Friday, January 27, 2023
  • Subscribe
  • Buy Books
  • e-Weekly
  • About Us
  • Contact Us
  • Editors
  • Gallery
  • Advertise
  • English News
  • Subscriber Lounge
  • Log In
  • Log Out
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

No Result
View All Result
Kesari Weekly

Home കത്തുകൾ

വസ്തുതാപരമായ നിരീക്ഷണം

സദാനന്ദന്‍ കുന്നമംഗലം

Print Edition: 21 February 2020

കഴിഞ്ഞ ജനുവരി 31ലെ കേസരി വാരികയില്‍ പ്രസിദ്ധീകരിച്ച ടി. സുധീഷിന്റെ ”സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നത് സി.പി.എമ്മും കോണ്‍ഗ്രസ്സും” എന്ന ലേഖനം വായിച്ചു. തികച്ചും ഒരു സത്യപ്രസ്താവനയാണ് ഈ ലേഖനം എന്ന് പറയാതെ വയ്യ.

ചരിത്രം പരിശോധിച്ചാല്‍ നമുക്ക് ഈ സത്യം കൂടുതല്‍ ബോദ്ധ്യപ്പെടും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആരംഭിച്ച 1885ല്‍ തന്നെ കോണ്‍ഗ്രസ്സില്‍ സാമുദായിക ധ്രുവീകരണം ഉണ്ടായിട്ടുണ്ട്. കോണ്‍ഗ്രസ്സിന്റെ ആദ്യത്തെ പ്രസിഡന്റ് ആയിരുന്ന ഡബ്ല്യു.സി. ബാനര്‍ജി തന്നെ ഇത് സമ്മതിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഒരു ഹിന്ദുസംഘടനയല്ല എന്ന് മുസ്ലീം ജനതയെ ബോദ്ധ്യപ്പെടുത്തുന്നതിനായി അവര്‍ക്ക് യോഗങ്ങളില്‍ പങ്കെടുക്കുന്നതിനായി വണ്ടിക്കൂലി കൊടുത്താണ് എത്തിച്ചിരുന്നത്. 1921ലെ കാക്കിനഡെ കോണ്‍ഗ്രസ് സമ്മേളനത്തില്‍ വന്ദേമാതരം ആലപിക്കുന്നതിനായി ചുമതലപ്പെടുത്തിയത് വിഷ്ണുദിഗംബര്‍ പാലുസ്‌കര്‍ എന്ന വ്യക്തിയേയായിരുന്നു. ‘വന്ദേമാതര’ ഗാനം അദ്ദേഹം ആലപിക്കാന്‍ തുടങ്ങിയപ്പോള്‍ അതില്‍ ഇസ്ലാം വിരുദ്ധപരാമര്‍ശമുണ്ട് എന്ന് സദസ്സിലെ ചിലര്‍ ആരോപിച്ചപ്പോള്‍ സഭാ അദ്ധ്യക്ഷന്‍ വിഷ്ണു ദിഗംബര്‍ പാലുസ്‌കറിനെ ഗാനാലാപനത്തില്‍ നിന്നും വിലക്കി. എന്നാല്‍ അദ്ദേഹം അത് വകവെയ്ക്കാതെ ഗാനാലാപനം നടത്തി. പിന്നീട് കോണ്‍ഗ്രസ്സുകാര്‍ മുസ്ലീം പ്രീണനത്തിനായി വന്ദേമാതരത്തിലെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റുകയാണുണ്ടായത്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കേരളത്തിലെ അഞ്ചാംതരം മലയാളപാഠപുസ്തകത്തില്‍ ‘വീരമാതാവ്’ എന്ന വടക്കന്‍ പാട്ട് ‘ഉണ്ണിയാര്‍ച്ച’യെ സംബന്ധിച്ചായിരുന്നു. എന്നാല്‍ നാദാപുരത്ത് വെച്ച് ഉണ്ണിയാര്‍ച്ച ജോനകരെ തോല്പിച്ചത് സഹിക്കാതിരുന്ന ഭരണാധികാരികള്‍ ആ പാഠഭാഗം പിന്നീട് വേണ്ടെന്ന് വെച്ചു. ഇതും പ്രീണനത്തിന്റെ ഉദാഹരണമാണ്. ‘കുമാരനാശാന്റെ’ ദുരവസ്ഥ എന്ന ഖണ്ഡകാവ്യത്തിനും ഊര് വിലക്ക് ഏര്‍പ്പെടുത്തിയത് ഇതുപോലെയാണ്.

കമ്മ്യൂണിസ്റ്റുകള്‍ ഭരണം നടത്തുന്ന കാലത്ത് ഹിന്ദുവിന്റെ ആചാരമര്യാദകളെ അവഗണിക്കുക, പുച്ഛിക്കുക എന്നത് സ്ഥിരം പരിപാടിയാണ്. അത്തരത്തിലുള്ള ഒരു വാര്‍ത്ത ഈ അടുത്തകാലത്ത് പത്രങ്ങളില്‍ ഇടം പിടിച്ചതാണ്. കേരള മുഖ്യമന്ത്രി ഒരു സമ്മേളനം നിലവിളക്ക് കൊളു ത്തി ഉദ്ഘാടനം നിര്‍വ്വഹിയ്ക്കാന്‍ എത്തിയപ്പോള്‍ അവതാരക സദസ്സിലുള്ളവരോട് എഴുന്നേല്‍ക്കാന്‍ അഭ്യര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹം അവരെ ശകാരിച്ചു. എന്നാല്‍ ഇവരൊക്കെ ബാങ്ക് വിളി മുഴങ്ങുമ്പോള്‍ നിശബ്ദത പാലിക്കും. ഇത് പ്രീണനമല്ലാതെ മറ്റെന്താണ്? ഏതായാലും സത്യം വെളിപ്പെടുത്തിയ ലേഖകനും കേസരിക്കും അഭിനന്ദനങ്ങള്‍.

സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നത് സിപിഎമ്മും കോണ്‍ഗ്രസ്സും

Tags: സാമുദായിക ധ്രുവീകരണം സൃഷ്ടിക്കുന്നത് സി.പി.എമ്മും കോണ്‍ഗ്രസ്സും
Share1TweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ കേസരി വാരികയുടേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Related Posts

ഈ വിമര്‍ശനം ശ്രീരാമന്‍ അര്‍ഹിക്കുന്നില്ല

ഭരണഘടനാവിരോധികളെ തുറന്നു കാട്ടണം

രണ്ട് അയ്യാ ഗുരുക്കന്മാര്‍

ഓര്‍മകളുണര്‍ത്തിയ കാശി പരമ്പര

വിദ്യാഭ്യാസമേഖലയുടെ കമ്മ്യൂണിസ്റ്റുവല്‍ക്കരണം

പാരിസ്ഥിതിക വ്യവസ്ഥ തകിടം മറിക്കും

Kesari Shop

  • RSS in Kerala: Saga of a Struggle ₹500
  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 ₹250
Follow @KesariWeekly

Latest

ആടിയുലയുന്ന അയല്‍രാജ്യം

ഉപകാരസ്മരണ ജനങ്ങളുടെ ചെലവില്‍

യാഥാര്‍ത്ഥ്യമാകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യം

അസ്തിത്വദുഃഖം

ഇടത്തോട്ടെത്തിയതുമില്ല; നര കയറുകയും ചെയ്തു

അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് ഫെബ്രുവരി അഞ്ചുമുതല്‍

ദേശീയ വിദ്യാഭ്യാസ നയം കേരളം പൂര്‍ണ്ണമായി നടപ്പിലാക്കണം: ആശിഷ് ചൗഹാന്‍

സ്വകാര്യബസ്സ്‌ വ്യവസായം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു

അടുക്കളയിലെത്തുന്ന അധിനിവേശങ്ങള്‍

സ്വയം കൊല്ലുന്ന രാഹുല്‍

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616
59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

കേസരിയെ കുറിച്ച്

ശ്രീ. ശങ്കര്‍ശാസ്ത്രി ഉള്‍പ്പെടെയുള്ള കോഴിക്കോട്ടെ പ്രമുഖ സംഘപ്രവര്‍ത്തകരാണ് 1951ല്‍ കേസരി ആരംഭിക്കാന്‍ തീരുമാനിച്ചത്. 1962 ജൂലൈ 23ന് ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് രൂപീകരിക്കുകയും കേസരി ഈ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാവുകയും ചെയ്തു.
തുടർന്നു വായിക്കാം

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

No Result
View All Result
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Subscribe Print Edition
  • Buy Books
  • Subscriber Lounge
  • Log In|Log Out
  • E-Weekly
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Editors
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies