ഒരുതുള്ളി ചെറുതുള്ളി പലതുള്ളിയായ്
വിണ്ണില്‍നിന്നരുമകള്‍ വരികയായി!
മിഴിനട്ടുനില്‍ക്കുവോരെല്ലാവരും
കൈനീട്ടിയലിവോടു വരവേല്ക്കണേ!
കണ്ണിനും കാതിനും ഉത്സവമായ്
മഴ, മുത്തുമണികളായ് നൃത്തമാടും!
ഉടലാകെ വാരിവാരിപ്പുണരും
കരളിലും കുളിരവര്‍ കോരിയിടും!
മുത്തുപൊഴിയുന്നപോല്‍ ചിരിച്ചും
മുറ്റത്ത് ‘തിത്തൈ’ ചുവടുവെച്ചും
മതിവരുവോളം കളിച്ചിടട്ടെ;
അതുകണ്ട് മനവും നിറഞ്ഞിടട്ടെ!