Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ഭൂമിക്കൊരു ബ്രഹ്മാസ്ത്രം

യദു

Print Edition: 7 October 2022

1993 ലാണ് മൗണ്ട് പലോമര്‍ വാനശാസ്ത്രകേന്ദ്രത്തിലെ ശാസ്ത്രജ്ഞന്മാരായ യൂജിന്‍ ഷൂമാക്കറും ഡേവിഡ് ലെവിയും വ്യാഴത്തിന് സമീപം ഒരു വാല്‍നക്ഷത്രത്തിന്റെ സാന്നിധ്യം ശ്രദ്ധിച്ചത്. പ്രപഞ്ചത്തില്‍ അലഞ്ഞുനടക്കുന്ന സാന്ദ്രത കുറഞ്ഞ പ്രപഞ്ചവസ്തുക്കളാണ് വാല്‍നക്ഷത്രങ്ങള്‍. സൂര്യന്റെയോ നക്ഷത്രങ്ങളുടെയോ സമീപമെത്തുമ്പോള്‍ മാത്രം അവയിലെ ഉപരിതലം ബാഷ്പീകരിച്ച് പിന്നില്‍ തിളങ്ങുന്ന ഒരു വാല്‍ രൂപം കൊള്ളും. അതൊരു മനോഹരകാഴ്ചയാണ്. എന്നാല്‍ ദൂരെയായിരിക്കുമ്പോള്‍ ഒരു വലിയ പാറക്കല്ല് മാത്രമാണിവ. അതുകൊണ്ടുതന്നെ അവയെ അപ്പോള്‍ നിരീക്ഷിക്കാനും ബുദ്ധിമുട്ടാണ്. പക്ഷേ വ്യാഴത്തിന് ചുറ്റും കറങ്ങുന്ന ഈ സാധനമെന്താണെന്നു വിശകലനം ചെയ്തപ്പോള്‍ അവര്‍ക്ക് മനസ്സിലായി ഇതിനധികം പഴക്കമില്ല എന്ന്. കണ്ടെത്തുന്നതിനും പത്തുമുപ്പതു കൊല്ലങ്ങള്‍ക്ക് മുമ്പ് അലഞ്ഞുനടക്കവേ വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണത്തില്‍ പെട്ടുപോയ പാവം ഒരു വാല്‍നക്ഷത്രമായിരുന്നു അത്. അത് കണ്ടെത്തിയ ശാസ്ത്രജ്ഞന്മാരുടെ പേര് തന്നെ അതിനു നല്‍കുകയും ചെയ്തു. ഷൂമാക്കര്‍ ലെവി.

ഇതിന്റെ ഭ്രമണപഥം നിരീക്ഷിച്ചപ്പോള്‍ മറ്റൊരു ഞെട്ടിക്കുന്ന വിവരം കൂടി മനസ്സിലായി. ഈ വാല്‍നക്ഷത്രത്തിന്റെ വ്യാഴത്തിന് ചുറ്റുമുള്ള ഭ്രമണപഥം തുടര്‍ച്ചയായി താഴുകയാണ്, വീണ്ടും സൂക്ഷ്മമായി കണക്കാക്കിയപ്പോള്‍ 1994 ജൂലായ് 16 നും 22 നും ഇടയില്‍ അവന്‍ വ്യാഴത്തിലേക്ക് ഇടിച്ചിറങ്ങും എന്നതായിരുന്നു അത്. ആദ്യമായി രണ്ടു പ്രപഞ്ചവസ്തുക്കളുടെ ഏറ്റുമുട്ടല്‍ നേരിട്ടുകാണാന്‍ പോകുന്ന സാഹചര്യത്തില്‍ വാനശാസ്ത്രകുതുകികള്‍ സടകുടഞ്ഞുണര്‍ന്നു. അങ്ങനെ അവസാനം ഒരു പടുകൂറ്റന്‍ മത്താപ്പ് പോലെ ഷൂമാക്കര്‍ ലെവി വ്യാഴത്തിന്റെ അന്തരീക്ഷത്തെ പ്രകാശമാനമാക്കി ഭീമന്‍ ഗൃഹത്തിലേക്ക് ഇടിച്ചിറക്കി.

അന്ന് എന്നെപ്പോലുള്ള ശാസ്ത്രവിദ്യാര്‍ത്ഥികള്‍ ആദ്യം ചിന്തിച്ചത് ഇതുപോലൊന്ന് ഭൂമിയുടെ നേരെ വന്നാല്‍ എന്തായിരിക്കും അവസ്ഥ എന്നാണ്. ആയിരക്കണക്കിന് അണുബോംബുകള്‍ ഒന്നിച്ചു പൊട്ടുന്ന ശക്തിയോടെയാണ് ഷൂമാക്കര്‍ ലെവി വ്യാഴത്തില്‍ ഇടിച്ചത്. അങ്ങനൊന്ന് ഭൂമിയില്‍ സംഭവിച്ചാല്‍ പിന്നെ ഭൂമി തന്നെ ബാക്കിയുണ്ടാകില്ല.

അതേത്തുടര്‍ന്ന് 1998 ലാണ് മൈക്കല്‍ ബേ അണിയിച്ചൊരുക്കിയ വിഖ്യാത ഹോളിവുഡ് സിനിമ, അര്‍മ്മഗഡന്‍ റിലീസ് ചെയ്യുന്നത്. ഭൂമിക്ക് നേരെ പാഞ്ഞടുക്കുന്ന ഒരു വാല്‍നക്ഷത്രത്തെ അവിടേക്ക് ചെന്ന് ഒരു വലിയ ന്യൂക്ലിയര്‍ സ്‌ഫോടനം നടത്തി ചിതറിച്ചു ഭൂമിയെ രക്ഷിക്കുന്നതായിരുന്നു അതിന്റെ പ്രമേയം.

ഇങ്ങിനെയൊരു അപകടസാധ്യത നിലനില്‍ക്കുന്നത് കൊണ്ടുതന്നെ അതെങ്ങനെ നേരിടും എന്നുള്ള ആലോചനയില്‍നിന്നാണ് DART (Double Asteroid Redirection Test) എന്ന വമ്പന്‍ പദ്ധതി രൂപം കൊണ്ടത്.

ഭൂമിക്കും ചൊവ്വക്കുമിടയില്‍ കറങ്ങുന്ന ലക്ഷക്കണക്കിന് ചെറുഗ്രഹങ്ങളില്‍ ഒന്നായ ദിദിമോസിനെ വലം വെയ്ക്കുന്ന ഡിമോര്‍ഫസ് എന്ന ഉല്‍ക്കയില്‍ ഒരു മനുഷ്യനിര്‍മ്മിത പേടകം ഇടിപ്പിച്ച് അതിന്റെ ഭ്രമണപഥത്തിന്റെ ഗതി മാറ്റാന്‍ കഴിയുമോ എന്നതാണ് പരീക്ഷണം. ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനത്തില്‍ മറ്റൊരു വാഹനം ഇടിക്കുമ്പോള്‍ സംഭവിക്കുന്നത് പോലെ തന്നെ.

2021 നവംബര്‍ 24 DART എന്ന ബഹിരാകാശ ചാവേര്‍ ഫാല്‍ക്കണ്‍ റോക്കറ്റിലേറി യാത്രതിരിച്ചു. ഒന്‍പത് മാസത്തെ യാത്രക്ക് ശേഷം കൃത്യമായി കണക്കു കൂട്ടിയത് പോലെ മാനവരാശിയുടെ ഈ ബ്രഹ്മാസ്ത്രം ഡിമോര്‍ഫസില്‍ ഇടിച്ചിറങ്ങുന്ന ദൃശ്യം രോമാഞ്ചത്തോടുകൂടിയാണ് ആസ്വദിച്ചത്. ഈ കൂട്ടിയിടി മൂലം ഡിമോര്‍ഫസിന്റെ ഭ്രമണപഥത്തിനു എത്രത്തോളം വ്യതിയാനം സംഭവിച്ചിട്ടുണ്ട് എന്നത് വരും ദിവസങ്ങളിലെ അറിയാന്‍ കഴിയൂ.

എന്തായാലും, മാനവപുരോഗതിയിലെ ഏറ്റവും വലിയ നാഴികക്കല്ലാണ് DART പദ്ധതി.

 

Share3TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

3D എന്ന മായാജാലം

ഈഥര്‍-ഇരുട്ടുമുറിയിലെ ഇല്ലാത്ത കറുത്ത പൂച്ച

അറിവുകള്‍ക്ക് അതിരുണ്ടോ?

സമയരഥം

സ്‌കൈറൂട്ട് – ഭാരതത്തിന്റെ സ്‌പേസ് എക്‌സ്‌

ഭീഷണിയാകുന്ന ബഹിരാകാശമാലിന്യങ്ങള്‍

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
  • RSS in Kerala: Saga of a Struggle ₹500
  • മൗനതപസ്വി - ടി. വിജയന്‍ ₹180
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies