Saturday, July 12, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

അത്ഭുത സിദ്ധിയുള്ള ദേവി (കാമധേനു-17)

കെ.ജി.രഘുനാഥ്

Print Edition: 27 August 2021

പുറത്തെ തിണ്ണയിലിരുന്നപ്പോള്‍ ആകാശത്ത് നിന്ന് ചന്ദ്രന്‍ ഉദിച്ചുവരുന്നത് മരങ്ങള്‍ക്കിടയിലൂടെ കണ്ണന് കാണാമായിരുന്നു. അച്ഛനോടും അമ്മയോടും ഒപ്പം രാത്രിയില്‍ പുറത്തിരുന്ന് ഓരോരോ കാര്യങ്ങള്‍ ചോദിക്കുന്നത് അവന് ഇഷ്ടമാണ്.
”ഇന്ന് വെളുത്ത വാവാണോ?”അമ്മ ചോദിച്ചു. ചന്ദ്രന്‍ ഉദിച്ചുവരുന്നത് കണ്ടിട്ടാണ് ചോദിച്ചതെന്ന് കണ്ണന് മനസ്സിലായി.
”നാളയാ വെളുത്ത വാവ്.” അച്ഛന്‍ പറഞ്ഞു.
”എന്താ അച്ഛാ വെളുത്തവാവ്..?”കണ്ണന്‍ ചോദിച്ചു.
”സൂര്യന്‍ പടിഞ്ഞാറ് അസ്തമിക്കുന്ന അതേ സമയത്തുതന്നെ സൂര്യന്‍ ഉദിച്ചുവരുന്നതുപോലെ സന്ധ്യയ്ക്ക് കിഴക്കുനിന്ന് ചന്ദ്രന്‍ ഉദിച്ചുവരുന്ന ദിവസമാണ് വെളുത്ത വാവ്” അമ്മയാണ് പറഞ്ഞത്.
അമ്മ പറഞ്ഞതു ശരിയാണോ എന്നറിയാന്‍ അവന്‍ അച്ഛന്റെ മുഖത്തേയ്ക്കു നോക്കി. അച്ഛന്‍ ഒന്നും പറയാതിരുന്നപ്പോള്‍ അത് ശരിയാണെന്ന് അവന് മനസ്സിലായി.
”അച്ഛാ, ദേവലോകത്തെ പശുവായ നന്ദിനിക്ക് കാമധേനു എന്നും പേരുണ്ടോ?.”ചേച്ചി ചോദിച്ചു.
”കാമധേനു എന്നു മാത്രമല്ല, സുരഭി എന്നും പേരുണ്ട്. പശുക്കളുടെ ആദി മാതാവാണ് കാമധേനു.” അച്ഛന്‍ പറഞ്ഞു.
”ആദാമില്‍നിന്നും ഹവ്വയില്‍നിന്നും മനുഷ്യരുണ്ടായി എന്ന് ബൈബിളില്‍ പറയുന്നില്ലേ, അതുപോലെ.” അമ്മ പറഞ്ഞു.
”അച്ഛനെപ്പോലെ പുരാണ കഥകള്‍ അമ്മയ്ക്കും അറിയാമല്ലോ.” ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു.
”അത് പുരാണകഥയല്ല, ബൈബിൡലെ കഥയാണ്.” അമ്മ പറഞ്ഞു.
”ബ്രഹ്മാവാണ് എല്ലാവരേയും സൃഷ്ടിച്ചതെന്നാണ് പുരാണത്തില്‍ പറയുന്നത്. ബ്രഹ്മാവിന്റെ പുത്രനായ മരീചി മഹര്‍ഷിയുടെ പുത്രന്‍, കശ്യപന്‍ വിവാഹം കഴിച്ചത് ദക്ഷന്റെ പുത്രിമാരെയാണ്. അതില്‍ ഒരാളുടെ പേരാണ് ക്രോധവശ.
കശ്യപ മഹര്‍ഷിക്ക് ക്രോധവശയില്‍ നിന്നാണ് സുരഭി ജനിക്കുന്നത്. സുരഭി ദക്ഷന്റെ പുത്രിയാണെന്നും കശ്യപ മഹര്‍ഷിയുടെ ഭാര്യയാണെന്നും പുരാണത്തില്‍ പറയുന്നുണ്ട്. സുരഭിക്ക് കശ്യപനില്‍നിന്നും ഉണ്ടായ രണ്ടു പുത്രിമാരാണ് രോഹിണിയും ഗന്ധര്‍വ്വിയും. ഭൂമിയില്‍ കാണുന്ന എല്ലാ പശുക്കളും രോഹിണിയില്‍ നിന്നാണ് ഉണ്ടായത്. ഗന്ധര്‍വ്വിയില്‍നിന്ന് കുതിരകളും ഉണ്ടായി…”അച്ഛന്‍ പറഞ്ഞു.
അച്ഛന്‍ കൃത്യമായി പേരുകളെല്ലാം ഓര്‍ത്തു പറഞ്ഞപ്പോള്‍ അവന്‍ അത്ഭുതത്തോടെ അത് കേട്ടിരുന്നു. ഭാഗവതവും രാമായണവുമെല്ലാം വായിക്കുന്നതുകൊണ്ടാണ് ഇതെല്ലാം അറിയാന്‍ കഴിയുന്നതെന്ന് അവന് മനസ്സിലായി.
”സുരഭി ബ്രഹ്മാവിനെ തപസ്സുചെയ്ത് വരം വാങ്ങി ദേവിയായി എന്നാണ്, ടീച്ചറ് പറഞ്ഞത്.” അച്ഛന്‍ പറഞ്ഞു തീരുന്നതിനു മുമ്പേ ചേച്ചി പറഞ്ഞു.
”അതും ശരിയാണ്. ‘നിന്റെ ലോകമായ, ഗോ ലോകം സ്വര്‍ഗ്ഗത്തിനും പാതാളത്തിനും ഭൂമിക്കും മുകളിലായിരിക്കുമെന്നും എല്ലാവരും നിന്നെയും നിന്റെ വംശമായ പശുക്കളെയും എല്ലാ കാലത്തും പൂജിക്കുമെന്നും’ ബ്രഹ്മാവാണ് സുരഭിയെ അനുഗ്രഹിച്ചത്. അതോടെയാണ് സുരഭി അത്ഭുത സിദ്ധിയുള്ള ദേവിയായി തീര്‍ന്നതെന്നും പുരാണത്തില്‍ പറയുന്നുണ്ട്.” അച്ഛന്‍ പറഞ്ഞു.
”വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമത്തില്‍ ഒരു കാമധേനു ഉണ്ടായിരുന്നില്ലേ? അപ്പോ ആ കാമധേനു..?”ചേച്ചി ചോദിച്ചു.
അത് കേട്ടപ്പോള്‍ ചേച്ചി ഇതൊക്കെ, എവിടുന്നു പഠിച്ചു എന്ന ഭാവത്തിലാണ് കണ്ണന്‍ ചേച്ചിയെ നോക്കിയത്. കമലാഭായിടീച്ചറാവും ഈ കഥകളൊക്കെ പറഞ്ഞുകൊടുത്തതെന്ന് കണ്ണന്‍ ഊഹിച്ചു.
”വസിഷ്ഠന്റെ ആശ്രമത്തില്‍ മാത്രമല്ല, വരുണന്റെ യാഗശാലയിലും കാമധേനുവിനെ കാണാമെന്ന് പുരാണത്തില്‍ പറയുന്നുണ്ട്.” അച്ഛന്‍ എന്തോ ആലോചിച്ചതിനുശേഷമാണ് പറഞ്ഞത്.
”വസിഷ്ഠനില്‍നിന്നും കാമധേനുവിനെ വരുണന്‍ വാങ്ങിക്കൊണ്ടു പോയതാവും” കണ്ണന്‍ പറഞ്ഞു.
”അങ്ങനെ ആവണമെന്നില്ല. കാമധേനുവിന്റെ വംശത്തില്‍നിന്ന് വേറേയും കാമധേനു ഉണ്ടാവാമല്ലോ. അതിനെ ദേവന്മാര്‍ കൈവശപ്പെടുത്തിയിട്ടുണ്ടാവും.” അച്ഛന്‍ പറഞ്ഞു.
അത് മനസ്സിലാകാത്ത ഭാവത്തില്‍ കണ്ണന്‍ അമ്മയെയും ചേച്ചിയെയും മാറി മാറി നോക്കി.
”ദേവന്മാരും അസുരന്മാരും പാലാഴി കടഞ്ഞപ്പോള്‍ വിശേഷപ്പെട്ട പലതും ഉയര്‍ന്നു വന്നതായി പുരാണത്തില്‍ പറയുന്നില്ലേ? അക്കൂട്ടത്തില്‍ ഉയര്‍ന്നുവന്നതല്ലേ കാമധേനവും?” അമ്മയാണ് സംശയം പ്രകടിപ്പിച്ചത്.
(തുടരും)

Share3TweetSendShare

Related Posts

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബഹിരാകാശ സഞ്ചാരിയുടെ അധികാരവും കുട്ടികള്‍ പഠിക്കട്ടെ!

കൊട്ടിയൂരിലെ മഴമഹോത്സവം

സമര്‍പ്പണത്തിന്റെ സന്ദേശമോതുന്ന ശ്രീ ഗുരുപൂജ ഉത്സവം

അവകാശ സമരങ്ങളെ അടിച്ചമര്‍ത്തുമ്പോള്‍

ചുകപ്പന്‍ അവാര്‍ഡുകള്‍ മാത്രം വാഴുന്ന സാഹിത്യ അക്കാദമി

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies