Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ബാലഗോകുലം

ദിവ്യശക്തി (കൊമരന്‍ ചങ്കു 2)

വഴിത്തല രവിവഴിത്തല രവി
15 September 2023
This entry is part 2 of 16 in the series കൊമരന്‍ ചങ്കു

കൊമരന്‍ ചങ്കു
  • കൊമരന്‍ ചങ്കു
  • അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
  • ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
  • ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
  • നിധിശേഖരം (കൊമരന്‍ ചങ്കു 5)
  • പൊട്ടുകുന്നന്‍ മലയിലേക്ക്‌ (കൊമരന്‍ ചങ്കു 6)
  • നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)

അപ്പുവിന്റെ കണ്ണ് പൊത്തിയത് കുഞ്ഞുണ്ണിയായിരുന്നു. അവന്റെ അമ്മ സുധര്‍മ്മയുടെ മൂത്ത സഹോദരി സുലോചനയുടെ മകന്‍. അവര്‍ തൊട്ടടുത്തു തന്നെയാണ് താമസം. ‘രണ്ടു ദിവസം ഞാന്‍ കുരീക്കാട് ജയന്‍ കൊച്ചച്ചന്റെ വീട്ടിലായിരുന്നു.’ കുഞ്ഞുണ്ണി പറഞ്ഞു. ‘സുലോചന വെല്ല്യമ്മ പറഞ്ഞിരുന്നു’ അപ്പുവിന്റെ മറുപടി. കുഞ്ഞുണ്ണി എട്ടാം ക്ലാസ്സില്‍ നാട്ടില്‍തന്നെയാണ് പഠിക്കുന്നത്. അപ്പു കൊച്ചിയില്‍ ആറിലും. രണ്ടു വയസ്സിന്റെ വ്യത്യാസമുണ്ടെങ്കിലും കണ്ടുമുട്ടുമ്പോള്‍ കൂട്ടും കളികളും അവര്‍ ഒരുമിച്ചാണ്. ചേട്ടനും അനിയനും എന്നതിലുപരി കളിക്കൂട്ടുകാര്‍. കുഞ്ഞുണ്ണി നാട്ടിലെ വിശേഷങ്ങളൊക്കെ അവനോടു പറയും. കാവിലെ ഉത്സവം, പുത്തന്‍ പള്ളിയിലെ പെരുന്നാള്‍ തുടങ്ങി തോട് നിറഞ്ഞു റോഡിലേയ്ക്കു വെള്ളമെത്തിയപ്പോള്‍ കിട്ടിയ മീനിനെപ്പറ്റിയും ഒഴിവുദിവസങ്ങളില്‍ കൂട്ടുകാരോടൊത്ത് കുളത്തില്‍ നീന്തിക്കുളിക്കുന്നതിനെപ്പറ്റിയും ഒന്നും വിട്ടുപോകാതെ ഓര്‍ത്തോര്‍ത്ത് പറയും. അതൊക്കെ കേള്‍ക്കാന്‍ അപ്പുവിന് ഏറെ ഉത്സാഹവും താല്പര്യവുമാണ്.

Google NewsAdd Kesari Weekly as a preferred source on Google

എന്നാല്‍ ഇത്തവണ അവന്റെ മനസ്സില്‍ ഒന്നുമാത്രമായിരുന്നു.
കൊമരന്‍ചങ്കു.

മുഖവുരയില്ലാതെ അവന്‍ ചോദിച്ചു.

ADVERTISEMENT

‘കുഞ്ഞുണ്ണിക്ക് കൊമരന്‍ ചങ്കുവിനെ അറിയാമോ?’
‘അറിയാം. ഒരാഴ്ചമുമ്പ് വീട്ടില്‍ വന്നിരുന്നു.’

‘ഉവ്വോ…. എന്തിനാ വന്നത്?’
‘നമ്മുടെ കണ്ണമ്മപ്പശുവില്ലേ. അത് പാല്‍ കറന്നെടുക്കാന്‍ സമ്മതിക്കുന്നില്ലായിരുന്നു. പാത്രവുമായി അമ്മ അടുത്തു ചെല്ലുമ്പോള്‍ ചവിട്ടും തൊഴിയും. യാതൊരു പ്രശ്‌നവുമില്ലാതെ മൂന്നുലിറ്റര്‍ പാല്‍ തന്നുകൊണ്ടിരുന്നതാ. പെട്ടെന്നൊരു മാറ്റം. ബാധകൂടിയതാണെന്നാ പറയുന്നെ’
‘ബാധയോ… വാട്ടീസ് ദാറ്റ്?’

‘സം മിസ്റ്റീരിയസ് എലമെന്റ്… വിച്ച് ഹ്യൂമന്‍ബീയിംഗ് കെനോട്ട് കണ്‍ട്രോള്‍’
‘എന്നിട്ട്?’

‘കൊമരന്‍ ചങ്കുവിനെ കൊണ്ടുവന്നു. കൊമരന്‍ ചങ്കു തൊഴുത്തിനു ചുറ്റും മൂന്നു വട്ടം നടന്നു. കയ്യില്‍ കരുതിയിരുന്ന ഭസ്മം പശുവിന്റെമേല്‍ തൂവി. കുറച്ചു വെളിച്ചെണ്ണ പകര്‍ന്നെടുത്ത് ഏറെനേരം മന്ത്രം ജപിച്ച് ഊതി ജപിച്ച വെളിച്ചെണ്ണ കണ്ണമ്മയുടെ അകിട്ടില്‍ രണ്ടുമൂന്നു വട്ടംപുരട്ടി. മെരുങ്ങാതെ നിന്ന കണ്ണമ്മ ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശാന്തയായി. അമ്മ പാല്‍ കറന്നെടുക്കുകയും ചെയ്തു.’
അപ്പുവിന് ഉറപ്പായി. കൊമരന്‍ ചങ്കുവിന് എന്തോ ദിവ്യശക്തിയുണ്ട്. പ്രത്യേകതരം മാന്ത്രികശക്തി.

എങ്ങനെയെങ്കിലും അടുത്തുകൂടി അതെപ്പറ്റി ചോദിച്ചറിയണം. ഒരു പക്ഷേ തനിക്ക് അത് ഉപകാരപ്പെട്ടെന്നുവരാം.
‘കുഞ്ഞുണ്ണി… എനിക്ക് കൊമരന്‍ചങ്കുവിനെ കണ്ടു സംസാരിക്കണം. നിനക്ക് അയാളുടെ വീട് അറിയാമോ?’
‘എനിക്കറിയില്ല. വീട്ടില്‍ അമ്മ യെ സഹായിക്കാന്‍ വരുന്ന കാര്‍ത്തികചേച്ചിയുടെ മകള്‍ വീണ യ്ക്ക് അറിയാം. അവളാണ് അന്ന് അയാളെ വിളിച്ചുകൊണ്ടുവന്നത്.’
‘വീണയെ കണ്ടുപറഞ്ഞാല്‍ നമ്മളെയും അങ്ങോട്ട് കൂട്ടിക്കൊണ്ടുപോകുമോ?’

‘സംശയമെന്താ. അവള്‍ എന്റെ ക്ലാസ്സിലാ പഠിക്കുന്നെ. ഞങ്ങള്‍ നല്ല കൂട്ടുകാരാ.’
അപ്പോള്‍ തന്നെ അപ്പുവും കുഞ്ഞുണ്ണിയും വീണയുടെ വീട്ടിലേക്ക് പോയി. അച്ഛനും അമ്മയും ജോലിക്കായി പുറത്തുപോയിരുന്നതിനാല്‍ വീണ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. കുടുംബശ്രീ ചേച്ചിമാരില്‍ നിന്നും പഠിച്ച പേപ്പര്‍ കവര്‍ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു അവള്‍. മെഷീനില്‍ ക്രമത്തില്‍ ‘കട്ട്’ ചെയ്തു കിട്ടിയ പേപ്പറുകള്‍ പശവെച്ച് ഒട്ടിച്ച് കവറുകളാക്കി അടുക്കിവെച്ച് അവള്‍ അതിഥികളെ നോക്കി ചിരിച്ചു.
‘ഈ കവറുകള്‍ എന്തുചെയ്യും?’ കുഞ്ഞുണ്ണി ചോദിച്ചു.

‘ബേക്കറിയിലും മെഡിക്കല്‍ ഷോപ്പിലുമൊക്കെ കൊണ്ടുപോയികൊടുക്കും. ചെറിയൊരു വരുമാനം കിട്ടും.’
‘അത് നല്ല കാര്യമാണ്. പിന്നെ വീണ… ഇത് എന്റെ ചിറ്റയുടെ മകന്‍’
‘എനിക്കറിയാം. അപ്പുവല്ലേ… മുമ്പ് വന്നപ്പോഴൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്.’
‘അപ്പുവിന് ഒരാവശ്യം വീണ സഹായിക്കണം. അതാ… ഞങ്ങള്‍ വന്നത്.’
‘ഞാനോ… എന്തു സഹായമാണ്.?’

‘അപ്പുവിന് കൊമരന്‍ ചങ്കുവിനെ കാണണം, സംസാരിക്കണം.
‘ആ പാവത്തിനോട് എന്തു സംസാരിക്കാന്‍?’
അതിന് മറുപടി പറഞ്ഞത് അപ്പുവാണ്.

‘അയാള്‍ക്ക് എന്തൊക്കെയോ അത്ഭുതസിദ്ധികളുണ്ട്. അതെപ്പറ്റി ചോദിച്ചറിയാന്‍ വേണ്ടിയാ.’
‘ശരിയാ…. എനിക്കും തോന്നിയിട്ടുണ്ട്. ഒരു ഭ്രാന്തനെപ്പോലെ പിച്ചും പേയും പറഞ്ഞ് നടക്കുന്നെങ്കിലും ആള് നിസ്സാരക്കാരനല്ല. പുറം നാടുകളിലൊക്കെ പോയിപേരുകേട്ട മന്ത്രവാദികളോടൊപ്പം താമസിച്ച് പലവിദ്യകളും പഠിച്ചിട്ടുള്ള ആളാണെന്നാ കേള്‍വി.’
”അതെപ്പറ്റി വീണയ്ക്ക് വല്ലതും അറിയാമോ?
‘കേട്ടറിവാണ്.’

‘മതി. അതൊക്കെ എന്നോട് പറയാമോ?’
‘അറിയാവുന്നതെല്ലാം ഞാന്‍ പറയാം.’

(തുടരും)

കൊമരന്‍ ചങ്കു

കൊമരന്‍ ചങ്കു അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
Tags: കൊമരന്‍ ചങ്കു
ShareTweetSendShare

Related Posts

അത്യാഗ്രഹം ആപത്ത്

അത്യാഗ്രഹം ആപത്ത്

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

യുദ്ധം (ഹാറ്റാചുപ്പായുടെ മായാലോകം 60)

പേടിത്തൊണ്ടന്‍

പേടിത്തൊണ്ടന്‍

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

സങ്കടരാത്രി (ഹാറ്റാചുപ്പായുടെ മായാലോകം 59)

ബില്ലുവിന്റെ ബുദ്ധി

ബില്ലുവിന്റെ ബുദ്ധി

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

പരിഹാരം അകലെ (ഹാറ്റാചുപ്പായുടെ മായാലോകം 58)

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies