അച്ഛന്‍ രാവിലെയുണരുമ്പോള്‍,
ഒച്ചയനക്കം പതിവില്ല!
മെല്ലെ വാതില്‍ തുറന്നിട്ട്
പല്ലുകള്‍തേയ്ക്കാന്‍ പോയീടും.
പിന്നെ തൊടിയില്‍ നടന്നീടും,
ചെല്ലക്കിളികളെ കണ്ടീടും!
ചെടികള്‍ പൂക്കുല നീട്ടുമ്പോള്‍,
ചുവടില്‍ വെള്ളം നല്‍കീടും !
സ്വര്‍ണസൂചികള്‍ തൂവിക്കൊണ്ട്,
സൂര്യന്‍ കുന്നില്‍ എത്തുമ്പോള്‍-
അമ്മ ഉണരും എന്നെ വിളിക്കും
അടിപിടി, മടികള തിത്തിത്തൈ..
അമ്മയും അച്ഛനും കൂട്ടാവും,
എന്നെയുണര്‍ത്താന്‍ ഒന്നാവും.