മുറ്റത്തെ മന്ദാരപ്പൂവിതളില്‍
മുത്തുപോലുണ്ടൊരു മഞ്ഞുതുള്ളി!
ആരുകണ്ടാലും കൊതിച്ചുപോകും
കയ്യിലെടുത്തൊരു മുത്തമേകാന്‍!
അമ്മിണി കൗതുകമോടതിനെ
കണ്ണുചിമ്മാതങ്ങു കണ്ടുനില്‍ക്കെ,
പമ്മിപ്പതുങ്ങിയവിടെയെത്തി
പൂച്ചയെപ്പോലൊരു കുഞ്ഞുകാററ്!
കാററിന്റെ കയ്യൊന്നു തൊട്ടനേരം
അയ്യയ്യോ!താഴെപ്പോയ് മഞ്ഞുതുള്ളി!
അതുകാണ്‍കെ അമ്മിണിയ്ക്കുള്ളുനീറി
മുത്തുമണികളാ കണ്ണിലൂറി!