മലയത്ത് അപ്പുണ്ണി

മലയത്ത് അപ്പുണ്ണി

മരം

മരം

പാതവക്കില്‍ ഒരു മരം ഇല കൊഴിഞ്ഞ്, ആരുടെയോ കാലൊച്ച കാതോര്‍ത്ത് ശിഖരങ്ങളില്‍ ചേക്കേറിയ പക്ഷികള്‍ ഒന്നൊഴിയാതെ പറന്നു പോയി. വൃക്ഷത്തെ പ്രണയിച്ച കാറ്റ് അക്ഷരമോരാതെ കടന്നുപോയി. ആഴങ്ങളില്‍...

പട്ടയമില്ലാതെ പാര്‍ക്കുന്നവന്‍

പട്ടയമില്ലാതെ പാര്‍ക്കുന്നവന്‍

എത്ര പകലുകള്‍, എത്ര രാത്രികള്‍ ഇദ്ധരിത്രിയില്‍ കാലമുറയൂരിക്കളഞ്ഞു! ഞാനീ മണ്ണിലൊരു ഭവനം പണിതീര്‍ത്തു പാര്‍ക്കാന്‍ തുടങ്ങിയി- ട്ടേറെ വര്‍ഷങ്ങളായ്. അതിരു കെട്ടി വളച്ചെടുത്തു ഞാ- നെന്റേതാക്കി, യീ...

ആലിലകളിലെ തത്ത്വചിന്തകള്‍

ആലിലകളിലെ തത്ത്വചിന്തകള്‍

വെയിലിലുരുകിയൊലിച്ചു ഞാനിന്നീ വഴിയരികില്‍ മരച്ചോട്ടില്‍ വിശ്രമിക്കുന്നു കുളിരുമായ് വന്നു കാറ്റു തലോടുന്നു കിളികള്‍ പാട്ടു പാടിത്തരുന്നു തണലിലിരുത്തി കഥകളോരോന്നു പറയുകയാണ് മരമുത്തശ്ശി ഇത്തിരിനേരം യാത്രയിലിങ്ങനെ കിട്ടുന്നു ജീവിതസൗഖ്യം....

ശ്രീനാരായണഗുരു

ശ്രീനാരായണഗുരു

മതമെന്തെങ്കിലുമാവട്ടെ മനുജന്‍ നന്നാവണ- മെന്നുരചെയ്തവനാര്? ശ്രീനാരായണഗുരുവര്യന്‍! വിദ്യയ്ക്കും അവിദ്യയ്ക്കും അപ്പുറമത്രെ സത്യം ഇരുട്ടും വെട്ടവും പുരളാതെ നില്‍പു പരമതത്ത്വം. നേരിന്‍വചനമുരച്ചു ഗുരു നേര്‍വഴിക്കുനയിച്ചു അന്ധത വന്നുഭവിച്ച മനസ്സില്‍...

ചെമ്മരിയാടും വരയാടും

ചെമ്മരിയാടും വരയാടും

ചെമ്മരിയാട്: വരയാടേ നിന്‍ മേനിയിലാരേ വര വരച്ചു ചങ്ങാതീ? വല്ലാതെ നീ മെലിയാനെന്തേ വയറുനിറയെ തിന്നാറില്ലേ? വരയാട്: ആരും വരച്ചതല്ലാ, പിറക്കും - നേരം തൊട്ടേയുണ്ടിതു മെയ്യില്‍...

കുക്കുടവും ശുനകനും

കുക്കുടവും ശുനകനും

കൊക്കിക്കൊക്കി നടന്ന് കുക്കുടമിങ്ങനെ ചൊല്ലി:- ''ഉച്ചത്തില്‍ ഞാന്‍ കൂവീട്ടല്ലേ ഉദിച്ചുയരുന്നതു സൂര്യന്‍'' കേട്ടപ്പോള്‍ ചിരിവന്നൂ, ചങ്ങല- ക്കെട്ടു കിലുക്കിമൊഴിഞ്ഞു ശുനകന്‍:- ''ഉള്ളതു ഞാന്‍ പറയട്ടെ, കൊള്ളാമിവന്റെയഹങ്കാരം! 'ഠ'...

പിറകെ നടക്കുന്നെന്തേ?

പിറകെ നടക്കുന്നെന്തേ?

കുറുനരിയെപ്പോല്‍ നിഴലേ, യെന്റെ പിറകെ നടക്കുന്നെന്തേ? പുലരിയുദിച്ചിട്ടല്ലേയുള്ളൂ, പുലര്‍മഞ്ഞിതു മാഞ്ഞിട്ടില്ലാ ഇളംവെയിലില്‍ പറന്നു കളിക്കാന്‍ ശലഭങ്ങള്‍ വരുന്നേയുള്ളു. അപ്പോഴേയ്ക്കും വന്നതെവിടു- ന്നെന്നരികില്‍ നീ നിഴലേ? കുഴിയില്‍ ചാടിക്കാനോ,...

ആനയും കുറുനരിയും

ആനയും കുറുനരിയും

കുമ്പ കുലുക്കി തുമ്പി ചുഴറ്റി കൊമ്പനാന വരുന്നുണ്ടേ മുമ്പില്‍ പെട്ടൊരു കുറുനരി, താണു കുമ്പിട്ടിങ്ങനെ ചൊല്ലുകയായി: - ''എത്ര പെരിയവന്‍ എന്നിട്ടും ഇല്ലാ തെല്ലുമഹങ്കാരം.'' അതുകേട്ടാന ചിരിച്ചു,...

ചിത്രവര്‍ണ്ണക്കിളി

ചിത്രവര്‍ണ്ണക്കിളി

''അത്തിമരപ്പൊത്തിലിരുന്ന് എത്തിനോക്ക്ണതാരാണ്?'' ''ഇത്തിരിപോന്നൊരു കിളിയാണേ, ചിത്രവര്‍ണ്ണക്കിളിയാണേ.'' ''ആരെ നോക്കിയിരിക്കുന്നു ആരോമല്‍ക്കിളിയൊറ്റയ്ക്ക്?'' ''ഇരതേടിപ്പോയൊരുതായ വരുന്നതു നോക്കിയിരിപ്പാണ്.'' ''എവിടെപ്പോയി കിളിയമ്മ കുഞ്ഞിനെ തനിയെ വിട്ടിട്ട്'' ''കൊയ്ത്തു കഴിഞ്ഞൊരു പാടത്തെ കതിര്‍മണി...

ആനയെ കണ്ടപ്പോള്‍

ആനയെ കണ്ടപ്പോള്‍

കരിമലയിളകി വരുന്നതുപോലെ കറുമ്പനാന വരുന്നുണ്ട് വടിയും തോട്ടിയുമായി പാപ്പാന്‍ പുറത്തു കയറിയിരിപ്പുണ്ട്. ആന വരുന്നതു കണ്ടിട്ടോടി- ക്കൂടുന്നു കുട്ടികള്‍ ചുറ്റും. ആഹ്ലാദിച്ചവര്‍ തുള്ളിച്ചാടി; ആഹാ, ഇവനൊരു വമ്പന്‍,...

ആകാശക്കാഴ്ചകള്‍

ആകാശക്കാഴ്ചകള്‍

ഏഴുനിറങ്ങള്‍ ചാലിച്ച് ചാരുത ചേരും മഴവില്‍ച്ചിത്രം ആരു വരച്ചു മാനത്ത്, ഏതു ചിത്രകാരന്‍? പുലര്‍വേളയിലാകാശം ഒരു ചെമ്പരത്തിക്കാട്! നട്ടുച്ചയ്‌ക്കോ ചെമ്മരിയാടുകള്‍ മേയും പുല്‍മേട് അന്തിയില്‍ മാനം സിന്ദൂരപ്പൊടി...

Shopping Cart

Latest

Welcome Back!

Login to your account below

Create New Account!

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.