Friday, May 23, 2025
  • Subscribe Print Edition
  • Book Store
  • Kesari Digital
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

നന്ദിനി (കാമധേനു-19)

കെ.ജി.രഘുനാഥ്

Print Edition: 10 September 2021

‘നന്ദിനി’ എന്നു വിളിച്ചുകൊണ്ട് രാവിലെ കണ്ണന്‍ പശുക്കുട്ടിയുടെ അടുത്തേയ്ക്കു ചെന്നു. മുറ്റത്തേ യ്ക്ക് ചാടിയ പശുക്കുട്ടിയുടെ ദേഹത്ത് പതുക്കെ തടവിയപ്പോള്‍ കണ്ണന് ഇക്കിളിയായി. ചീപ്പുകൊണ്ട് ചീകുന്നതുപോലെ അവളുടെ ദേഹത്തെ രോമങ്ങള്‍ എഴുന്നു നില്‍ക്കുന്നത് കറുമ്പി നക്കി മിനുസപ്പെടുത്തിയതാണെന്ന് മനസ്സിലായി. നെറ്റിയില്‍ തലോടിയപ്പോഴേയ്ക്കും അവള്‍ കുതറി ഓടി. എങ്കിലും അകലെ മാറി നിന്ന് നന്ദിനി കണ്ണനെ നോക്കി.

നന്ദിനിയും കണ്ണനും നല്ല സുഹൃത്തുക്കളാകാന്‍ കൂടുതല്‍ ദിവസം വേണ്ടിവന്നില്ല. രാവിലെ പാലുകുടിച്ചു കഴിഞ്ഞാല്‍ മുറ്റത്തേ യ്ക്കിറങ്ങി പിന്‍കാലുകള്‍ ഇളക്കി അവള്‍ തുള്ളിച്ചാടാന്‍ തുടങ്ങി. ഒന്നു രണ്ടുദിവസം കഴിഞ്ഞപ്പോള്‍ പറമ്പിന്റെ വടക്കെ അറ്റത്തുള്ള വേലിവരെ അതിവേഗത്തില്‍ അവള്‍ ഓടാന്‍ തുടങ്ങി. വാല്‍ ഉയര്‍ത്തി യുള്ള ആ ഓട്ടം കാണാന്‍ ബഹുരസമാണ്.

തൊഴുത്തില്‍നിന്ന് പുറത്തിറ ങ്ങിയാല്‍ മണ്ണ് നക്കി തിന്നുന്നതു കൊണ്ട് നന്ദിനിയുടെ വായ, മൂടത്തക്ക വിധത്തില്‍ ഓലയില്‍ മെടഞ്ഞ ഒരു കവചം പാലുകുടിച്ചു കഴിയുമ്പോള്‍ അച്ഛന്‍ കഴുത്തില്‍ കെട്ടിവച്ചു. അത് നിലത്തുരച്ച് നീക്കിക്കളയാന്‍ നന്ദിനി പലവട്ടം ശ്രമിക്കുന്നത് കണ്ണന്‍ കണ്ടു.

അമ്മ കിണറ്റില്‍നിന്ന് വെള്ളം കോരി പാത്രങ്ങള്‍ നിറയ്ക്കുമ്പോള്‍ കണ്ണന്‍ അമ്മയുടെ അടുത്തേയ്ക്കു ചെന്നു. അടുക്കളയിലേക്ക് ആവശ്യ മുള്ള വെള്ളം രാവലെ തന്നെ അമ്മ കോരിവയ്ക്കും. ചിലപ്പോള്‍ ചേച്ചിയും അമ്മയെ സഹായിക്കും.

”കറുമ്പി പ്രസവിച്ചിട്ട് അഞ്ചു ദിവസം കഴിഞ്ഞിട്ടും എന്താ അമ്മേ പാല് കറക്കാത്തത്?”കറുമ്പി പ്രസവിച്ചാല്‍ പാലും തൈരും തരാമെന്ന് അമ്മ പറഞ്ഞത് ഓര്‍ത്തിട്ടാണ് കണ്ണന്‍ ചോദിച്ചത്.
”അതേ, പശു പ്രസവിച്ചാല്‍ ആദ്യത്തെ ഒരാഴ്ച കറക്കാന്‍ പാടില്ല. ആ പാല് പശുക്കുട്ടിക്ക് മാത്രം ഉള്ളതാ. ഒരാഴ്ച കഴിഞ്ഞാല്‍ അച്ഛന്‍ കറുമ്പിയെ കറക്കും. അപ്പോ പാലും തൈരും ഒക്കെ നമുക്ക് ഉണ്ടാക്കാം..” വെള്ളം കോരിക്കൊണ്ട് അമ്മ സന്തോഷത്തോടെ പറഞ്ഞു.

വലിയ അലൂമിനിയം പാത്രത്തിലെ വെള്ളം അമ്മ അടുക്കളയിലേക്ക് കൊണ്ടുപോയപ്പോള്‍, കണ്ണന്‍ ചെറിയ പാത്രത്തിലെ വെള്ളമെടുത്ത് അടുക്കളയിലേയ്ക്ക് കൊണ്ടുപോയി അമ്മയെ സഹായിച്ചു. അടുക്കളപ്പണിയില്‍ ചേച്ചിയാണ് അമ്മയെ സഹായിക്കുക.

ഒരാഴ്ചക്കുശേഷം രാവിലെ മൊന്തയും വലിയ ചെമ്പു ഗ്ലാസ്സുമെടുത്ത് കറുമ്പിയുടെ അടുത്തേക്കു അച്ഛന്‍ പോകുന്നത് കണ്ടപ്പോള്‍ കണ്ണന് സന്തോഷമായി. കറുമ്പിയെ കറക്കുന്നത് കാണാന്‍ കണ്ണനും തൊഴുത്തിനടുത്തേക്കു പോയി.

നന്ദിനി ആഹ്ലാദിച്ച് പാലു കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ പെട്ടെന്ന് പാലു കുടിക്കാന്‍ അനുവദിക്കാതെ നന്ദിനിയെ അച്ഛന്‍ പിടിച്ചു വലിച്ച് കറുമ്പിയുടെ മുന്നില്‍ ചേര്‍ത്തു കെട്ടി. കുട്ടി മുല കുടിക്കുമ്പോഴാണ് പശു പാല് ചുരത്തുന്നതെന്നും അകിടില്‍നിന്നും മുലകളിലേക്ക് കൂടുതല്‍ പാല് എത്തുമ്പോഴാണ് കുട്ടി വാലാട്ടി സന്തോഷം പ്രകടിപ്പിക്കുന്നതെന്നും രണ്ടുദിവസം മുമ്പ് അച്ഛന്‍ അവന് പറഞ്ഞുകൊടുത്തിരുന്നു. കറക്കാനായി കറുമ്പിയുടെ അടുത്തേക്കു ചെന്നു മുല കഴുകാന്‍ തുടങ്ങിയപ്പോള്‍ കറക്കാന്‍ അനുവദിക്കാതെ കറുമ്പി കാലുകൊണ്ട് അച്ഛനെ തൊഴിച്ചു.

”സ്‌നേഹിച്ച് വളര്‍ത്തിയിട്ട് കറക്കാന്‍ സമ്മതിക്കില്ലെന്നു വച്ചാല്‍..”
കറക്കാന്‍ അനുവദിക്കാതെ തൊഴിച്ചപ്പോള്‍ അച്ഛന്‍, ഉച്ചത്തില്‍ ദേഷ്യപ്പെട്ടുകൊണ്ട് കറുമ്പിയുടെ മുതുകത്ത് കൈകൊണ്ട് ആഞ്ഞ് ഒരടി കൊടുത്തു. അതു കണ്ടപ്പോള്‍ കണ്ണന് സങ്കടം വന്നു. കറുമ്പി കറക്കാന്‍ മെട(വികൃതി) കാട്ടുമെന്ന് തീരെ പ്രതീക്ഷിക്കാതുകൊണ്ടാണ് അച്ഛന് ദേഷ്യം വന്നതെന്ന് കണ്ണന് മനസ്സിലായി. അച്ഛന്‍ ദേഷ്യപ്പെടു ന്നത് ആരോടാണെന്നറിയാതെ അടുക്കളയില്‍നിന്ന് അമ്മ അപ്പോഴേയ്ക്കും കളപ്പുരയിലിലേക്ക് വന്നു.

”ആദ്യത്തെ കറവയല്ലേ ചിലപ്പോള്‍ അതിന് ഇക്കിളിയാകും.” അമ്മ പറഞ്ഞു.
”അതിന്റെ ഇക്കിളി ഞാന്‍ മാറ്റും.” അച്ഛന്‍ ദേഷ്യത്തോടെ പറഞ്ഞു.
അച്ഛന്‍ എന്താണ് ചെയ്യുന്നതെന്ന് കണ്ണന്‍ സൂക്ഷിച്ചു നോക്കി. കറുമ്പിയുടെ ഒരുകാല് തൊഴുത്തിന്റെ തൂണില്‍ കയറുകൊണ്ട് അച്ഛന്‍ വലിച്ചുകെട്ടി. കാലു കെട്ടിക്കഴിഞ്ഞപ്പോള്‍ കറുമ്പിക്ക് അച്ഛനെ തൊഴിക്കാനായില്ല. പാലു കറക്കാനിരുന്നാല്‍ അനങ്ങാന്‍ പാടില്ലെന്ന് കറുമ്പിയെ അച്ഛന്‍ പഠിപ്പിക്കുകയാണെന്ന് കണ്ണന് മനസ്സിലായി.

അകിട് നന്നായി കഴുകിത്തുടച്ച്, കിണ്ണത്തില്‍ കരുതിയ വെളിച്ചെണ്ണ മുലയില്‍ പുരട്ടി, തള്ളവിരലും ചൂണ്ടുവിരലുംകൊണ്ട് മുല വലിച്ചു കറക്കുന്നത് അവന്‍ നോക്കിനിന്നു. വലിയ ഓട്ടുമൊന്ത അകലേയ്ക്ക് മാറ്റിവച്ച് വലിയ ചെമ്പുഗ്ലാസ്സ് ഇടതു കൈയ്യിലും വലതു കയ്യിലും മാറി മാറിപ്പിടിച്ചാണ് അച്ഛന്‍ കറന്നത്. പാല് ഗ്ലാസ്സിലേക്ക് ശക്തിയില്‍ വീഴുമ്പോഴുണ്ടാകുന്ന ശ്രൂ..ശ്രൂ എന്ന ശബ്ദം മുറ്റത്തു നില്‍ക്കുമ്പോഴും കണ്ണന്‍ കേട്ടു. അച്ഛന്‍ കറക്കാന്‍ തുടങ്ങിയപ്പോള്‍ അമ്മ അടുക്കള യിലേയ്ക്കു പോയി.

”കറുമ്പീ..” ശുണ്ഠി പിടിച്ച് പശു തലയാട്ടിയപ്പോള്‍ അച്ഛന്‍ ദേഷ്യത്തോടെ വിളിച്ചു.
അച്ഛന്റെ വിളി കേട്ടപ്പോള്‍ അനങ്ങാന്‍ പാടില്ലെന്ന് അവള്‍ക്ക് മനസ്സിലായതുപോലെ പിന്നീട് കറുമ്പി അനങ്ങിയില്ല.
(തുടരും)

Share1TweetSendShare

Related Posts

ഹിമാലയവും സ്വാമി വിവേകാനന്ദനും

പുതിയ പാഠങ്ങള്‍ (ഹാറ്റാചുപ്പായുടെ മായാലോകം 8)

മുഖംമൂടിക്കാരന്‍ (ഹാറ്റാചുപ്പായുടെ മായാലോകം 7)

പേടി മാറാനൊരുമ്മ (ഹാറ്റാചുപ്പായുടെ മായാലോകം 6)

മരക്കൊമ്പുകളും കൊമ്പനാനയും (ഹാറ്റാചുപ്പായുടെ മായാലോകം 5)

എല്ലാവര്‍ക്കുമുള്ളത് (ഹാറ്റാചുപ്പായുടെ മായാലോകം 4)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

സപ്തസാഗരങ്ങള്‍ കടന്ന സിന്ദൂരശക്തി

ഡോ. ജയന്ത് നർലിക്കറിൻ്റെ വിയോഗം രാജ്യത്തിന് നഷ്ടം: ആർഎസ്എസ്

പി.വി.കെ നെടുങ്ങാടി സ്മാരക മാധ്യമപുരസ്കാരത്തിന് അപേക്ഷ ക്ഷണിച്ചു

മാധ്യമങ്ങൾ രാഷ്ട്രതാല്പര്യത്തിന് മുന്‍ഗണന നല്കണം: സുനിൽ ആംബേക്കർ

ശക്തിയുള്ളപ്പോഴാണ് ലോകം നമ്മളെ കേൾക്കുന്നത്: ഡോ.മോഹൻ ഭാഗവത്

രാഷ്‌ട്ര സേവികാ സമിതി കേരള പ്രാന്ത ശിക്ഷാവർഗുകൾ സമാപിച്ചു

സ്ത്രീ ‘ശക്തിയെ’ സ്വയം തിരിച്ചറിയണം- അഖില ശശിധരൻ

എം.ജി.എസ്. – ചരിത്രസത്യങ്ങളുടെ മറുപേര്

സിന്ദൂര സൂര്യന്‍

സിന്ദൂരതിലകം ചാര്‍ത്തി ഭാരതം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies