Saturday, July 19, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • മറ്റുള്ളവ …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

നീലംമാവിന്റെ മക്കള്‍

എം.പ്രദീപ്

Print Edition: 15 January 2021

കുന്തിപ്പുഴയുടെ കരയില്‍ ആകാശം മുട്ടിനില്‍ക്കുന്ന നീലംമാവ് പക്ഷികളുടെ താവളമാണ്. വെയിലും മഴയും മഞ്ഞു മേല്‍ക്കാതെ യും ശത്രുക്കളെ പേടി ക്കാതെയും നൂറു കണക്കിനു പക്ഷികളാണ് നീലം മാവിന്റെ കൊമ്പില്‍ പാര്‍ക്കുന്നത്.

മേടം പിറന്നാല്‍ നീലംമാവിലേയ്ക്ക് കൂടുതല്‍ അതിഥി കളെത്തും. അവരില്‍ പക്ഷികള്‍ മാത്രമല്ല, അണ്ണാന്മാരും വവ്വാലു കളുമൊക്കെയുണ്ടാവും. എല്ലാവര്‍ക്കും വേണ്ടത് ഒന്നു തന്നെ. നന്നായി മൂത്തു പഴുത്ത, തേനൂറുന്ന നീലം മാങ്ങകള്‍!

മാങ്ങ തിന്നു വയറു നിറഞ്ഞാല്‍ മാവിന്റെ കൊമ്പിലിരുന്ന് കുയിലു കള്‍ പാടാന്‍ തുടങ്ങും. പാട്ടില്‍ മതിമറന്ന മയിലുകള്‍ മാഞ്ചുവട്ടില്‍ നൃത്തമാടും. ഛില്‍.. ഛില്‍.. ശബ്ദത്തോടെ അണ്ണാറക്കണ്ണന്മാര്‍ ചില്ലകള്‍ തോറും ഓടി നടന്ന് കൂടുതല്‍ പക്ഷികളെ ആടാനും പാടാനും ക്ഷണിക്കും. എല്ലാം കണ്‍കുളിര്‍ക്കെ കണ്ട്, ഇലകളനക്കി സന്തോഷം പ്രകടിപ്പിക്കുകയാവും നീലം മാവപ്പോള്‍. മാങ്ങാക്കാലം മുഴുവന്‍ നീണ്ടുനില്‍ക്കും ഈ ആഘോഷം.

എന്നത്തേയും പോലെ അന്നു രാവിലെയും പക്ഷികളും അണ്ണാ ന്മാരും മറ്റും കൃത്യസമയത്ത് നീലം മാവിന്റെ ചില്ലകളിലെത്തി. മാങ്ങ പങ്കിട്ടെടുക്കുന്ന കലപിലകള്‍ ക്കിടയില്‍ പതിഞ്ഞ ശബ്ദത്തിലൊരു വിളി.
”മക്കളേ…”
ആരാ വിളിച്ചത്? എല്ലാവരും മുഖത്തോടു മുഖം നോക്കി. പിന്നെ നിശബ്ദരായി കാതുകൂര്‍പ്പിച്ചു.
വിളിച്ചതു നീലം മാവുതന്നെ!

അമ്പരന്നു ചുറ്റും കൂടിയ പക്ഷികളോടും അണ്ണാന്മാരോടും ചില്ലകളില്‍ തൂങ്ങിക്കിടന്ന വവ്വാലുകളോടുമായി നീലം മാവ് സംസാരിച്ചു തുടങ്ങി:
”കഴിഞ്ഞ ദിവസം നിങ്ങളൊന്നു മിവിടെയില്ലാത്തപ്പോള്‍ ഒരു സംഘം ഉദ്യോഗസ്ഥര്‍ വന്നിരുന്നു. അവര്‍ ഈ സ്ഥലമൊക്കെ വിശദമായി പരിശോധിച്ചു. എന്തൊക്കെയോ അളന്ന് കുറിച്ചെടുത്തു. പിന്നെ, കുറേ ഫോട്ടോകളെടുത്തു. ഇവിടെ, പുഴയുടെ കുറുകെയൊരു തടയണ യുണ്ടാക്കാനുള്ള ആലോചനയുണ്ടത്രെ! ഞാനതിന് തടസ്സമാണെന്നും എന്നെ മുറിച്ചു മാറ്റണമെന്നും അവര്‍ തമ്മില്‍ത്തമ്മില്‍ പറയുന്നതു കേട്ടു.”
നീലം മാവ് ഇത്രയും പറഞ്ഞ പ്പോഴേയ്ക്കും ചില പക്ഷികളൊക്കെ കരയാന്‍ തുടങ്ങി. കരഞ്ഞിട്ടു കാര്യമില്ലെന്നും അപകടം ഒഴിവാക്കാനുള്ള വഴി ആലോചി ക്കുകയാണു വേണ്ടതെന്നും മാവ് എല്ലാവരോടുമായി പറഞ്ഞു. മരം മുറിക്കുന്നത് അവിടുത്തെ പരിസ്ഥിതിക്കു ദോഷം ചെയ്യുമോ എന്നു പരിശോധിക്കാന്‍ മറ്റൊരു സംഘം പിറ്റേന്നു തന്നെ വരുമെന്നും നീലം മാവ് അവരെ ഓര്‍മ്മിപ്പിച്ചു.

അതുകേട്ട് ആ പരിസരം മുഴുവന്‍ നിശ്ശബ്ദതയിലാണ്ടു. എല്ലാവരും ഒരേ ആലോചന! നീലം മാവിനെ രക്ഷിക്കാന്‍ എന്താണു വഴി?

പ്രതീക്ഷിച്ചതു പോലെ പിറ്റേന്നു രാവിലെ ഉദ്യോഗസ്ഥ സംഘമെത്തി. പക്ഷേ, അതിനു മുന്‍പ് മറ്റൊരത്ഭുതം സംഭവിച്ചി രുന്നു! നീലം മാവിന്റെ ഓരോ ചെറുചില്ലയിലും വരെ പക്ഷികള്‍ സ്ഥാനം പിടിച്ചു. മാവിലെ സ്ഥിര താമസക്കാര്‍ മാത്രമല്ല. അവരുടെ അന്യദേശക്കാരായ ബന്ധുക്കളും ചങ്ങാതിമാരുമെല്ലാമടക്കം ആയിരക്കണക്കിന് പക്ഷികള്‍ ! പുഴയോരം കണ്ട ഏറ്റവും വിപുല മായ പക്ഷിക്കൂട്ടം! അതിനോട് എണ്ണത്തില്‍ കിടപിടിക്കാന്‍ അണ്ണാറക്കണ്ണന്മാരും വവ്വാലുകളും! എല്ലാവരും ചേര്‍ന്നപ്പോള്‍ ആകെ ബഹളമയം! മക്കളുടെ സ്‌നേഹ പ്രകടനത്തില്‍ മനം കുളിര്‍ത്ത നീലം മാവപ്പോള്‍ ഇടതടവില്ലാതെ മാങ്ങകള്‍ പൊഴിച്ചുകൊണ്ടിരുന്നു!

അല്പമകലെ നിന്ന ഉദ്യോഗസ്ഥര്‍ എല്ലാം കാണുന്നു ണ്ടായിരുന്നു. അവര്‍ ഇങ്ങനെ കുറിച്ചു:
‘ഭൂമിക്കു കുടപിടിക്കുന്ന, അനവധി ജീവജാലങ്ങള്‍ക്ക് ആഹാരവും പാര്‍പ്പിടവും കൊടുക്കുന്ന നീലം മാവ് മുറിച്ചു മാറ്റുന്നത് പരിസ്ഥിതിക്ക് കനത്ത ആഘാതമുണ്ടാക്കും’.

കുന്തിപ്പുഴയോരത്ത് ആശ്വാസ ത്തിന്റെ ഇളം കാറ്റു വീശി. ആഘോഷത്തിമര്‍പ്പിലേയ്ക്കു പോകുന്ന പ്രിയപ്പെട്ട മക്കളെ നോക്കി നീലം മാവ് പറഞ്ഞു:

‘കുഞ്ഞുങ്ങളേ..നിങ്ങളുടെ ബുദ്ധിയും സംഘബോധവുമാണ് എന്റെ ജീവന്‍ രക്ഷിച്ചത്. അവ രണ്ടും നിങ്ങള്‍ക്കൊരിക്കലും നഷ്ടമാവാതിരിക്കട്ടെ.’

Share5TweetSendShare

Related Posts

നെഞ്ചില്‍ തറച്ച വെടിയുണ്ട (ഹാറ്റാചുപ്പായുടെ മായാലോകം 16)

കാടിന്റെ സങ്കടം (ഹാറ്റാചുപ്പായുടെ മായാലോകം 15)

കടലാസിലെ കഥ (ഹാറ്റാചുപ്പായുടെ മായാലോകം 14)

ജഗന്നാഥ സ്വാമി

ബാര്‍കോഡ്

മടക്കം മറുപടിയുമായി (ഹാറ്റാചുപ്പായുടെ മായാലോകം 13)

Shopping Cart

Latest

സ്ത്രീശാക്തീകരണത്തിലൂടെ മാത്രമേ രാഷ്ട്രം പുരോഗമിക്കുകയുള്ളൂ: സർസംഘചാലക്

മാനബിന്ദുക്കളെ മാനഭംഗപ്പെടുത്തുന്നവര്‍

അഹല്യാബായി : ഭരണം സേവനമാക്കിയ സതീരത്നം

കമ്മ്യൂണിസ്റ്റുകള്‍ക്ക് ഹറാമാകുന്ന ഭാരതമാതാ

ആത്മരക്ഷയുടെ അഗ്നിനാളങ്ങള്‍

ഭരണഘടനാ ഭേദഗതിയുടെ രാഷ്ട്രീയം

സർവകലാശാലാ ഭേദഗതി ബിൽ: ഗവർണർക്ക്  നിവേദനം നൽകി എബിവിപി

പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കണമെന്ന് കേരള സ്റ്റേറ്റ് പെൻഷനേഴ്സ് സംഘ്

ബഹുദൂരം താണ്ടുന്ന ഒരുചുവട്

ബലൂചിസ്ഥാന്‍ ഇനി എത്രകാലം പാകിസ്ഥാനില്‍?

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: kesariweekly@gmail.com

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: editor@kesariweekly.com

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies