Wednesday, November 29, 2023
  • Subscribe
  • Buy Books
  • About Us
  • Contact Us
  • Advertise
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

  • Home
  • Subscribe
  • Buy Books
  • Kesari English
  • Subscriber Lounge
Home ബാലഗോകുലം

ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)

വഴിത്തല രവി

Print Edition: 29 September 2023
കൊമരന്‍ ചങ്കു പരമ്പരയിലെ 10 ഭാഗങ്ങളില്‍ ഭാഗം 4

കൊമരന്‍ ചങ്കു
  • കൊമരന്‍ ചങ്കു
  • ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
  • അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
  • ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
  • നിധിശേഖരം (കൊമരന്‍ ചങ്കു 5)
  • പൊട്ടുകുന്നന്‍ മലയിലേക്ക്‌ (കൊമരന്‍ ചങ്കു 6)
  • നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)

‘ഫോര്‍ട്ടുകൊച്ചിയില്‍ ഞങ്ങള്‍ താമസിക്കുന്ന ഫ്‌ളാറ്റില്‍ കുഞ്ഞുണ്ണി പല പ്രാവശ്യം വന്നിട്ടുണ്ടല്ലോ.’ അപ്പു ചോദിച്ചു.

‘ഉവ്വ്’.

‘പതിനാലു നിലകളുള്ള ആ റെസിഡന്‍ഷ്യല്‍ കോംപ്ലക്‌സിന്റെ മുമ്പിലുള്ള റോഡിനപ്പുറം തുറസ്സായ സ്ഥലം കണ്ടിട്ടില്ലേ. അത് സര്‍ക്കാര്‍ വകയാണ്. വൈകുന്നേരങ്ങളില്‍ കുട്ടികളും ചെറുപ്പക്കാരും അവിടെ പലതരം കളികളില്‍ ഏര്‍പ്പെടും. സമീപപ്രദേശങ്ങളിലെ താമസക്കാരാണ് അവരെല്ലാം. പൊതുവെ ഫ്‌ളാറ്റുകളിലെ കുട്ടികളെ അവിടെ കളിക്കാന്‍ പോകാന്‍ രക്ഷിതാക്കള്‍ അനുവദിക്കാറില്ല. പലതരക്കാരും വരുന്നിടത്ത് കളിക്കാന്‍ പോയാല്‍ മക്കള്‍ വഷളാകുമെന്ന് അവര്‍ ഭയപ്പെടുന്നു. എന്നാല്‍ അമ്മ എന്നോട് പറഞ്ഞത് എന്താണെന്നോ?’
‘എന്താണ്?’

‘പോകുന്നതില്‍ പ്രശ്‌നമില്ല. കൂട്ടുകാരെ തെരഞ്ഞെടുക്കുമ്പോള്‍ സമ പ്രായത്തില്‍ തന്നെ ഉള്ളവരാവാന്‍ ശ്രദ്ധവെയ്ക്കണമെന്നാണ്. എനിക്ക് കൂട്ടുകാരനെ തെരഞ്ഞെടുക്കേണ്ടി വന്നില്ല. നാലാം ക്ലാസ്സുമുതല്‍ എന്നോടൊപ്പം പഠിക്കുന്ന ഫ്രെഡിഫെര്‍ണാണ്ടസിനെ അവിടെ വെച്ച് ഞാന്‍ കണ്ടുമുട്ടി. ഒരു ചെറിയ സൈക്കിളില്‍ ചാരി എന്തോ നോക്കി നില്‍ക്കുകയായിരുന്നു അവന്‍. ചിരിച്ചു. കൈകൊടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഞങ്ങള്‍ അടുത്ത കൂട്ടുകാരായി. മിക്കവാറും ഞങ്ങള്‍ ഗ്രൗണ്ടിനു ചുറ്റും നാലഞ്ചുതവണ സൈക്കിള്‍ ചവിട്ടും. പിന്നെ ഏതെങ്കിലും മരത്തിനു ചുവട്ടിലിരുന്ന് ഇരുട്ടുവോളം സംസാരിക്കും. വായിച്ച പുസ്തകത്തെപ്പറ്റി… കണ്ട സിനിമയെപ്പറ്റിയൊക്കെ ഒഴുക്കോടെ സിംപിള്‍ ഇംഗ്ലീഷില്‍ അവന്‍ പറയുന്നത് കേട്ടിരിക്കാന്‍ നല്ല രസമാണ്. നിത്യജീവിതത്തില്‍ ഇംഗ്ലീഷ് പറയുന്നവരോട് എനിക്ക് മുമ്പേ തന്നെ ഒരുതരം ആരാധനയാണ്. അമ്മ പറയുമായിരുന്നു. എല്ലാവരും മലയാളത്തോടൊപ്പം ഇംഗ്ലീഷും പഠിക്കണമെന്ന്. നമുക്കറിയുന്നതിനപ്പുറമുള്ള ലോകത്തേക്ക് തുറക്കുന്ന വാതിലാണ് ഇംഗ്ലീഷെന്ന്. അതറിഞ്ഞാല്‍ ഏതറ്റം വരെയും നമുക്ക് എത്തിപ്പെടാമെന്ന്.’

വീണ ചിരിച്ചു: ‘ഇവിടെ വായില്‍ നിന്ന് ഒരു ഇംഗ്ലീഷ് വാക്കെങ്ങാന്‍ വീണുപോയാല്‍ കളിയാക്കുന്നവര്‍ ഇപ്പോഴുമുണ്ട്.

‘കിണറ്റില്‍ കിടക്കുന്ന തവളക്കുഞ്ഞിനെപ്പോലെ ഈ കാണുന്നതിനപ്പുറം ഒരു ലോകമില്ലെന്നു കരുതുന്നതുകൊണ്ടാണ്. അത് കാര്യമാക്കരുത്. മലയാളം സംസാരിക്കാത്ത ദേശങ്ങളില്‍ എത്തിപ്പെട്ടാല്‍ അത്യാവശ്യം പിടിച്ചു നില്‍ക്കണ്ടേ.’
‘ശരിയാണ്. ചെറുപ്പത്തിലേ ശീലിച്ചാല്‍ അതൊരു പ്രശ്‌നമാവില്ല.’

ബംഗളൂരുവില്‍ ബ്രിട്ടീഷ് ലൈബ്രറിയിലായിരുന്നു ഫ്രെഡിയുടെ പാപ്പയ്ക്ക് ജോലി. മൂന്നാം ക്ലാസ്സിലെത്തുന്നവരെ അവര്‍ കുടുംബമായി അവിടെയായിരുന്നു താമസം. ഒരു ദിവസം ഫ്രെഡിയുടെ പപ്പ സ്‌ട്രോക്ക് വന്ന് സംസാരിക്കാനും നടക്കാനും വയ്യാതെ വീണുപോയി. വരുമാനം നിലച്ചു. അതോടെ ഉള്ളതെല്ലാം വിറ്റ് ഫോര്‍ട്ടു കൊച്ചിയിലെത്തി. ഒരു വീടു വാങ്ങി താമസം തുടങ്ങി. ചെറിയൊരു രണ്ടുനില വീട്. സമാധാനത്തോടെ താമസിച്ചിരുന്ന ആ വീട് വിട്ടൊഴിയേണ്ട സാഹചര്യം ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നു. അവരാകെ മാനസികമായി തകര്‍ന്നിരിക്കുകയാണ്. അതാണ് ഫോര്‍ട്ടുകൊച്ചിയില്‍ എനിക്ക് ചിലതു ചെയ്യാനുണ്ടെന്നു പറഞ്ഞത്. അവരെ ആ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ വഴിതേടുകയാണ് ഞാന്‍.’

‘അപ്പുവിന്റെ സംസാരം വ്യക്തമാണ്. എന്നാല്‍ അവസാനം പറഞ്ഞത് അങ്ങ് ക്ലിയര്‍ ആകുന്നില്ല. അവര്‍ വില കൊടുത്തു വാങ്ങിയവീട് വിട്ടൊഴിയേണ്ട സാഹചര്യമെന്താണ്? ഇവിടെ പോലീസും നിയമവും കോടതിയുമൊക്കെയുണ്ടല്ലോ.’
കുഞ്ഞുണ്ണിയാണ് അതുപറഞ്ഞത്.

‘ചോദ്യം ന്യായമാണ്. യുക്തിഭദ്രമാണ്’ അപ്പു സമ്മതിച്ചു.

‘കാര്യങ്ങള്‍ നിയമത്തിനുമുന്നിലെത്തിക്കണം. തര്‍ക്കമുണ്ടെങ്കില്‍ അതല്ലേ ഇതുപോലുള്ള ചുറ്റുപാടില്‍ എല്ലാവരും ചെയ്യുക.’

‘അക്കാര്യം അറിയാഞ്ഞിട്ടല്ല. ഇത് ഒരു പ്രത്യേക സാഹചര്യമാണ്. ഞാന്‍ വിശദമായി പറയാം. അതിന്റെ പശ്ചാത്തലം കൂടികേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് എല്ലാം മനസ്സിലാകും.’

അപ്പു പഴയ ഫോര്‍ട്ടു കൊച്ചിയുടെ കഥപറയാന്‍ തുടങ്ങി.
(തുടരും)

Series Navigation<< അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)നിധിശേഖരം (കൊമരന്‍ ചങ്കു 5) >>
Tags: കൊമരന്‍ ചങ്കു
Share1TweetSendShare

Related Posts

പ്രശ്‌നപരിഹാരം തേടി (കൊമരന്‍ ചങ്കു 10)

നിരാശയോടെ മടക്കം (കൊമരന്‍ ചങ്കു 9)

കയ്പും മധുരവും

മടിയന്‍ കുഴിമടിയന്‍ മഹാമടിയന്‍

കൊമരന്‍ ചങ്കുവിനെ കാണാന്‍ (കൊമരന്‍ ചങ്കു 8)

കൊത്തങ്കല്ലാടല്‍, സന്ധ്യയ്ക്കു വന്ന വിരുന്നുകാരന്‍, തള്ളേ തല്ലിയാലും രണ്ടു പക്ഷം

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

അവിരാമമായ ചരിത്രദൗത്യം

പാലോറ മാതയില്‍ നിന്ന് പാറയില്‍ മറിയക്കുട്ടിയിലേക്ക്

മത ദുരഭിമാനക്കൊലയും മലയാളിയുടെ ഇരട്ടത്താപ്പും

അന്നദാതാവിന്റെ കണ്ണീര്

കെ രാധാകൃഷ്ണൻ പുരസ്കാരം കാവാലം ശശികുമാറിന്

നവകേരളമെന്ന നഷ്ടസാമ്രാജ്യം

ഹമാസിന്റെ സ്വന്തം കേരളം…..!

വിതച്ചത് കൊയ്യുന്ന ഹമാസ്‌

ഒരു സന്ദര്‍ശനത്തിന്റെ ഓര്‍മ്മ

അറിവിന്റെ പ്രസാദം

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • History of Kesari
  • Editors
  • Photo Gallery
  • Buy Books
  • Subscribe Magazine
  • Support Us
  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscriber Lounge
  • Subscribe Print Edition
  • Buy Books
  • Log In
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies