Monday, February 6, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ബാലഗോകുലം

വിത്താഴം ചെന്നാല്‍ പത്തായം നിറയും

രാജമോഹന്‍ മാവേലിക്കര

Print Edition: 7 June 2019

”പഴഞ്ചൊല്ലില്‍ പതിരില്ല” എന്നാണല്ലോ നമ്മുടെ വിശ്വാസം. മനുഷ്യമനസ്സില്‍ ആഴത്തില്‍ പതിഞ്ഞ സത്യസങ്കല്പങ്ങളുടെ പ്രതിസ്ഫുരണമാണ് പഴഞ്ചൊല്ലുകള്‍. പച്ചയായ മനുഷ്യന്റെ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്നവയാണ് പ്രചാരക്ഷമമായ ഇത്തരം പ്രയോഗങ്ങള്‍. മലയാള ഭാഷയ്ക്കും വ്യാവഹാരിക ജീവിതത്തിനും ഒരേപോലെ അര്‍ത്ഥം നല്‍കുന്നവയാണ് പഴഞ്ചൊല്ലുകള്‍. വിത്താഴം ചെന്നാല്‍ പത്തായം നിറയും എന്നത് കാര്‍ഷിക സമൃദ്ധിയുടെ തനിമയെ ഓര്‍മ്മപ്പെടുത്തുവാന്‍ സഹായിക്കുന്നു. കൃഷി എന്നാല്‍ മണ്ണും വിത്തുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. മണ്ണു നന്നായാലേ പൊന്നു വിളയൂ. മണ്ണ് പൊന്നാക്കണമെന്ന് നാം പറയുമ്പോള്‍ മണ്ണിലെ ജൈവ പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് അര്‍ത്ഥം. ചാണകവും പച്ചിലവളവും മറ്റും നല്‍കി മണ്ണിനെ സമ്പന്നമാക്കിയാലേ വിളകള്‍ നന്നായി വളരുകയുള്ളു. വിത്തുഗുണം പത്തുഗുണം എന്ന പ്രയോഗത്തിലൂടെ നല്ലയിനം വിത്തുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത സൂചിപ്പിക്കുന്നു. ഈര്‍പ്പമുള്ള മണ്ണില്‍ ആവശ്യത്തിന് ആഴത്തില്‍ വിളവ് ഇറക്കുകയും മണ്ണിട്ട് മൂടുകയും ചെയ്യണം. വിത്താഴം എന്ന പ്രയോഗം വിത്തുഗുണത്തേയും മണ്ണിന്റെ പക്വതയേയും സൂചിപ്പിക്കുന്നു.

മണ്ണും വിത്തും പ്രകൃതിയും നന്നായാല്‍ പത്തായം മുഴുവന്‍ നെല്ലുകൊണ്ട് നിറയും എന്നതാണ് ഈ പഴഞ്ചൊല്ല് അര്‍ത്ഥമാക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക് പത്തായം എന്നാല്‍ എന്താണെന്ന് അറിവില്ല. നെല്ലു സൂക്ഷിക്കുന്നതിന് തടികൊണ്ടുണ്ടാക്കിയ ചതുരാകൃതിയിലുള്ള വലിയ സംഭരണികളെയാണ് പത്തായം എന്നറിയപ്പെടുന്നത്. ഇന്ന് പത്തായം ഇല്ലാതായി. കൃഷി കുറഞ്ഞു. അദ്ധ്വാനം ചെയ്യുന്ന സ്വഭാവത്തിലും മാറ്റം വന്നു. കൃഷി നശിച്ചതോടെ മലയാള ഭാഷയില്‍ ഉണ്ടായിരുന്ന പല പദങ്ങളും അപ്രത്യക്ഷമായി. ഭാഷയ്ക്ക് ഉറപ്പും മനുഷ്യന് നന്മയും പ്രകൃതിക്ക് സന്തോഷവും പകരുന്ന കൃഷി നമുക്ക് വീണ്ടെടുക്കേണ്ടിയിരിക്കുന്നു.
ഉഴവു ചാലുകളില്‍ പരിശുദ്ധമായ വിത്തുകള്‍ ആഴത്തിലിട്ട് മണ്ണിട്ട് മൂടി ഈടുറ്റ പരിചരണം നല്‍കി സ്വര്‍ണ്ണനിറമായ നെല്ലു കൊയ്തിരുന്ന കഴിഞ്ഞ കാല നന്മകളെ ഓര്‍മ്മപ്പെടുത്തുന്നതാണ് വിത്താഴം ചെന്നാല്‍ പത്തായം നിറയും എന്ന പഴഞ്ചൊല്ല്.

വിശുദ്ധ വിളയായ നെല്ലിന്റെ ഗതകാല നന്മകളെ ഇന്നും ഓര്‍മ്മപ്പെടുത്തുവാന്‍ ഈ പഴഞ്ചൊല്ല് സഹായിക്കുന്നു. വിത്തു മുതല്‍ കൊയ്ത്തുവരെ നടത്തേണ്ട സമ്പൂര്‍ണ്ണമായ പരിചരണവും പരിശ്രമവും പത്തായം നിറയ്ക്കുവാന്‍ ആവശ്യമാണെന്ന് ഈ പഴഞ്ചൊല്ല് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. വിശുദ്ധിയുടെ വികാസമായ വിത്തിനേയും അത് സൂക്ഷിക്കുന്ന പത്തായത്തേയും താന്‍ കാലുറപ്പിച്ചു നില്‍ക്കുന്ന മണ്ണിന്റെ നന്മയേയും ഓര്‍മ്മപ്പെടുത്തുകയാണീ പഴഞ്ചൊല്ല്. മലയാളിയുടെ മണ്ണും മനസ്സും വീണ്ടെടുക്കുവാന്‍ ഉതകുന്ന പ്രഖ്യാപനമാണ് ഈ പഴഞ്ചൊല്ലില്‍ ഉള്ളത്. വിത്തും മണ്ണും പത്തായവും സമൃദ്ധിയുടേയും സമ്പന്നതയുടേയും ഐശ്വര്യത്തിന്റേയും പ്രതീകമാണ്. കാലത്തെ കാക്കേണ്ട നന്മയുടെ ഓര്‍മ്മകള്‍ തൊടുത്തുവിടാന്‍ വിത്താഴം ചെന്നാല്‍ പത്തായം നിറയും എന്ന പഴഞ്ചൊല്ല് ഇന്നും നമ്മെ സഹായിക്കുന്നു.

Tags: പഴഞ്ചൊല്ല്ബാലഗോകുലം
Share20TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ആരാണ് ശ്രേഷ്ഠന്‍? ( ശ്രീകൃഷ്ണകഥാരസം 2)

നാരദസൂത്രം (ശ്രീകൃഷ്ണകഥാരസം 1)

ഗണപതി കല്യാണം നീളെ……നീളെ (നടക്കാത്ത കല്യാണം/ നടക്കാത്ത കാര്യം)

വേഴാമ്പല്‍

വിവേകാനന്ദ സംഗമം

തോണിയാത്ര

Kesari Shop

  • മൗനതപസ്വി - ടി. വിജയന്‍ ₹180
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
Follow @KesariWeekly

Latest

പ്രശസ്ത ഗായിക വാണി ജയറാം അന്തരിച്ചു

മാഗ്കോം വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി സ്വാമിനാഥൻ ചന്ദ്രശേഖരൻ സംഭാവന ചെയ്ത ക്യാമറ മാഗ്കോം ഡയറക്ടർ എ.കെ. അനുരാജ് അദ്ദേഹത്തിൽ നിന്നും ഏറ്റുവാങ്ങുന്നു.

മാഗ്കോം വിദ്യാര്‍ത്ഥികള്‍ക്കായി ക്യാമറ സംഭാവന ചെയ്തു

നവഭാരതവും നാരീശക്തിയും

ജാതിയില്ലാ കേരളം-ഉള്ളത് ജാതി വിവേചനം മാത്രം

ധിഷണാശാലിയായ കാര്യകര്‍ത്താവ്‌

പി.എഫുകാരന്റെ സ്വത്തു ജപ്തി സഖാക്കള്‍ക്ക് സഹിക്കുമോ?

വിശപ്പറിയാത്തവര്‍

മഹാത്മജിയില്‍ നിന്നും നാം പഠിക്കേണ്ട ഗുണങ്ങള്‍

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies