Tuesday, January 31, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം കായികം

പ്രതീക്ഷകളുടെ പുതുവര്‍ഷം

എസ്. രാജന്‍ബാബു

Print Edition: 14 January 2022

പിന്നിട്ട കായികവര്‍ഷം ഇന്ത്യക്ക് കുറെ നല്ല ഓര്‍മ്മകള്‍ നല്‍കിയാണ് പിന്‍വാങ്ങിയത്. രണ്ടായിരത്തി ഇരുപത്തൊന്നിന്റെ അന്ത്യപാദത്തില്‍ വൈകിയെത്തിയ ഒളിമ്പിക്‌സ് രാജ്യത്തിന് സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്നൊരു നേട്ടമായിരുന്നു. അഭിമാനത്തിന്റെ പരകോടിയിലേക്ക് ഒരു ജനതയെ ഉയര്‍ത്തിയെടുത്ത നീരജ്‌ചോപ്രയും നാലുപതിറ്റാണ്ട് മുമ്പ് കൈവിട്ട ആത്മാഭിമാനം തിരിച്ചുപിടിച്ച പുരുഷ ഹോക്കി ടീമും ദേശീയവികാരം ജ്വലിപ്പിക്കുകയായിരുന്നു. മെഡല്‍ പട്ടികയിലിടം കണ്ട മറ്റഞ്ചുപേരും മെഡലിനരികെ പോരാടി വീണ് പുതുചരിത്രമെഴുതിയ ഇന്ത്യന്‍ ഹോക്കിയിലെ വീരാംഗനമാരും ഭാരതീയരില്‍ ഉള്‍പ്പുളകം നിറച്ചു.

പോയവര്‍ഷത്തെ നേട്ടങ്ങള്‍ പുതുവര്‍ഷത്തെ പോരാട്ടങ്ങള്‍ക്ക് പ്രചോദനമാകേണ്ടതാണ്. വരാനിരിക്കുന്നത്, രണ്ട് കായിക മഹാമേളകളും വിവിധ ഇനങ്ങളിലെ ലോകചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളുമാണ്. അതില്‍ ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യയ്‌ക്കേറെ പ്രാധാന്യമുള്ളതാണ്. ഏഷ്യന്‍ ഗെയിംസ് ഗാങ്ഷുവില്‍ സപ്തംബറിലും കോമണ്‍വെല്‍ത്ത് മത്സരങ്ങള്‍ ബിര്‍മ്മിങ്ഹാവില്‍ ആഗസ്തിലും അരങ്ങേറും.

2018-ല്‍ നടന്ന ഏഷ്യന്‍ കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ ഇന്ത്യയുടെ പ്രകടനം മികച്ചതായിരുന്നു. ഒളിമ്പിക് മികവ് കണക്കിലെടുത്താല്‍ ഇത്തവണ ഇരു ഗെയിംസുകളിലും ഏറെ മുന്നേറാനുള്ള സാധ്യതകളുണ്ട്. ഒളിമ്പിക്‌സ് വിജയത്തിന് ശേഷം നടന്ന ഏഷ്യാ കപ്പ് ഹോക്കി സെമിയില്‍ ജപ്പാനോട് അപ്രതീക്ഷിത തോല്‍വിയുണ്ടായെങ്കിലും ഗാങ്ഷൂഗെയിംസില്‍ സ്വര്‍ണം തന്നെയാകും മന്‍പ്രീതും സംഘവും ലക്ഷ്യമാക്കുന്നത്.

ഷൂട്ടിങ്ങിലും ആര്‍ച്ചറിയിലും ഒളിമ്പിക്‌സിലുണ്ടായ തിരിച്ചടികള്‍ മറികടക്കാനുള്ള ശ്രമങ്ങളാകണം പുതുവര്‍ഷത്തിലുണ്ടാകേണ്ടത്. എന്നാല്‍ ഇരു വിഭാഗത്തിലും ലോകനിലവാരമുള്ള ചൈനയും ദക്ഷിണ കൊറിയയും ജപ്പാനും ഏഷ്യന്‍ ഗെയിംസില്‍ അണിനിരക്കുമ്പോള്‍ പോരാട്ടം കടുക്കും. വിദേശത്ത് വിദഗ്ദ്ധ പരിശീലനമുണ്ടായാല്‍ ഏത് വെല്ലുവിളികളും മറികടക്കാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കാകും. റൈഫിള്‍-പിസ്റ്റല്‍-ഷൂട്ടിങ്ങില്‍ മനു ഭക്കറും സൗരവ് വര്‍മയും ഇളവേനില്‍ വലേറിവനും ഏത് ലോകതാരത്തേയും മറികടക്കാന്‍ പോന്നവര്‍ തന്നെ. ടോക്കിയോവില്‍ സംഭവിച്ച പിഴവുകള്‍ തിരുത്താനായാല്‍ ഗാങ്ഷൂവില്‍ സ്വര്‍ണ്ണപ്പതക്കങ്ങള്‍ പലതുണ്ടാകും.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എക്കാലവും ഇന്ത്യന്‍ മെഡല്‍ പട്ടിക ഉയര്‍ത്തിയത് ഗുസ്തിയും ഭാരോദ്വഹനവുമാണ്. ഗുസ്തിയില്‍ രവി ദഹിയയും ബജ്‌റംഗ് പൂനിയയും മികച്ച നിലവാരം ഇപ്പോഴും തുടരുന്നുണ്ട്. ഇരുവരും വിദേശത്ത് പരിശീലനവും തുടങ്ങിക്കഴിഞ്ഞു. ടോക്കിയോവില്‍ പിന്നാക്കം പോയെങ്കിലും വിനേഷ് ഫോഗട്ട് ദേശീയ മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെ തിരിച്ചുവരവിന്റെ സൂചന നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഒളിമ്പിക് ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും ലോകറേറ്റിങ്ങില്‍ ഇപ്പോഴും രണ്ടാംസ്ഥാനത്താണ് വിനേഷ്.

ഒരിടവേളക്ക് ശേഷം നീരജ് ചോപ്ര, ക്ലൗസ് (ഇഹീൗലെ) ബര്‍ട്ടോണിസിന്റെ കീഴില്‍ അമേരിക്കയില്‍ പരിശീലനം തുടങ്ങിയിട്ടുണ്ട്. ജൂലായ് മാസത്തില്‍ ഒറിഗോണില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പാണ് നീരജിന്റെ ആദ്യ ലക്ഷ്യം. തുടര്‍ന്ന് കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസുകള്‍. മൂന്നിടത്തും സ്വര്‍ണം തന്നെയാണ് പ്രതീക്ഷ. തൊണ്ണൂറ് മീറ്ററിനപ്പുറത്തേക്ക് ജാവലിന്‍ എത്തിക്കാനാണ് അദ്ദേഹത്തിന്റെ പരിശ്രമം. വനിതാ ലോംങ്ജമ്പില്‍ ഉദിച്ചുയരുന്ന താരം ശൈലി സിങ്ങും മൂവായിരം മീറ്റര്‍ സ്റ്റിപ്പിള്‍ ചേസില്‍ അവിനാശ് സാബളേയും പുതുവര്‍ഷത്തില്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ ശേഷിയുള്ളവരാണ്. ഇടക്കാലത്ത് പ്രകടനത്തില്‍ പിന്നാക്കം പോയ ഹിമദാസ് 200, 400 മീറ്ററുകളില്‍ പുതിയ കുതിപ്പുകള്‍ക്കായി പരിശീലനം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്.

സ്‌പെയിനും നെതര്‍ലാന്റ്സും സംയുക്തമായി അതിഥേയത്വം വഹിക്കുന്ന വനിതാ ലോകകപ്പ് മത്സരങ്ങളില്‍, ഒളിമ്പിക് പ്രകടനത്തിലൂടെ പുതിയ ഉണര്‍വ്വ് നേടിയ ഇന്ത്യന്‍ വനിതകള്‍ മറ്റൊരു മുന്നേറ്റത്തിനായി തയ്യാറെടുക്കുകയാണ്. അതിന് മുന്നോടിയായി സാധ്യതാടീം രൂപപ്പെട്ടു കഴിഞ്ഞു. പരിശീലന പദ്ധതിയും തയ്യാറായിട്ടുണ്ട്. അടുത്തിടെ സമാപിച്ച ലോകബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ കളിച്ച കിഡംബി ശ്രീകാന്തും അപ്രതീക്ഷിത കുതിപ്പിലൂടെ സെമിയിലെത്തിയ ലക്ഷ്യസെന്നും പുതുവര്‍ഷത്തില്‍ വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. ഇക്കഴിഞ്ഞ ലോക സീരിസ് മത്സരങ്ങളില്‍ കിരീടങ്ങള്‍ നേടാനായില്ലെങ്കിലും മികച്ച കളിനിലവാരം സൂക്ഷിക്കുന്ന (മൂന്നിടത്ത് സെമിയിലെത്താനായി) പി.വി.സിന്ധുവും സായ് പ്രണീതും എച്ച്.എസ്. പ്രണോയിയും 2022ല്‍ നേട്ടം കൊണ്ടുവരുമെന്ന് പ്രത്യാശിക്കാം.

ഫുട്‌ബോളില്‍, 2022 ഏഷ്യാകപ്പിന് യോഗ്യത നേടിയ ഇഗോര്‍ സ്റ്റിമാച്ചിന്റെ ടീം ഇന്ത്യ ഇത്തവണ രണ്ടാം റൗണ്ട് കടക്കുമെന്ന് പ്രതീക്ഷയുണ്ട്. വര്‍ഷാന്ത്യത്തില്‍ സാഫ് കപ്പ് കരസ്ഥമാക്കിയ ടീമിന്റെ മത്സരക്ഷമതയും കെട്ടുറപ്പും മികച്ച നിലയിലാണ്.

അന്താരാഷ്ട്ര കായികരംഗത്ത് ഇന്ത്യന്‍ സാധ്യതകള്‍ മേല്‍സൂചിപ്പിക്കപ്പെട്ട ഇനങ്ങളിലൊതുങ്ങുന്നു. ടെന്നീസില്‍ രാംകുമാര്‍ രാമനാഥനും സുമിത് നഗാലും വല്ലപ്പോഴും നല്‍കുന്ന ഒറ്റപ്പെട്ട വിജയങ്ങളല്ലാതെ, അഭിമാനിക്കാനധികമില്ല. വോളിബോളില്‍ ഏതാനും വര്‍ഷം മുന്‍പ് ഇറാനും ആസ്‌ത്രേലിയക്കും പിന്നില്‍ മൂന്നാം ശക്തിയായി ഏഷ്യന്‍ മേഖലയില്‍ ഉയര്‍ന്നുവന്ന ഇന്ത്യ ഇപ്പോള്‍ ആദ്യപത്തിന് പുറത്തേക്ക് തള്ളപ്പെട്ടു കഴിഞ്ഞു.

ലോകമാകെ കളിക്കളങ്ങള്‍ ഉണരുകയാണ്. കാണികളുടെ ആര്‍പ്പുവിളികളും കയ്യടിയുമില്ലാതെ കളിക്കളത്തില്‍ കളിമികവുകള്‍ കാട്ടാനാകുമെന്ന് കളിക്കാര്‍ തെളിയിച്ച കാലമാണ് കടന്നുപോയത്. മഹാവ്യാധി കളമൊഴിഞ്ഞില്ലെങ്കില്‍ പോലും, കളികള്‍ കളം വിടുമെന്ന് കരുതേണ്ടുന്ന കാര്യവുമില്ല. കായിക കരുത്തുകള്‍ പുതിയ ഉണര്‍വ്വ് തേടുന്ന പുതുവര്‍ഷം ഭാരതത്തിന് നേട്ടങ്ങളുടെ കാലമാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.

Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

പെലെ-കാല്‍പന്തിന്റെ ചക്രവര്‍ത്തി

ഖത്തറില്‍ അര്‍ജന്റീനിയന്‍ വസന്തം

ഇനി ലോകം ഒരു കാല്‍പ്പന്താകുന്നു…!

തോമസ്‌കപ്പില്‍ വിസ്മയവിജയവുമായി ഭാരതം

കായികഭാരതത്തിനു കുതിപ്പേകാന്‍ ധ്യാന്‍ചന്ദ് സര്‍വ്വകലാശാല

കായികരംഗത്തെ മോദിസ്പര്‍ശം

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies