Monday, October 2, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

രോഗനിര്‍ണയത്തിന്റെ സാങ്കേതിക മാര്‍ഗ്ഗങ്ങള്‍

യദു

Print Edition: 9 July 2021

കഴിഞ്ഞ ഭാഗത്തില്‍ പറഞ്ഞ മാര്‍ഗ്ഗങ്ങളില്‍ എല്ലാം സാമ്പിള്‍ ആയി ഉപയോഗിക്കേണ്ടത് രക്തത്തിലെ സിറം അല്ലങ്കില്‍ പ്ലാസ്മ ആണ്. രക്തം വെറുതെ കുറച്ചുനേരം വെച്ചാല്‍ കട്ടപിടിക്കുമല്ലോ. അങ്ങനെ കട്ടപിടിച്ച രക്തത്തിലെ കട്ടപിടിക്കാത്ത, ഇളം മഞ്ഞ നിറത്തിലുള്ള ദ്രാവക ഭാഗമാണ് പ്ലാസ്മ. രക്തം എടുത്ത ഉടനേ കട്ടപിടിക്കാതിരിക്കാനുള്ള anticoagulant ചേര്‍ത്തതിന് ശേഷം, രക്തഘടകങ്ങള്‍ അടിയുമ്പോള്‍ മുകളില്‍ തങ്ങിനില്‍ക്കുന്ന ഇളം മഞ്ഞനിറമുള്ള തെളിയാണ് സിറം. ഇതിലാണ് ആന്റിബോഡികള്‍ ഉണ്ടാവുക. അപ്പോള്‍ എലൈസയിലും ക്ലിയയിലും എല്ലാം രക്തസാമ്പിള്‍ തന്നെ വേണമല്ലോ. എന്നാല്‍, ഇതൊന്നും രോഗനിര്‍ണയം ഉറപ്പുവരുത്താനുള്ള പരിശോധന അല്ല. അതാണ് പി.സി.ആര്‍ എന്ന അതിസങ്കീര്‍ണ്ണമായ മാര്‍ഗ്ഗം.

പി.സി.ആര്‍
നമ്മുടെയൊക്കെ വ്യക്തിത്വത്തിന്റെ അടിസ്ഥാനഘടകമാണല്ലോ ഡി.എന്‍.എ , ആര്‍.എന്‍.എ എന്നിവ. ഒരു പിരിയന്‍ ഗോവണിയുടെ രൂപമാണ് ഇതിനു ള്ളത്. അതിലാണ് നമ്മുടെ എല്ലാ ജനിതക ഘടനകളും ഉള്ളത്.

ആര്‍.എന്‍.എയുടെ ഒരു കഷ്ണം മുറിച്ചെടുത്ത് അതിനെ തുടര്‍ച്ചയായി ഇരട്ടിപ്പിക്കുകയാണ് പി.സി.ആറില്‍ ചെയ്യുന്നത്. തെര്‍മോ സൈക്ലര്‍ എന്ന ഉപകരണം ഉപയോഗിച്ച്, ചൂട് കൂട്ടിയും കുറച്ചും ഈ പിരിയന്‍ ഗോവണിയുടെ രണ്ട് തണ്ടുകളെ വേര്‍പെടുത്തും. എന്നിട്ട് ആ കഷണങ്ങളിലേക്ക് പുറത്തു നിന്ന് പ്രൈമറുകള്‍, ന്യൂക്ലിയോടുകള്‍ എന്നിവ ചേര്‍ത്ത് polimarese എന്ന രാസവസ്തു ഉപയോഗിച്ച് വലിച്ചു നീട്ടി ഈ കഷണങ്ങളെ രണ്ട് ആര്‍.എന്‍.എ തന്മാത്രകള്‍ ആക്കും. വേറൊരു കഷണം ഇതുപോലെ വീണ്ടും ചെയ്യും. അങ്ങനെയങ്ങനെ ഒന്ന് രണ്ടായി, രണ്ട് നാലായി, നാല് എട്ടായി. കുറച്ചുസമയം കൊണ്ട് ഒരു കഷ്ണം ആര്‍.എന്‍.എ തന്മാത്ര കോടിക്കണക്കിനു ആര്‍.എന്‍.എ തന്മാത്ര കഷണങ്ങളായി മാറും. പോളിമറീസ് ഉപയോഗിച്ചുള്ള ഒരു ചെയിന്‍ റിയാക്ഷന്‍. ഇങ്ങനെയുണ്ടാകുന്ന ആര്‍.എന്‍.എ സമുദ്രത്തിലേക്ക് അതിനെ കാണാനാവശ്യമായ ഒരു ഫ്‌ളൂറസെന്റ് ഡൈ ചേര്‍ക്കുമ്പോള്‍ ഫ്‌ളൂറസെന്‍സ് ഉണ്ടാകും, അത് ഡിറ്റക്ടറുകള്‍ ഉപയോഗിച്ച് വൈറസിന്റെ സാന്നിധ്യം അറിയുന്നു.

കൊറോണ അഥവാ കോവിഡ് 19 എന്നത് അടിസ്ഥാനപരമായി ഒരു ഡി.എന്‍.എ തന്മാത്രയാണ്. പി.സി.ആറില്‍ ഈ ഡി.എന്‍.എ യെ നേരിട്ടുതന്നെയാണ് പിടിക്കുന്നത്. ഇത് ആദ്യം പറഞ്ഞ മാര്‍ഗ്ഗങ്ങള്‍ പോലെ പരോക്ഷമയല്ല. നേരിട്ടുള്ള മാര്‍ഗ്ഗത്തില്‍ ആയതുകൊണ്ടാണ്, വൈറോളജി പരിശോധനപ്രകാരമുള്ള പി.സി.ആര്‍ അവസാനവാക്കാകുന്നത്… പി.സി.ആര്‍ പി.സി.ആര്‍ എന്നാല്‍ real time polimarese chain reaction എന്നാല്‍ കണ്മുമ്പിലങ്ങനെ കാണുന്നത് എന്ന്.

പി.സി.ആറില്‍ രക്തം വേണമെന്നില്ല. ഏത് ശരീര സ്രവവും ഇതില്‍ ഉപയോഗിക്കാം. കൊറോണ ടെസ്റ്റിന് ഉപയോഗിക്കുന്നത് തൊണ്ടയിലെ സ്രവമാണ്. അതില്‍ കൂടുതല്‍ വൈറസ് സാന്നിധ്യം ഉണ്ടാകും എന്നത് കൊണ്ടാണ്.

വളരെ വൈദഗ്ധ്യവും അറിവും ആവശ്യമുള്ള ടെക്നോളജി ആണ് പി.സി.ആര്‍. പണ്ട് കേരളത്തില്‍ തന്നെ മൂന്നോ നാലോ കേന്ദ്രങ്ങളില്‍ മാത്രമേ പി.സി.ആര്‍ ഉണ്ടായിരുന്നുള്ളൂ. ഇപ്പോള്‍, കൊറോണ കാലത്ത് കേരളത്തിലെ എല്ലാ ജില്ലകളിലെയും ഒരുമാതിരി കൊള്ളാവുന്ന ലാബുകളിലെല്ലാം പി.സി.ആര്‍. പരിശോധന ഉണ്ട്. നല്ല ചെലവുമുണ്ട്. ഉപകരണങ്ങളെക്കാള്‍ ചെലവ്, അത് ചെയ്യാന്‍ ആവശ്യമായ കിറ്റുകള്‍ക്കാണ്. ആകെ രണ്ട് മൂന്നു കമ്പനികളെ പി.സി.ആര്‍. മാര്‍ക്കറ്റ് ചെയ്യുന്നുള്ളൂ.

രോഗപ്രതിരോധത്തിന്റെ ഏറ്റവും പ്രധാന ഘട്ടമാണ് രോഗനിര്‍ണ്ണയം. ശാസ്ത്രസാങ്കേതികത ഇത്രയുമൊക്കെ വികസിച്ചതുകൊണ്ടാണ് കോവിഡിനെ ഇങ്ങനെയെങ്കിലും പിടിക്കാന്‍ കഴിയുന്നത്. ഈശ്വരദത്തമായ ഈ ശാസ്ത്രജ്ഞാനമൊക്കെത്തന്നെയാണ് മഹാദുരന്തങ്ങളില്‍ നമുക്ക് തുണയാകുന്നത്. ഒരു നൂറു കൊല്ലം മുമ്പായിരുന്നങ്കില്‍ ചൈനയെ തുടച്ചുനീക്കാന്‍ കൊറോണക്ക് കഴിയുമായിരുന്നു. വിമാനങ്ങളും ആഗോളയാത്രകളും വ്യാപകമല്ലാത്ത കാലമായിരുന്നതുകൊണ്ട് ലോകം മുഴുവന്‍ ഒരുപക്ഷേ പകരില്ലായിരുന്നു.

ലോകത്ത് ഏറ്റവുമധികം ഗവേഷണം നടത്തുന്നത് പ്രതിരോധ മേഖലയിലും ആരോഗ്യമേഖലയിലുമാണ്. ഒരണ്ണം എങ്ങനെയൊക്കെ മനുഷ്യനെ കൊല്ലാം എന്നതാണെങ്കില്‍ മറ്റേത് എങ്ങനെ മനുഷ്യനെ രക്ഷിക്കാം എന്നതിലാണ്. ശാസ്ത്രം ഒരേസമയം മനുഷ്യന്റെ ശത്രുവും മിത്രവുമാകുന്ന അവസ്ഥ.

Share30TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies