തെ മൂന്നു പാദത്തില്‍ വീതം സംഗ്രഹിക്കുന്ന പരീക്ഷണം വൃത്ത ശാസ്ത്രചരിത്രത്തില്‍ ആദ്യത്തേതാവാനേ തരമുള്ളൂ. ഇങ്ങനെ, പറയാന്‍ ധാരാളമുണ്ടാകുകയും അവയെ ആകര്‍ഷകമായി വിന്യസിക്കാനറിയുകയും ചെയ്യുന്ന കാവാലം ശശികുമാറിന്റെ സ്വക്ഷേത്രബലം വരും കാലങ്ങളില്‍ ത്രിവിക്രമസത്തിലെത്തട്ടെയെന്ന് ആശംസിക്കുന്നു.

അയോദ്ധ്യ മുതല്‍ അയോദ്ധ്യവരെ
പ്രൊഫ. വി.ടി.രമ
വേദബുക്‌സ്, കോഴിക്കോട്
പേജ്: 146 വില: 190 രൂപ

ആത്യന്തികമായ കീഴടങ്ങലിന് വഴങ്ങാത്തവര്‍ എന്നാണ് അയോദ്ധ്യാനാമത്തിന്റെയര്‍ത്ഥം. മഹാകോസലത്തിന്റെ തലസ്ഥാനമാണത്. കാലികങ്ങളായി വരുന്ന ദൃഷ്ടദശാപഹാരങ്ങളെ അതിന് അതിജീവിക്കാന്‍ കഴിയും. അതിനുകാരണം സനാതന ധര്‍മ്മത്തിന്റെ കരുത്താണ്. ധര്‍മ്മ വിഗ്രഹവാനായ ശ്രീരാമന്റെ കഥ വാല്മീകി പാടിയത് അയോദ്ധ്യയെന്ന ഭൂമികയില്‍ നിന്നുകൊണ്ടാണ്. ഇന്ന് ആധുനിക ഭാരതത്തിന്റെ അമൃതസന്താനങ്ങള്‍ അത് അവിടെ പുനഃസൃഷ്ടിച്ചു കൊണ്ടിരിക്കുന്നു. രാമനാമസേതുവാല്‍ ബന്ധിക്കപ്പെടുന്ന ഹൃദയങ്ങള്‍ക്ക് ഏതു ജീവിതസാഗരവും വിജയപര്യവസായിയാണ്. ഈ സാഹചര്യത്തില്‍ അയോദ്ധ്യയുടെ ഭൂതവര്‍ത്തമാനങ്ങളെ ഭാവാത്മകമായും ധ്വന്യാത്മകമായും ഹൃദയങ്ങളിലേയ്ക്കു പകര്‍ന്നു തരുന്ന വിശിഷ്ടഗ്രന്ഥമാണ് പ്രൊഫ. വി.ടി.രമയുടെ അയോദ്ധ്യ മുതല്‍ അയോദ്ധ്യ വരെ. കഥയുടെ മുഖ്യ ബിന്ദുക്കളേയും കഥാപാത്രങ്ങളേയും കാലോചിതമായ മാനദണ്ഡങ്ങള്‍ കൊണ്ട് അപഗ്രഥിക്കുന്ന മുപ്പത്തിമൂന്നു പ്രബന്ധങ്ങളാണ് ഇതിലുള്ളത്.

കവിത്വവും വാഗ്മിതയുമുള്ള പ്രഗത്ഭയായ ഈ ഇംഗ്ലീഷ് അദ്ധ്യാപികയുടെ ക്ലാസില്‍ ഇരിക്കുന്ന അനുഭവമാണ് ഓരോ ലേഖനവും നല്‍കുന്നത്. പുത്രകാമേഷ്ടി മുതല്‍ ലങ്കാദഹനം വരെ സമൂഹത്തിന്റെ പുറത്തും ഉള്ളിലും എങ്ങനെ സംഭവിക്കുന്നുവെന്ന് വസ്തുനിഷ്ഠമായും ആത്മനിഷ്ഠമായും നോക്കിക്കാണുന്നു. അഹല്യ മുതല്‍ സീതവരെയും ശ്രീരാമന്‍ മുതല്‍ വിഭീഷണന്‍ വരെയുമുള്ള കഥാപാത്രങ്ങളെ നാളിതുവരെ കാണാത്ത ത്രിമാനശോഭയോടെ അവതരിപ്പിക്കുന്ന രീതി ഹൃദ്യമാണ്. ശംബൂകവധത്തെക്കുറിച്ചുള്ള വേറിട്ടകാഴ്ചപ്പാട് ഒരനന്വയമാണ്. വാല്മീകിയുടെ മനസ്സിനെ എഴുത്തച്ഛന്റെ വാങ്മയത്തിലൂടെ അവതരിപ്പിക്കുന്നതും അപൂര്‍വ്വ രീതിയാണ്. മലയാളത്തില്‍ കഥാകഥനങ്ങളും അപഗ്രഥനങ്ങളുമായി വന്നിട്ടുള്ള അസംഖ്യം രാമായണ കൃതികളില്‍ നിന്ന് അയോദ്ധ്യമുതല്‍ അയോദ്ധ്യവരെ നിശ്ചയമായും വേറിട്ടു നില്‍ക്കുന്നു. ഗ്രന്ഥത്തിന്റെ ആന്തരശോഭക്കനുഗുണമാണ് ജിഷ ആവിഷ്‌ക്കരിച്ച പുറംചട്ട. ഇത് പ്രസിദ്ധീകരിക്കുന്ന വേദ ബുക്‌സിന്റെ ധര്‍മ്മ പ്രതിബദ്ധതയ്ക്ക് വിജയാശംസകള്‍.

ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

സൂക്ഷ്മ നിരീക്ഷണത്തിന്റെ അക്ഷരയാത്രകള്‍

സരളമായ സാഹിത്യസൃഷ്ടികള്‍

തനിമയാര്‍ന്ന ആഖ്യാനങ്ങള്‍

ചരിത്രവഴിയും യോഗായനവും

സത്യാന്വേഷണത്തിന്റെ അക്ഷരവഴികള്‍

ഗഹനമായ സാംസ്‌കാരിക വായന

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies