Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

സാധന ചതുഷ്ടയം (യോഗപദ്ധതി 157)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 28 July 2023

ഒരു കാര്യം സാധിക്കാന്‍ സഹായിക്കുന്ന വസ്തുവോ ഉപായമോ ആണ് സാധനം. മലയാളത്തില്‍ കടയില്‍ സാധനം വാങ്ങാന്‍ പോകുന്നു എന്നു പറയുമ്പോള്‍ ഇത്രയും ചിന്തിക്കുന്നുണ്ടാവില്ല. പക്ഷെ അവിടെയും അര്‍ത്ഥം ഇതു തന്നെയാണ്. ഏതോ ചില കാര്യങ്ങള്‍ സാധിക്കാന്‍ ഉപകരിക്കുന്നവ തന്നെയാണ് സാധനങ്ങള്‍.

വലിയ കാര്യങ്ങള്‍ സാധിക്കാന്‍ അതിനനുസരിച്ച സാധനങ്ങള്‍ വേണം. ശങ്കരാചാര്യരുടെ വിവേക ചൂഡാമണിയില്‍ സാധന ചതുഷ്ടയത്തെപ്പറ്റി പറയുന്നുണ്ട്. ജ്ഞാനവും മോക്ഷവും നേടാനുള്ള സാധനങ്ങളാണിവിടെ വിഷയം. ഈ സാധ്യങ്ങള്‍ അഥവാ ലക്ഷ്യങ്ങള്‍ മഹത്തരമാണ്. അതുകൊണ്ടു തന്നെ അതിനു വേണ്ട സാധനങ്ങളും മഹത്തരമാവണം. വിവേകം, വൈരാഗ്യം, ശമാദിഷട്ക സമ്പത്തി, മുമുക്ഷുത്വം – ഇവയാണ് നാലു സാധനങ്ങള്‍, സാധന ചതുഷ്ടയം.

വിവേകം
നിത്യ – അനിത്യ വസ്തു വിവേകമാണ് ആദ്യത്തേത്. നിത്യം അഥവാ എന്നെന്നും നിലനില്ക്കുന്ന വസ്തുവേത്? അനിത്യമായ വസ്തുവേത് എന്ന് വിവേചിച്ച് അറിയുക. നാം കാണുന്ന വസ്തുക്കള്‍ നിത്യമാണോ?. ഓരോന്നും അല്ല, അല്ല (ന ഇതി, ന ഇതി) എന്ന് ജിജ്ഞാസു മനസ്സിലാക്കും.
ബ്രഹ്‌മ സത്യം ജഗന്മിഥ്യേ –
ത്യേവം രൂപോ വിനിശ്ചയ:
സോയം നിത്യാനിത്യ വസ്തു –
വിവേക: സമുദാഹൃത:

ബ്രഹ്‌മം മാത്രം സത്യം. അതു മാത്രം നിത്യം. ജഗത് അതായത് ഈ കാണുന്ന, ചലിക്കുന്ന ലോകം മിഥ്യയാണ്, നിത്യമല്ല, സത്യമല്ല. ഇങ്ങിനെ തിരിച്ചറിയുന്നതാണ് നിത്യാനിത്യ വസ്തു വിവേകം.

വൈരാഗ്യം
വൈരാഗ്യം ദേഷ്യമല്ല. മലയാളത്തില്‍ അങ്ങിനെ ഒരു രൂഢിയായ അര്‍ത്ഥം ഉണ്ട്. എന്നാല്‍ വിരാഗത, രാഗമില്ലാത്ത അവസ്ഥയാണ് വൈരാഗ്യം. ദേഹം, മറ്റു വസ്തുക്കള്‍ ഇവയെയൊക്കെ നാം കണ്ണു കൊണ്ടും മറ്റിന്ദ്രിയങ്ങളെക്കൊണ്ടും തൊട്ടറിയുന്നു. ബ്രഹ്‌മലോകം മുതലായ അന്യലോകങ്ങളെ കേട്ടറിയുന്നു. ഇവയെല്ലാം നമുക്കനുഭവിക്കാവുന്ന ഭോഗവസ്തുക്കളാണ്. അവ പക്ഷേ, അനിത്യങ്ങളാണെന്ന് കണ്ടറിഞ്ഞും ശാസ്ത്രങ്ങളിലൂടെ കേട്ടറിഞ്ഞും മനസ്സിലാക്കി ബോദ്ധ്യപ്പെടണം. അപ്പോള്‍ അവ നമ്മെ കബളിപ്പിക്കുകയാണെന്നും നശിപ്പിക്കുകയാണെന്നും അറിയും. അവയോട് വെറുപ്പുണ്ടാകും. ഒട്ടും രാഗം തോന്നില്ല.

ശമാദിഷട്കസമ്പത്തി.
ശമം, ദമം, ഉപരതി, തിതിക്ഷാ, ശ്രദ്ധാ, സമാധാനം ഇവയാണ് ആറ് സമ്പത്തുകള്‍.
ശമം
ശമം മനസ്സിന്റെ ഗുണമാണ്.
വിരജ്യ വിഷയ വ്രാതാദ്
ദോഷ ദൃഷ്ട്യാ മുഹുര്‍മുഹു:
സ്വലക്ഷ്യേ നിയതാവസ്ഥാ
മനസ: ശമ ഉച്യതേ

എല്ലാ വിഷയ വസ്തുക്കളിലും ദോഷ ദൃഷ്ടിയോടെ തന്റെ ലക്ഷ്യത്തില്‍ വീണ്ടും വീണ്ടും മനസ്സിനെ ചേര്‍ക്കുന്നതാണ് മനസ്സിന്റെ ശമം. ഈ ശമം നേടിയവന്‍ ശാന്തന്‍. ശാന്തത നാമേവരും ആഗ്രഹിക്കുന്ന ഒരു ഗുണമാണ്.

ദമം

ഇന്ദ്രിയങ്ങളെ അടക്കലാണ് ദമം. ദമമുള്ളവന്‍ ദാന്തന്‍. ഇന്ദ്രിയങ്ങള്‍ അതിശക്തങ്ങളാണ്. അവയ്ക്ക് പുറത്തേക്കാണ് ചാട്ടം. അടക്കാന്‍ പ്രയാസമാണ്. കര്‍മ്മേന്ദ്രിയങ്ങളേയും ജ്ഞാനേന്ദ്രിയങ്ങളേയും അവയുടെ വിഷയങ്ങളില്‍ നിന്നും ബലമായി പിന്‍വലിച്ച് അടക്കണം. മറ്റുള്ളവരുടെ കുറ്റങ്ങള്‍ പറയണമെന്നു തോന്നും. പറയരുത്. അത് നാക്കിന്റെ ദമം. മറ്റുള്ളവരുടെ കുറ്റം കേള്‍ക്കണമെന്നു തോന്നും. കേള്‍ക്കാതിരിക്കുക. അത് ചെവിയുടെ ദമം.

ഉപരതി
‘ബാഹ്യ അനാലംബനം വൃത്തേ:’ മനസ്സിലെ വൃത്തികള്‍ക്ക് പുറത്തുള്ള ആശ്രയം ഇല്ലാതാക്കുക. മനസ്സ് എങ്ങിനെയാണ് ഒരു വസ്തുവിനെ അറിയുന്നത് ? ‘കൃഷകവത്’ എന്നാണുത്തരം. കര്‍ഷകന്‍ തന്റെ വയലിലേക്ക് ഒരു ചാലിലൂടെ വെള്ളം തിരിച്ചു വിടും. വെള്ളം വയലില്‍ നിറയും, അതായത് വെള്ളം വയലിന്റെ ആകൃതി സ്വീകരിക്കും. അതുപോലെ മനസ്സ് ഇന്ദ്രിയങ്ങളിലൂടെ ബാഹ്യവിഷയങ്ങളിലെത്തി അതിന്റെ രൂപത്തിലായിത്തീരും. അപ്പോഴാണ് അതിനെ അറിഞ്ഞു എന്നു പറയുന്നത്. ഈ ബാഹ്യവസ്തുക്കളുടെ ആലംബനം തടയുന്നതാണ് ഉപരതി.

തിതിക്ഷ
സഹനം സര്‍വ ദു:ഖാനാം
അപ്രതീകാരപൂര്‍വകം
ചിന്താ വിലാപ രഹിതം
സാ തിതിക്ഷാ നിഗദ്യതേ.
എല്ലാ ദു:ഖങ്ങളേയും പ്രതികാരബുദ്ധിയില്ലാതെ ചിന്തയോ വിലാപമോ ഇല്ലാതെ സഹിക്കുക. അതു തന്നെ തിതിക്ഷാ. മനസ്സിന് ഇളക്കം പാടില്ല. അതിനുള്ള ഒരു ഉപായമാണ് തിതിക്ഷ. മറ്റുള്ളവര്‍ ശല്യപ്പെടുത്തുമ്പോള്‍ അതില്‍ പ്രതികാര ബുദ്ധി സൂക്ഷിച്ചാല്‍ മനസ്സു കലങ്ങിയിരിക്കും. രോഗാദികളായാലും പ്രകൃതി ദുരന്തമായാലും അതില്‍ ആശങ്കയോ പരാതിയോ അരുത്.

ശ്രദ്ധ
ശാസ്ത്രത്തിലും ഗുരുവാക്യത്തിലും ഉള്ള വിശ്വാസമാണ് ശ്രദ്ധ. അേേലിശേീി എന്ന തര്‍ജ്ജമ ഇവിടെ യോജ്യമല്ല. ഗുരുവിലും ശാസ്ത്രത്തിലും ഉള്ള വിശ്വാസമാണ് നമ്മെ മുന്നോട്ടു നയിക്കുന്നത്. ആ ശ്രദ്ധ വ്യതിചലിക്കരുത്.’ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം’ ശ്രദ്ധയുളളവനേ ജ്ഞാനം ലഭിക്കൂ. അതീന്ദ്രിയവിഷയത്തില്‍ ശാസ്ത്രമാണ് വഴികാട്ടി. ഗുരു അത് ഉറപ്പിക്കും.

സമാധാനം
ശുദ്ധമായ ബ്രഹ്‌മത്തില്‍ ബുദ്ധിയെ എപ്പോഴും വേണ്ടവണ്ണം ഉറപ്പിച്ചു നിര്‍ത്തുന്നത് സമാധാനം. വേണ്ടവണ്ണം ആധാനം ചെയ്യുക, ഉറപ്പിച്ചു നിറുത്തണം. മനസ്സിനെ താലോലിച്ച് അതിനെ ഇഷ്ടത്തിനു വിട്ടാല്‍ സമാധാനം ഉണ്ടാവില്ല.

മുമുക്ഷുത്വം
അഹങ്കാരാദി ദേഹാന്താന്‍
ബന്ധാന്‍ അജ്ഞാന കല്പിതാന്‍
സ്വസ്വരൂപാവബോധേന
മോക്തുമിച്ഛാ മുമുക്ഷുതാ.

അജ്ഞാനം കാരണമായി ഉണ്ടാകുന്ന സൂക്ഷ്മമായ അഹങ്കാര ബോധം മുതല്‍ സ്ഥൂലമായ ശരീരം വരെയുള്ള ബന്ധനങ്ങളില്‍ നിന്ന് തന്റെ സ്വരൂപത്തിന്റെ ജ്ഞാനത്താല്‍ മോചിപ്പിക്കാന്‍ ഉള്ള തീവ്രമായ ഇച്ഛയാണ് മുമുക്ഷുത്വം.

Tags: യോഗപദ്ധതി
Share1TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies