Sunday, October 1, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ലോകത്തെ മാറ്റിമറിച്ച സാങ്കേതിക വിപ്ലവം

യദു

Print Edition: 21 may 2021

ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രവികസനത്തിന്റെ ഏറ്റവും വലിയ സംഭാവന എന്താണെന്നു ചോദിച്ചാല്‍ ധാരാളം ഉത്തരങ്ങളുണ്ടാകും. വ്യോമയാനം, ബഹിരാകാശം അങ്ങനെ പലതും. എന്നാല്‍ ഇതെല്ലാം സാധിച്ചത്തിനു പിന്നില്‍ മറ്റൊന്നുണ്ട്. അതാണ് ഇലക്രോണിക്‌സ്. ഇലക്ട്രോണുകളുടെ പ്രവാഹത്തെ നിയന്ത്രിച്ച് വരുതിയിലാക്കി സൗകര്യം പോലെ ഉപയോഗിക്കുന്ന ഈ സാങ്കേതികവിദ്യയാണ് ഇരുപതാം നൂറ്റാണ്ടിലെ എല്ലാ സാങ്കേതിക വിപ്ലവങ്ങള്‍ക്കും പിന്നിലെ പ്രധാന ശക്തി. പ്രത്യേകിച്ച് വാര്‍ത്താവിനിമയ രംഗത്ത്.

ചെമ്പ് കമ്പികള്‍ അടങ്ങുന്ന കേബിളുകളിലൂടെ ലോകം മുഴുവന്‍ വാര്‍ത്താവിനിമയത്തിന്റെ വലക്കണ്ണികള്‍ പടര്‍ന്നുകയറിയ പതിറ്റാണ്ടുകള്‍ കടന്നുപോയത് നമ്മുടെ കണ്‍മുമ്പിലാണ്. ഉപഗ്രഹ വാര്‍ത്താവിനിമയം ആരംഭിച്ചപ്പോഴും ഭൂമിയിലെ കമ്മ്യൂണിക്കേഷന്‍ ഏതാണ്ട് പൂര്‍ണ്ണമായിത്തന്നെ നടന്നത് ഇതുപോലെ മെറ്റല്‍ കേബിളുകളില്‍ കൂടിയാണ്.

കാലം കടന്നുപോകെ, കമ്മ്യൂണിക്കേഷന്റെ ആവശ്യകത കൂടിക്കൂടി വന്നപ്പോള്‍ കോപ്പര്‍ കേബിളുകളും പോരാതെ വന്നു. വലിയ കമ്മ്യൂണിക്കേഷന്‍ ട്രാഫിക് താങ്ങാനുള്ള ശേഷി കോപ്പര്‍ കേബിളുകള്‍ക്കില്ല. ഒരേ സമയം ഒരു തരംഗ ദൈര്‍ഘ്യത്തിലുള്ള സിഗ്‌നലുകള്‍ മാത്രമേ ഈ കേബിളുകള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുകയുമുള്ളൂ. തൊണ്ണൂറുകള്‍ ഓര്‍മ്മയില്ലേ. ദീര്‍ഘദൂര കോളുകള്‍ ഒന്ന് വിളിച്ചാല്‍ കിട്ടണമെങ്കില്‍ എത്ര സമയം കഴിയണം? പ്രശ്‌നം മുകളില്‍ പറഞ്ഞതാണ്.

അവിടെയാണ് ഫൈബര്‍ ഒപ്റ്റിക്‌സ് എന്ന അദ്ഭുത സാങ്കേതിക വിദ്യ രക്ഷക്കെത്തിയത്.

സാന്ദ്രത കൂടിയ മാധ്യമത്തില്‍ നിന്ന് കുറഞ്ഞ മാധ്യമത്തിലേക്ക് പോകുന്ന പ്രകാശ രശ്മികള്‍ റിഫ്രാക്ഷന്‍ എന്ന പ്രതിഭാസം കാരണം ചെരിയും. സാന്ദ്രത കൂടിയ മാധ്യമത്തിലെ പ്രകാശരശ്മിയുടെ ചെരിവ് അനുസരിച്ചാകും കുറഞ്ഞ മാധ്യമത്തിലെ ചെരിവും തീരുമാനിക്കപ്പെടുക. അങ്ങനെ ഒരു പ്രത്യേക കോണിലേക്ക്, സാന്ദ്രത കൂടിയ മാധ്യമത്തിലെ പ്രകാശരശ്മി മാറുമ്പോള്‍, ആത് പുറത്തേക്ക് പോകാതെ മാധ്യമത്തിനുള്ളിലേക്ക് തന്നെ പ്രതിഫലിച്ചു വരും. ഒരു കണ്ണാടിയിലെ പ്രതിഫലനം പോലെയല്ല ഇത്. ഈ പ്രതിഭാസത്തിനു ഠീമേഹ ശിലേൃിമഹ ൃലളഹലരശേീി എന്നാണു പറയുക. പ്രകാശത്തിന്റെ ഈ പ്രത്യേകതയാണ് ഒപ്റ്റിക്കല്‍ ഫൈബറില്‍ ഉപയോഗിക്കുന്നത്.

പ്രകാശസാന്ദ്രത കൂടിയ ഒരു കോര്‍, അതിനെ ചുറ്റി സാന്ദ്രത കുറഞ്ഞ ഗ്ലാസിന്റെ മറ്റൊരു ലെയര്‍ പൊതിഞ്ഞിരിക്കുന്നു. ഇതാണ് ഒരു ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍. സാന്ദ്രത കൂടിയ കോറിന്റെ മധ്യത്തിലൂടെ പോകുന്ന ഒരു ലേസര്‍ രശ്മി, മുമ്പ് പറഞ്ഞ ഠീമേഹ ശിലേൃിമഹ ൃലളഹമരശേീി എന്ന പ്രത്യേകത കാരണം ഒരിക്കലും കോര്‍ വിട്ടുപോകാതെ തുടര്‍ച്ചയായി, ഉള്ളിലൂടെ മാത്രം സഞ്ചരിക്കുന്നു. കേബിള്‍ വളഞ്ഞു പുളഞ്ഞിരുന്നാലും ഒരു പൈപ്പിലൂടെ വെള്ളം പോകുന്നത് പോലെ പ്രകാശം ഈ കേബിളിലൂടെ ഒഴുകുന്നു.

വാര്‍ത്താവിനിമയ സിഗ്‌നലുകള്‍ ഇങ്ങനെ പ്രകാശ രൂപത്തിലാക്കി ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളിലൂടെ കടത്തിവിട്ടാല്‍ സിഗ്‌നല്‍ നഷ്ടം വളരെ വളരെ കുറഞ്ഞു വളരെദൂരം സഞ്ചരിക്കാന്‍ കഴിയും. കോപ്പര്‍ കേബിളിലൂടെ ഒരേ സമയം ഒരു തരംഗ ദൈര്‍ഘ്യം മാത്രമേ പോവുകയുള്ളു എങ്കില്‍ ഒരു മുടിനാരിന്റെ ഘനം മാത്രമുള്ള ഒപ്റ്റിക്കല്‍ കേബിളിലൂടെ ആയിരക്കണക്കിന് സിഗ്‌നലുകള്‍ ഒരേ സമയം കടന്നു പോകും.

ഇപ്പോള്‍ ദീര്‍ഘദൂര കമ്മ്യൂണിക്കേഷന്‍, റെയില്‍വേ കമ്മ്യൂണിക്കേഷന്‍ എല്ലാം പൂര്‍ണ്ണമായിത്തന്നെ ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയാണ്. അതിവേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനുള്ള പ്രധാനകാരണം ഒപ്റ്റിക്കല്‍ ഫൈബര്‍ ടെക്നോളജി ആണ്.

ലോകം ഇത്രത്തോളം സുന്ദരമായിരിക്കുന്നതിന്റെ ഒരു പ്രധാനകാരണം ടെക്നോളജി തന്നെയാണ് എന്നത് ഒരിക്കല്‍ കൂടി ഇവിടെ അടിവരയിടുകയാണ്.

 

Share26TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പലനാള്‍ കള്ളന്‍….ഒരു നാള്‍ പിടിയില്‍…!

ഭാരതീയ ജീവിതത്തിനുനേരെ ഇടതുപക്ഷം ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കണം – ഡോ.മോഹന്‍ ഭാഗവത്

പി.എം.രാഘവന്‍ : സംഘപ്രവര്‍ത്തകര്‍ക്ക് പ്രേരണാസ്രോതസ്സ്

മന്ത്രി രാധാകൃഷ്ണന്റെ അയിത്ത വിലാപം

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്

നയതന്ത്ര വിജയതിളക്കത്തില്‍ G-20

ജി ഭാരതീയം

ഇന്ത്യയില്‍ നിന്ന് ഭാരതത്തിലേക്ക്‌

ഭീകരര്‍ നമ്മുടെ പടിവാതില്‍ക്കല്‍

പത്രസ്വാതന്ത്ര്യത്തിന്റെ വായടക്കാന്‍ കരിമ്പട്ടിക

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies