Tuesday, August 16, 2022
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home ലേഖനം ശാസ്ത്രായനം

ശാസ്ത്രീയത- മാനദണ്ഡങ്ങളും പരിമിതികളും

യദു

Print Edition: 28 January 2022

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആയുഷ് മന്ത്രാലയം ചില പ്രതിരോധ നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. മഞ്ഞള്‍, ചുക്ക് തുടങ്ങിയവ ശീലമാക്കുക, അവ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും എന്നതാണ് അതില്‍ പ്രധാനം. അതുപോലെ, ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ചില മരുന്നുകള്‍ ഹോമിയോ ഡോക്ടര്‍മാരും പ്രചരിപ്പിക്കുന്നുണ്ട്. അതിന് സര്‍ക്കാരിന്റെ പിന്തുണയുമുണ്ട്.

എന്നാല്‍ ഇതെല്ലാം അശാസ്ത്രീയവും പ്രാകൃതവുമാണെന്നും ഇവയുടെ ഫലശേഷി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല എന്നുമുള്ള മറുവാദവുമായി മോഡേണ്‍ മെഡിസിന്‍ ആരാധകരും രംഗത്തുണ്ട്.

സത്യത്തില്‍ എന്താണ് ഈ ശാസ്ത്രീയതയുടെ മാനദണ്ഡം. അതിന്റെ അടിസ്ഥാനം തെളിവുകളാണ്. കണ്‍മുമ്പില്‍ കണ്ട്, പരീക്ഷിച്ച്, കൃത്യമായി നിര്‍വ്വചിക്കപ്പെട്ട രീതികളും മാര്‍ഗ്ഗങ്ങളും ഉപയോഗിച്ച് തെളിയിക്കപ്പെട്ട കാര്യങ്ങള്‍ മാത്രമാണ് ശാസ്ത്രീയം. അല്ലാത്തവയെല്ലാം അശാസ്ത്രീയമാണ് എന്നാണ് ഈ ശാസ്ത്രമൗലികവാദികളുടെ പക്ഷം.

ഈ നിര്‍വ്വചനങ്ങള്‍ക്കും പ്രക്രിയകള്‍ക്കുമൊക്കെ ഏതാണ്ട് പത്തുമുന്നൂറു വര്‍ഷത്തെ പഴക്കമേയുള്ളൂ. കൃത്യമായി പറഞ്ഞാല്‍, യൂറോപ്പിലെ നവോത്ഥാനത്തിനും വ്യാവസായികവിപ്ലവത്തിനും ശേഷം. യൂറോപ്പില്‍ നിലനിന്നിരുന്ന എന്തിലുമേതിലും ഇടപെട്ട് മനുഷ്യജീവിതത്തെ മലീമസമാക്കിക്കൊണ്ടിരുന്ന കത്തോലിക്കാ സഭയുടെ അപ്രമാദിത്വത്തെ വെല്ലുവിളിച്ചാണ് ഈ നിയമങ്ങളും നിര്‍വ്വചനങ്ങളും ഉണ്ടായത്. സത്യത്തില്‍ അത് മറ്റൊരു മൗലിക വാദമായി മാറുകയായിരുന്നു. ഞങ്ങള്‍ പറയുന്നത് മാത്രമാണ് സത്യം, ശാസ്ത്രം, അല്ലാത്തവയൊന്നും സ്വീകാര്യമല്ല എന്ന തികച്ചും പ്രതിലോമകരമായ സമീപനമാണ് ന്യൂട്ടോണിയന്‍ ശാസ്ത്രവാദികള്‍ സ്വീകരിച്ചത്. അവര്‍ ലോകം മുഴുവന്‍ സഞ്ചരിച്ചപ്പോള്‍ സ്വാഭാവികമായും അവിടെയെല്ലാം ഈ ചിന്താഗതിയും പ്രചരിപ്പിക്കപ്പെട്ടു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അതുവരെ നിലനിന്നിരുന്ന ക്ലാസ്സിക്കല്‍ ചിന്താഗതിയെ മുഴുവന്‍ വെല്ലുവിളിച്ചുകൊണ്ടാണ് മാക്‌സ് പ്ലാങ്കും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും വെര്‍ണര്‍ ഹൈസന്‍ബെര്‍ഗ്ഗുമൊക്കെ ശാസ്ത്രലോകത്തെ ഉഴുതുമറിച്ചത്. ന്യൂട്ടന്റെ ക്ലാസ്സിക്കല്‍ നിയമങ്ങള്‍ നമ്മുടെ ദൃശ്യലോകത്തിനും സാധാരണ ജീവിതത്തിലും മാത്രമേ ബാധകമാകുന്നുള്ളൂ.എന്നാല്‍ അതിസൂക്ഷ്മതലങ്ങളിലും അതിസ്ഥൂല മേഖലകളിലും ന്യൂട്ടന്‍ പൂര്‍ണ്ണ പരാജയമാണ് എന്നാണ് ഈ പ്രതിഭകള്‍ തെളിയിച്ചത്. സാധാരണ കാര്യങ്ങളിലും ന്യൂട്ടോണിയന്‍ സിസ്റ്റത്തിന്റെ അപര്യാപ്തത ഉെണ്ടങ്കിലും അത് തീരെ നിസ്സാരമായതുകൊണ്ട് അവഗണിക്കാം. ഇന്നത്തെ ടെക്‌നോളജികള്‍ എല്ലാം വളര്‍ന്നത് ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കിയാണ് എന്നത് മറന്നുകൊണ്ടല്ല ഇത് പറയുന്നത്.

ഓര്‍ക്കുക, ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന് നൊേബല്‍ സമ്മാനം കിട്ടിയത് വിഖ്യാതമായ ആപേക്ഷികതാ സിദ്ധാന്തത്തിനല്ല. ഫോട്ടോ ഇലക്ട്രിക് പ്രഭാവത്തെ വിശദീകരിച്ചതിനാണ്. എന്തെന്നാല്‍ ആപേക്ഷിക സിദ്ധാന്തം ന്യൂട്ടോണിയന്‍ സിസ്റ്റത്തിലൂടെ സംശയാതീതമായി തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല, കഴിയുകയുമില്ല. ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളെ വെല്ലുവിളിക്കുന്ന ഒരു ശാസ്ത്രമേഖല, ന്യൂട്ടോണിയന്‍ സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഉപകരണങ്ങള്‍ കൊണ്ട് സാധിക്കണം എന്ന വിചിത്രമായ വാശി കൊണ്ടാണ് ആപേക്ഷിക സിദ്ധാന്തത്തിനു നൊബേല്‍ സമ്മാനം ലഭിക്കാതെ പോയത്.
അടുത്തകാലത്തു അന്തരിച്ച വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റിഫന്‍ ഹോക്കിങ്ങിനും നൊേബല്‍ ലഭിക്കാതെ പോയതിന്റെ കാരണവും ഇതാണ്. തമോദ്വാരങ്ങളുടെ അസ്തിത്വത്തെപ്പറ്റി ഏറ്റവും ആധികാരികമായ ഗവേഷണ പ്രബന്ധങ്ങള്‍ അദ്ദേഹത്തിന്റേതാണ്. തമോദ്വാരങ്ങളുടെ സാന്നിധ്യം പരോക്ഷമായി തെളിയിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ഉപകാരണങ്ങളും പരീക്ഷണങ്ങളും ഉപയോഗിച്ച് തമോദ്വാരങ്ങളെ ഒരിക്കലും പ്രത്യക്ഷമായി കണ്ടെത്തി സ്ഥിരീകരിക്കാനാവില്ല.

അതായത്, നിര്‍വ്വചിക്കാനും, ന്യൂട്ടോണിയന്‍ പ്രക്രിയകളിലൂടെ തെളിയിച്ചു ബോധ്യപ്പെടുത്താനും കഴിയാത്ത ഒരുപാടൊരുപാട് മേഖലകളും ശാസ്ത്രത്തില്‍ ഉണ്ട്. ശാസ്ത്രം എന്നാല്‍ കണ്‍മുമ്പിലുള്ള, പഞ്ചാരമിട്ടായി പോലെ അലിയുന്ന തെളിവുകള്‍ എന്ന ചിന്താഗതിയുടെ കുരുക്കില്‍ തന്നെയാണ് ഇപ്പോഴും ബഹുഭൂരിപക്ഷം ആളുകളും.

ഭാരതത്തിന്റെ ശാസ്ത്രവിജ്ഞാനങ്ങള്‍ ഏറെയും ആത്മനിഷ്ഠമാണ്. മഹാജ്ഞാനികളുടെ തപോനിഷ്ഠയില്‍ നിന്ന് ഉരുത്തിരിഞ്ഞ മഹാവിജ്ഞാനങ്ങളെ നിര്‍വ്വചനങ്ങളുടെയും വൈദേശിക പ്രക്രിയകളുടെയും കെട്ടുപാടുകളില്‍ തളച്ചിടുന്നത് കൊണ്ടാണ് ആദ്യം പറഞ്ഞ വിവാദങ്ങള്‍ ഉണ്ടാകുന്നത്. ആയുര്‍വ്വേദത്തിലെ ത്രിദോഷങ്ങള്‍, വാതം, പിത്തം, കഫം എന്നിവയെ ഒരിക്കലും മോഡേണ്‍ മെഡിക്കല്‍ സയന്‍സിന്റെ സങ്കേതങ്ങള്‍ വെച്ച് കണ്ടെത്താനാകില്ല. മനസ്സ് എന്നൊരു സാധനത്തെ ഇന്നുവരെ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ ഒരു മനഃശാസ്ത്രജ്ഞനും ഇന്നുവരെ മെഡിക്കല്‍ സയന്‍സിനുള്ള നൊബേല്‍ കിട്ടിയിട്ടുമില്ല.

കാര്യം ലളിതമാണ്. മോഡേണ്‍ മെഡിസിന്‍ മനുഷ്യന് അത്യാവശ്യമാണ്. പക്ഷേ അതുമാത്രമാണ് എല്ലാം എന്നുള്ള പിടിവാശി അപകടമാണ്. നമ്മുടെ വിജ്ഞാനങ്ങള്‍ക്കും നിര്‍വ്വചനങ്ങള്‍ക്കും പുറത്തും അറിവുകളുടെ മഹാസാഗരങ്ങള്‍ ഉണ്ട്. അവിടെ വ്യാപരിക്കുന്ന മഹാപ്രതിഭകളുമുണ്ട്. സാമുവല്‍ ഹാനിമാനും, പതഞ്ജലി മഹര്‍ഷിയും സുശ്രുതനുമെല്ലാം അങ്ങനെയുള്ളവരാണ്. നമ്മുടെ അറിവിന്റെ പരിമിതി മനസ്സിലാക്കി, എല്ലാ വിജ്ഞാനങ്ങളെയും ഉള്‍ക്കൊള്ളാനുള്ള മനസ്സ് കാണിക്കുക. അപ്പോള്‍ ഈ ലോകം കൂടുതല്‍ മനോഹരമായിരിക്കും.

വാല്‍ക്കഷണം – എന്തായാലും, ശസ്ത്രക്രിയയുടെ പിതാവായി മോഡേണ്‍ മെഡിക്കല്‍ സയന്‍സ് സുശ്രുതനെ അംഗീകരിച്ചിട്ടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കയറുമ്പോള്‍ സ്ഥാപിച്ചിരിക്കുന്ന, സുശ്രുതന്‍ ഓപ്പറേഷന്‍ നടത്തുന്ന പടുകൂറ്റന്‍ പെയിന്റിംഗ് നല്‍കുന്ന ഒരു വികാരമുണ്ട്. ഭാരതീയനായി ജനിച്ചതിലുള്ള അഭിമാനമാണത.്‌

Share20TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഹൈപ്പര്‍ലൂപ്പ് – ഭാവിയുടെ സഞ്ചാരവിപ്ലവം

സാറ്റേണ്‍ റോക്കറ്റിന്റെ കഥ

ചുവപ്പുനീക്കം പ്രപഞ്ചവികാസം

എസ്.എസ്.എല്‍.വി ഭാരതത്തിന്റെ കൊച്ചുഭീമന്‍

രക്തം കട്ടപിടിക്കല്‍- പ്രകൃതിയുടെ മായാജാലം

വികൃതിയായ വൈദ്യുതി

Kesari Shop

  • ഭാസ്കർ റാവു പ്രചാരക കർമ്മയോഗി - ആർ ഹരി ₹150.00
  • കേസരി ഗ്രന്ഥശാലകള്‍ക്കുള്ള വാര്‍ഷിക വരിസംഖ്യ ₹900.00
  • വിവേകപീഠം വിശേഷാൽ പതിപ്പ് (PDF eBook) ₹100.00 ₹50.00
Follow @KesariWeekly

Latest

ആഴക്കടലിലെ യുദ്ധമുനമ്പുകള്‍

അരവിന്ദദര്‍ശനവും ദേശീയ വിദ്യാഭ്യാസനയവും

രാഷ്ട്രാനുകൂലമായ അരവിന്ദായനം

ഏത്തമിട്ടുകൊണ്ട് നവോത്ഥാന സംരക്ഷണം!

ഭാരതത്തിന്റേത് ലോകത്തിന് വിദ്യപകര്‍ന്ന പാരമ്പര്യം: ജേക്കബ് പുന്നൂസ്

സഹകരണം വിഴുങ്ങികള്‍

ഇസ്ലാമിന്റെ ശത്രു ഇസ്ലാം

തിലകന്റെ ‘കേസരി’യുടെ ജന്മഗൃഹത്തില്‍

കോര്‍പ്പറേഷനുകളിലെ അഴിമതി ഗാഥകള്‍

നല്ല മുസ്ലീങ്ങള്‍ ഇനിയും മാറിനില്‍ക്കരുത്

Load More

മേൽവിലാസം

പി.ബി. നമ്പര്‍ : 616
'സ്വസ്തിദിശ'
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies