Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ലേഖനം ശാസ്ത്രായനം

എന്തുകൊണ്ട് റാഫേല്‍?

യദു

Print Edition: 7 August 2020

അങ്ങനെ വലിയൊരു കാത്തിരിപ്പിന് ശേഷം റാഫേല്‍ വിമാനങ്ങള്‍ എത്തി. മള്‍ട്ടി റോള്‍ യുദ്ധവിമാനങ്ങളില്‍ ലോകത്തിലേറ്റവും മികച്ചത് എന്ന് വിദഗ്ദ്ധര്‍ വിലയിരുത്തിയ വിമാനമാണിത്. ഭാരതം സ്വന്തമാക്കുന്ന ഈ യന്ത്രപ്പക്ഷിയെപ്പറ്റി ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. 500 കോടി അടിസ്ഥാന വിലയുള്ള വിമാനം എങ്ങനെ നമ്മള്‍ വാങ്ങുമ്പോള്‍ 1600 കോടി ആകുന്നു?

ന്യായമായ ചോദ്യമാണ്. ആദ്യം മനസ്സിലാക്കേണ്ടത്, യുദ്ധവിമാനങ്ങള്‍ക്ക് രണ്ടു വിലകളുണ്ട്. ഫ്‌ളൈ എവേ പ്രൈസ്, കോംബാറ്റ് റെഡി പ്രൈസ് എന്നിവയാണിത്. ഫ്‌ളൈ എവേ പ്രൈസ് എന്നാല്‍ വിമാനത്തിന്റെ അടിസ്ഥാന വില. എന്നുവെച്ചാല്‍ ഈ വിലക്ക് വാങ്ങുന്ന വിമാനം ഇന്ധനം നിറച്ച് പറപ്പിക്കാം. അത്രമാത്രം.

വെറുതേ പറത്തി കളിക്കാന്‍ അല്ലല്ലോ ഒരു രാജ്യവും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. അതില്‍ തോക്കുകള്‍, മിസൈലുകള്‍, ബോംബുകള്‍, നാവിഗേഷന്‍ എല്ലാം ആവശ്യമാണ്. ഈ ആയുധങ്ങളുടെയും സംവിധാനങ്ങളുടെയും വില എന്നാല്‍ നൂറുകണക്കിന് കോടികള്‍ ആണ്. ഇന്ത്യ ബാലക്കോട്ടില്‍ ഇട്ട സ്‌പൈസ് ബോംബ് ഒന്നിന് അമ്പത് കോടിയോളം വിലയുണ്ട് എന്നാണ് അറിയുന്നത്. നമ്മള്‍ വാങ്ങുന്ന റാഫേലില്‍, പൈലറ്റ് ഉപയോഗിക്കുന്ന ഹെല്‍മെറ്റില്‍ തന്നെ ഡിസ്‌പ്ലെ ഉണ്ട്. കണ്ണിന്റെ റെറ്റിന ചലനം കൊണ്ട് പോലും നിയന്ത്രിക്കാന്‍ കഴിയുന്ന സംവിധാനം ആണത്. വിമാനങ്ങളുടെ കോംബാറ്റ് പ്രൈസ് അധവാ യുദ്ധസജ്ജമായ വിമാനങ്ങളുടെ വില ഫ്‌ളൈ എവേ പ്രൈസിനേക്കാള്‍ പല മടങ്ങ് അധികമാകുന്നത് ഇങ്ങനെയാണ്. കാറിന്റെ വിവിധ മോഡലുകളുടെ വില വ്യത്യാസം പോലെയല്ല എന്ന് ചുരുക്കം.

2. ഫ്രാന്‍സ് ഉപയോഗിക്കുന്ന റാഫേലിനെക്കാള്‍ മികച്ചതാണ് നമുക്ക് ലഭിക്കുന്ന റാഫേല്‍. അതെങ്ങനെ? ഏതെങ്കിലും രാജ്യം, സ്വന്തം ഉല്‍പ്പന്നം അവര്‍ക്കുള്ളതിനേക്കാള്‍ നന്നായി ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് കൊടുക്കുമോ?

യുദ്ധവിമാനങ്ങളും ആയുധങ്ങളും ഓരോ രാജ്യവും വാങ്ങുന്നത് അവരുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ചാണ്. സംരക്ഷിക്കേണ്ട ഭൂപ്രദേശം, ശത്രുരാജ്യങ്ങള്‍, അവരുടെ കരുത്ത് തുടങ്ങിയ ഒരുപാട് മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് ആയുധങ്ങളുടെ സ്‌പെസിഫിക്കേഷന്‍ തീരുമാനിക്കുക. ഇത് ഓരോ രാജ്യത്തിനും വ്യത്യസ്തമായിരിക്കും. ഭാരതത്തിനു സംരക്ഷിക്കേണ്ടത് അതിവിശാലമായ ഭൂപ്രദേശവും, 130കോടി ജനങ്ങളെയുമാണ്. കരുത്തരായ രണ്ടു ശത്രുരാജ്യങ്ങളാണ് തൊട്ടയല്‍പക്കത്തുള്ളത്. എന്നാല്‍ ഫ്രാന്‍സിന്റെ സുരക്ഷ മാനദണ്ഡങ്ങള്‍ ഇങ്ങനെ അല്ല. അവര്‍ക്ക് ചുറ്റും ശത്രുരാജ്യങ്ങള്‍ ഇല്ല. സംരക്ഷിക്കാന്‍ വലിയ ഭൂപ്രദേശമോ ജനസംഖ്യയോ ഇല്ല. അതുകൊണ്ടുതന്നെ അവര്‍ ഉപയോഗിക്കുന്നതിനേക്കാള്‍ ഒരുപാട് മുന്തിയ ആയുധമാണ് നമുക്കാവശ്യമുള്ളത്. ആആവശ്യങ്ങള്‍ നമ്മള്‍ പറഞ്ഞപ്പോള്‍ അതിനനുസരിച്ചു വിമാനം ഉണ്ടാക്കി തരാന്‍ ഡസോള്‍ട്ട് കമ്പനി തയ്യാറായി. അതാണ് കാര്യം. ഇതുവരെ ആകെ 168 റാഫേല്‍ വിമാനങ്ങള്‍ മാത്രമേ നിര്‍മ്മിച്ചിട്ടുള്ളു. അതില്‍ കൂടുതലും ഉപയോഗിക്കുന്നത് ഫ്രാന്‍സ് തന്നെ. ബാക്കി ഈജിപ്ത്, ഖത്തര്‍ വ്യോമസേനകള്‍. നാലഞ്ച് കൊല്ലം കഴിയുമ്പോള്‍ ഫ്രഞ്ച് വ്യോമസേനയില്‍ ഉള്ളതിനേക്കാള്‍ ഫ്രഞ്ച് വിമാനങ്ങള്‍, റാഫേലും മിറാഷും എല്ലാം കൂടി, ഭാരത വ്യോമസേനയില്‍ ഉണ്ടാകും.

കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ബെന്‍സിന്റെ മുതലാളി ഉപയോഗിക്കുന്ന ബെന്‍സ് കാറിനേക്കാള്‍ മികച്ച കാറായിരിക്കും ചിലപ്പോള്‍ അംബാനി ഉപയോഗിക്കുന്നത്. എന്തുകൊണ്ടെന്നാല്‍, മുതലാളി ഓടിക്കുന്നത് ജര്‍മനിയില്‍ ആണ്. അംബാനിക്ക് ഓടേണ്ടത് ഇന്ത്യയിലും.

3. നാം സ്വന്തമായി വികസിപ്പിച്ച തേജസ് വിമാനങ്ങള്‍ ഉള്ളപ്പോള്‍ എന്തിനാണ് കൂടിയ വിലക്ക് വിദേശത്തു നിന്നും യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്? തേജസ് മികച്ച യുദ്ധവിമാനമായി ആണല്ലോ കണക്കാക്കപ്പെടുന്നത്. ധാരാളം ഓര്‍ഡറുകളും കിട്ടുന്നുണ്ടല്ലോ?

വ്യോമസേനക്ക് വിവിധ ആവശ്യങ്ങള്‍ ആണുള്ളത്. തേജസ്, മീഡിയം റേഞ്ചില്‍ പറക്കുന്ന മികച്ച ഫൈറ്റര്‍ ആണ്. ഒരു എഞ്ചിന്‍ ആണുള്ളത്. റേഞ്ചും കുറവാണ്. ഫൈറ്റര്‍ വിമാനങ്ങള്‍ക്ക് ഭാരമുള്ള വലിയ ബോംബുകള്‍ വഹിക്കാന്‍ കഴിയില്ല. ശത്രു വിമാനങ്ങളെ ആകാശത്തുവെച്ച് നേര്‍ക്കുനേര്‍ നേരിടാനും, വെടിവെച്ചു വീഴ്ത്താനും, രക്ഷപ്പെടാനുമുള്ള കഴിവാണ് ഇവയ്ക്ക് പ്രധാനമായുള്ളത്.

റാഫേല്‍ ഇരട്ട എഞ്ചിനുകള്‍ ഉള്ള ഒരു മികച്ച മള്‍ട്ടി റോള്‍ വിമാനമാണ്. എന്നുവെച്ചാല്‍ അവന്‍ ഫൈറ്ററുമാണ്, ബോംബറുമാണ്. ബോംബിട്ട്, ആകാശത്ത് കുട്ടിക്കരണം മറിഞ്ഞു രക്ഷപ്പെടാനും ഇവന് കഴിയും. അതായത് ബാറ്റു ചെയ്യുമ്പോള്‍ അവന്‍ സച്ചിനാണ്, ബൗള്‍ ചെയ്യുമ്പോള്‍ മാല്‍കം മാര്‍ഷല്‍ ആണ്, ഫീല്‍ഡ് ചെയ്യുമ്പോള്‍ ജോണ്ടി റോഡ്‌സ് ആണ്, കീപ് ചെയ്യുമ്പോള്‍ ധോണി ആണ്, അമ്പയറിങ്ങില്‍ രാമസ്വാമി ആണ്. ഇങ്ങനെയുള്ള ആള്‍ റൗണ്ടര്‍മാരും ടീമില്‍ അത്യാവശ്യമാണല്ലോ…

4. വിമാനമൊന്നിനു 1100 കോടി കൂടുതല്‍ കൊടുക്കാന്‍ എന്താണാവോ അതിലിത്രയ്ക്ക് കേമമായുള്ള മുതലുകള്‍?

ഇതാണ് പ്രധാനപ്പെട്ട ചോദ്യം. ചൈനയെയും പാകിസ്ഥാനെയുമൊക്കെ ഭയപ്പെടുത്തുന്ന ചോദ്യം. അവര്‍ക്ക് വേണ്ടിയാണല്ലോ ഇവിടെ അതിങ്ങനെ ചോദിച്ചു കൊണ്ടിരിക്കുന്നതും. അതുകൊണ്ടുതന്നെ ആ സുരക്ഷാരഹസ്യങ്ങള്‍ പുറം ലോകം അറിയില്ല. ബാലക്കോട്ടില്‍ സംഭവിച്ചത് പോലെ നിറുകന്തലയില്‍ ബോംബ് വീണു ചിതറുമ്പോള്‍ ശത്രുവിന് മനസ്സിലായിക്കോളും എന്തിനായിരുന്നു ആ 1100കോടി എന്ന്.

റാഫേലിന്റെ വരവോടെ യു.എസ് വ്യോമസേന കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും സാങ്കേതികത്തികവാര്‍ന്ന വായുസേനയാണ് ഭാരതത്തിന്റേത്. അപ്പാച്ചയും, ചിനൂക്കും മിഗ്ഗും സുഖോയും മിറാഷും തുടങ്ങി എല്ലാ മികച്ച, ആകശപ്പോരാളികളുമാണ് ഭാരതത്തിനു വേണ്ടി കളത്തിലിറങ്ങുന്നത്. സച്ചിനും കപിലും ബോര്‍ഡറും മാല്‍കം മാര്‍ഷലും വിവിയന്‍ റിച്ചാര്‍ഡ്‌സും ഒക്കെ അടങ്ങിയ ഒരു ക്രിക്കറ്റ് ടീമിനെ സങ്കല്പിച്ചു നോക്കൂ. അതുപോലെ തന്നെ.

Tags: റാഫേല്‍
Share20TweetSendShare

Related Posts

ശാസ്ത്രം, സാങ്കേതികവിദ്യ, തെറ്റിദ്ധരിക്കപ്പെട്ട നിര്‍വ്വചനങ്ങള്‍

വന്ദേഭാരത്തിന്റെ കഥ

ഭാരതത്തിനുമൊരു സ്‌പേസ് ഷട്ടില്‍

ഉരുക്കുപാളങ്ങളില്‍ ഇരമ്പിയ വികസനം

ഇച്ഛാശക്തികൊണ്ട് കുതിക്കുന്ന തീവണ്ടികള്‍….

ശാസ്ത്രവും ഭാവനയും

Kesari Shop

  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies