Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ആർഷം

യോഗ എപ്പോള്‍? എങ്ങിനെ? (യോഗപദ്ധതി 8)

കൈതപ്രം വാസുദേവന്‍ നമ്പൂതിരികൈതപ്രം വാസുദേവന്‍ നമ്പൂതിരി
14 August 2020

യോഗ പഠിപ്പിക്കല്‍ ഒരു തൊഴിലല്ല, സാധനയാണ്. യോഗ പഠിപ്പിക്കുന്നവന് വിനയം വേണം. ഒരു ദൈവിക ശക്തിയുടെ ഉപകരണമാണെന്ന ബോധം ഉണ്ടാവണം. യോഗ പഠനം ഗുരു പരമ്പരയാ നടക്കുന്നതാണ്. ജീവിക്കുന്ന ഗുരുവില്‍ നിന്നു പഠിക്കണം. നല്ല അധ്യാപകന്‍ നല്ല വിദ്യാര്‍ത്ഥിയുമാണ്.

Google NewsAdd Kesari Weekly as a preferred source on Google

ഗുരുവില്‍ നിന്നു കിട്ടിയത് സ്വയം പരിശീലിച്ച ശേഷം മാത്രം പഠിപ്പിക്കണം. ഗുരുവില്‍ നിന്ന് നേടുന്നത് കാല്‍ ഭാഗം അറിവാണ്. കൂടെ പഠിക്കുന്നവരില്‍ നിന്ന് കാല്‍ ഭാഗം. സ്വയം പഠനം കാല്‍ ഭാഗം. കാലക്രമത്തില്‍ കാല്‍ ഭാഗവും. അധ്യാപന നിയമപ്രകാരം അറിയുന്നതിന്റെ മൂന്നിലൊന്നേ പഠിപ്പിക്കാന്‍ കഴിയൂ. വ്യക്തിപരമായി യോഗാനുഭവം നേടിയ ശേഷമാണ് പഠിപ്പിക്കേണ്ടത്.

ശരീരവും മനസ്സും അമിതമായും തുടര്‍ച്ചയായും പ്രവര്‍ത്തിപ്പിച്ചാല്‍ അതിന്റെ ശേഷിക്ക് ക്ഷയം സംഭവിക്കും. ആസന പരിശീലനത്തിനിടയിലിടയില്‍ ശവാസനമോ മകരാസനമോ ചെയ്യിക്കുന്നത് ഇതിനാണ്. ഇവ വിശ്രമാസനങ്ങളാണ്. വിശ്രമത്തിലൂടെയാണ് ശക്തി വീണ്ടെടുക്കുന്നത്. പേശികളില്‍ രൂപപ്പെടുന്ന ലാക്ടിക്കാസിഡിനെ ഇല്ലാതാക്കാനും ഹൃദയ സ്പന്ദനം സാധാരണ ഗതിയിലാക്കാനും ഇതാവശ്യമാണ്. എന്നാല്‍ വിശ്രമം നീണ്ടാല്‍ ശരീരത്തിന്റെ ചൂട് നഷ്ടപ്പെടും. അടുത്ത ആസനത്തിലേക്കു പ്രവേശിക്കാന്‍ വഴക്കം കുറയും. ‘മിതം’എന്നത് പ്രധാനപ്പെട്ട വാക്കാണ്. പ്രവര്‍ത്തനവും വിശ്രമവും മിതമാവണം; ഒരു ബാലന്‍സ് വേണം. അവസാനം പത്തു മിനിറ്റെങ്കിലും സമ്പൂര്‍ണവും ആഴത്തിലുളളതുമായ വിശ്രമം കൊടുക്കണം താനും. അതിന് പരിശീലകന്റെ നിര്‍ദ്ദേശങ്ങള്‍ സഹായകരമാവും. തുടക്കവും 5 മിനിറ്റ് വിശ്രമത്തോടെയാവണം. തുടക്കത്തില്‍ പ്രാര്‍ത്ഥനയാവാം.

ADVERTISEMENT

ആഹാരവിഹാരങ്ങളിലൂടെ നമ്മള്‍ അടുത്ത ദിവസത്തേക്കുള്ള അല്പം ജീവശക്തി കൂടി ഒരുക്കുന്നുണ്ട്. ചെറിയ ഒരു കരുതല്‍ ശേഖരം ഉണ്ടാവുമെന്നര്‍ഥം. എന്നാല്‍ കോപം, പരിക്കുകള്‍, അസ്വസ്ഥത, മനസ്സിനുള്ള ശല്യം ഇവയൊക്കെ കരുതല്‍ ശേഖരത്തെ തിന്നുകളയും. മാത്രമല്ല പലതരം അസ്വസ്ഥതകള്‍ കൂടാനും അപകടകരമാവാനും സാധ്യതയേറെയാണ് താനും. പൂര്‍ണ വിശ്രമത്തില്‍ പ്രാണശക്തിയുടെ ഉപയോഗം കുറയും അഥവാ ഇല്ലാതാവും. കരുതല്‍ ശേഖരം കൂടും. സ്വാഭാവികമായും ഉത്സാഹവും കര്‍മശേഷിയും വര്‍ദ്ധിക്കും. ശരീര തലത്തിലും അതിലും ആഴത്തില്‍ മാനസിക തലത്തിലും അതിലും ആഴത്തില്‍ ബോധതലത്തിലും വിശ്രമം കിട്ടിയാല്‍ പ്രാണശക്തി നിറഞ്ഞു നില്‍ക്കും.

പലതരം വിശ്രമ പദ്ധതികള്‍ (relaxation technique) കണ്ടെത്തപ്പെട്ടിട്ടുണ്ട്. അവയൊക്കെ ഇത്തരത്തിലുള്ള ആഴത്തിലുള്ള വിശ്രമത്തിനും ശക്തി ശേഖരണത്തിനും സഹായിക്കും.
ആസനങ്ങളുടെ കൂടെത്തന്നെ അനുഷ്ഠിക്കേണ്ടതാണ് യമനിയമങ്ങള്‍. (അതിനെപ്പറ്റി വിശദമായി പിന്നീട് ചിന്തിക്കാം.) വയറൊഴിഞ്ഞ ശേഷമാണ് ആസനങ്ങള്‍ ചെയ്യേണ്ടത്. പ്രത്യേകിച്ചും കഠിനമായ ആസനങ്ങള്‍. ആസന പരിശീലനത്തിനു മുമ്പ് കുളിയാവാം. പിന്നെയാണെങ്കില്‍ 15 മിനിറ്റു കഴിഞ്ഞേ കുളിക്കാവൂ. അല്പാഹാരം കഴിഞ്ഞ് ഒരു മണിക്കൂറും പൂര്‍ണാഹാരത്തിനു ശേഷം 3- 4 മണിക്കൂറും ഇടവേള വിട്ടേ പരിശീലനം തുടങ്ങാവൂ. പരിശീലനം കഴിഞ്ഞ് 30 മിനിറ്റു കഴിഞ്ഞേ ഭക്ഷണം ആകാവൂ.

രാവിലെയോ വൈകുന്നേരമോ പരിശീലനമാവാം. രണ്ടിനും ഗുണദോഷങ്ങളുണ്ട്. രാവിലെ മനസ്സ് ശാന്തവും സ്വസ്ഥവുമായിരിക്കും. എന്നാല്‍ ശരീരത്തിന് വഴക്കം കുറവായിരിക്കും. ഇതു പക്ഷെ പരിശീലനം കൊണ്ടു മാറ്റിയെടുക്കാവുന്നതേയുള്ളൂ. മാത്രമല്ല ദിവസം മുഴുവന്‍ ഉന്മേഷം നിലനില്കുകയും ചെയ്യും. വൈകുന്നേരമായാല്‍ ശരീരത്തിന് വഴക്കം കൂടും. കഠിന ആസനങ്ങളും എളുപ്പമാവും. പക്ഷെ വൈകുന്നേരം വരെയുള്ള അലച്ചില്‍ കൊണ്ടു മനസ്സ് തളര്‍ന്നിരിക്കും. ഉത്സാഹം കുറയും. വൃത്തിയുള്ള, കാറ്റുളള, കൊതുകും പാറ്റയുമില്ലാത്ത, വലിയ ശബ്ദമില്ലാത്ത നിരപ്പായ സ്ഥലമാണ് നല്ലത്. നദീതീരം, പൂന്തോട്ടം, പ്രകൃതി മനോഹരമായ സ്ഥലം ഇവ നല്ലതാണ്. ചുവരുകള്‍ യോഗികളുടെയോ പ്രകൃതിദൃശ്യങ്ങളുടെയോ സാത്വികമായ ചിത്രങ്ങളാല്‍ അലങ്കൃതമാവണം. എന്തെങ്കിലും കട്ടിയുള്ള വിരി വേണം. വെറും നിലത്ത് പരിശീലനമരുത്. ഇറുകാത്ത പരുത്തി വസ്ത്രമാണ് ധരിക്കേണ്ടത്.

ആസനം പഠിക്കുന്നതു വരെ കണ്ണു തുറന്നു തന്നെ ചെയ്യണം. തെറ്റു മനസ്സിലാക്കാനും പരിശീലകന്റെ നിര്‍ദ്ദേശങ്ങളറിയാനും ഇതു വേണം. യോഗത്തില്‍ പ്രാവീണ്യം നേടിയാല്‍ കണ്ണടച്ചു ചെയ്യാം. ശരീരം പൂര്‍ണ്ണമായും പരിശീലനത്തില്‍ മുഴുകുമ്പോഴും ബുദ്ധി ശാന്തമായും, നിരീക്ഷണപടുവായും, ഉണര്‍ന്നും, സാക്ഷി ഭാവത്തിലും ഇരിക്കണം. അപ്പോള്‍ സ്വന്തം തെറ്റുകള്‍ തിരിച്ചറിയാം.

Tags: യോഗപദ്ധതി
Share27TweetSendShare

Related Posts

ഉഷസ്തിയുടെ കഥ (യോഗപദ്ധതി 118)

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

സേതുബന്ധാസനം (യോഗപദ്ധതി 169)

നിരുക്തം (യോഗപദ്ധതി 134)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Shopping Cart

Latest

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

വിജയദശമി ആഘോഷത്തിനെതിരായ കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies