Thursday, June 4, 2026
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • Login
  • Register
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • English
  • മറ്റുള്ളവ …
    • വാർത്ത
    • അഭിമുഖം
    • വീഡിയോ
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
 
  • Home
  • Kesari Digital
  • Membership
  • Subscribe
  • Book Shop
  • Kesari English
Home ലേഖനം

ശിവാനിയുടെ അച്ഛന്

പ്രമോദ് പുനലൂർപ്രമോദ് പുനലൂർ
28 April 2017

ഹിന്ദുസമുദായത്തിന്റെ മൗലികമായ പ്രശ്‌നങ്ങളിലൊന്ന്, കണ്ടറിഞ്ഞ് ഒന്നും പഠിക്കില്ല എന്നതാണ്. ചിലതൊന്നും അനുഭവത്തില്‍ വന്നാലും പഠിക്കില്ല. നടന്‍ നാദിര്‍ഷാ ആദ്യമായി സംവിധാനം ചെയ്ത ‘അമര്‍ അക്ബര്‍ അന്തോണി’ എന്ന സിനിമയില്‍ ഹൃദയത്തെ തൊടുന്ന ഒരു രംഗമുണ്ട്. ഒരു കൊച്ചുപെണ്‍കുട്ടിയെ ബംഗാളി യുവാവ് പീഡിപ്പിച്ചുകൊല്ലുന്നു. പുഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന് കൊലയാളിയെ അറിയാം. പക്ഷേ, അയാള്‍ പോലീസിനോട് ഒന്നും പറയുന്നില്ല. വെറുതെ എന്തിന് നമുക്ക് പരിചയമില്ലാത്ത ഒരാള്‍ക്കുവേണ്ടി റിസ്‌ക് എടുക്കണം. പിന്നെ കാണുന്നത് പൃഥ്വിരാജിന്റെ കുടുംബത്തിലെ പെണ്‍കുട്ടിക്കുതന്നെ ഈ ദുര്‍ഗതി വരുന്നതാണ്. കേസ്സുമായി സ്റ്റേഷനിലെത്തുന്ന നായകനോട് സിദ്ദിഖ് അവതരിപ്പിക്കുന്ന പോലീസ് ചോദിക്കുന്നുണ്ട്. അന്ന് നീയൊക്കെ ഒരുവാക്ക് മിണ്ടിയിരുന്നുവെങ്കില്‍ അതേ കൊലയാളിയാല്‍ നിന്റെ വീട്ടിലെ പെണ്‍കുട്ടിക്ക് ഈ അവസ്ഥ വരുമായിരുന്നോ? കൊണ്ടപ്പോള്‍ പഠിച്ചു.

Google NewsAdd Kesari Weekly as a preferred source on Google

ലൗജിഹാദോ? അങ്ങനെയൊക്കെ വാര്‍ത്തകള്‍ കേസരിയിലും ജന്മഭൂമിയിലും വരുന്നു. കലാകൗമുദിയും കേരളശബ്ദവുമൊക്കെ ഉണ്ടെന്ന് പറഞ്ഞു. പക്ഷേ, നമ്മളൊന്നും കാണുന്നില്ല. (നമ്മുടെ കടയില്‍ ഇടുന്നത് മാധ്യമമാണല്ലോ). ആറ്റുകാലില്‍ ഒരു ഹിന്ദുപെണ്‍കുട്ടി മതംമാറി ഐ.എസ്സില്‍ ചേര്‍ന്നു (തിരുവനന്തപുരത്ത് നടന്നേക്കും). സെന്റ് തേരേസാസിലെ പെണ്‍കുട്ടി ലൗജിഹാദില്‍ കുടുങ്ങി തൂങ്ങിമരിച്ചു. (എന്റെ കുടുംബത്തില്‍ ഒരു പണിയും നടക്കില്ല).

എന്‍.എസ്.എസ്സിനും എസ്.എന്‍.ഡി.പിക്കും ആയിരക്കണക്കിനു പെണ്‍കുട്ടികള്‍ നഷ്ടമായെന്നു പറയുന്നു. (ഇതൊക്കെ ആരന്വേഷിക്കുന്നു). പിന്നെ അടുത്ത വീട്ടിലെ ജലസേചനവകുപ്പ് ചീഫ് എഞ്ചിനീയര്‍ മുഹമ്മദ് മുത്തലിക്‌സാറിന്റെ മകന്‍ എന്റെ മോള്‍ ശിവാനിയോട് കാണിക്കവഞ്ചിക്കു സമീപം സംസാരിച്ചു നില്‍ക്കുന്നതും ഒരുമിച്ചു ട്യൂഷനു പോകുന്നതും ആണോ? അതിനെന്താ മുത്തലിക് സാറിനെ ഇവിടെ താമസമാക്കിയകാലം മുതല്‍ നമുക്കറിയാം. അദ്ദേഹത്തിന് തീവ്രവാദസംഘടനകളുമായി വല്ല ബന്ധവുമുണ്ടോ! ഛെ. അദ്ദേഹത്തിന്റെ മകനല്ലേ. ഒന്നു സംസാരിക്കുന്നതിലൊക്കെ എന്തു കാര്യം?

ADVERTISEMENT

ലൗജിഹാദ് ഒരു സംഘടനയല്ല. അതൊരു പ്രവണതയാണ്. നമുക്ക് പഴശ്ശിരാജ മെമ്മോറിയല്‍ ആര്‍ട്‌സ് ക്ലബ് എന്നൊരു സംഘടന കളക്‌ട്രേറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യാം. കാണാന്‍ കൊള്ളാവുന്ന ഹിന്ദു പെണ്‍കുട്ടികളെ വശീകരിച്ച പ്രേമിച്ച് മതം മാറ്റിയെടുത്ത് തീവ്രവാദ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാന്‍വേണ്ടി ഒരു സംഘടന രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കുമോ? നമ്മളെപ്പോലെ തലയ്ക്കകത്ത് തുവരപ്പരിപ്പാണോ മറ്റവന്. ലൗജിഹാദ് ഒരു പ്രവണതയാണ്. അതൊരു രഹസ്യസംഘടനയുമാണ്. അതുകൊണ്ടാണ് പോലീസ് പറഞ്ഞത് ഹിന്ദുമതത്തിലെ പെണ്‍കുട്ടികളെ വശീകരിച്ച് മതംമാറ്റം നടത്തുവാനായി ഇസ്ലാംമതതീവ്രവാദികളുടെ ശ്രമം നടക്കുന്നുണ്ടെന്നും പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണ് പിന്നിലെന്നും ഇതിനകം ആയിരക്കണക്കിനു പെണ്‍കുട്ടികളെ അവര്‍ മതംമാറ്റിക്കഴിഞ്ഞുവെന്നും.
ലൗജിഹാദ് ഉണ്ടോ എന്ന് സംശയിക്കാതെ ഉണ്ട് എന്ന് നമ്മള്‍ പൂര്‍ണ്ണമായും വിശ്വസിക്കണം.

മുന്‍വിധികളും മിഥ്യാധാരണകളും മാറ്റണം. നമുക്ക് വെളുത്തതെല്ലാം പാലാണ്. കള്ളാണോ കഞ്ഞിവെള്ളമാണോ എന്നത് പ്രശ്‌നമല്ല. വിവരമുള്ളവരും അനുഭവസ്ഥരും പറയുന്നത് കണക്കിലെടുക്കണം. അനുസരിക്കണം. വെറുതെ ചായക്കടയിലും ബസ് സ്റ്റാന്റിലും ഇരുന്ന്  ഇല്ല എന്ന് തര്‍ക്കിക്കരുത്. ഏതു കുറ്റവും നടന്നുകഴിഞ്ഞാല്‍ ഏതു ഗോവിന്ദച്ചാമിക്കും ഒരു ആളൂരുണ്ടാകും വാദിക്കാന്‍. അമ്മൂമ്മേ തല്ലിയാലും ജയരാജന്‍ രാജിവച്ചാലും രണ്ടുണ്ട് അഭിപ്രായം. ആളൂരിനെക്കാള്‍ വലിയൊരു ആളൂര്‍ വിചാരിച്ചാല്‍ ഏതു ലൗജിഹാദും പരിശുദ്ധപ്രണയമാവും കോടതിയില്‍. മയക്കുമരുന്നു കേസ്സില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ബ്രൗണ്‍ഷുഗര്‍ കൂവപ്പൊടിയോ ഗ്‌ളൂക്കോസോ ആയപോലെ. ആറ്റുകാലിലെ അമ്മയ്ക്ക് സംഭവിച്ചത് എന്റെ വീട്ടില്‍ സംഭവിക്കുന്നുണ്ടോ എന്നറിയാന്‍ വെറുതെ ജംഗ്ഷന്‍ വരെ ഇറങ്ങി നടന്നാല്‍ മതി. നമ്മുടെ നാട്ടില്‍ ചെറുകിട തുണിക്കടകളും മൊബൈല്‍ഷോപ്പുകളും നടത്തുന്നതും പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടര്‍ ജോലി ചെയ്യുന്നവരും കൂടുതലായും ഒരു പ്രത്യേക സമുദായക്കാരാണ്. കുട്ടികള്‍ ദൈനംദിന ഇടപെടല്‍ നടത്തുന്നതാണ് ഈ മൂന്നുവിഭാഗവും. ആവറേജ് വിദ്യാഭ്യാസം കഴിഞ്ഞാലുടന്‍ മുസ്ലീം ചെറുപ്പക്കാരിലധികവും ടൗണിലിറങ്ങുന്നു. കഞ്ഞികുടിക്കാന്‍ കണിയാനോടു ചോദിക്കേണ്ട അവസ്ഥ വീട്ടില്‍ ഉള്ളവനായാലും മൊബൈല്‍ കടയും തുണിക്കടയും ഗംഭീരമായിരിക്കും.

പലപ്പോഴും കടകളുടെ ആധിക്യം കാരണം ഇവിടെയൊന്നും നയാപൈസ കച്ചവടം നടക്കുന്നതായി നമ്മള്‍ കാണുന്നില്ല. മിക്കപ്പോഴും മുതലാളി കടയ്ക്കുവെളിയില്‍ ചെറുപ്പക്കാരു(രിയു)മായി വാചകമടിച്ചു നില്‍ക്കുന്നതും കാണാം. എങ്കിലും അവര്‍ക്ക് പുതിയ കാറുണ്ട്. (കടയിടാന്‍ കാശ് വന്ന കഥ?) ഇരുനില വീടുണ്ട്. കല്യാണം കഴിച്ചതാണെങ്കില്‍ മക്കളൊക്കെ ഐസിഎസ്ഇ സിലബസില്‍ പഠിക്കുന്നുണ്ട്. ബീവി അണിഞ്ഞൊരുങ്ങി നടക്കുന്നുണ്ട്. നമുക്ക് മനസ്സിലാവുന്നില്ല. ശിവാനിയുടെ അച്ഛന് ഈ ഏജന്‍സി മനസ്സിലായോ?

മൊബൈല്‍ഷോപ്പിലേക്ക് ചന്ദനക്കുറിയിട്ട ഒരു പെണ്‍കുട്ടി കടന്നുവരുന്നു. 50 രൂപയ്ക്ക് എയര്‍ടെല്‍ കാര്‍ഡ് വേണം. ലവന്‍ തലയുയര്‍ത്തി നോക്കുന്നു. കാര്‍ഡില്ല. (അടവാണ്). 50 രൂപയുടെ ഫ്‌ളെക്‌സി റീച്ചാര്‍ജ് മതിയോ. നമ്പര്‍ പറഞ്ഞാട്ടെ. നമ്പര്‍ എഴുതിയെടുക്കുന്നു. ധാരാളമായി. 10 മിനിറ്റ് കഴിഞ്ഞ് ഫോണിലേക്ക് വിളി വരുന്നു. ചാര്‍ജ് ആയോ എന്നറിയാന്‍ വിളിച്ചതാണ്. പിറ്റേന്ന് അതേസമയവും വിളിവരുന്നു. ഇന്നുകണ്ടില്ലല്ലോ. ഫോണ്‍ ചാര്‍ജ്ജ് ചെയ്യണമെങ്കില്‍ എന്റെ മൊബൈലിലേക്ക് വിളിക്കണേ. ‘പഞ്ചാര’പദ്ധതി നടപ്പിലാവുന്നത് കണ്ടോ. ഇവിടെ നിന്നും ഒരു വളവു തിരിഞ്ഞാല്‍ കാശ്മീരായി. ഐസായി. ഐ.എസ്. ആയി.

പണ്ടൊക്കെ നമ്മുടെ കുടുംബങ്ങള്‍ Father centered family ആയിരുന്നു. ഇപ്പോഴത് Children centered family  ആണ്. പണ്ട് അച്ഛനിഷ്ടം ദോശ ആയിരുന്നുവെങ്കില്‍ കുട്ടികള്‍ അത് കഴിക്കും. ഇപ്പോള്‍ മകള്‍ക്കിഷ്ടം ന്യൂഡില്‍സ് ആയതുകൊണ്ട് അച്ഛനും അത് വിഴുങ്ങണം. കുട്ടിക്ക് ആവശ്യമുള്ള ചുരിദാര്‍ എടുത്തോളൂ എന്നു പറഞ്ഞ് ആവശ്യം പോലെ പൈസയും കൊടുക്കുന്നു. അവളെ തട്ടമിട്ട കൂട്ടുകാരി Ladies Boutique ലേക്ക് (മറ്റൊരു ഏജന്‍സി) കൊണ്ടുപോകുന്നു. നന്നായി. വരൂ. ചന്ദനക്കുറിക്കും മുല്ലപ്പൂവിനും മാച്ചു ചെയ്യുന്ന ചുരിദാറുണ്ട്. ആ പിങ്കില്‍ ബ്‌ളൂ ലൈനിംഗ് ഉള്ള ലാച്ച നന്നായി ചേരും. ലവന്‍ ഒരനുവാദത്തിന്റെയും ആവശ്യമില്ലാതെ ലാച്ച എടുത്ത് അരയ്ക്ക് വെച്ചു നോക്കുന്നു. നല്ല അഭിപ്രായം പറയുന്നു. ഭാവിയില്‍ അവനൊരു ബൈക്കും അമ്പതിനായിരവും ഉറപ്പിക്കുന്നു.

എന്തേ ഇന്നലെ കണ്ടില്ല. ട്യൂഷന്‍സെന്ററിനടുത്ത് നിര്‍ത്തിത്തരാമല്ലോയെന്ന് ബസ്സുകാരന്‍ മണം പിടിക്കുന്നു. ഏജന്‍സികള്‍ ഇനിയുമുണ്ട്. പത്രസ്ഥാപനങ്ങളില്‍പ്പോലും. മലബാറിലെ ഒരു വിപ്ലവപത്രത്തിന്റെ വാരികയുടെ എഡിറ്റര്‍ ഗായത്രി, വീണ, നാരായണി (ഉദാഹരണങ്ങളാണ്) ഈ പേരുകളിലുള്ളവരുടെ രചനകള്‍ മാത്രമേ കൊടുക്കൂ. വലയിലായാല്‍ ആദ്യപടിയായി ആ ഇസ്ലാമികപത്രത്തിന്റെ സബ് എഡിറ്റര്‍ ട്രെയിനി ആക്കും.

രാവിലെ കാണിക്കവഞ്ചിയുടെ അടുത്ത് സംസാരിച്ചുനിന്ന ശിവാനി കോളേജിലെത്തിയോയെന്ന് അച്ഛന്‍ തിരക്കണം. 18 വയസ്സായ മോള്‍ക്ക് എന്തിനാ മൊബൈല്‍? അത്യാവശ്യമുണ്ടെങ്കില്‍ ലാന്റ്‌ഫോണ്‍ ഉണ്ടല്ലോ. അല്ലെങ്കില്‍ അധ്യാപകരുടെയോ മുതിര്‍ന്ന പരിചയക്കാരുടെയോ മൊബൈലില്‍ നിന്ന് വീട്ടിലേക്ക് വിളിക്കാമല്ലോ. മാസത്തിലൊരിക്കലെങ്കിലും മകളുടെ ഹാജര്‍ നിലവാരം, ആണ്‍സുഹൃത്തുക്കള്‍, ക്ലാസ്സിലെ പെരുമാറ്റം ഇവ തിരക്കണം. കുട്ടിയുടെ തട്ടമിട്ട പെണ്‍സുഹൃത്തുക്കള്‍ ആരൊക്കെയാണ്? ഗ്രൂപ്പ് സ്റ്റഡീസിനു പോകുന്നുണ്ടോ? പോകുന്ന വീട് ആരുടേതാണ്? പ്രോജക്ട് തയ്യാറാക്കാനായി വീട്ടിലേക്കു ക്ഷണിക്കുന്ന അധ്യാപകര്‍ ആരാണ് (ആ വഴിയും ലൗജിഹാദിനു പറ്റിയതാണ്) എന്നൊക്കെ അന്വേഷിക്കണം. ഇല്ലെങ്കില്‍ ഒരു ദിവസം പെട്ടെന്ന് മകള്‍ അപ്രത്യക്ഷയാവും. ഒരു വര്‍ഷത്തിനുശേഷം അഫ്ഗാനില്‍ നിന്നോ പാകിസ്ഥാനില്‍ നിന്നോ ഒരു വിളിവരും. അവള്‍ ഇപ്പോള്‍ ഒരു കുട്ടിയുടെ അമ്മ അല്ല ഉമ്മയാണ്. ഇപ്പോള്‍ ഫാത്തിമ(ശിവാനി)യാണ്. മുത്തലിക് സാറിന് ഒരു മകനായതുകൊണ്ട് നഷ്ടമൊന്നും ഇല്ല. പോയത് നമുക്കാണ്. ഹിന്ദുസംഘടനകള്‍ ഈ വിഷയത്തില്‍ ജാഗരൂകമാകണം. നിരന്തരം ബോധവത്കരണം നടത്തണം. എല്ലാ ഹിന്ദുവീടുകളിലും ലൗജിഹാദിനെക്കുറിച്ച് നോട്ടീസുകള്‍ എത്തിക്കണം. ബസ്സ്റ്റാന്റുകളിലും റെയില്‍വേസ്റ്റേഷനുകളിലും വിദ്യാലയങ്ങളുടെ വാതില്‍ക്കലും ഫ്‌ളക്‌സ്‌ബോര്‍ഡുകള്‍ വയ്ക്കണം. എന്തു ബുദ്ധിമുട്ടു വന്നാലും ബന്ധപ്പെടാനായി ഹിന്ദു ഐക്യവേദിക്കും വി.എച്ച്.പിക്കുമൊക്കെ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ ഉണ്ട്. ഈ നമ്പറുകള്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കും പെണ്‍കുട്ടികള്‍ക്കും നല്‍കണം. പെണ്‍കുട്ടികളുടെ കൈയില്‍ അധികം പൈസ നല്‍കരുത്. മകള്‍ക്ക് ഇഷ്ടമുള്ള തുണിത്തരങ്ങള്‍ നമുക്ക് പരിചയമുള്ള കടകളില്‍ പോയി വാങ്ങാമല്ലോ. ഐസ്‌ക്രീം കഴിക്കുന്നതും കുടുംബത്തോടൊപ്പം ആവാം. വെളിയില്‍ മോശം അഭിപ്രായമുള്ള ബേക്കറികളിലും ഐസ്‌ക്രീം പാര്‍ലറുകളിലും പെണ്‍കുട്ടികള്‍ പോകുന്നത് വിലക്കണം.

നമ്മുടെ പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കുപോലും എതിര്‍ക്കാനുള്ള ശക്തി കുറവാണ്. അതിനാല്‍ കുടുംബങ്ങള്‍ക്ക് ഹൈന്ദവ സംഘടനകളുടെ സഹായം കൂടിയേ തീരൂ. ക്രിസ്ത്യന്‍, മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദു ആണ്‍കുട്ടികള്‍ കാലക്രമേണ ഭാര്യയുടെ മതത്തിലേക്ക് മാറുന്നത് ശ്രദ്ധിക്കുക. അനിയത്തിപ്രാവ് സിനിമയിലെ നായരായ നായകനും ക്രിസ്ത്യാനിയായ നായികയും ഇപ്പോള്‍ എന്തു ചെയ്യുകയായിരിക്കും എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ട്. ഇന്ന് ഞായറാഴ്ചയാണ്. ഭാര്യയും ഭര്‍ത്താവും മക്കളോടൊപ്പം പള്ളിയില്‍ പോയി വന്ന് ചിക്കന്‍ കൂട്ടി ഊണ് കഴിക്കുകയാവും. സ്ഥിരമായി പെണ്‍കുട്ടി യാത്രചെയ്യുന്ന പ്രൈവറ്റ് ബസില്‍ കുട്ടിയോടൊപ്പം ഒരു സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ വല്ലപ്പോഴുമെങ്കിലും അങ്ങനെ ചെയ്യാനുള്ള കോമണ്‍സെന്‍സ് നമ്മള്‍ കാണിക്കണം. കുട്ടിക്ക് ചോദിക്കാനും പറയാനും ആളുണ്ടെന്ന ബോധം ബസ്സുകാരനും ഐസ്‌ക്രീം പാര്‍ലറുകാരന്റെ ഏജന്റിനും ഉണ്ടാവും.

നേരത്തെ പറഞ്ഞ സമുദായസംഘടനകളുടെ കാര്യമുണ്ടല്ലോ. അതില്‍ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി നഷ്ടപ്പെട്ടുപോയ പെണ്‍കുട്ടികളെക്കുറിച്ച് അന്വേഷിച്ചു. അവര്‍ എവിടെ എങ്ങനെ എന്ന് അറിയാന്‍ കഴിഞ്ഞില്ല. ദൈവം സഹായിച്ച് നായന്‍മാരുടെ സെക്രട്ടറി അന്വേഷിച്ചതേയില്ല. നമുക്ക് കൈയിടാന്‍ പി.ജെ. കുര്യന്‍ നായരുടേം മാണിസാറിന്റേം തോളുണ്ടല്ലോ.

അപ്പോ ഈ സാംസ്‌കാരികനായകന്‍മാരൊക്കെ ലൗജിഹാദ് ഇല്ല എന്നു പറയുന്നു. ഫെമിനിസ്റ്റുകളും പറയുന്നതോ? തേജസ് പത്രത്തില്‍ ഊണുകഴിച്ച് മാധ്യമത്തില്‍ ഉറങ്ങി മരുഭൂമിയില്‍ പ്രാതല്‍ കഴിക്കുന്ന സക്കറിയ ചുംബനസമരത്തെ അനുകൂലിച്ചിരുന്നു.ലൗജിഹാദ് ഇല്ല എന്നു പറഞ്ഞിരുന്നു.

സക്കറിയ, ജോണ്‍ എബ്രാഹാമിനെക്കുറിച്ചെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ഇങ്ങനെ പറയുന്നു. ”മദ്യപിക്കാത്ത ജോണ്‍ നല്ല സുഹൃത്താണ്. വീട്ടില്‍ വരും. എന്റെ മകള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുക്കും. മദ്യപിച്ച ജോണ്‍ അങ്ങനെയല്ല. ഒരുദിവസം ഞാന്‍ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ജോണ്‍ കുറെ സുഹൃത്തുക്കളെ വിളിച്ചുകൊണ്ടുവന്ന് മദ്യപിച്ചു. ഞാന്‍ ജോണിനോട് കയര്‍ത്തു. പ്രായമായ ഒരു പെണ്‍കുട്ടി വീട്ടിലുണ്ടെന്ന് ഓര്‍മ്മിപ്പിച്ചു.” ഒരച്ഛന്റെ ആധി കണ്ടോ? ഈ അച്ഛനാണ് വല്ലവന്റേം പെണ്‍മക്കളോട് പോയി ചുംബിച്ചോളാന്‍ പറഞ്ഞത്. ഈ മനുഷ്യന്‍ പറയുമോ ലൗജിഹാദ് ഉണ്ടെന്ന്. എല്ലാറ്റിനും മുകളില്‍ ഇയാള്‍ ന്യൂനപക്ഷ വര്‍ഗ്ഗീയവാദിയും ആണല്ലോ.

സ്ത്രീകളുടെ ഇടയില്‍ ജോലി സാധ്യതയും വരുമാനവും വര്‍ദ്ധിച്ചതും വിദേശപണവും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ഇറക്കുമതിയുമാണ് ചുംബനസമരം പോലുള്ള ആഭാസങ്ങള്‍ക്കു കാരണമാകുന്നതെന്ന് സുഗതകുമാരി ടീച്ചര്‍ അഭിപ്രായപ്പെട്ടിരുന്നു. ഒന്നു ചിന്തിച്ചാല്‍ ചുംബനസമരവും മറ്റൊരു ലൗജിഹാദ് ആയിരുന്നു. പിന്തുണച്ച സാഹിത്യനായകന്‍മാര്‍ ജമാ-അത്തെ ഇസ്‌ലാമിയുടെ അരുമക്കിടാങ്ങള്‍. അരുന്ധതി എന്നല്ലേ ചുംബിക്കാനായി മുന്നില്‍ നിന്ന ആ പെണ്‍കുട്ടിയുടെ പേര്? ആയിഷ അല്ലല്ലോ.

ഫെമിനിസ്റ്റുകള്‍ പറയുന്നത് ഇതൊക്കെ വെറും ജാടയാണ് എന്നാണ്. ഇവരൊക്കെ എഴുതുന്നത് വായിക്കാന്‍ ആളുണ്ടാകണമെങ്കില്‍ എഴുതുന്നയാള്‍ സമൂഹനിയമങ്ങളെ മറിക്കടക്കാന്‍ ധൈര്യമുള്ളയാളെന്ന് (മൈക്കിനു മുന്നില്‍) തെളിയിക്കണം. അച്ഛനും അമ്മയും പറയുന്ന ആളെമാത്രം വിവാഹം കഴിക്കുന്ന നായകനും നായികയും ആണെങ്കില്‍ കഥയ്ക്ക് ഒരു സുഖമുണ്ടാകുമോ? അങ്ങനൊക്കെ എഴുതി പ്രസംഗിച്ച് അഭിനയിച്ച് അവസാനം മാധവിക്കുട്ടിക്ക് അബദ്ധം പറ്റി. മറ്റേ കക്ഷി ഇപ്പോഴും ലീഗ് ഹൗസിലുണ്ട്. മാതൃഭൂമിയിലും മാധ്യമത്തിലും എഴുതുന്ന ഒരു ഫെമിനിസ്റ്റിനെ കവിയരങ്ങിനു വേണ്ടി വൈകിട്ട് ആറ് മണിക്ക് ഫോണില്‍ വിളിച്ചു. ഫോണ്‍ എടുത്തത് ഭര്‍ത്താവാണ്. 5.30ന് ജോലി കഴിഞ്ഞു വീട്ടില്‍ വന്നാലുടന്‍ ഫോണ്‍ ഭര്‍ത്താവിന് കൊടുക്കും. (അയാള്‍ മേടിച്ചുവയ്ക്കും, ബുദ്ധിയുണ്ട്). പിന്നെ സംസാരിക്കുന്നതു മുഴുവന്‍ ഭര്‍ത്താവാണ്. കവിയരങ്ങിന് ഒറ്റയ്ക്ക് വിടത്തൊന്നുമില്ല (നമ്മള്‍ കുടുംബക്കാരാണ്). പുള്ളിയും വരും. ഇവരുടെ പെണ്‍മക്കളൊന്നും ഇറക്കം കുറഞ്ഞ പാവാടയോ ടൈറ്റ് ജീന്‍സോ ഇടില്ല. (നമുക്ക് അന്തസ്സ് വലുതാണ്). ചുംബനസമരത്തില്‍ പങ്കെടുത്തിട്ടില്ല. (അതിന് വേറെ ആളെ നോക്കണം) കാലുതല്ലിയൊടിക്കും. ഞങ്ങളു പറയുന്നതൊക്കെ ചെയ്യാന്‍ നിങ്ങടെ മക്കളോട് പറഞ്ഞോ. ഇപ്പോ മനസ്സിലായി വരുന്നുണ്ടോ ശിവാനിയുടെ അച്ഛന്. ഇനിയും മനസ്സിലായില്ലെങ്കില്‍ ഭയക്കണം. ചന്ദനക്കുറിയിട്ട, മുല്ലപ്പൂ ചൂടിയ, കൈയില്‍ ചരടുകെട്ടിയ നമ്മുടെ കുട്ടികളെല്ലാം സൂക്ഷിക്കണം.

Tags: ഹിന്ദുലൗജിഹാദ്പോപ്പുലര്‍ ഫ്രണ്ട്എസ്.ഡി.പി.ഐ
Share101TweetSendShare

Related Posts

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

സര്‍വ്വസ്വാര്‍പ്പണ ജീവിതശപഥം

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

തൊഴിലാളിശക്തിയുടെ ദേശീയ ശബ്ദം (കാവിയും ചുവപ്പും- നൂറ്റാണ്ടിന്റെ കഥ 31)

സാമാജികസമരസത എന്ന ജീവനരസം

സാമാജികസമരസത എന്ന ജീവനരസം

ജപ്പാന്റെ സൈനിക നയംമാറ്റം

ജപ്പാന്റെ സൈനിക നയംമാറ്റം

ഗോരക്ഷ ഹിന്ദുധര്‍മ്മം

ഗോരക്ഷ ഹിന്ദുധര്‍മ്മം

Shopping Cart

Latest

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

‘ദിവ്യാസ്ത്ര എംകെ-1’ പരീക്ഷണം വിജയം

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ലോകം അയോദ്ധ്യയിൽ കണ്ടത് ഭാരതീയ യുവത്വത്തിന്റെ ഉണർവ്വ്: സാധ്വി ഋതംഭര

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

ഹിന്ദുത്വത്തിൽ ഉറച്ചുനിന്നു മാത്രമേ രാഷ്ട്രത്തിനു മുന്നോട്ട് കുതിക്കാനാകൂ: ജെ. നന്ദകുമാർ

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

എഴുത്തുകാര്‍ക്ക് രാമായണത്തോട് തുറന്ന സമീപനം വേണം: ഭയ്യാജി ജോഷി

വന്ദേമാതരം ഹറാമാകുമ്പോള്‍…

വന്ദേമാതരം ഹറാമാകുമ്പോള്‍…

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

സത്യം പറയുന്നവന്‍ ആര്‍.എസ്.എസ്.!

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

രാഹുലിന്റെ ദുരൂഹ വിദേശയാത്രകള്‍

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം അനാദികാലം മുതല്‍ ഏകരാഷ്ട്രം: മനീഷാ സംത്

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

ഭാരതം സനാതന രാഷ്ട്രം: അരുൺ കുമാർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

വൈദേശിക അടിമത്തിൽ നിന്ന് ജനത മുക്തമാവണം: സുനിൽ ആംബേകർ

Load More

Address

Kesari Bhavan
Madhavan Nair Road
Chalappuram P O
Kozhikode 673002
Phone: 0495 2300444, 2300477
Email: [email protected]

Editors

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]
  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password? Sign Up

Create New Account!

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Sign Up
  • Cart
  • ഹോം
  • Kesari Digital
  • Membership Details
  • Subscribe Print Edition
  • Buy Books
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • വാർത്ത
  • English News
  • അഭിമുഖം
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies