Saturday, June 28, 2025
  • Kesari Digital
  • Book Store
  • Subscribe Print Edition
  • Membership
  • My Account
  • Log In
Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly
  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • വെബ് സ്പെഷ്യൽ
  • ലേഖനം
  • ആർഷം
  • More …
    • English News
    • അഭിമുഖം
    • വീഡിയോ
    • വാർത്ത
    • ബാലഗോകുലം
    • ഇതുകേട്ടില്ലേ?
    • വായനാവീഥി
    • പുസ്തകപരിചയം
    • വാരാന്ത്യ വിചാരങ്ങൾ
    • കഥ
    • കവിത
    • നോവൽ
    • അനുസ്മരണം
    • യാത്രാവിവരണം
    • കത്തുകൾ

No products in the cart.

Kesari Weekly

  • Home
  • Kesari Digital
  • Subscribe
  • Kesari English
  • Buy Books
Home ആർഷം

യോഗദര്‍ശനം (യോഗപദ്ധതി 151)

കൈതപ്രം വാസുദേവന്‍ നമ്പൂതിരി

Print Edition: 16 June 2023

പതഞ്ജലി മുനിയാണ് യോഗ ദര്‍ശനത്തിന്റെ ഉപജ്ഞാതാവ്. സാംഖ്യദര്‍ശനമാണ് ഇതിന്റെ അടിസ്ഥാന തത്വ ശാസ്ത്രം. അതിനെ നിത്യജീവിതത്തില്‍ പ്രായോഗികമാക്കാനുള്ള പദ്ധതി കൂടിയാണ് യോഗ ദര്‍ശനം. ഈശ്വരനെ എടുത്തു പറയുന്നതിനാല്‍ (സാംഖ്യത്തില്‍ അങ്ങിനെ പറയാത്തതിനാലും) ഇതിനെ സേശ്വര സാംഖ്യം എന്നു വിശേഷിപ്പിക്കാറുണ്ട്.

നാല് അദ്ധ്യായങ്ങളാണ് ഇതിലുള്ളത്. സമാധി പാദം, സാധനപാദം, വിഭൂതിപാദം, കൈവല്യ പാദം. നാലു പാദങ്ങളിലും കൂടി (51 + 55 + 55 + 34 = 195) 195 സൂത്രങ്ങള്‍ ഉണ്ട്. അധ്യായങ്ങളുടെ പേരുപോലെ തന്നെയാണ് അതിന്റെ ഉള്ളടക്കവും.

സമാധി പാദം
‘അഥ യോഗാനുശാസനം’ എന്ന സൂത്രത്തോടെയാണ് ഗ്രന്ഥാരംഭം. അഥ എന്നത് ആരംഭത്തിലുള്ള മംഗള ശബ്ദമാണ്. ഇതിന്റെ വ്യാസ ഭാഷ്യത്തില്‍ ചിത്തത്തിന്റെ അഞ്ചു തരം അവസ്ഥകളെ ചൂണ്ടിക്കാട്ടുന്നുണ്ട് – ക്ഷിപ്തം, മൂഢം, വിക്ഷിപ്തം, ഏകാഗ്രം, നിരുദ്ധം എന്നിങ്ങനെ.

പ്രസിദ്ധമായ യോഗ ലക്ഷണം രണ്ടാമത്തെ സൂത്രമാണ്. യോഗം ചിത്തവൃത്തികളുടെ നിരോധമാണ്. അപ്പോള്‍ ദ്രഷ്ടാവ് സ്വരൂപത്തില്‍ അവസ്ഥിതനാവുമെന്നും മറിച്ചാണെങ്കില്‍ ചിത്തവൃത്തികളെ അനുസരിക്കുമെന്നും തുടര്‍ന്നു പറയുന്നു.

എന്താണ് ചിത്തവൃത്തികള്‍? പ്രമാണം, വിപര്യയം, വികല്പം, നിദ്രാ, സ്മൃതി എന്നിവ തന്നെ. അവയെ എങ്ങിനെ നിരോധിച്ച് യോഗാവസ്ഥയിലെത്താം? ഭഗവദ്ഗീതയിലെ മാര്‍ഗം തന്നെ ഇവിടെ പിന്തുടരുന്നു :- അഭ്യാസ വൈരാഗ്യാഭ്യാം തന്നിരോധ: നിരന്തരമായ അഭ്യാസവും ഒപ്പം വൈരാഗ്യവും ശീലിച്ചാല്‍ വൃത്തികളെ നിരോധിച്ച് യോഗാവസ്ഥ പ്രാപിക്കാം. പലതരം വൈരാഗ്യങ്ങളും സമാധികളും തുടര്‍ന്നു ചര്‍ച്ച ചെയ്യപ്പെടുന്നു.

ഈശ്വരന് അടി പണിയുകയാണ് യോഗ സിദ്ധിക്കുള്ള മഹാമാര്‍ഗം. ഈശ്വരന്റെ നാമമായ പ്രണവത്തിന്റെ ഉപാസന തന്നെ അത്.

മനസ്സു പ്രസന്നമാകാനുള്ള നാലു മാര്‍ഗങ്ങള്‍ ഇവിടെ തുറന്നുതരുന്നു – സുഖം, ദുഃഖം, പുണ്യം, അപുണ്യം എന്നീ ദ്വന്ദ്വങ്ങളെ മൈത്രി, കരുണാ, മോദം, ഉപേക്ഷ എന്നിവയുടെ ഭാവന കൊണ്ട് മറികടന്നാല്‍ ചിത്ത പ്രസാദനമുണ്ടാകും.

സാധനാ പാദം
സമാധി നേടാനുള്ള മാര്‍ഗമാണ് സാധനകള്‍. ആദ്യപാദത്തില്‍ പറഞ്ഞ അഭ്യാസ-വൈരാഗ്യങ്ങള്‍ ഉത്തമ സാധകര്‍ക്കുളള സാധനകളാണ്. മധ്യമ സാധകര്‍ക്ക് ഇവിടെ ക്രിയാ യോഗം വിധിച്ചിരിക്കുന്നു. തപസ്സ്, സ്വാധ്യായം, ഈശ്വരപ്രണിധാനം ഇവയാണ് ക്രിയാ യോഗത്തില്‍ വരിക.

ഇനി സാധാരണ സാധകരെ പരാമര്‍ശിക്കുന്നു. അവരെ പഞ്ച ക്ലേശങ്ങള്‍ ബാധിക്കും. അവിദ്യ, അസ്മിത, രാഗം, ദ്വേഷം, അഭിനിവേശം എന്നിവയാണ് ശ്രേയോ മാര്‍ഗത്തിലെ അഞ്ചു ക്ലേശങ്ങള്‍.

അവിദ്യ എല്ലാ ക്ലേശങ്ങളുടേയും ആരംഭമാണ്. അതിനെ തടയാന്‍ വിവേകം കിട്ടണം. വിവേക ഖ്യാതി ലഭിക്കാന്‍ യോഗാംഗങ്ങള്‍ അനുഷ്ഠിക്കണം. അപ്പോള്‍ അശുദ്ധികള്‍ നീങ്ങി ജ്ഞാനം പ്രകാശിക്കും. വിവേകമുദിക്കും. തുടര്‍ന്ന് പ്രസിദ്ധമായ അഷ്ടാംഗയോഗം അവതരിപ്പിക്കുന്നു – യമം, നിയമം, ആസനം, പ്രാണായാമം, പ്രത്യാഹാരം, ധാരണ, ധ്യാനം, സമാധി. അവയില്‍ ആദ്യത്തേത് യമം. അഹിംസാ, സത്യം, അസ്‌തേയം, ബ്രഹ്‌മചര്യം, അപരിഗ്രഹം എന്നിവ. ശൗചം, സന്തോഷം, തപസ്, സ്വാധ്യായം, ഈശ്വരപ്രണിധാനം എന്നിവ നിയമങ്ങള്‍. മൂന്നാമത്തേത് ആസനം. അടുത്ത അംഗമായ പ്രാണായാമത്തിന് പറ്റിയ സ്ഥിരവും സുഖവുമായ ഇരിപ്പാണ് ആസനം. ശ്വാസ പ്രശ്വാസങ്ങളുടെ ഗതി വിച്ഛേദമാണ് പ്രാണായാമം. തുടര്‍ന്ന് ഇന്ദിയങ്ങളെ അടക്കി നിര്‍ത്തുന്ന പ്രത്യാഹാരം. ഈ അഞ്ചു സാധനകളും ബഹിരംഗമാണ്.

വിഭൂതിപാദം
തുടര്‍ന്ന് അന്തരംഗ സാധന അഥവാ സംയമം ഉപദേശിക്കുന്നു. ചിത്തത്തെ ഒരു പ്രത്യേക ഇടത്തില്‍ ബന്ധിച്ചു നിറുത്തുന്നതിനുള്ള പരിശ്രമമാണ് ധാരണ. ആ പരിശ്രമത്തില്‍ വിജയിക്കുമ്പോള്‍ അത് ധ്യാനമാണ്. ധ്യാനത്തില്‍ താന്‍ തന്നെ ലയിക്കുമ്പോള്‍ സമാധി എന്ന എട്ടാമംഗത്തില്‍ പ്രവേശിക്കും. ഇതും കഴിഞ്ഞാണ് അസംപ്രജ്ഞാത സമാധി പ്രാപിക്കുക.

ഈ മാര്‍ഗത്തില്‍ പല വിശേഷ സിദ്ധികളും സാധകനെ തേടിയെത്തും. അവയെയാണ് ഈ അധ്യായത്തില്‍ വിഭൂതികളായി പരിചയപ്പെടുത്തുന്നത്. മറ്റു ജന്തുക്കളുടെ ഭാഷ മനസ്സിലാക്കല്‍, പൂര്‍വജന്മ ജ്ഞാനം, പരചിത്ത ജ്ഞാനം, അന്തര്‍ധാന സിദ്ധി ഇങ്ങിനെ അനേകം സിദ്ധികള്‍. ഇവ പക്ഷെ സാധനയില്‍, സമാധി സിദ്ധിയില്‍ തടസ്സങ്ങളാണ്.

കൈവല്യപാദം
ജന്മം – ഓഷധി – മന്ത്രം – തപസ്സ് – സമാധി എന്നിവ വഴിയാണ് സിദ്ധികള്‍ ലഭിക്കുന്നത്. യോഗികള്‍ക്ക് കര്‍മ്മാശയശൂന്യമായ നിര്‍മാണ ചിത്തം സിദ്ധിക്കും. നാലു തരം കര്‍മങ്ങളുണ്ട് – കൃഷ്ണം (ഹിംസാദികള്‍), ശുക്ല കൃഷ്ണം (യാഗാദികള്‍), ശുക്ലം (തപസ്സ്, സ്വാധ്യായം മുതലായവ), അശുക്ല അകൃഷ്ണം (അസം പ്രജ്ഞാത സമാധി). അവസാനത്തേത് യോഗികള്‍ക്ക് മാത്രം സിദ്ധിക്കും. ആദ്യത്തേ മൂന്നും മറ്റുള്ളവര്‍ക്കും.

പ്രകൃതിയെയും പുരുഷനെയും തിരിച്ചറിയുന്നവന് യഥാര്‍ഥജ്ഞാനമുണ്ടായ് വരും. ആ വിശേഷജ്ഞാനത്താല്‍ കൈവല്യം കൈവരും. ക്ലേശ കര്‍മ നിവൃത്തിയുണ്ടാകും. സ്വരൂപ പ്രതിഷ്ഠ ലഭിക്കും.

 

Tags: യോഗപദ്ധതി
Share5TweetSendShare

Related Posts

ബഹുമുഖമായ യോഗ (യോഗപദ്ധതി 170)

സേതുബന്ധാസനം (യോഗപദ്ധതി 169)

പഞ്ചകര്‍മ്മ ചികിത്സ (യോഗപദ്ധതി 168)

ദേവീമാഹാത്മ്യം (യോഗപദ്ധതി 167 )

പൂര്‍ണ്ണ പരിവൃത്ത ഉഷ്ട്രാസനം (യോഗപദ്ധതി 166)

രമണ മഹര്‍ഷി (യോഗപദ്ധതി 165)

Kesari Shop

  • കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 കേസരി ഡിജിറ്റല്‍ ആർക്കൈവ് 1951-2010 ₹1,500
  • കേസരി സ്മരണിക - സിംഹാവലോകനം @ 70 കേസരി സ്മരണിക - സിംഹാവലോകനം @ 70 ₹300 Original price was: ₹300.₹250Current price is: ₹250.
Follow @KesariWeekly

Latest

താലിബാനിസം തലപൊക്കുമ്പോള്‍

അടിയന്തരാവസ്ഥയുടെ ചരിത്രം അക്കാദമിക് വിഷയമാകണം: സജി നാരായണന്‍

രാജ്യത്തിനെതിരെ ഉള്ളിൽ നിന്ന് നിശ്ശബ്ദ യുദ്ധങ്ങൾ നടക്കുന്നു: ദത്താത്രേയ ഹൊസബാളെ

കേരളം സാഹിത്യകാരന്‍ വോള്‍ട്ടയറെ വായിച്ചു പഠിക്കൂ

ഭാരത-പാക്ക് സംഘർഷം: ചരിത്രം, വർത്തമാനം, ഭാവി

അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം: ‘സ്മൃതി സംഗമം’ നാളെ കോഴിക്കോട് കേസരി ഭവനിൽ

വീഴ്ചയിൽ തളരാത്ത ഗരുഡനും നൂല് പൊട്ടിയ പട്ടവും

യോഗ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി: പ്രധാനമന്ത്രി നരേന്ദ്ര മോദി

വര: ഗിരീഷ്‌ മൂഴിപ്പാടം

രാമലക്ഷ്മണന്മാര്‍ മിഥിലയിലേക്ക് (വിശ്വാമിത്രന്‍ 47)

മോദി-കാര്‍ണി കൂടിക്കാഴ്ച: ഭാരത-കാനഡ ബന്ധം മെച്ചപ്പെടുന്നു

Load More

മേൽവിലാസം

പി.ബി. നമ്പര്‍: 616, 59/5944F9
കേസരി ഭവൻ
മാധവന്‍ നായര്‍ റോഡ്‌
ചാലപ്പുറം പോസ്റ്റ്
കോഴിക്കോട് 673 002
Phone: 0495 2300444, 2300477
Email: [email protected]

പത്രാധിപർ

Chief Editor: Dr. N. R. Madhu
Deputy Editor: C. M. Ramachandran
Email: [email protected]

  • Subscribe Print Edition
  • Kesari Digital
  • History of Kesari
  • Editors
  • Photo Gallery
  • Home
  • Advertise
  • About Us
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies

  • ഹോം
  • മുഖപ്രസംഗം
  • മുഖലേഖനം
  • ലേഖനം
  • Kesari Digital
  • Subscribe Print Edition
  • Buy Books
  • Log In
  • Membership
  • My Account
  • English News
  • അഭിമുഖം
  • വാർത്ത
  • ബാലഗോകുലം
  • വെബ് സ്പെഷ്യൽ
  • ആർഷം
  • ഇതുകേട്ടില്ലേ?
  • വായനാവീഥി
  • പുസ്തകപരിചയം
  • വാരാന്ത്യ വിചാരങ്ങൾ
  • കഥ
  • കവിത
  • നോവൽ
  • അനുസ്മരണം
  • യാത്രാവിവരണം
  • കത്തുകൾ
  • വീഡിയോ
  • About Us
  • Advertise
  • Contact Us
  • Privacy Policy
  • Terms & Conditions

© Kesari Weekly. Tech-enabled by Ananthapuri Technologies