Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

ഗുഹയ്ക്കകത്തൊരു യുദ്ധം (സ്യമന്തകത്തിന്‍ പിന്നാലേ 6)

പി.ഐ. ശങ്കരനാരായണന്‍

Print Edition: 5 March 2021

കൃഷ്ണന്റെ ചിരി ജാംബവാനെ കൂടുതല്‍ കുപിതനാക്കി. അവന്‍ ഓടിച്ചെന്നു കൃഷ്ണനെ ഇടിച്ചു. അതില്‍ കൃഷ്ണനൊന്നുലഞ്ഞു മാറിയെങ്കിലും അടുത്ത ഇടി ഉടനെ വരികയായി. അപ്പോള്‍ കൃഷ്ണന്‍ വളരെ തന്ത്രപൂര്‍വ്വം മാറിക്കളഞ്ഞു. ജാംബവാനാകട്ടെ, ശക്തിയോടെ ചെന്നിടിച്ചതു ഭിത്തിയിലുമായി! ഇടികൊണ്ടതു താന്‍ ജനിച്ചുകിടക്കുന്ന അയോദ്ധ്യാചിത്രത്തില്‍!

പൊട്ടിച്ചിരിച്ചുപോയി കൃഷ്ണന്‍. ഒപ്പം മനസ്സില്‍ പറഞ്ഞു:
”അതുവേണ്ടായിരുന്നു ജാംബവാന്‍! നീ വരച്ച ചിത്രങ്ങളെല്ലാം നന്നായിട്ടുണ്ട്. അതവിടെ നിന്നോട്ടെ. പക്ഷെ, നിന്റെ ചിത്രമൊന്നും വരച്ചു കണ്ടില്ലല്ലോ. നിന്റെ മനസ്സില്‍ ഞാന്‍ മാത്രമേയുള്ളുവെന്നാണോ? മഹാഭക്തന്‍ തന്നെ!”

അപ്പോഴേക്കും ജാംബവാന്‍ ഇടിക്കാന്‍ എത്തിക്കഴിഞ്ഞു! കൃഷ്ണന്‍ മനഃപൂര്‍വ്വം നിന്നുകൊടുത്തു. നാലഞ്ചു കൂത്തുകളേറ്റശേഷം കൃഷ്ണന്‍ അങ്ങോട്ടും ഇടിച്ചുതുടങ്ങി. അതു പിന്നെ വാശിയേറിയ മുഷ്ടിയുദ്ധമായി.
ആനയും തേരും ആയുധങ്ങളുമില്ലാത്ത, ആര്‍പ്പുവിളികളും ദീനരോദനങ്ങളുമില്ലാത്ത, രണ്ടുപേര്‍ തമ്മിലുള്ള യുദ്ധമാണ്! നീയോ ഞാനോ എന്ന മല്ലയുദ്ധമാണ്. കൃഷ്ണ – ജാംബവാന്‍ യുദ്ധം!
ഇതിനെ മൃഗ-മാനവ യുദ്ധമെന്നോ, ഭക്തനും ഭഗവാനും തമ്മിലുള്ള യുദ്ധമെന്നോ പറഞ്ഞുകൂടേ? വേണ്ട, തല്‍ക്കാലം അങ്ങനെ പറയേണ്ട. ഒരാള്‍ക്കു അറിയാം; മറ്റേയാള്‍ക്കു അറിഞ്ഞുകൂട! ജ്ഞാനവും അജ്ഞാനവും തമ്മിലുള്ള യുദ്ധം എന്നു പറഞ്ഞാല്‍ തെറ്റില്ല.

ഏതായാലും കൃഷ്ണ-ജാംബവാന്‍ യുദ്ധം പതുക്കെ മുറുകി. അടിക്കലും ഇടിക്കലും കടിക്കലും മാന്തലും വീഴ്ത്തലുമെല്ലാം നടക്കുന്നുണ്ട്. ഗദയും വാളും അസ്ത്രവും ശൂലവുമൊന്നുമില്ലാത്ത യുദ്ധം, ദിവസങ്ങളോളം അത് നീളുകയാണ്.

ചിലപ്പോള്‍ ഭൂമി കുലുങ്ങുന്നതുപോലെ, കടല്‍ അലറുന്നതുപോലെ, ആകാശം ഇടിയുന്നതുപോലെ, കൊടുങ്കാറ്റടിക്കുന്നതുപോലെ തോന്നല്‍!
ഗുഹാദ്വാരത്തില്‍ നിന്നു അകന്നുമാറി കാത്തിരിക്കുന്ന നാലു സഹായികള്‍ അമ്പരപ്പോടെ, ഉല്‍ക്കണ്ഠയോടെ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. അകത്തേയ്ക്കു ചെന്നു അന്വേഷിക്കാനോ എന്തെങ്കിലും തരത്തില്‍ സഹായിക്കാനോ അനുവാദമില്ല. കാത്തിരുന്നു മടുത്താല്‍, ദ്വാരകയിലേയ്ക്കു മടങ്ങണമെന്നാണ് കല്പന.

അപ്രകാരം ഇരുപത്തൊന്നാം നാളില്‍ നാലുപേരും അവരവരുടെ കുതിരപ്പുറത്തു കയറി നാട്ടിലേയ്ക്കു മടങ്ങാന്‍ തീരുമാനിച്ചു. കൃഷ്ണനില്‍ അവര്‍ക്കു വലിയ വിശ്വാസമാണ്! അതിനാല്‍ കൃഷ്ണന്റെ കുതിരയെ അവിടെ സ്വതന്ത്രമായി മേയാന്‍ വിട്ടുകൊണ്ടാണ് അവര്‍ പോയത്.

കൃഷ്ണനൊപ്പം പോയവര്‍ ദ്വാരകയില്‍ തിരിച്ചെത്തി. വിവരം അറിയിച്ചപ്പോള്‍ അവിടെയുള്ളവരെല്ലാം വിഷമത്തിലായി.
കൃഷ്ണനെ കാണാനില്ലല്ലോ! കൃഷ്ണനെന്തെങ്കിലും അപകടം സംഭവിക്കുമോ? ഒരാപത്തും വരുത്തല്ലേ ഭഗവാനേ! ദേവകിയും വസുദേവരും ബന്ധുക്കളും പ്രത്യേക പ്രാര്‍ത്ഥനകളില്‍ മുഴുകി.
വിവരമറിഞ്ഞപ്പോള്‍ ബലരാമനു സഹിക്കാനായില്ല. കൃഷ്ണനെ അന്വേഷിച്ചു കാട്ടില്‍ പോകാന്‍ ഒരുങ്ങിയ ബലരാമനെ വസുദേവര്‍ വളരെ പണിപ്പെട്ടാണ് സമാധാനിപ്പിച്ചു നിര്‍ത്തിയത്. കൃഷ്ണന്‍ വരും, വരാതിരിക്കില്ല എന്നു അവര്‍ ഓരോരുത്തരും പറഞ്ഞു; കാത്തിരുന്നു.

സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും ഇരുള്‍ പരക്കുന്നതും നക്ഷത്രേശന്‍ തെളിയുന്നതുമൊന്നും ഗുഹയ്ക്കകത്ത് അറിയുന്നുണ്ടായിരുന്നില്ല. കേട്ടറിഞ്ഞതില്‍ കേമം ത്രേതായുഗത്തിലെ ബാലിസുഗ്രീവ യുദ്ധമാണ്. ദ്വാപരയുഗത്തിലിതാ അതിന്റെ നൂറിരട്ടി ശക്തിയോടെ കൃഷ്ണ-ജാംബവാന്‍ യുദ്ധം!
രണ്ടുപേരും തളര്‍ന്നിട്ടില്ല. ഒരാളും മറ്റേയാള്‍ക്കു താഴ്ന്നു കൊടുക്കാനും തയ്യാറല്ല എന്ന മട്ടിലാണ് യുദ്ധം തുടരുന്നത്….
ധകഥ പറയുന്ന മുത്തച്ഛന്‍ ഇടയ്‌ക്കൊന്നു നിര്‍ത്തി ചോദിച്ചു: കുട്ടികളേ, മഹാഭാരതയുദ്ധം പതിനെട്ടു ദിവസമാണ് നീണ്ടുനിന്നത് എന്നു നിങ്ങള്‍ക്കറിയുമായിരിക്കാം. എന്നാല്‍ കൃഷ്ണ-ജാംബവാന്‍ യുദ്ധം എത്ര ദിവസം നീണ്ടുവെന്നറിയാമോ? ഒരു ശ്ലോകം കേട്ടോളൂ:

ദിനങ്ങളെട്ടും പതിനഞ്ചുമഞ്ചും
മിനക്കെടാതങ്ങമര്‍ചെയ്തശേഷം
മനം തളര്‍ന്നൂ ഭുവിവീണു വൃദ്ധന്‍
കരേണ നേത്രങ്ങള്‍ തുറന്നു നോക്കി.

എട്ടും പതിനഞ്ചും ഇരുപത്തിമൂന്നായി. പിന്നെ ഒരഞ്ചും കൂട്ടിയാല്‍ ഇരുപത്തെട്ടായില്ലേ? കുഞ്ചന്‍ നമ്പ്യാരുടെ ”ശ്രീകൃഷ്ണ ചരിതം” എന്ന മണിപ്രവാള കാവ്യത്തിലെ ഒമ്പതാം സര്‍ഗ്ഗത്തിലേതാണ് ഈ ശ്ലോകം (47)പ

അങ്ങനെയിരിക്കെ, ഈ കളി ഇനിയും തുടരാന്‍ വയ്യ എന്നു കരുതി കൃഷ്ണന്‍ കനപ്പിച്ചൊരു അടികൊടുത്തു, ജാംബവാന്! അതില്‍ പാവം, അവശതയോടെ വീണുപോയി!
(തുടരും)

Tags: സ്യമന്തകത്തിന്‍ പിന്നാലേ
Share3TweetSendShare

Related Posts

നെഞ്ചില്‍ തറച്ച വെടിയുണ്ട (ഹാറ്റാചുപ്പായുടെ മായാലോകം 16)

കാടിന്റെ സങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 15)

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies