ജനല്‍ തുറന്നിരിക്കവെ
എനിക്ക് നെഞ്ചകം
പിളര്‍ന്ന കാടിന്റെ
നിലവിളി കേള്‍ക്കാം.
കഴുത്തറുക്കുന്ന
മലയുടെ പിടച്ചില്‍
കാണുന്നു ചെരിപ്പടി-
യന്റെ മലകേറിപ്പോകെ.
പുഴയുടെ ശവം
അടക്കവും കണ്ട്
ശവംതീനിക്കൂട്ടം
പിരിഞ്ഞ് പോകുന്നു.
നഗരവീഥികള്‍
തിളയ്ക്കുന്ന യുവ
നിണപ്പുഴയതില്‍
കുളിച്ച് കേറുന്നു.
മിഴിയില്‍ ദൈന്യത
തുളുമ്പിയ കുട്ടി
പടിവാതില്‍ക്കല്‍
ഇരിക്കുന്നു അമ്മ
വരുന്നതും കാത്ത്.