Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ബാലഗോകുലം

നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)

വഴിത്തല രവി

Print Edition: 20 October 2023
കൊമരന്‍ ചങ്കു പരമ്പരയിലെ 16 ഭാഗങ്ങളില്‍ ഭാഗം 7

കൊമരന്‍ ചങ്കു
  • കൊമരന്‍ ചങ്കു
  • ദിവ്യശക്തി (കൊമരന്‍ ചങ്കു 2)
  • അത്ഭുതകഥകള്‍ (കൊമരന്‍ ചങ്കു 3)
  • നിര്‍ബന്ധബുദ്ധി വരുത്തിയ വിന (കൊമരന്‍ ചങ്കു 7)
  • ഫോര്‍ട്ടുകൊച്ചിയില്‍ (കൊമരന്‍ ചങ്കു 4)
  • നിധിശേഖരം (കൊമരന്‍ ചങ്കു 5)
  • പൊട്ടുകുന്നന്‍ മലയിലേക്ക്‌ (കൊമരന്‍ ചങ്കു 6)

അമ്പലം റോഡില്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളിനടുത്താണ് മേനോന്‍ ചേട്ടന്റെ വീട്. അച്ഛന്‍ മുകുന്ദന്‍ മേനോന്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ എഞ്ചിനീയറായിരുന്നു. അമ്മ മാലിനി മേനോന്‍ മെഡിക്കല്‍ കോളേജില്‍ ഡോക്ടറും. മേനോന്‍ ചേട്ടന്റെ മുഴുവന്‍ പേര് ദിലീപ് മേനോന്‍. ഒറ്റമകന്‍. വലിയ വീടും ഒന്നിലേറെ കാറും മറ്റു സൗകര്യങ്ങളുമുണ്ട്. സ്‌കൂളില്‍ പഠിക്കുന്ന കാലം. അന്ന് മേനോന്‍ ചേട്ടന്‍ നാട്ടിലെ സ്റ്റാറായിരുന്നു. കലോത്സവങ്ങളിലെ സ്ഥിരം കലാപ്രതിഭ. ഉപന്യാസം, പ്രസംഗം, കവിതാരചന, കഥാരചന എല്ലാറ്റിനും ഒന്നാംസ്ഥാനക്കാരന്‍. മഹാരാജാസിലോ, യൂസി കോളേജിലോ എം.എ മലയാളം പഠിച്ച് ഗവേഷണം നടത്തി നാടറിയുന്ന അദ്ധ്യാപകനാകണമെന്നായിരുന്നു മേനോന്‍ ചേട്ടന്റെ ആഗ്രഹം. പക്ഷേ ആ ആഗ്രഹം നടന്നില്ല.

‘എന്തായിരുന്നു തടസ്സം?’ അപ്പു ചോദിച്ചു.

അച്ഛനമ്മമാര്‍ സമ്മതിച്ചില്ല. പ്ലസ്ടുവിന് മാര്‍ക്ക് കുറഞ്ഞ് നല്ല വിഷയങ്ങളൊന്നും കിട്ടാത്തവരാ മലയാളം പഠിക്കാന്‍ പോകുന്നതെന്നാ അവര്‍ പറഞ്ഞത്. മകന്‍ എഞ്ചിനീയറാകണമെന്ന് അച്ഛനും അതല്ല ഡോക്ടറാകണമെന്ന് അമ്മയും വാശിപിടിച്ചു. തന്റെ ആഗ്രഹവും ഇഷ്ടവും വീട്ടിലാരും അംഗീകരിക്കാന്‍ പോകുന്നില്ല. എന്ന തിരിച്ചറിവില്‍ ആരോടും കലഹിക്കാതെ… മനസ്സില്ലാമനസ്സോടെ ദിലീപ് മേനോന്‍ എന്‍ട്രന്‍സ് ടെസ്റ്റ് എഴുതി. മെഡിക്കല്‍ കോളേജിലും എഞ്ചിനീയറിംഗ് കോളേജിലും ചേരാനുള്ള കട് ഓഫ് മാര്‍ക്കിലും വളരെ താഴെയായിരുന്നു കിട്ടിയ റാങ്ക്. ഒടുവില്‍ പണം കൊടുത്ത് തമിഴ്‌നാട്ടില്‍ എവിടെയോ എഞ്ചിനീയറിംഗിന് പ്രവേശനം നേടി. ഹോസ്റ്റലില്‍ താമസവും. അവിടുത്തെ ജീവിതം മേനോന്‍ ചേട്ടന് നരകതുല്യമായിരുന്നു. അടിയും ഇടിയും രാഷ്ട്രീയ സംഘര്‍ഷവും. എല്ലാറ്റിനും പുറമെ ഡ്രഗ്‌സിന്റെ ഉപയോഗം വിട്ടൊഴിഞ്ഞ നേരമില്ല. മേനോന്‍ ചേട്ടനെ അത് ശ്വാസം മുട്ടിച്ചു. ഒരു രാത്രി ഹോസ്റ്റലിലെ രണ്ടു സംഘങ്ങള്‍ സൈക്കിള്‍ ചെയിനും കത്തിയും വടിവാളുമായി പരസ്പരം ഏറ്റുമുട്ടി. അവിടെ ചോരക്കളമായി. ഏതോ രാഷ്ട്രീയനേതാവിന്റെ ഒറ്റപ്പുത്രന്റെ മരണത്തിലാണ് അന്നത്തെ അക്രമം അവസാനിച്ചത്. കുത്തിയത് ശതകോടീശ്വരനായ ഒരു മില്ലുടമയുടെ മകനും. പോലീസ് കുറ്റവാളിയെ അറസ്റ്റു ചെയ്തു. എന്നാല്‍ പണവും സ്വാധീനവും ഉപയോഗിച്ച് രാക്കുരാമാനം കുറ്റവാളിയെ പോലീസില്‍ നിന്നും അയാളുടെ വീട്ടുകാര്‍ മോചിപ്പിച്ചുകൊണ്ടുപോയി. കുറ്റമേല്‍ക്കാന്‍ പോലീസിന് പകരം ഒരാള്‍വേണം.

‘എന്നിട്ട് പോലീസിന് പകരമൊരാളെ കിട്ടിയോ?’
‘കിട്ടി. ആരാണെന്നറിയേണ്ടേ. ദിലീപ് മേനോന്‍. സാധുവായ മേനോന്‍ ചേട്ടനെ പോലീസുകാര്‍ തൂക്കിയെടുത്ത് കുറ്റക്കാരെനെന്ന മട്ടില്‍ പൊതു ജനമദ്ധ്യത്തില്‍ നിര്‍ത്തി. കൊലക്കുറ്റം ഏല്‍ക്കാന്‍ കനത്ത ഭീഷണി മുഴക്കി. ഫലിക്കാതായപ്പോള്‍ ഭീകരമര്‍ദ്ദനവും. തനിക്കൊന്നുമറിയില്ല. ‘ഐ ഡോണ്ട് നോ എനിതിംഗ് എബൗട്ട് ദ മര്‍ഡര്‍’ എന്നു പറഞ്ഞ് കരഞ്ഞപ്പോള്‍ ബോധം കെട്ടുവീഴുവോളം കൊടിയശാരീരിക പീഡനം ഏല്പിച്ചു. അത് ദിവസങ്ങളോളം നീണ്ടു. എന്തിനു പറയുന്നു…. ആ സമ്മര്‍ദ്ദം താങ്ങാനാവാതെ മേനോന്‍ ചേട്ടന്റെ മനോനില തകരാറിലായി. കേസ് എന്തായെന്നറിയില്ല. ആ പതനത്തില്‍ നിന്നും മേനോന്‍ ചേട്ടന്‍ കരകയറിയില്ല. ആ ജീവിതം ഇരുട്ടിലായി എന്നു പറഞ്ഞാല്‍ മതിയല്ലോ. മുപ്പതു വയസ്സു പോലുമായിട്ടില്ല. കണ്ടില്ലേ. ശരീരം വല്ലാതെ മെലിഞ്ഞുണങ്ങി. മുടിപോലും നരച്ചു. ഒന്നിനും കഴിയാത്ത അവസ്ഥ. രാവെന്നോ… പകലെന്നോ ഭേദമില്ലാതെ വെറുതെ വഴിയിലൂടെ – ഐ ഡോണ്ട് നോ സര്‍ പ്ലീസ് സര്‍ എന്നു പറഞ്ഞു നടക്കും.

മക്കളുടെ ഇഷ്ടങ്ങളും താല്പര്യങ്ങളും കണക്കിലെടുക്കാതെ അച്ഛനമ്മമാരുടെ അതിമോഹങ്ങളുടെ ഭാരം അവരുടെ തലയില്‍ കെട്ടിവെയ്ക്കുന്നതിന്റെ പ്രത്യക്ഷദുരന്തഫലമാണ് ദിലീപ് മേനോന്റെ ജീവിതം എന്ന് അപ്പൂപ്പന്‍ എപ്പോഴും പറയും.’
കുഞ്ഞുണ്ണി പറഞ്ഞു നിര്‍ത്തിയിട്ടും അപ്പൂവിന്റെ തലയില്‍ നിന്നും മരവിപ്പു മാറിയില്ല. വളരെ ഉയരത്തില്‍ നിന്നും താഴേക്ക് പതിച്ചതുപോലുള്ള ഞെട്ടലും വിഭ്രാന്തിയുമാണ് അവന് അനുഭവപ്പെട്ടത്.

കുറെനേരത്തേക്ക് ആരുമൊന്നും മിണ്ടിയില്ല.

പിന്നെ എപ്പോഴോ പനിക്കുള്ള മരുന്നെടുക്കാന്‍ വീണ, വീട്ടിലേക്ക് പോയ വഴിയിലേക്ക് അവര്‍ നോക്കി.
പക്ഷേ ആ വഴിയിലെങ്ങും വീണ ഉണ്ടായിരുന്നില്ല.

Series Navigation<< പൊട്ടുകുന്നന്‍ മലയിലേക്ക്‌ (കൊമരന്‍ ചങ്കു 6)കൊമരന്‍ ചങ്കുവിനെ കാണാന്‍ (കൊമരന്‍ ചങ്കു 8) >>
Tags: കൊമരന്‍ ചങ്കു
ShareTweetSendShare

Related Posts

ബാര്‍കോഡ്

പോസ്റ്റ്മാൻ ചെമ്പരുന്ത് (ഹാറ്റാചുപ്പായുടെ മായാലോകം 12)

കാവൽക്കാർ (ഹാറ്റാചുപ്പായുടെ മായാലോകം 11)

കുരങ്ങന്മാരുടെ ധര്‍ണ്ണ (ഹാറ്റാചുപ്പായുടെ മായാലോകം 10)

കൂട്ടുകാരുടെ കൂടെ (ഹാറ്റാചുപ്പായുടെ മായാലോകം 9)

ഹിമാലയവും സ്വാമി വിവേകാനന്ദനും (തുടര്‍ച്ച)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies