അമ്മുവിനുണ്ടോരമ്മാവന്‍
അങ്ങകലത്തുള്ളമ്മാവന്‍.
കളിചൊല്ലീടില്ലെന്നാലും
കുളിരു പകര്‍ന്നിടുമമ്മാവന്‍.
തുമ്പപ്പൂവിന്‍ നിറമാണ്
പമ്പരവട്ടം മുഖമാണ്.
അന്തിമയങ്ങും നേരത്ത്
അമ്പോ! എന്തൊരു ചിരിയാണ്.
വെട്ടം വീഴും നേരത്ത്
വെക്കം മറയുമൊരമ്മാവന്‍.
അമ്മുവിനേപ്പോലെല്ലാര്‍ക്കും
നമ്മുടെ സ്വന്തം അമ്മാവന്‍ !